മുംബൈ: ഇരുപത് വർഷത്തെ പിണക്കം അവസാനിപ്പിച്ച് ശിവസേനയുമായി കൈകൊടുത്ത രാജ് താക്കറെ സേന ഭവനിൽ എത്തി. സഖ്യത്തിന്റെ പ്രകടനപത്രിക പുറത്തിറക്കാനാണ് മഹാരാഷ്ട്ര നവനിർമാൺ സേന നേതാവും ഉദ്ധവ് താക്കറെയുടെ അർധസഹോദരനുമായ രാജ് താക്കറെ സേന ഭവനിലെത്തിയത്. നീണ്ടകാലത്തെ ജയിൽ വാസത്തിന് ശേഷം പുറത്തിറങ്ങിയത് പോലെ എന്നാണ് ഈ സന്ദർഭത്തെ രാജ് താക്കറെ വിശേഷിപ്പിച്ചത്. കൂടാതെ സേന ഭവനുമായി ബന്ധപ്പെട്ടുള്ള പഴയ കാല ഓർമകളും അദ്ദേഹം ഓർത്തെടുത്തു.15 വാഗ്‌ദാനങ്ങളാണ് പ്രധാനമായും സഖ്യം മുൻപോട്ടുവെക്കുന്നത്. വീട്ടുജോലി ചെയ്ത് ജീവിക്കുന്ന സ്ത്രീകൾക്ക് മാസം 1500 രൂപ എന്നതാണ് അതിൽ പ്രധാനം. ഇത് കൂടാതെ പൊതുഗതാഗത സംവിധാനം ശക്തിപ്പെടുത്തും, ആരോഗ്യ - വിദ്യാഭ്യാസ മേഖലയിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തും എന്നിവയെല്ലാമാണ് പ്രധാനപ്പെട്ട വാഗ്‌ദാനങ്ങൾ. കൂടാതെ പ്രഭാതഭക്ഷണവും, ഉച്ചഭക്ഷണവും വെറും 10 രൂപയ്ക്ക് ലഭ്യമാക്കുന്ന 'മാ സാഹേബ്' അടുക്കളയും സ്ഥാപിക്കും. നികുതി പരിഷ്കരണം, പാർക്കിംഗ് സ്ഥലങ്ങളുടെ ക്രമീകരണം, ബസ് നിരക്ക് പത്തിൽ നിന്ന് അഞ്ചാക്കുക തുടങ്ങിയ വാഗ്‌ദാനങ്ങളും സഖ്യം നൽകുന്നുണ്ട്.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക





0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.