രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരായ മൂന്നാമത്തെ ബലാത്സംഗ കേസില്‍, അതിജീവിതയുടെ രഹസ്യ മൊഴിയെടുക്കാന്‍ എസ്‌ഐടി. കാനഡയിലെ ഇന്ത്യന്‍ എംബസി വഴി വിഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ മൊഴി രേഖപ്പെടുത്തും. ഇതിനായി തിങ്കളാഴ്ച്ച ഹൈക്കോടതിയില്‍ അനുമതി തേടും. രാഹുലിന്റെ രണ്ട് ഫോണുകളും പരിശോധിക്കാനായി എസ്‌ഐടി സാങ്കേതിക സംവിധാനം ഉപയോഗിക്കും. ഇന്നലെ എസ്‌ഐടി മേല്‍നോട്ട ചുമതലയുള്ള എസ്.പി പൂങ്കുഴലി യുവതിയുമായി ഫോണില്‍ സംസാരിച്ചിരുന്നു.
രാഹുലിന്റെ ഫോണിലെ മുഴുവന്‍ ഫയലുകളും പകര്‍ത്താന്‍ രണ്ട് ടി.ബിയുടെ ഹാര്‍ഡ് ഡിസ്‌കാണ് എസ്‌ഐടി വാങ്ങിയത്. ഇതുവരെ ഫോണുകളുടെ പാസ്‌വേര്‍ഡ് നല്‍കാന്‍ രാഹുല്‍ തയാറായിട്ടില്ല. തനിക്ക് അനുകൂലമായ തെളിവുകള്‍ അതില്‍ ഉണ്ടെന്നും ഇത് പൊലിസ് നശിപ്പിക്കുമെന്നുമാണ് രാഹുലിന്റെ നിലപാട്.
അതേസമയം, തിരുവല്ലയിലെ ക്ലബ് 7 ഹോട്ടലില്‍ എത്തിയെന്ന കാര്യം രാഹുല്‍ മാങ്കൂട്ടത്തില്‍ സമ്മതിച്ചു. അതിജീവിതയുമായി സംസാരിക്കാനാണ് എത്തിയതെന്ന് രാഹുല്‍ പൊലീസിനോട് പറഞ്ഞു. പീഡിപ്പിച്ചെന്ന പരാതിയില്‍ മറുപടിയില്ല. 408 നമ്പര്‍ റൂമും തിരിച്ചറിഞ്ഞു. രാഹുല്‍ B R എന്ന രജിസ്റ്ററിലെ പേരും നിര്‍ണായക തെളിവെന്ന് എസ്‌ഐടി.
ലാപ്‌ടോപ്പ് എവിടെയെന്ന ചോദ്യത്തിന് രാഹുല്‍ മറുപടി നല്‍കിയില്ല. പിടിച്ചെടുത്ത മൊബൈലുകളുടെ പാസ് വേഡും നല്‍കുന്നില്ല. നിര്‍ണായക ദൃശ്യങ്ങളും ചാറ്റും കണ്ടെത്താതിരിക്കാനുള്ള നീക്കമെന്ന് പൊലീസ് പറയുന്നു. രാഷ്ട്രീയ നേതാക്കളുമായുള്ള ചാറ്റും മൊബൈലിലുണ്ടായേക്കാമെന്ന് വിലയിരുത്തി എസ്‌ഐടി കരുതുന്നു. തെളിവെടുപ്പിന് ശേഷം രാഹുല്‍ മാങ്കൂട്ടത്തിലുമായി അന്വേഷണ സംഘം പത്തനംതിട്ട എആര്‍ ക്യാമ്പില്‍ തിരിച്ചെത്തി.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക





0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.