വാഷിഗ്ടൺ: ആണവ യുദ്ധത്തിലേക്ക് നീങ്ങിയിരുന്ന ഇന്ത്യ- പാകിസ്താൻ സംഘർഷം താൻ ഇടപെട്ട് തടഞ്ഞെന്ന അവകാശവാദവുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് വീണ്ടും രംഗത്ത്. പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യയും പാകിസ്താനും തമ്മിലുണ്ടായ സംഘർഷങ്ങൾ അവസാനിപ്പിക്കാനായി താൻ ഇടപെട്ടുവെന്ന് നേരത്തെയും ട്രംപ് അവകാശപ്പെട്ടിരുന്നു. എന്നാൽ ഇന്ത്യ ഇതിനെ പൂർണമായും തള്ളിയിരുന്നു. ഇതിനിടെയാണ് വീണ്ടും അവകാശവാദം ആവർത്തിച്ച് ട്രംപ് പ്രസ്താവന നടത്തുന്നത്.നാല് ദിവസം നീണ്ട ഇന്ത്യ- പാക് ആണവ യുദ്ധം താൻ തടഞ്ഞുവെന്നും എട്ട് വിമാനങ്ങൾ വെടിവെച്ചിട്ടുവെന്നുമാണ് വൈറ്റ് ഹൗസിൽ മാധ്യമങ്ങളോട് സംസാരിക്കവെ ട്രംപ് പറഞ്ഞത്.
'ഞാൻ എട്ട് യുദ്ധങ്ങൾ അവസാനിപ്പിച്ചു. തായ്‌ലൻഡും കംബോഡിയയുമായുള്ള പ്രശ്‌നങ്ങൾ കുറഞ്ഞു തുടങ്ങി. വളരെ നല്ലനിലയിലേക്ക് അത് പോകുന്നുവെന്നാണ് കരുതുന്നത്. പാകിസ്താനും ഇന്ത്യയും തമ്മിൽ നടക്കേണ്ടിയിരുന്ന ആണവ യുദ്ധം ഞാൻ തടഞ്ഞു. പ്രസിഡന്റ് ട്രംപ് 10 ദശലക്ഷം ആളുകളുടെയോ അതിലധികം ആളുകളുടെയോ ജീവൻ രക്ഷിച്ചുവെന്നാണ് പാക് പ്രധാനമന്ത്രി അന്ന് പറഞ്ഞത്. എട്ട് വിമാനങ്ങളാണ് അന്ന് വെടിവെച്ചിട്ടത്. ആ യുദ്ധം രൂക്ഷമാകുന്നതിന് മുമ്പ് എനിക്ക് തടയാനായി. എന്നാൽ റഷ്യ- യുക്രെയ്ൻ യുദ്ധം മാത്രം ഇതുവരെ പരിഹരിക്കാൻ എനിക്ക് കഴിഞ്ഞിട്ടില്ല.' ട്രംപ് പറഞ്ഞു.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക





0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.