കേരളത്തിൽ സോഷ്യലിസം അതിന്റെ പാരമ്യത്തിലാണെന്ന പരിഹാസവുമായി സുപ്രീം കോടതി. വൻകിട കോർപ്പറേറ്റുകളെപ്പോലും ഭൂപരിഷ്കരണ നിയമത്തിലെ വകുപ്പുകൾ പ്രകാരം സർക്കാർ കുടിയാന്മാരായി കണക്കാക്കുന്നുണ്ടാകാമെന്നായിരുന്നു കോടതിയുടെ പരിഹാസം. പെട്രോൾ പമ്പ് സ്ഥാപിക്കുന്നതിനായി ഇന്ത്യൻ ഓയിൽ കോർപ്പറേഷന് പാട്ടത്തിന് നൽകിയ സ്ഥലം ഉടമയ്ക്ക് തിരിച്ചുനൽകണമെന്ന ഉത്തരവിനിടെയായിരുന്നു ജസ്റ്റിസ് ബി.വി. നാഗരത്ന അധ്യക്ഷയായ ബെഞ്ചിന്റെ പരാമർശം. കോർപ്പറേറ്റുകൾക്ക് വേണ്ടി ഭൂപരിഷ്കരണ നിയമം ദുരുപയോഗം ചെയ്യരുതെന്നും കോടതി പറഞ്ഞു.
എറണാകുളം എളംകുളം വില്ലേജിൽ ഇന്ത്യൻ ഓയിലിനു പാട്ടത്തിനു നൽകിയ 20 സെന്റ് ഭൂമി തിരികെ വേണമെന്ന് ആവശ്യപ്പെട്ട് 1994-ലാണ് ഉടമ കോടതിയെ സമീപിച്ചത്. എന്നാൽ ഭൂപരിഷ്കരണ നിയമത്തിലെ 106-ാം വകുപ്പിന്റെ ആനുകൂല്യം ഇന്ത്യൻ ഓയിലിനുണ്ടെന്ന് പറഞ്ഞ് ലാൻഡ് ട്രിബ്യൂണലും വിചാരണക്കോടതിയും ഈ ആവശ്യം തള്ളുകയായിരുന്നു. പിന്നീട് ഹൈക്കോടതി ഭൂമി തിരികെ നൽകാൻ ഉത്തരവിട്ടെങ്കിലും ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ഇതിനെതിരെ സുപ്രീം കോടതിയെ സമീപിച്ചു. ഹൈക്കോടതി വിധി ശരിവെച്ച സുപ്രീം കോടതി, ആറുമാസത്തിനകം ഭൂമി ഉടമയ്ക്ക് കൈമാറണമെന്ന് ഉത്തരവിട്ടു.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
.jpg)




0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.