ഓസ്‌ട്രേലിയയില്‍ സിഡ്‌നിയിലെ ബോണ്ടി ബീച്ചില്‍ നടന്ന ഭീകരാക്രമണത്തില്‍ അക്രമിയെ സധൈര്യം നേരിട്ട വ്യാപാരി അഹമ്മദ് അല്‍ അഹമ്മദിന് ധനസഹായമായി 25 ലക്ഷം ഡോളറിന്റെ (ഏകദേശം 22.56 കോടി രൂപ) ചെക്ക് കൈമാറി. 43,000 പേരില്‍ നിന്നായി സമാഹരിച്ചതാണ് ഈ തുക. സിറിയന്‍ വംശജനായ അഹമ്മദ് പതിറ്റാണ്ടുകളായി കുടുംബത്തോടൊപ്പം ഓസ്‌ട്രേലിയയിലാണ് താമസിക്കുന്നത്.
അക്രമം നടന്ന സമയത്ത് സംഭവസ്ഥലത്തുണ്ടായിരുന്ന ഇയാള്‍ അക്രമികളില്‍ ഒരാളെ പിന്നില്‍ നിന്നും തള്ളി നിരായുധനാക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതോടെ ലോകമെമ്പാടുമുള്ള ആളുകള്‍ അഹമ്മദിനെ പ്രശംസിച്ച് രംഗത്തെത്തി. മാധ്യമങ്ങള്‍ അദ്ദേഹത്തെ വിശേഷിപ്പിച്ചത് 'ഹീറോ' എന്നാണ്.
അക്രമികളുമായുള്ള ഏറ്റമുട്ടലില്‍ പരിക്കേറ്റ അഹമ്മദ് ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ആശുപത്രിയിലെത്തി സോഷ്യല്‍ മീഡിയ ഇന്‍ഫ്ളൂവന്‍സറായ സാക്കറി ഡെറെനിയോവ്‌സ്‌കിയാണ് ചെക്ക് അദ്ദേഹത്തിന് നല്‍കിയത്. ചെക്ക് നല്‍കുന്നതിന്റെ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്. ചെക്കുമായി വന്ന സാക്കറിയോട് 'താന്‍ ഇത് അര്‍ഹിക്കുന്നുണ്ടോ ?' എന്ന് അഹമ്മദ് ചോദിക്കുന്നത് വീഡിയോയില്‍ കേള്‍ക്കാം. 'ഓരോ രൂപയും' (പെന്നി) എന്ന് സാക്കറി മറുപടി നല്‍കുകയും ചെയ്യുന്നുണ്ട്.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക





0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.