Showing posts with label Mumbai. Show all posts
Showing posts with label Mumbai. Show all posts

Wednesday, 1 October 2025

സുബീന്‍ ഗാര്‍ഗിന്റെ മരണം; മാനേജറും ഫെസ്റ്റിവല്‍ ഓര്‍ഗനൈസറും അറസ്റ്റില്‍

സുബീന്‍ ഗാര്‍ഗിന്റെ മരണം; മാനേജറും ഫെസ്റ്റിവല്‍ ഓര്‍ഗനൈസറും അറസ്റ്റില്‍


 
മുംബൈ: പ്രശസ്ത ഗായകന്‍ സുബീന്‍ ഗാര്‍ഗിന്റെ മരണവുമായി ബന്ധപ്പെട്ട് മാനേജര്‍ സിദ്ധാര്‍ത്ഥ ശര്‍മയും ഫെസ്റ്റിവല്‍ ഓര്‍ഗനൈസര്‍ ശ്യാംകാനു മഹന്തയും അറസ്റ്റില്‍. സിംഗപ്പൂരില്‍ നിന്നും തിരിച്ചെത്തിയ മഹന്തയെ ഡല്‍ഹി വിമാനത്താവളത്തില്‍ വച്ചും സിദ്ധാര്‍ത്ഥ ശര്‍മയെ ഗുരുഗ്രാമില്‍ വച്ചുമാണ് പൊലീസ് പിടികൂടിയത്.

സിങ്കപ്പൂരില്‍ നടക്കാനിരുന്ന നോര്‍ത്ത് ഈസ്റ്റ് ഫെസ്റ്റിവലിന്റെ സംഘാടകന്‍ ശ്യാംകനു മഹന്തയുടെ വീടുകളിലും അന്വേഷണ സംഘം കഴിഞ്ഞ ദിവസം പരിശോധന നടത്തിയിരുന്നു. സെപ്തംബര്‍ 19ന് നീന്തുന്നതിനിടെയുണ്ടായ അപകടത്തിലായിരുന്നു സുബീന്‍ ഗാര്‍ഗ് മരണപ്പെട്ടത്. മൃതദേഹം നാട്ടിലെത്തിച്ച ശേഷം പൂര്‍ണമായും ഔദ്യോഗിക ബഹുമതികളോടെയാണ് അസമില്‍ സംസ്‌കരിച്ചത്.

'ഗ്യാങ്‌സ്റ്റര്‍' എന്ന ചിത്രത്തിലെ 'യാ അലി' എന്ന ഗാനത്തിലൂടെ ദേശീയ ശ്രദ്ധയാകര്‍ഷിച്ച ഗായകനാണ് സുബീന്‍ ഗാര്‍ഗ്. സുബീനിന്റേത് മുങ്ങി മരണമാണെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടുകളില്‍ സ്ഥിരീകരിച്ചിട്ടുണ്ട്. സിംഗപ്പൂരില്‍ ആദ്യ പോസ്റ്റ്മോര്‍ട്ടം നടത്തിയതിന് ശേഷം മൃതദേഹം അസമില്‍ എത്തിച്ച് രണ്ടാമത്തെ പോസ്റ്റ്മോര്‍ട്ടം കൂടി നടത്തിയിരുന്നു. നിലവിലെ പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്വേഷണം തൃപ്തികരമല്ലെന്ന് കണ്ടെത്തിയാല്‍ സുബീന്‍ ഗാര്‍ഗിന്റെ മരണത്തെക്കുറിച്ച് സിബിഐ അന്വേഷണത്തിന് സംസ്ഥാന സര്‍ക്കാര്‍ ശുപാര്‍ശ ചെയ്യുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ നേരത്തെ വ്യക്തമാക്കിയിരുന്നു. ഫെസ്റ്റിവല്‍ സംഘാടകര്‍ ഉള്‍പ്പെടെ ഗാര്‍ഗിനൊപ്പം സിംഗപ്പൂരില്‍ പോയ എല്ലാവരെയും അന്വേഷണ സംഘം ചോദ്യം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Friday, 26 September 2025

ഞാൻ മരിക്കാൻ പോകുന്നു, കുട്ടികളെ നോക്കണം; ഭാര്യയെ വിളിച്ച ശേഷം 44കാരൻ പുഴയിൽ ചാടി ജീവനൊടുക്കി

ഞാൻ മരിക്കാൻ പോകുന്നു, കുട്ടികളെ നോക്കണം; ഭാര്യയെ വിളിച്ച ശേഷം 44കാരൻ പുഴയിൽ ചാടി ജീവനൊടുക്കി

 



മുംബൈ: മഹാരാഷ്ട്രയിലെ താനെ ജില്ലയിൽ ഭാര്യയെ ഫോണിൽ വിളിച്ച് പറഞ്ഞ ശേഷം 44കാരൻ ജീവനൊടുക്കി. ബദ്‌ലാപൂർ നിവാസിയായ ധനാജി രഘുനാഥ് ഷിൻഡെയാണ് പുഴയിൽ ചാടി ആത്മഹത്യ ചെയ്തത്. വെള്ള ഷർട്ടും കറുത്ത ട്രൗസറും ധരിച്ച ഒരാൾ ഗാന്ധാരി പാലത്തിൽ നിന്ന് ചാടുന്നത് കണ്ടതായി മത്സ്യത്തൊഴിലാളികൾ ഉൾപ്പെടെയുള്ള ദൃക്‌സാക്ഷികൾ പൊലീസിനോട് പറഞ്ഞു.

ആത്മഹത്യ ചെയ്യുന്നുവെന്ന് ഭാര്യയെ വിളിച്ചറിയിച്ചതിന് ശേഷമാണ് ഇയാൾ ആത്മഹത്യ ചെയ്തത്. കുട്ടികളെ നോക്കണമെന്ന് ആവശ്യപ്പെട്ട ശേഷം ഫോൺ സ്വിച്ച് ഓഫ് ചെയ്തുവെന്നും പദ്ഗ പൊലീസ് സ്റ്റേഷനിലെ ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. ഉടൻ തന്നെ ഭാര്യ പൊലീസിനെ സമീപിച്ച് തന്റെ ഭർത്താവിനെ കാണാനില്ലെന്ന് പരാതി നൽകി. വിവരമറിഞ്ഞ് പൊലീസും അഗ്നിശമന സേനാംഗങ്ങളും മത്സ്യത്തൊഴിലാളികളും നദിയിൽ തെരച്ചിൽ നടത്തി.

രണ്ട് ദിവസത്തെ തെരച്ചിലിനുശേഷം ഞായറാഴ്ച ഷിൻഡെയുടെ മൃതദേഹം നദീതീരത്തിന് സമീപം കണ്ടെത്തി. സെപ്റ്റംബർ 19 ന് രാത്രി 10.30 ഓടെയാണ് സംഭവം നടന്നതെന്നും രണ്ട് ദിവസത്തിന് ശേഷം വ്യാഴാഴ്ചയാണ് മൃതദേഹം കണ്ടെത്തിയതെന്നും പൊലീസ് വ്യക്തമാക്കി. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 


Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം കേരളാ ഹോട്ടൽ ന്യൂസിന്റേതല്ല.ഇത് സോഷ്യൽ മീഡിയയിൽ  നിന്ന് എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.

Wednesday, 24 September 2025

നീറ്റ് പരീക്ഷയിൽ 99.99 പെർസന്‍റൈൽ, ക്ലാസ് തുടങ്ങാനിരിക്കെ ജീവനൊടുക്കി 19കാരൻ

നീറ്റ് പരീക്ഷയിൽ 99.99 പെർസന്‍റൈൽ, ക്ലാസ് തുടങ്ങാനിരിക്കെ ജീവനൊടുക്കി 19കാരൻ

 


മുംബൈ: നീറ്റ് പരീക്ഷയിൽ 99.99 പെർസെന്റജ് നേടിയ വിദ്യാർത്ഥി, ഡോക്ടർ ആകാൻ ആഗ്രഹമില്ലെന്ന് കുറിപ്പ് എഴുതി വച്ച് ആത്മഹത്യ ചെയ്തു. അനുരാഗ് അനിൽ ബോർക്കർ എന്ന 19കാരനാണ് മരിച്ചത്. ഒ ബി സി വിഭാഗത്തിൽ 1475ാം റാങ്ക് നേടിയ അനുരാഗിന് മെഡിക്കൽ പ്രവേശനം ലഭിക്കുകയും ചെയ്തു. കോളജിൽ ക്ലാസ് തുടങ്ങാൻ ഇരിക്കെയാണ് ജീവനൊടുക്കിയത്. മഹാരാഷ്ട്രയിലെ ചന്ദ്രപുർ സ്വദേശിയാണ് അനുരാഗ്.

'ഡോക്ടർ ആകാൻ ആഗ്രഹം ഇല്ലാത്തതിനാൽ മരിക്കുന്നു' എന്നെഴുതിയ കുറിപ്പ് കണ്ടെത്തിയെന്ന് പൊലീസ് അറിയിച്ചു. ഉത്തർപ്രദേശിലെ ഗോരഖ്പൂരിലുള്ള മെഡിക്കൽ കോളേജിൽ എം ബി ബി എസ് പ്രവേശനം കിട്ടി. ക്ലാസ് തുടങ്ങാനിരിക്കെ വീട്ടിൽ നിന്ന് യാത്ര പുറപ്പെടാൻ പോകുന്നതിന് തൊട്ടു മുൻപ് ജീവനൊടുക്കുകയായിരുന്നു. നവാർഗാവ് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.


ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 


Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം കേരളാ ഹോട്ടൽ ന്യൂസിന്റേതല്ല.ഇത് സോഷ്യൽ മീഡിയയിൽ  നിന്ന് എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.

Tuesday, 23 September 2025

നാല് തവണ യുപിഎസ്‌സി പരീക്ഷയില്‍ പരാജയപ്പെട്ട മകനെ ജയിപ്പിച്ചു തരാമെന്ന് വാഗ്ദാനം,ഹോട്ടല്‍ഉടമയുടെ 60 ലക്ഷംനഷ്ടം

നാല് തവണ യുപിഎസ്‌സി പരീക്ഷയില്‍ പരാജയപ്പെട്ട മകനെ ജയിപ്പിച്ചു തരാമെന്ന് വാഗ്ദാനം,ഹോട്ടല്‍ഉടമയുടെ 60 ലക്ഷംനഷ്ടം

 



മുംബൈ : മകനെ യുപിഎസ്‌സി പരീക്ഷയില്‍ വിജയിപ്പിക്കാമെന്ന് പറഞ്ഞ് ഹോട്ടല്‍ ഉടമയില്‍ നിന്ന് 60 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ ഒരാള്‍ അറസ്റ്റില്‍. യാക്കൂബ് ഷെയ്ഖ് എന്നയാളാണ് അറസ്റ്റിലായത്. ഇയാളുടെ കൂട്ടാളിക്കായുള്ള തിരച്ചില്‍ തുടരുകയാണ്. മാല്‍വനില്‍ ഹോട്ടല്‍ നടത്തുന്ന ഇര്‍ഷാദ് ഖാന്‍ എന്നയാളാണ് തട്ടിപ്പിനിരയായത്.

ഇര്‍ഷാദിൻ്റെ മകന്‍ സദ്ദാം ഖാന്‍ 4 തവണ യുപിഎസ്‌സി പരീക്ഷയില്‍ പരാജയപ്പെട്ട് അഞ്ചാമത്തെ ശ്രമത്തിന് തയ്യാറെടുക്കുകയായിരുന്നു. ഇതിനിടെയാണ് ഇര്‍ഷാദ് ,യാക്കൂബ് ഷെയ്ഖിനെ കണ്ടുമുട്ടിയത്.പിന്നീട് യാക്കൂബ് ഹോട്ടലിലെ പതിവ് സന്ദര്‍ശകനായി. ഇതിനിടെ ഇര്‍ഷാദിൻ്റെയും മകൻ്റെയും സാഹചര്യം മനസ്സിലാക്കിയ ഇയാള്‍ സഹായിക്കാമെന്ന് ഏൽക്കുകയായിരുന്നു.

ഇത് വിശ്വസിച്ച ഇര്‍ഷാദ് ഖാന്‍ പല തവണയായി 60 ലക്ഷം രൂപ യാക്കൂബ് നല്‍കി. അഞ്ചാം തവണയും മകന്‍ പരീക്ഷയില്‍ പരാജയപ്പെട്ടപ്പോഴാണ് താന്‍ തട്ടിപ്പിനിരയായ വിവരം ഇര്‍ഷാദ് അറിയുന്നത്. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കി.യാക്കൂബ് ഷെയ്ഖ് ഇപ്പോള്‍ റിമാന്‍ഡിലാണ്. ഇയാളുടെ കൂട്ടാളി വിജയ് ചൗധരി ഒളിവിലാണ്. വൈകാതെ ഇയാളെയും അറസ്റ്റ് ചെയ്യുമെന്ന് മാല്‍വന്‍ പൊലീസ് പറഞ്ഞു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 


Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം കേരളാ ഹോട്ടൽ ന്യൂസിന്റേതല്ല.ഇത് സോഷ്യൽ മീഡിയയിൽ  നിന്ന് എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.

Friday, 19 September 2025

ഐഫോൺ 17 വാങ്ങാൻ തമ്മിൽതല്ല്; മുംബൈ ആപ്പിൾ സ്റ്റോറിന് മുന്നിൽ തമ്മിലടിച്ച് ഐഫോൺ ആരാധകർ

ഐഫോൺ 17 വാങ്ങാൻ തമ്മിൽതല്ല്; മുംബൈ ആപ്പിൾ സ്റ്റോറിന് മുന്നിൽ തമ്മിലടിച്ച് ഐഫോൺ ആരാധകർ

 



മുംബൈയിൽ ഐഫോൺ വാങ്ങാൻ തമ്മിൽതല്ല്. മുംബൈയിലെ ആപ്പിൾ സ്റ്റോറിന് മുന്നിൽ ആപ്പിൾ ആരാധകർ തിക്കിതിരക്കി. സന്ദർശനം തടയാൻ പൊലീസും പാടുപെട്ടു. ഇന്ത്യയിൽ ഐഫോൺ 17 വിൽപ്പന ഇന്നുമുതലാണ് ആരംഭിക്കുന്നത്.

വെള്ളിയാഴ്ച രാവിലെ മുംബൈയിൽ ബികെസി ജിയോ സെന്ററിലെ ആപ്പിൾ സ്റ്റോറിന് പുറത്താണ് സംഘർഷം പൊട്ടിപ്പുറപ്പെട്ടത്. പുതിയ ഐഫോൺ വാങ്ങാൻ പുലർച്ചെ മുതൽ തന്നെ സ്റ്റോറിന് പുറത്ത് വലിയ ജനക്കൂട്ടം തടിച്ചുകൂടിയതിനാൽ തിരക്ക് അനുഭവപ്പെട്ടു. സംഭവം പെട്ടെന്ന് നിയന്ത്രണവിധേയമാക്കി, ആർക്കും പരുക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

ആപ്പിൾ പുതുതായി പുറത്തിറക്കിയ ഐഫോൺ 17 സീരീസിന്റെ വിൽപ്പന ഇന്ത്യയിലുടനീളം ആരംഭിച്ചു. ഇത് നഗരങ്ങളിലുടനീളമുള്ള തങ്ങളുടെ മുൻനിര സ്റ്റോറുകൾക്ക് പുറത്ത് വലിയ ജനക്കൂട്ടത്തിനും നീണ്ട ക്യൂവിനും കാരണമായി.

ഇന്ത്യയിൽ ഐഫോൺ 17 ന്റെ വില 82,900 രൂപയിൽ ആരംഭിക്കുന്നു, അൾട്രാ-സ്ലിം ഐഫോൺ എയറിന്റെ വില 1,19,900 രൂപയാണ് . കൂടാതെ, ഐഫോൺ 17 പ്രോയുടെയും ഐഫോൺ 17 പ്രോ മാക്സിന്റെയും വില യഥാക്രമം 1,34,900 രൂപയും 1,49,900 രൂപയുമാണ്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 


Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം കേരളാ ഹോട്ടൽ ന്യൂസിന്റേതല്ല.ഇത് സോഷ്യൽ മീഡിയയിൽ  നിന്ന് എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.