യുഎഇ സ്വദേശികൾക്കിടയിൽ ജനനനിരക്ക് ഗണ്യമായി കുറയുന്നതായി കണക്കുകൾ. കഴിഞ്ഞ 10 വർഷത്തിനിടയിൽ 13.55 ശതമാനത്തിന്റെ കുറവാണ് ഉണ്ടായത്. പ്രതിസന്ധി മറികടക്കാനും യുവകുടുംബങ്ങളെ പിന്തുണയ്ക്കാനും വിപുലമായ പദ്ധതികളുമായി യുഎഇ സർക്കാർ രംഗത്തുണ്ട്.
2014-ൽ 34,618 ആയിരുന്ന നവജാത ശിശുക്കളുടെ എണ്ണം. 2023-ൽ 29,926 ആയി കുറഞ്ഞു. ജീവിതച്ചെലവ് വർദ്ധിക്കുന്നതും ഉയർന്ന ജീവിതനിലവാരം നിലനിർത്താനുള്ള ആഗ്രഹവുമാണ് പല കുടുംബങ്ങളെയും ചെറിയ കുടുംബം എന്ന തീരുമാനത്തിലേക്ക് നയിക്കുന്നത്. വീട്, വിദ്യാഭ്യാസം, നിത്യോപയോഗ ചെലവുകൾ എന്നിവ ഇതിൽ പ്രധാന ഘടകങ്ങളാണ്.
ജോലിഭാരവും സമയക്കുറവുമാണ് മറ്റൊരു പ്രധാന വെല്ലുവിളി. മാതാപിതാക്കൾ രണ്ടുപേരും ജോലിക്ക് പോകുന്നവരാണെങ്കിൽ കുട്ടികളെ വളർത്താനുള്ള പ്രായോഗിക ബുദ്ധിമുട്ടുകൾ ഗർഭധാരണം വൈകിപ്പിക്കാൻ പലരെയും പ്രേരിപ്പിക്കുന്നു. കൂടാതെ, പഠനത്തിനും കരിയറിനുമായി വിവാഹം വൈകിപ്പിക്കുന്നത് സ്ത്രീകളിൽ ശാരീരികവും ഹോർമോൺ സംബന്ധവുമായ മാറ്റങ്ങൾക്കും ഗർഭധാരണ സാധ്യത കുറയുന്നതിനും കാരണമാകുന്നുണ്ടെന്ന് പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക





0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.