മൊഗാദിഷു: കൃത്യം ഒരു പതിറ്റാണ്ട് മുൻപ്, 2016 ഫെബ്രുവരി 2ന് ലോകത്തെ ഞെട്ടിച്ച ഡാലോ എയർലൈൻസ് വിമാനത്തിലെ ബോംബ് സ്‌ഫോടനത്തിന്‍റെ നടുക്കുന്ന ഓർമ്മകൾക്ക് ഇന്ന് പത്ത് വയസ്സ്. സൊമാലിയൻ തലസ്ഥാനമായ മൊഗാദിഷുവിൽ നിന്ന് ജിബൂട്ടിയിലേക്ക് പറന്ന വിമാനത്തിലായിരുന്നു ലാപ്ടോപ്പ് ബോംബ് ഉപയോഗിച്ച് ചാവേർ ആക്രമണം നടത്തിയത്. എന്നാൽ വിധി കാത്തുവെച്ച അത്ഭുതമെന്നോണം 74 യാത്രക്കാരും രക്ഷപ്പെട്ടു, കൊല്ലപ്പെട്ടത് ചാവേർ മാത്രമായിരുന്നു.
അബ്ദുല്ലാഹി അബ്ദിസലാം ബോർലെ എന്ന സൊമാലിയൻ സ്വദേശിയാണ് ആക്രമണം നടത്തിയത്. സ്ഫോടകവസ്തുക്കൾ ഒളിപ്പിച്ച ലാപ്ടോപ്പുമായിട്ടായിരുന്നു ഇയാൾ വിമാനത്തിൽ കയറിയത്. വിമാനത്തിന് ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടാക്കാൻ കഴിയുന്ന കൃത്യമായ സീറ്റും സ്ഥാനവും ഇയാൾ നേരത്തെ തന്നെ തിരഞ്ഞെടുത്തതായി സിഎൻഎൻ റിപ്പോർട്ട് ചെയ്തിരുന്നു.
വിമാനം പറന്നുയർന്ന് 15 മിനിറ്റുകൾക്ക് ശേഷമായിരുന്നു സ്ഫോടനം നടന്നത്. അപ്പോൾ വിമാനം ഏകദേശം 11,000 അടി ഉയരത്തിലായിരുന്നു. വിമാനത്തിന്‍റെ ക്യാബിനിൽ മർദ്ദം പൂർണ്ണമായും ക്രമീകരിക്കാത്തതിനാൽ സ്ഫോടനം നടന്നതോടെ വിമാനത്തിന്റെ വശത്ത് ഒരു മീറ്റർ വലുപ്പമുള്ള വലിയ ദ്വാരമുണ്ടായി. സ്ഫോടനത്തിന്‍റെ ആഘാതത്തിൽ ചാവേർ വിമാനത്തിന് പുറത്തേക്ക് തെറിച്ചു വീഴുകയും കൊല്ലപ്പെടുകയും ചെയ്തു. പൈലറ്റിന്‍റെ മനഃസാന്നിധ്യം കൊണ്ട് വിമാനം ഉടൻ തന്നെ മൊഗാദിഷുവിൽ അടിയന്തരമായി ഇറക്കാൻ സാധിച്ചു.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക





0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.