ജക്കാർത്ത: ഏഷ്യയിലെ ഒരു പ്രധാന നഗരത്തിന്റെ പല ഭാഗങ്ങളും അതിവേഗം മുങ്ങുന്നുവെന്ന് റിപ്പോർട്ട്. ഇന്തോനേഷ്യയുടെ തലസ്ഥാനമായ ജക്കാർത്തയാണ് അപകടത്തിലേയ്ക്ക് നീങ്ങുന്നത്. 10 ദശലക്ഷത്തിലധികം ആളുകൾ താമസിക്കുന്ന ജക്കാർത്ത ഞെട്ടിപ്പിക്കുന്ന വേഗതയിൽ മുങ്ങിക്കൊണ്ടിരിക്കുകയാണെന്നും ഏതാനും പതിറ്റാണ്ടുകൾക്കുള്ളിൽ നഗരത്തിന്റെ വലിയൊരു ഭാഗം അപകടത്തിലാകുമെന്നും റിപ്പോർട്ടുണ്ട്. വെനീസിൽ സംഭവിക്കുന്നതിന് സമാനമായ രീതിയിലോ അതിനേക്കാൾ വേഗത്തിലോ ആണ് ജക്കാർത്ത മുങ്ങുന്നത് എന്നതാണ് ആശങ്കയാകുന്നത്.
വെനീസ് പ്രതിവർഷം ഏകദേശം 0.08 ഇഞ്ച് മുങ്ങുന്നുണ്ടെന്നാണ് കണ്ടെത്തിയിരുന്നതെങ്കിൽ ജക്കാർത്ത പ്രതിവർഷം 1 മുതൽ 15 സെന്റീമീറ്റർ വരെ എന്ന നിരക്കിലാണ് മുങ്ങുന്നത്. എന്നാൽ, ചില മേഖലകൾ ഇതിലും വേഗത്തിലാണ് കാര്യങ്ങൾ സംഭവിക്കുന്നത്. ലോകത്തിൽ ഏറ്റവും വേഗത്തിൽ മുങ്ങുന്ന വലിയ നഗരം എന്ന വിശേഷണം ജക്കാർത്തയ്ക്ക് ലഭിക്കാനുള്ള കാരണം വെനീസുമായുള്ള ഈ പ്രകടമായ വ്യത്യാസമാണ്. മാത്രമല്ല, ജക്കാർത്തയുടെ ഏകദേശം 40% സമുദ്രനിരപ്പിന് താഴെയാണെന്ന് നേരത്തെ തന്നെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളതിനാൽ 2030–2050 ആകുമ്പോഴേക്കും നഗരത്തിന്റെ വലിയൊരു ഭാഗം വാസയോഗ്യമല്ലാതാകുമെന്നാണ് ശാസ്ത്രജ്ഞരും ഗവേഷകരും അഭിപ്രായപ്പെടുന്നത്.
സമുദ്രനിരപ്പ് ഉയരുന്നത് മാത്രമല്ല ജക്കാർത്തയെ പ്രതിസന്ധിയിലാക്കുന്നത്. മനുഷ്യരുടെ പ്രവൃത്തികളും ഭൂമിശാസ്ത്രപരമായ നിരവധി ഘടകങ്ങളും ജക്കാർത്തയെ വേഗത്തിൽ അപ്രത്യക്ഷമാക്കുന്നതിന് കാരണമാകുന്നുണ്ടെന്നാണ് വിലയിരുത്തൽ. അമിതമായ ഭൂഗർഭജല ചൂഷണം ഇതിന് വലിയൊരു കാരണമാണ്. അതിവേഗം വർധിച്ചുവരുന്ന ജനസംഖ്യയാണ് മറ്റൊരു കാരണം. ഉപരിതല ജലവിതരണം പരിമിതമാകുമ്പോൾ ആളുകൾക്ക് ഭൂഗർഭ ജലാശയങ്ങളെ വളരെയധികം ആശ്രയിക്കേണ്ടി വരുന്നു. പ്രകൃതിയുടെ സ്വാഭാവിക പ്രക്രിയകളെ തടസപ്പെടുത്തുകയും വേഗത്തിൽ വെള്ളം പമ്പ് ചെയ്യുകയും ചെയ്യുമ്പോൾ മണ്ണ് സങ്കോചിക്കാനും താഴാനും ഇടയാക്കും.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക




0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.