യുഎഇയില്‍ മഴയുടെ തോത് വര്‍ധിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കി ദേശീയ കാലാവസ്ഥാ കേന്ദ്രം. ക്ലൗഡ് സീഡിംഗ് ഗവേഷണങ്ങള്‍ കൂടുതല്‍ വിപുലമാക്കാനാണ് തീരുമാനം. ഇതിനായി അന്താരാഷ്ട്ര ശാസത്രഞ്ജര്‍ക്ക് 15 ലക്ഷം ഡോളര്‍ ഗ്രാന്റ് അനുവദിച്ചു. മഴയുടെ തോത് വര്‍ധിപ്പിക്കുന്നതിനായി മൂന്ന് ക്ലൗഡ് സീഡിംഗ് ഗവേഷണങ്ങളാണ് ദേശീയ കാലാവസ്ഥാ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ നടത്തുക.
യുഎഇ റിസര്‍ച്ച് പ്രോഗ്രാം ഫോര്‍ റെയിന്‍ എന്‍ഹാന്‍സ്‌മെന്റ് സയന്‍സിന്റെ ആറാം ഘട്ടത്തിന്റെ ഭാഗമായി മൂന്ന് അന്താരാഷ്ട്ര ശാസ്ത്രജ്ഞരെ ഇതിനായി തെരഞ്ഞെടുത്തു. 48 രാജ്യങ്ങളില്‍ നിന്നുള്ള 140 ഗവേഷകരില്‍ നിന്നാണ് മൂന്ന് പേര്‍ അവസാന പട്ടികയില്‍ എത്തിയത്. അമേരിക്കയിലെ കൊളറാഡോയില്‍ നിന്നുള്ള റഡാര്‍ കാലാവസ്ഥാ വിദഗ്ധന്‍ ഡോ. മൈക്കല്‍ ഡിക്‌സണ്‍, ആസ്‌ട്രേലിയയിലെ വിക്ടോറിയ യൂണിവേഴ്സിറ്റിയിലെ പ്രഫ. ലിന്‍ഡ സൂ, ജര്‍മനിയിലെ ഹോഹന്‍ ഹൈം യൂണിവേഴ്സിറ്റിയിലെ ശാസ്ത്രജ്ഞന്‍ ഡോ. ഒലിവര്‍ ബ്രാഞ്ച് എന്നിവര്‍ക്കാണ് മൂന്ന് വര്‍ഷത്തേക്ക് 15 ലക്ഷം ഡോളര്‍ ഗ്രാന്റ് അനുവദിച്ചിരിക്കുന്നത്. ഓരോ പദ്ധതിക്കും വര്‍ഷത്തില്‍ പരമാവധി 5.5 ലക്ഷം ഡോളര്‍ വരെ ലഭിക്കും.
ഗവേഷണങ്ങളുടെ ഭാഗമായി ആഴത്തിലുള്ള പഠനങ്ങളും വിജ്ഞാന കൈമാറ്റവും നടക്കും. ആര്‍ട്ടിഫിഷ്യല്‍ ഇന്റ്‌ലിജന്‍സ് ഉപയോഗിച്ച് മേഘങ്ങള്‍ കൂടുതല്‍ കൃത്യമായി കണ്ടെത്താനും പരിസ്ഥിതി സൗഹൃദ നാനോ വസ്തുക്കളുടെ സഹായത്തോടെ പുതിയ ക്ലൗഡ് സീഡിങ്ങുകൾ വികസിപ്പിക്കാനും മണല്‍തിട്ടകളുടെ രൂപകല്പനയിലൂടെ മഴക്ക് അനുകൂലമായ കാലാവസ്ഥ സൃഷ്ടിക്കാനുമാണ് ഗവേഷണങ്ങളിലൂടെ ലക്ഷ്യമിടുന്നത്. 2015ല്‍ ഗ്രാന്റ് സ്ഥാപിതമായതുമുതല്‍ 2.5 കോടി ഡോളര്‍ ക്ലൗഡ് സീഡിംഗ് ഗവേഷണങ്ങള്‍ക്കായി ഇതിനകം ചെലവഴിച്ചിട്ടുണ്ട്.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക





0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.