Showing posts with label Mumbai. Show all posts
Showing posts with label Mumbai. Show all posts

Friday, 8 May 2026

നാലംഗ കുടുംബത്തിന്റെ മരണം; കാരണം തണ്ണിമത്തനല്ല, എലിവിഷം, വഴിത്തിരിവ്

നാലംഗ കുടുംബത്തിന്റെ മരണം; കാരണം തണ്ണിമത്തനല്ല, എലിവിഷം, വഴിത്തിരിവ്



മുംബൈ: മുംബൈയില്‍ ദമ്പതികളുടെയും മക്കളുടെയും മരണത്തില്‍ വഴിത്തിരിവ്. ഇക്കഴിഞ്ഞ ഏപ്രില്‍ 25ന് നടന്ന ദാരുണ സംഭവത്തിന് പിന്നിലെ കാരണം തണ്ണിമത്തന്‍ കഴിച്ചതാണെന്നായിരുന്നു സംശയം. എന്നാല്‍ ഭക്ഷ്യവിഷബാധയല്ല മറിച്ച് തണ്ണിമത്തനിലൂടെ ഇവരുടെ ശരീരത്തില്‍ എത്തിയ എലിവിഷമാണ് മരണകാരണമെന്നാണ് റിപ്പോര്‍ട്ട്. മരണപ്പെട്ടവരുടെ ശരീരത്തിലും പഴത്തിന്റെ അവശിഷ്ടങ്ങളിലും എലിവിഷത്തില്‍ അടങ്ങിയിരിക്കുന്ന സിങ്ക് ഫോസ്‌ഫൈറ്റിന്റെ സാന്നിധ്യം കണ്ടെത്തിയത്.

പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ മരിച്ചവരുടെ തലച്ചോര്‍, ഹൃദയം, കുടല്‍ എന്നിവ ഉള്‍പ്പെടെ പച്ചനിറമായത് കണ്ടെത്തി. ഇതാണ് വിഷബാധയിലേക്ക് നയിച്ചതും പൊലീസ് വിശദമായ അന്വേഷണത്തിലേക്ക് കടന്നതും. സംഭവദിവസം മുംബൈയിലെ സ്വന്തം വസതിയില്‍ ബന്ധുക്കള്‍ക്കായി മരിച്ചവര്‍ വിരുന്നൊരുക്കിയിരുന്നു. ബന്ധുക്കള്‍ പോയതിന് ശേഷം ഇവര്‍ തണ്ണിമത്തന്‍ കഴിച്ച് കിടന്നുറങ്ങി. എന്നാല്‍ പുലര്‍ച്ചെ അഞ്ച് മണിയോടെ എല്ലാവര്‍ക്കും ഛര്‍ദ്ദിയും വയറിളക്കവുമുണ്ടായി. തുടര്‍ന്ന് ഇവര്‍ കുടുംബ ഡോക്ടറെ സമീപിച്ചതിന് പിന്നാലെ എല്ലാവരെയും സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇളയ കുട്ടിയാണ് ആദ്യം മരിച്ചത്. പിന്നാലെ മറ്റുള്ളവരും മരണത്തിന് കീഴടങ്ങി.

അബ്ദുള്ള ദൊകാഡിയ, ഭാര്യ നസ്രീന്‍, മക്കളായ സൈനബ്, ആയിഷ എന്നിവരാണ് മരിച്ചത്. 














ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Thursday, 30 April 2026

മേൽപ്പാല നിർമ്മാണത്തിനിടെ പൈലിംഗ് യന്ത്രം തകർന്നു വീണു; മുംബൈയിൽ പൊലീസ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം

മേൽപ്പാല നിർമ്മാണത്തിനിടെ പൈലിംഗ് യന്ത്രം തകർന്നു വീണു; മുംബൈയിൽ പൊലീസ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം



മുംബൈ: മേൽപ്പാല നിർമ്മാണത്തിനിടെ പൈലിംഗ് യന്ത്രം തകർന്നു വീണ് പൊലീസ് കോൺസ്റ്റബിളിന് ദാരുണാന്ത്യം. ഡ്യൂട്ടി കഴിഞ്ഞ് ബൈക്കിൽ വീട്ടിലേക്ക് മടങ്ങുമ്പോൾ മുംബൈയിലെ സിയോൺ - പൻവേൽ ഹൈവേയിൽ ആണ് സംഭവം. നെഹ്‌റു നഗർ പൊലീസ് സ്റ്റേഷനിലെ കോൺസ്റ്റബിൾ സന്തോഷ് ഗോപാൽ ചവാനാണ് മരിച്ചത്. മൻഖുർദ് ടി ജംഗ്ഷന് സമീപത്താണ് അപകടം നടന്നത്.

അശാസ്ത്രീയമായ രീതിയിൽ തറയിൽ ഉറപ്പിക്കാതെ സ്ഥാപിച്ച പൈലിംഗ് മെഷീൻ ഒരു വശത്തേക്ക് മറിയുകയും പൊലീസുകാരന്‍റെ ദേഹത്തേക്ക് പതിക്കുകയുമായിരുന്നു. ഉടൻ തന്നെ സമീപത്തുണ്ടായിരുന്നവർ അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നഗരത്തിലെ അടിസ്ഥാന സൗകര്യ വികസനത്തിവടെയുള്ള സുരക്ഷാ വീഴ്ചകളെക്കുറിച്ച് ഈ സംഭവം വലിയ ആശങ്കകൾ ഉയർത്തുന്നുണ്ട്.

അപകടത്തെ തുടർന്ന് മുംബൈയിലെ കിഴക്കൻ പ്രാന്തപ്രദേശങ്ങളിലും ഈസ്റ്റേൺ എക്സ്പ്രസ് ഹൈവേയിലും കിലോമീറ്ററുകളോളം ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. നോർത്ത് ബൗണ്ട് സ്ട്രെച്ചിലെ മൻഖുർദ് പുതിയ പാലത്തിന് സമീപം മണിക്കൂറുകളോളം വാഹനങ്ങൾ കുടുങ്ങിക്കിടന്നു. മുംബൈ ട്രാഫിക് പൊലീസിന്റെ ഇടപെടലിന് ശേഷമാണ് ഗതാഗതം പുനഃസ്ഥാപിക്കാനായത് 














ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Wednesday, 29 April 2026

ബിരിയാണിയും തണ്ണിമത്തനും കഴിച്ചതിന് പിന്നാലെ ഒരു കുടുംബത്തിലെ 4 പേർ മരിച്ചു; ഭക്ഷ്യവിഷബാധയെന്ന് സംശയം

ബിരിയാണിയും തണ്ണിമത്തനും കഴിച്ചതിന് പിന്നാലെ ഒരു കുടുംബത്തിലെ 4 പേർ മരിച്ചു; ഭക്ഷ്യവിഷബാധയെന്ന് സംശയം



മുംബൈ: മുംബൈയിലെ പൈധോനിയിൽ ഒരു കുടുംബത്തിലെ നാലുപേർ മരിച്ചു. ഭക്ഷ്യവിഷബാധയെന്നാണ് സംശയം.ബിരിയാണിയും തണ്ണിമത്തനും കഴിച്ചതിന് ശേഷമാണ് കുടുംബത്തിലെ നാല് പേർക്കും അസ്വസ്ഥതയുണ്ടായതെന്നാണ് വിവരം. ഭക്ഷണത്തിൽ നിന്നും വിഷബാധയുണ്ടായതിനെ തുടർന്നാണ് മരണമെന്നാണ് പ്രാഥമിക നിഗമനം. 40 വയസ്സുകാരനായ അബ്ദുള്ള ദൊക്കാർഡിയ, 35 വയസ്സുള്ള ഭാര്യ നസ്രീൻ ദൊക്കാർഡിയ, 16കാരിയായ മകൾ അയിഷ 13കാരിയായ സെയിനബ് എന്നിവരാണ് മരിച്ചത്.

കഴിഞ്ഞ ഏപ്രിൽ 25ന് രാത്രി നടന്ന അത്താഴവിരുന്നിന് ശേഷമാണ് മരണം സംഭവിച്ചത്. അടുത്ത ബന്ധുക്കളുൾപ്പെടെ ഒമ്പത് പേർ രാത്രി പത്തരയോടെ ഒരുമിച്ച് ഭക്ഷണം കഴിച്ചിരുന്നു. ബിരിയാണിയായിരുന്നു കഴിച്ചത്. തുടർന്ന് ബന്ധുക്കൾ മടങ്ങിപ്പോയി. രാത്രി ഒന്നരയോടെ മരിച്ച നാലുപേർ തണ്ണിമത്തൻ കഴിച്ചതായും പറയപ്പെടുന്നു. ഏപ്രിൽ 26-ന് പുലർച്ചെ അഞ്ചരയോടെ നാലുപേർക്കും ഛർദ്ദിയും വയറിളക്കവും ഉൾപ്പെടെയുള്ള കടുത്ത അസ്വസ്ഥതകൾ ഉണ്ടായി. ആദ്യം കുടുംബം ഡോക്ടറെ കാണിച്ചെങ്കിലും പിന്നീട് മുംബൈയിലെ ജെ ജെ ആശുപത്രിയിലേക്ക് മാറ്റി.

ചികിത്സയിലിരിക്കെ ആദ്യം ഇളയ മകളും പിന്നാലെ പിതാവും മരിച്ചു. മാതാവും മൂത്ത മകളും ചികിത്സക്കിടെയാണ് മരിച്ചത്. ഭക്ഷ്യവിഷബാധയാണെന്ന് സംശയിക്കുന്നുണ്ടെങ്കിലും, കൃത്യമായ കാരണം നിലവിൽ സ്ഥിരീകരിച്ചിട്ടില്ല. കടുത്ത ഛർദ്ദിയും വയറിളക്കവും മൂലം കുടുംബം രോഗബാധിതരാകുന്നതിന് മുമ്പ് ബിരിയാണിയും തണ്ണിമത്തനും കഴിച്ചിരുന്നു എന്നാണ് വിവരം. കൃത്യമായ കാരണം അറിയണമെങ്കിൽ പോസ്റ്റമോർട്ടം റിപ്പോർട്ട് കിട്ടണം. 














ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Friday, 17 April 2026

ചായക്കപ്പ് പൊട്ടിച്ചതിന് മൂന്ന് വയസുകാരനെ ക്രൂരമായി കൊലപ്പെടുത്തിയ കേസ്: പ്രതിക്ക് ജീവപര്യന്തം ശിക്ഷ,നിര്‍ണായകമായത് സഹോദരിയുടെ മൊഴി

ചായക്കപ്പ് പൊട്ടിച്ചതിന് മൂന്ന് വയസുകാരനെ ക്രൂരമായി കൊലപ്പെടുത്തിയ കേസ്: പ്രതിക്ക് ജീവപര്യന്തം ശിക്ഷ,നിര്‍ണായകമായത് സഹോദരിയുടെ മൊഴി


 
മുംബൈ: ചായക്കപ്പ് പൊട്ടിച്ചതിന്റെ പേരിൽ മൂന്ന് വയസുകാരനെ ക്രൂരമായി കൊലപ്പെടുത്തിയ 44കാരന് മുംബൈ സെഷൻസ് കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. സംഭവസമയത്ത് അഞ്ച് വയസുകാരിയായിരുന്ന കുട്ടിയുടെ മൂത്ത സഹോദരി നൽകിയ സാക്ഷിമൊഴിയാണ് കേസിൽ നിർണായകമായത്. 2017 ലാണ് കൊലപാതകം നടന്നത്. കൊലപാതകം, തെളിവ് നശിപ്പിക്കൽ എന്നീ കുറ്റങ്ങൾ ചുമത്തി നിതിൻ പഥാരെ എന്നയാളെയാണ് അഡീഷണൽ സെഷൻസ് ജഡ്ജി മഹേഷ് കെ. ജാദവ് ശിക്ഷിച്ചത്.

പ്രതിയായ നിതിൻ പഥാരെ കുട്ടിയുടെ അമ്മയെ ട്രെയിൻ യാത്രയ്ക്കിടെയാണ് പരിചയപ്പെട്ടത്. സാമ്പത്തിക ബുദ്ധിമുട്ടിലായിരുന്ന അവർക്ക് ജോലി ശരിയാക്കി നൽകാം എന്ന് വാഗ്ദാനം ചെയ്ത് ഇയാൾ ഘാട്ട്കോപ്പറിലെ തന്റെ വീട്ടിലേക്ക് അവരെയും മക്കളെയും കൂട്ടി കൊണ്ടുപോയി. എന്നാൽ അവിടെ എത്തിയ ശേഷം ഇയാൾ അവരെ തടങ്കലിൽ വെക്കുകയും മക്കളെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.

2017 സെപ്റ്റംബർ 27-ന് അമ്മ ജോലി ആവശ്യത്തിനായി പുറത്തുപോയ സമയത്താണ് കൊലപാതകം നടന്നത്. ചായ കുടിക്കുന്നതിനിടെ കുട്ടിയുടെ കൈയിൽ നിന്ന് കപ്പ് തെന്നി വീണ് പൊട്ടി. ഇതിൽ പ്രകോപിതനായ പഥാരെ കുട്ടിയെ ബെൽറ്റ് കൊണ്ട് ക്രൂരമായി മർദിക്കുകയും ശ്വാസം മുട്ടിച്ച് തറയിൽ ഇടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. അന്ന് അഞ്ച് വയസുമാത്രം പ്രായമുണ്ടായിരുന്ന സഹോദരി ഈ ദാരുണമായ കാഴ്ചയ്ക്ക് സാക്ഷിയായി.

'നിതിൻ സഹോദരന് ചായ നൽകി. കുട്ടിയുടെ കൈയിൽ നിന്ന് കപ്പ് തെന്നി വീണ് പൊട്ടി. ഇതിൽ പ്രകോപിതനായ നിതിൻ കുട്ടിയെ ബെൽറ്റ് കൊണ്ടും കൈകൾ കൊണ്ടും മർദിക്കുകയും ശ്വാസം മുട്ടിക്കുകയും തറയിൽ ഇടിപ്പിക്കുകയും ചെയ്തെന്നായിരുന്നു' എന്നാണ് സഹോദരിയുടെ മൊഴി. പ്രതി കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെയാണ് കുട്ടിയെ ഉപദ്രവിച്ചതെന്ന് തെളിവുകൾ വ്യക്തമാക്കുന്നതായി അഡീഷണൽ സെഷൻസ് ജഡ്ജി മഹേഷ് കെ. ജാദവ് പറഞ്ഞു.













ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Monday, 13 April 2026

മുംബൈയിൽ ആദ്യ ഡിറ്റൻഷൻ സെന്‍റർ തുറന്നു; നാടുകടത്തൽ നടപടികൾക്കായി നാൽപ്പതോളം ബംഗ്ലാദേശ് സ്വദേശികളെ മാറ്റി

മുംബൈയിൽ ആദ്യ ഡിറ്റൻഷൻ സെന്‍റർ തുറന്നു; നാടുകടത്തൽ നടപടികൾക്കായി നാൽപ്പതോളം ബംഗ്ലാദേശ് സ്വദേശികളെ മാറ്റി


 

മുംബൈ: അനധികൃത കുടിയേറ്റക്കാരെ താമസിപ്പിക്കുന്നതിനായി മുംബൈയിൽ സജ്ജമാക്കിയ ആദ്യ ഡിറ്റൻഷൻ സെന്റർ പ്രവർത്തനം ആരംഭിച്ചു. മധ്യ മുംബൈയിലെ ഭോയ്‌വാഡയിൽ രണ്ട് വർഷം മുമ്പ് നിർമ്മാണം പൂർത്തിയാക്കിയ കേന്ദ്രം, വകുപ്പുകൾ തമ്മിലുള്ള തർക്കങ്ങൾക്കൊടുവിലാണ് തുറന്നുകൊടുത്തത്. നിലവിൽ നാടുകടത്തൽ നടപടികൾ കാത്തിരിക്കുന്ന 40 ബംഗ്ലാദേശ് സ്വദേശികളാണ് ഇവിടെയുള്ളത്. ക്രിമിനൽ കേസുകളിൽ പ്രതികളല്ലാത്തതിനാൽ ജയിലുകളിൽ പാർപ്പിക്കാൻ കഴിയാത്ത വിദേശികളെ താൽക്കാലികമായി താമസിപ്പിക്കാൻ ഇടമില്ലാതെ പൊലീസ് പ്രതിസന്ധി നേരിട്ടിരുന്നു.

സാമൂഹിക നീതി വകുപ്പിന്റെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന കേന്ദ്രത്തിന് മഹാരാഷ്ട്ര സ്റ്റേറ്റ് സെക്യൂരിറ്റി ഫോഴ്സും പൊലീസുമാണ് സുരക്ഷയൊരുക്കുന്നത്. എൺപത് പേരെ താമസിപ്പിക്കാൻ ശേഷിയുള്ള കേന്ദ്രത്തിൽ 60 പുരുഷന്മാർക്കും 20 സ്ത്രീകൾക്കുമാണ് സൗകര്യമൊരുക്കിയിട്ടുള്ളത്. എന്നാൽ കസ്റ്റഡിയിലാകുന്ന സ്ത്രീകളുടെ എണ്ണം വർധിക്കുന്നത് കേന്ദ്രത്തിൽ നിലവിൽ സ്ഥലപരിമിതിക്ക് കാരണമാകുന്നുണ്ട്. 2025ൽ മാത്രം ആയിരത്തിലധികം പേരെയാണ് അനധികൃത കുടിയേറ്റത്തിന്റെ പേരിൽ മുംബൈ പൊലീസ് നാടുകടത്തിയത്

പഹൽഗാം ആക്രമണത്തിന് പിന്നാലെ രാജ്യവ്യാപകമായി ആരംഭിച്ച പരിശോധനകളുടെ ഭാഗമായാണ് മഹാരാഷ്ട്രയിലും നടപടികൾ കർശനമാക്കിയത്. അതേസമയം, കൃത്യമായ രേഖകൾ പരിശോധിക്കാതെ ബംഗാളി സംസാരിക്കുന്ന മുസ്‍ലിംഗളെയും റോഹിങ്ക്യകളെയും വ്യാപകമായി ലക്ഷ്യം വെക്കുന്നുവെന്ന ആക്ഷേപം ശക്തമാണ്. പലപ്പോഴും ഇന്ത്യൻ പൗരന്മാർ പോലും ഇത്തരത്തിൽ നടപടികൾക്ക് ഇരയാകുന്നതായി മനുഷ്യാവകാശ പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു. ഭോയ്‌വാഡയ്ക്ക് പുറമെ നവി മുംബൈയിൽ വലിയൊരു സ്ഥിരം ഡിറ്റൻഷൻ സെന്ററിന്റെ നിർമ്മാണവും പുരോഗമിക്കുകയാണ്













ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക