വെനസ്വലയില്‍ (Venezuela) ആധിപത്യം സ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമാക്കി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് (Donald Trump). യുഎസ് സൈനിക നടപടി നേരിട്ട വെനസ്വലയുടെ വിശാലമായ പെട്രോളിയം കരുതല്‍ ശേഖരം ഉപയോഗപ്പെടുത്തുന്നതിന് വലിയ തോതിലുള്ള നിക്ഷേപം നടത്താന്‍ യുഎസിലെ എണ്ണ വ്യവസായ പ്രമുഖരോട് ട്രംപ് ആഹ്വാനം ചെയ്തു. വൈറ്റ്ഹൗസില്‍ എണ്ണക്കമ്പനി നേതൃത്വങ്ങളുമായി നടത്തിയ ചര്‍ച്ചയിലാണ് ട്രംപ് ഇക്കാര്യം ആവശ്യപ്പെട്ടത്.
വെനസ്വലന്‍ പ്രസിഡന്റ് നിക്കോളസ് മഡുറോയെ യുഎസ് സൈന്യം പിടികൂടിയതിന് പിന്നാലെയാണ് വെനസ്വലയുടെ എണ്ണശേഖരം ഉപയോഗപ്പെടുത്താനുള്ള ട്രംപിന്റെ നീക്കം ആരംഭിച്ചത്. നേരത്തെ തന്നെ ട്രംപ് ഇക്കാര്യം വ്യക്തമാക്കിയിരുന്നു. വെനസ്വലയിലെ എണ്ണയും പ്രകൃതിവിഭവങ്ങളും തങ്ങള്‍ക്ക് ആവശ്യമുണ്ടെന്നും ട്രംപ് പ്രഖ്യാപിച്ചിരുന്നു.
കോടിക്കണക്കിന് ഡോളര്‍ നിക്ഷേപം യുഎസ് എണ്ണ വ്യവസായങ്ങള്‍ വെനസ്വലയില്‍ നടത്തുമെന്നും ഖനനം ആരംഭിക്കുമെന്നും ചര്‍ച്ചയ്ക്കുശേഷം ട്രംപ് അറിയിച്ചു. ഇതുസംബന്ധിച്ച് കരാറിലേക്ക് എത്തിയതായും ചര്‍ച്ച വളരെ മികച്ചതായിരുന്നുവെന്നും ട്രംപ് അവകാശപ്പെട്ടു. ഊര്‍ജ്ജ ഉത്പാദനം വര്‍ദ്ധിപ്പിക്കാനും എണ്ണ വില കുറയ്ക്കാനും ഈ നീക്കം സഹായിക്കുമെന്നും യുഎസിനും വെനസ്വലയ്ക്കും ഇത് ഗുണം ചെയ്യുമെന്നും ട്രംപ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക





0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.