ദില്ലി/ഹൈദരാബാദ്: ഹൈദരാബാദിൽ നടന്ന സൗഹൃദ മത്സരത്തിൽ ഇതിഹാസ സൂപ്പർ താരം ലിയോണൽ മെസിക്കൊപ്പം തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി ഫുട്ബോൾ കളിച്ചതും അദ്ദേഹം ഗോൾ നേടിയതും ആരാധകർക്ക് ആവേശമായിരുന്നു. എന്നാൽ ഇതിനിടെ ഒരു ചൂടേറിയ ചർച്ച കൂടെ സോഷ്യൽ മീഡിയയിൽ നടക്കുകയാണ്. വീഡിയോ പങ്കുവെച്ചുകൊണ്ട് കേന്ദ്രമന്ത്രി കിരൺ റിജിജു, മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയെ പരിഹസിച്ചു. മെസിക്ക് ഒരു ലളിതമായ പാസ് പോലും കൊടുക്കാതെ അദ്ദേഹത്തെ ഓടിച്ചത് ശരിയായില്ലെന്ന് റിജിജു കുറ്റപ്പെടുത്തി.
ഇത് തീർത്തും കുഴഞ്ഞുപോയി!! ഗോട്ടിനൊപ്പം കളിക്കാൻ റെഡ്ഡിക്ക് ഒരു സുവർണ്ണാവസരം ലഭിച്ചു, പക്ഷേ മെസിക്ക് ഒരു ലളിതമായ പാസ് പോലും നൽകാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല. മെസിയെ ചുറ്റി ഓടിക്കാൻ വേണ്ടി അദ്ദേഹം പന്ത് ദൂരേക്ക് ഇടത്തോട്ടും വലത്തോട്ടും തട്ടിവിട്ടു" എന്ന് റിജിജു കുറിച്ചു.
വീഡിയോ
20 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയിൽ രേവന്ത് റെഡ്ഡി രണ്ട് തവണ മെസിക്ക് പന്ത് പാസ് ചെയ്യുന്നത് കാണാം. എന്നാൽ രണ്ട് തവണയും പന്ത് മെസിയുടെ കാലിലേക്ക് എത്തുന്നതിന് പകരം ഇടത്തോട്ടോ വലത്തോട്ടോ പോവുകയായിരുന്നു. എന്നാല്‍, മെസി പന്തിന് പിന്നാലെ ഓടി വീണ്ടും പാസ ചെയ്തു. തിങ്കളാഴ്ച രാത്രി പങ്കുവെച്ച ഈ വീഡിയോ നിരവധി പ്രതികരണങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്. ചിലർ റെഡ്ഡിയെ പിന്തുണച്ച് രംഗത്തെത്തിയപ്പോൾ മറ്റുചിലർ റിജിജുവിന്‍റെ പരാമർശത്തെ വിമർശിച്ചു
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക




0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.