Showing posts with label Mumbai. Show all posts
Showing posts with label Mumbai. Show all posts

Friday, 17 April 2026

ചായക്കപ്പ് പൊട്ടിച്ചതിന് മൂന്ന് വയസുകാരനെ ക്രൂരമായി കൊലപ്പെടുത്തിയ കേസ്: പ്രതിക്ക് ജീവപര്യന്തം ശിക്ഷ,നിര്‍ണായകമായത് സഹോദരിയുടെ മൊഴി

ചായക്കപ്പ് പൊട്ടിച്ചതിന് മൂന്ന് വയസുകാരനെ ക്രൂരമായി കൊലപ്പെടുത്തിയ കേസ്: പ്രതിക്ക് ജീവപര്യന്തം ശിക്ഷ,നിര്‍ണായകമായത് സഹോദരിയുടെ മൊഴി


 
മുംബൈ: ചായക്കപ്പ് പൊട്ടിച്ചതിന്റെ പേരിൽ മൂന്ന് വയസുകാരനെ ക്രൂരമായി കൊലപ്പെടുത്തിയ 44കാരന് മുംബൈ സെഷൻസ് കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. സംഭവസമയത്ത് അഞ്ച് വയസുകാരിയായിരുന്ന കുട്ടിയുടെ മൂത്ത സഹോദരി നൽകിയ സാക്ഷിമൊഴിയാണ് കേസിൽ നിർണായകമായത്. 2017 ലാണ് കൊലപാതകം നടന്നത്. കൊലപാതകം, തെളിവ് നശിപ്പിക്കൽ എന്നീ കുറ്റങ്ങൾ ചുമത്തി നിതിൻ പഥാരെ എന്നയാളെയാണ് അഡീഷണൽ സെഷൻസ് ജഡ്ജി മഹേഷ് കെ. ജാദവ് ശിക്ഷിച്ചത്.

പ്രതിയായ നിതിൻ പഥാരെ കുട്ടിയുടെ അമ്മയെ ട്രെയിൻ യാത്രയ്ക്കിടെയാണ് പരിചയപ്പെട്ടത്. സാമ്പത്തിക ബുദ്ധിമുട്ടിലായിരുന്ന അവർക്ക് ജോലി ശരിയാക്കി നൽകാം എന്ന് വാഗ്ദാനം ചെയ്ത് ഇയാൾ ഘാട്ട്കോപ്പറിലെ തന്റെ വീട്ടിലേക്ക് അവരെയും മക്കളെയും കൂട്ടി കൊണ്ടുപോയി. എന്നാൽ അവിടെ എത്തിയ ശേഷം ഇയാൾ അവരെ തടങ്കലിൽ വെക്കുകയും മക്കളെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.

2017 സെപ്റ്റംബർ 27-ന് അമ്മ ജോലി ആവശ്യത്തിനായി പുറത്തുപോയ സമയത്താണ് കൊലപാതകം നടന്നത്. ചായ കുടിക്കുന്നതിനിടെ കുട്ടിയുടെ കൈയിൽ നിന്ന് കപ്പ് തെന്നി വീണ് പൊട്ടി. ഇതിൽ പ്രകോപിതനായ പഥാരെ കുട്ടിയെ ബെൽറ്റ് കൊണ്ട് ക്രൂരമായി മർദിക്കുകയും ശ്വാസം മുട്ടിച്ച് തറയിൽ ഇടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. അന്ന് അഞ്ച് വയസുമാത്രം പ്രായമുണ്ടായിരുന്ന സഹോദരി ഈ ദാരുണമായ കാഴ്ചയ്ക്ക് സാക്ഷിയായി.

'നിതിൻ സഹോദരന് ചായ നൽകി. കുട്ടിയുടെ കൈയിൽ നിന്ന് കപ്പ് തെന്നി വീണ് പൊട്ടി. ഇതിൽ പ്രകോപിതനായ നിതിൻ കുട്ടിയെ ബെൽറ്റ് കൊണ്ടും കൈകൾ കൊണ്ടും മർദിക്കുകയും ശ്വാസം മുട്ടിക്കുകയും തറയിൽ ഇടിപ്പിക്കുകയും ചെയ്തെന്നായിരുന്നു' എന്നാണ് സഹോദരിയുടെ മൊഴി. പ്രതി കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെയാണ് കുട്ടിയെ ഉപദ്രവിച്ചതെന്ന് തെളിവുകൾ വ്യക്തമാക്കുന്നതായി അഡീഷണൽ സെഷൻസ് ജഡ്ജി മഹേഷ് കെ. ജാദവ് പറഞ്ഞു.













ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Monday, 13 April 2026

മുംബൈയിൽ ആദ്യ ഡിറ്റൻഷൻ സെന്‍റർ തുറന്നു; നാടുകടത്തൽ നടപടികൾക്കായി നാൽപ്പതോളം ബംഗ്ലാദേശ് സ്വദേശികളെ മാറ്റി

മുംബൈയിൽ ആദ്യ ഡിറ്റൻഷൻ സെന്‍റർ തുറന്നു; നാടുകടത്തൽ നടപടികൾക്കായി നാൽപ്പതോളം ബംഗ്ലാദേശ് സ്വദേശികളെ മാറ്റി


 

മുംബൈ: അനധികൃത കുടിയേറ്റക്കാരെ താമസിപ്പിക്കുന്നതിനായി മുംബൈയിൽ സജ്ജമാക്കിയ ആദ്യ ഡിറ്റൻഷൻ സെന്റർ പ്രവർത്തനം ആരംഭിച്ചു. മധ്യ മുംബൈയിലെ ഭോയ്‌വാഡയിൽ രണ്ട് വർഷം മുമ്പ് നിർമ്മാണം പൂർത്തിയാക്കിയ കേന്ദ്രം, വകുപ്പുകൾ തമ്മിലുള്ള തർക്കങ്ങൾക്കൊടുവിലാണ് തുറന്നുകൊടുത്തത്. നിലവിൽ നാടുകടത്തൽ നടപടികൾ കാത്തിരിക്കുന്ന 40 ബംഗ്ലാദേശ് സ്വദേശികളാണ് ഇവിടെയുള്ളത്. ക്രിമിനൽ കേസുകളിൽ പ്രതികളല്ലാത്തതിനാൽ ജയിലുകളിൽ പാർപ്പിക്കാൻ കഴിയാത്ത വിദേശികളെ താൽക്കാലികമായി താമസിപ്പിക്കാൻ ഇടമില്ലാതെ പൊലീസ് പ്രതിസന്ധി നേരിട്ടിരുന്നു.

സാമൂഹിക നീതി വകുപ്പിന്റെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന കേന്ദ്രത്തിന് മഹാരാഷ്ട്ര സ്റ്റേറ്റ് സെക്യൂരിറ്റി ഫോഴ്സും പൊലീസുമാണ് സുരക്ഷയൊരുക്കുന്നത്. എൺപത് പേരെ താമസിപ്പിക്കാൻ ശേഷിയുള്ള കേന്ദ്രത്തിൽ 60 പുരുഷന്മാർക്കും 20 സ്ത്രീകൾക്കുമാണ് സൗകര്യമൊരുക്കിയിട്ടുള്ളത്. എന്നാൽ കസ്റ്റഡിയിലാകുന്ന സ്ത്രീകളുടെ എണ്ണം വർധിക്കുന്നത് കേന്ദ്രത്തിൽ നിലവിൽ സ്ഥലപരിമിതിക്ക് കാരണമാകുന്നുണ്ട്. 2025ൽ മാത്രം ആയിരത്തിലധികം പേരെയാണ് അനധികൃത കുടിയേറ്റത്തിന്റെ പേരിൽ മുംബൈ പൊലീസ് നാടുകടത്തിയത്

പഹൽഗാം ആക്രമണത്തിന് പിന്നാലെ രാജ്യവ്യാപകമായി ആരംഭിച്ച പരിശോധനകളുടെ ഭാഗമായാണ് മഹാരാഷ്ട്രയിലും നടപടികൾ കർശനമാക്കിയത്. അതേസമയം, കൃത്യമായ രേഖകൾ പരിശോധിക്കാതെ ബംഗാളി സംസാരിക്കുന്ന മുസ്‍ലിംഗളെയും റോഹിങ്ക്യകളെയും വ്യാപകമായി ലക്ഷ്യം വെക്കുന്നുവെന്ന ആക്ഷേപം ശക്തമാണ്. പലപ്പോഴും ഇന്ത്യൻ പൗരന്മാർ പോലും ഇത്തരത്തിൽ നടപടികൾക്ക് ഇരയാകുന്നതായി മനുഷ്യാവകാശ പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു. ഭോയ്‌വാഡയ്ക്ക് പുറമെ നവി മുംബൈയിൽ വലിയൊരു സ്ഥിരം ഡിറ്റൻഷൻ സെന്ററിന്റെ നിർമ്മാണവും പുരോഗമിക്കുകയാണ്













ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Sunday, 12 April 2026

വിഖ്യാത പിന്നണി ഗായിക ആശാ ഭോസ്‌ലെ (92) അന്തരിച്ചു.കേരളാ ഹോട്ടൽ ന്യൂസിന്റെ ആദരാഞ്ജലികൾ.

വിഖ്യാത പിന്നണി ഗായിക ആശാ ഭോസ്‌ലെ (92) അന്തരിച്ചു.കേരളാ ഹോട്ടൽ ന്യൂസിന്റെ ആദരാഞ്ജലികൾ.

 

 മുംബൈ : വിഖ്യാത പിന്നണി ഗായിക ആശാ ഭോസ്‌ലെ (92) അന്തരിച്ചു. കഴിഞ്ഞദിവസമാണ് ആരോഗ്യം മോശമായതിനെത്തുടർന്ന് മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

 ചലച്ചിത്ര പിന്നണിഗായിക ലതാ മങ്കേഷ്കറുടെ ഇളയ സഹോദരിയാണ് ആശാ ഭോസ്‌ലെ. മറാഠാ നാടകവേദിയിലെ ഗായകനായിരുന്ന ദീനനാഥ് മങ്കേഷ്കറുടെ മകളായി 1933 സെപ്റ്റംബർ എട്ടിന് ഇൻഡോറിൽ ഒരു കൊങ്കണി കുടുംബത്തിലായിരുന്നു ആശയുടെ ജനനം. അമ്മ ശുദ്ധമാതി. ലതാ മങ്കേഷ്കർ, ഹൃദ്യനാഥ് മങ്കേഷ്കർ, ഉഷാ മങ്കേഷ്കർ, മീനാ മങ്കേഷ്കർ എന്നിവരാണ്‌ സഹോദരങ്ങൾ.

1943-ലാണ് ആശാ ഭോസ്‌ലെ ആദ്യമായി തന്റെ ഗാനം റെക്കോർഡ് ചെയ്തത്‌. 'മാഝാ ബാൽ' എന്ന ചലച്ചിത്രത്തിൽ ചലാ ചലാ നവ് ബാലാ എന്ന ഗാനം പാടി ചലച്ചിത്രമേഖലയിൽ തുടക്കം കുറിച്ചു. അന്ന് പത്ത് വയസ്സായിരുന്നു ആശയ്ക്ക്. 1200 ഓളം ഗാനങ്ങൾ ആശാ ഭോസ്‌ലെയുടെ ശബ്ദത്തിൽ പുറത്തുവന്നു. ലോകത്ത് ഏറ്റവും കൂടുതൽ ഗാനങ്ങൾ റെക്കോർഡ് ചെയ്ത ഗായിക എന്ന നിലയിൽ ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്സിൽ ആശാ ഭോസ്‌ലെ ഇടം നേടിയിട്ടുണ്ട്.


ദശാബ്ദങ്ങൾ നീണ്ടുനിൽക്കുന്ന ആശാ ഭോസ്‌ലെയുടെ സംഗീത ജീവിതം വൈവിധ്യങ്ങൾ നിറഞ്ഞതാണ്. ആത്മാവുള്ള ഗസലുകൾ മുതൽ ആവേശമുണർത്തുന്ന തട്ടുപൊളിപ്പൻ ഗാനങ്ങൾ വരെ പാടാനുള്ള അവരുടെ കഴിവ് സമാനതകളില്ലാത്തതാണ്. ഒ.പി. നയ്യാറുമായുള്ള കൂട്ടുകെട്ടിൽ പിറന്ന 'ആവോ ഹുസൂർ തുംകോ', ആർ.ഡി. ബർമനോടൊപ്പമുള്ള 'ചുര ലിയാ ഹേ തുംനേ ജോ ദിൽ കോ' തുടങ്ങിയ ഗാനങ്ങൾ ഇന്നും സംഗീത പ്രേമികൾക്കിടയിൽ സുപരിചിതമാണ്. 'പിയാ തൂ അബ് തോ ആജാ', 'യേ മേരാ ദിൽ' തുടങ്ങിയ ഗാനങ്ങളിലൂടെ അവർ ഹിന്ദി സിനിമാ സംഗീതത്തിൽ പുതിയൊരു തരംഗം തന്നെ സൃഷ്ടിച്ചു.















ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Tuesday, 7 April 2026

വന്ദേഭാരതിൽ വിളമ്പിയ ഭക്ഷണത്തിൽ പാറ്റ; വിതരണക്കാരന് 10 ലക്ഷം രൂപ പിഴയിട്ട് റെയിൽവെ

വന്ദേഭാരതിൽ വിളമ്പിയ ഭക്ഷണത്തിൽ പാറ്റ; വിതരണക്കാരന് 10 ലക്ഷം രൂപ പിഴയിട്ട് റെയിൽവെ



മുംബയ്: വന്ദേഭാരതിൽ യാത്രക്കാർക്ക് വിളമ്പിയ ഭക്ഷണത്തിൽ പാറ്റയെ കണ്ടെത്തി. അഹമ്മദാബാദ്-മുംബയ് യാത്രയ്ക്കിടെ വിളമ്പിയ പരിപ്പും ചോറിലുമാണ് ചത്ത പാറ്റയെ കണ്ടെത്തിയത്. മുംബയ് സ്വദേശിയായ യാത്രക്കാരൻ ചിത്രങ്ങളും വീഡിയോയും അടക്കം സോഷ്യൽ മീഡിയയിൽ പങ്കുവച്ചതോടെ കരാറുകാരനെതിരെ റെയിൽവെ നടപടിയെ‌ടുത്തു

ആർകെ ഗ്രൂപ്പിന് കീഴിലുള്ള ബൃന്ദാവൻ ഫുഡ് പ്രൊഡക്ട്സ് എന്ന കരാറുകാരനാണ് ഭക്ഷണം എത്തിച്ചതെന്ന് യാത്രക്കാരൻ ചൂണ്ടിക്കാട്ടി. തന്റെ കോച്ചിൽ മാത്രം ചുരുങ്ങിയത് രണ്ട് പേർക്കെങ്കിലും ഇത്തരത്തിൽ മോശം ഭക്ഷണം ലഭിച്ചതായി യാത്രക്കാരൻ വെളിപ്പെടുത്തി. ഇതോടെ കോച്ചിലുണ്ടായിരുന്ന മറ്റെല്ലാ യാത്രക്കാരും ഭക്ഷണം കഴിക്കുന്നത് നിർത്തി.

സംഭവം ശ്രദ്ധയിൽപ്പെട്ട റെയിൽവെ കാരാറുകാരന് 10 ലക്ഷം രൂപ പിഴ ചുമത്തി സേവനദാതാവിന്റെ കരാർ റദ്ദാക്കുന്നതിനുള്ള നോട്ടീസും നൽകി. നിലവിൽ കരാറുകാരന്റെ അടുക്കള സീൽ ചെയ്യുകയും ശുചീകരണ പ്രവർത്തനങ്ങൾക്ക് റെയിൽവെ നിർദ്ദേശം നൽകുകയും ചെയ്തു. യാത്രക്കാർക്കുണ്ടായ ബുദ്ധിമുട്ടിൽ ഖേദം പ്രകടിപ്പിച്ച റെയിൽവെ, യാത്രക്കാരുടെ സുരക്ഷയ്ക്കും ശുചിത്വത്തിനുമാണ് മുൻഗണന നൽകുന്നതെന്നും വ്യക്തമാക്കി.

ഇതാദ്യമായല്ല വന്ദേ ഭാരത് പോലെയുള്ള രാജ്യത്തെ പ്രീമിയം ട്രെയിനുകളിൽ ഇത്തരം പരാതികൾ ഉയരുന്നത്. അടുത്തിടെ അമുൽ തൈരിലും പുഴുക്കളെ കണ്ടെത്തിയത് വലിയ വാർത്തയായിരുന്നു

ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ 'നോ ഫുഡ്' എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുകയും, പകരം സ്വന്തം വീട്ടിൽ നിന്നും ഭക്ഷണം കരുതുന്നതാണ് ഏറ്റവും സുരക്ഷിതം എന്നായിരുന്നു സംഭവത്തിൽ ഒരു ഉപഭോക്താവിന്റെ പ്രതികരണം. തുടർച്ചയായുണ്ടാകുന്ന ഇത്തരം വീഴ്ചകൾ പൊതുജനാരോഗ്യത്തെ ബാധിക്കുന്ന വിഷയമാണെന്നും മാപ്പപേക്ഷകൾ കൊണ്ട് കാര്യമില്ലെന്നും യാത്രക്കാർ പ്രതികരിച്ചു 














ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Thursday, 2 April 2026

കുടുംബവഴക്കിൻ്റെ പേരിൽ ഭർത്താവ് ജീവനൊടുക്കിയാൽ ഭാര്യ കുറ്റക്കാരിയല്ല: ബോംബെ ഹൈക്കോടതി

കുടുംബവഴക്കിൻ്റെ പേരിൽ ഭർത്താവ് ജീവനൊടുക്കിയാൽ ഭാര്യ കുറ്റക്കാരിയല്ല: ബോംബെ ഹൈക്കോടതി


 
മുംബൈ : കുടുംബവഴക്കുകളുടെയോ ദാമ്പത്യപ്രശ്നങ്ങളുടെയോ പേരില്‍ ഒരു വ്യക്തി ജീവനൊടുക്കുകയാണെങ്കില്‍ ഭാര്യയ്ക്ക് അതില്‍ ഉത്തരവാദിത്വമില്ലെന്ന് ബോംബെ ഹൈക്കോടതി. കുടുംബ കലഹങ്ങളെത്തുടര്‍ന്ന് ഒരു വ്യക്തി ജീവനൊടുക്കിയതുമായി ബന്ധപ്പെട്ട വിധിയിലാണ് കോടതി ഇത്തരമൊരു നിരീക്ഷണം നടത്തിയത്. ഒരു വ്യക്തി കുടുംബ വഴക്കുകളുടെയോ ദാമ്പത്യ പ്രശ്‌നങ്ങളുടെയോ പേരില്‍ ആത്മഹത്യ ചെയ്യുകയാണെങ്കില്‍ നിയമപ്രകാരം ഭാര്യയെ ആത്മഹത്യാപ്രേരണ കുറ്റത്തിന് കുറ്റക്കാരിയാക്കാനാവില്ലെന്നാണ് ബോംബെ ഹൈക്കോടതിയുടെ നാഗ്പൂര്‍ ബെഞ്ച് നിരീക്ഷിച്ചത്.

സാധാരണ ദാമ്പത്യ പ്രശ്നങ്ങളോ വാക്കുതർക്കങ്ങളോ സ്വന്തം വീട്ടിൽ പോകുകയോ ചെയ്യുന്നത് 'ആത്മഹത്യ പ്രേരണ' ആയി കണക്കാക്കാൻ കഴിയില്ല. ഇന്ത്യൻ ശിക്ഷാനിയമത്തിലെ (അല്ലെങ്കിൽ ഭാരതീയ ന്യായ സംഹിത, 2023ലെ സെക്ഷൻ 108, സെക്ഷൻ 306 പ്രകാരമുള്ള കേസ്) പ്രതിയുടെ ഉദ്ദേശ്യം മറ്റൊരാളെ ജീവനൊടുക്കാൻ നിർബന്ധിക്കുക എന്നതാണെന്ന് വ്യക്തമാകുമ്പോൾ മാത്രമേ നിലനിൽക്കൂവെന്നും കോടതി പറഞ്ഞു. ഭാര്യ, ഭർതൃബന്ധത്തിലെ സാധാരണ തർക്കങ്ങളോ അഭിപ്രായവ്യത്യാസങ്ങളോ ആത്മഹത്യ പ്രേരണയുടെ പരിധിയിൽ വരില്ലെന്നും കോടതി വ്യക്തമാക്കി.

2019 നവംബർ 26 ന് മഹാരാഷ്ട്രയിലെ അമരാവതി ജില്ലയിൽ ട്രെയിനിന് മുന്നിൽച്ചാടി ഒരു വ്യക്തി ആത്മഹത്യ ചെയ്തിരുന്നു. മകന്റെ മരണത്തിൽ ദുഃഖിതനായ പിതാവ് മരുമകൾക്കെതിരെ പരാതി നൽകി. നിസ്സാരകാര്യങ്ങളെച്ചൊല്ലി നിരന്തരം വഴക്കിടുകയും ശാരീരികമായി ഉപദ്രവിക്കുകയും ചെയ്തതായും അറിയിക്കാതെ വീട്ടിൽ പോകുകയും ഭർത്താവിനെ കള്ളക്കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി അദ്ദേഹം ആരോപിച്ചു. ഈ പീഡനം കാരണമാണ് മകൻ ആത്മഹത്യ ചെയ്തതെന്നും പിതാവ് പറഞ്ഞു. പിതാവിന്റെ പരാതിയിൽ പൊലീസ് മരിച്ചയാളുടെ ഭാര്യക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി കേസ് രജിസ്റ്റർ ചെയ്തു.

ഇതിനെത്തുടർന്ന് കുറ്റാരോപിത ഹൈക്കോടതിയിൽ ഹർജി ഫയൽ ചെയ്യുകയും തനിക്കെതിരെ രജിസ്റ്റർ ചെയ്ത എഫ്ഐആർ റദ്ദാക്കണമെന്നും തുടർ നടപടികൾ സ്റ്റേ ചെയ്യണമെന്നും ആവശ്യപ്പെടുകയായിരുന്നു. ഈ വിഷയം പരിഗണിച്ച ഹൈക്കോടതി ആത്മഹത്യാ പ്രേരണക്കുറ്റം ഒരാളെ ജീവനൊടുക്കാൻ പ്രേരിപ്പിക്കാനുള്ള വ്യക്തമായ ഉദ്ദേശ്യത്തോടെയുള്ളപ്പോൾ മാത്രമേ ബാധകമാകൂ എന്ന് പറഞ്ഞ് എല്ലാ ആരോപണങ്ങളും ബോംബെ ഹൈക്കോടതി തള്ളി. ഭാര്യയുടെ ഹർജി അംഗീകരിച്ച കോടതി, അവർക്കെതിരെയുള്ള കേസും വിചാരണയും റദ്ദാക്കി.

















ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക