കൊച്ചി: മെസിയുടെ കൊച്ചി സന്ദര്‍ശനത്തിന്റെ കാര്യത്തില്‍ അനിശ്ചിതത്വം നിലനില്‍ക്കുന്നുണ്ടെന്ന് സ്ഥിരീകരിച്ച് ജിസിഡിഎ ചെയര്‍മാന്‍ കെ ചന്ദ്രന്‍പിളള. സ്റ്റേഡിയം നവീകരണം ഏതാണ്ട് പൂര്‍ത്തിയായെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും ഇതിനായി ചെലവിട്ട തുകയെത്രയെന്നറിയാന്‍ ഇനിയും കാത്തിരിക്കേണ്ടി വരുമെന്നാണ് ചെയര്‍മാന്‍നല്‍കുന്ന സൂചന. അവശേഷിക്കുന്ന പണികള്‍ ജിസിഡിഎ സ്വന്തം നിലയ്ക്കായാലും പൂര്‍ത്തിയാക്കുമെന്ന് പറഞ്ഞ ചന്ദ്രന്‍പിളള നവീകരണം ഏറ്റെടുത്ത സ്‌പോണ്‍സറെ പൂര്‍ണമായും ന്യായീകരിക്കുകയാണ്.
മെസി വരുന്ന കാര്യത്തില്‍ ഉറപ്പില്ലെന്നതൊഴിച്ചാല്‍ ബാക്കിയെല്ലാം റെഡിയായെന്നാണ് ജിസിഡിഎ ചെയര്‍മാന്റെ പക്ഷം. സ്റ്റേഡിയത്തിലെ ടര്‍ഫും സീറ്റുകളും പുതുക്കിയതും കമാനം സ്ഥാപിച്ചതും ചുറ്റുമതില്‍ പണിതതുമടക്കം ഭൂരിഭാഗം നവീകരണ പ്രവര്‍ത്തനങ്ങളും പൂര്‍ത്തിയായെന്ന് ചെയര്‍മാന്‍ അവകാശപ്പെടുന്നു. 70 കോടിയിലേറെ ചെലവിട്ടാണ് സ്റ്റേഡിയം നവീകരിച്ചതെന്ന് സ്‌പോണ്‍സര്‍ അവകാശപ്പെടുന്നുണ്ടെങ്കിലും ഇക്കാര്യത്തില്‍ ഇപ്പോഴും അവ്യക്തത തുടരുകയാണ്.
വിശദമായ വിലയിരുത്തല്‍ നടത്തിയ ശേഷം കണക്കുകള്‍ പുറത്തുവിടുമെന്ന് ജിസിഡിഎ ചെയര്‍മാന്‍ പറയുന്നുണ്ടെങ്കിലും അതിനും കൃത്യമായൊരു സമയപരിധി പറയാന്‍ ജിസിഡിഎ ചെയര്‍മാന്‍ തയാറായിട്ടില്ല. മാര്‍ച്ചില്‍ ഉറപ്പായും കേരളത്തില്‍ എത്തുമെന്ന് അര്‍ജന്റീന പ്രതിനിധികള്‍ ഈമെയില്‍ അയച്ചെന്നാണ് നവംബര്‍ മൂന്നിന് മലപ്പുറത്ത് കായികവകുപ്പ് സംഘടിപ്പിച്ച സെമിനാറില്‍ കായികമന്ത്രി വി അബ്ദുറഹിമാന്‍ പറഞ്ഞത്. എന്നാല്‍, മാര്‍ച്ച് വിന്‍ഡോയില്‍ ഖത്തറിലാകും അര്‍ജന്റീനയുടെ മത്സരങ്ങള്‍ എന്നാണ് പുതിയ പ്രഖ്യാപനം.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക





0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.