തിരുവനന്തപുരം: വിദ്യാർത്ഥികൾക്ക് ഒരു കിലോമീറ്റർ ചുറ്റളവിൽ എൽ പി സ്കൂളും മൂന്ന് കിലോമീറ്റർ ചുറ്റളവിൽ യു പി സ്കൂളും ലഭ്യമാക്കണമെന്ന സുപ്രിംകോടതി ഉത്തരവിൽ റിവിഷൻ പെറ്റിഷൻ നൽകുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. മലപ്പുറം മഞ്ചേരി നഗരസഭയിലെ എലമ്പ്രയിൽ മൂന്നുമാസത്തിനകം എൽപി സ്കൂൾ അനുവദിക്കുമോ എന്ന ചോദ്യത്തിന് വിധിപകർപ്പ് കിട്ടിയതിന് ശേഷം പ്രതികരിക്കുമെന്നും മന്ത്രി പറഞ്ഞു.
കാര്യങ്ങൾ വേണ്ട വിധം കോടതിയെ ബോധ്യപ്പെടുത്താൻ കഴിഞ്ഞില്ലെന്നും ഇക്കാര്യത്തിൽ റിവിഷൻ പെറ്റിഷൻ ഫയൽ ചെയ്ത് കേരളത്തിലെ പൊതുവിദ്യാഭ്യാസ രംഗത്തെ സംബന്ധിച്ച കാര്യങ്ങൾ ബോധ്യപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.
എന്നാൽ സ്കൂളിനായുള്ള 40 വർഷത്തിലേറെ നീണ്ട പോരാട്ടം വിജയം കാണുന്നതിന് ആശ്വാസത്തിലാണ് എലമ്പ്ര നിവാസികൾ. ഒരു കിലോമീറ്റർ ദൂരപരിധിയിൽ എൽ പി സ്കൂൾ സ്ഥാപിക്കാൻ നയപരമായ തടസ്സങ്ങൾ വേണ്ടെന്ന സുപ്രീംകോടതിയുടെ ഉത്തരവ് എലമ്പ്ര നിവാസികളുടെ നിയമ പോരാട്ടത്തിന്റെ ഫലമാണ്. സർക്കാർ ഇനിയെങ്കിലും സാങ്കേതിക തടസ്സങ്ങൾ ഉന്നയിക്കാതെ എലമ്പ്ര എൽ പി സ്കൂൾ അനുവദിക്കുമെന്ന പ്രതീക്ഷയാണ് ഇവർക്ക് പങ്കുവെക്കാനുള്ളത്.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക




0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.