വാഷിങ്ടണ്‍: ലോകാരോഗ്യ സംഘടനയില്‍ നിന്ന് ഔദ്യോഗികമായി പിന്മാറി അമേരിക്ക. ഒരു വര്‍ഷം മുന്‍പ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഒപ്പുവച്ച എക്‌സിക്യൂട്ടീവ് ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നടപടി. പിന്‍വാങ്ങുന്നതിന് ഒരുവര്‍ഷം മുന്‍പ് അതത് രാജ്യം നോട്ടീസ് നല്‍കണമെന്നാണ് ലോകാരോഗ്യ സംഘടനയുടെ നിയമം. ഇതനുസരിച്ചാണ് യുഎസ് കഴിഞ്ഞ വര്‍ഷം പിന്‍മാറാനുള്ള എക്സിക്യൂട്ടിവ് ഉത്തരവിൽ ഒപ്പുവച്ചത്. എന്നാല്‍ യുഎസ് 270 ഡോളറിലധികം കുടിശ്ശിക നല്‍കാനുണ്ടെന്നാണ് ലോകാരോഗ്യസംഘടനയുടെ കണക്കുകള്‍ വ്യക്തമാക്കുന്നത്.
ലോകാരോഗ്യ സംഘടന അതിന്റെ അടിസ്ഥാന ലക്ഷ്യങ്ങളില്‍ നിന്ന് മാറിയെന്നും ഉത്തരവാദിത്വമില്ലായ്മയടക്കം കാണിച്ചുവെന്നുമാണ് യുഎസ് ഭരണകൂടത്തിന്‍റെ ആരോപണം. കോവിഡ്-19 കൈകാര്യം ചെയ്യുന്നതില്‍ സംഘടന വീഴ്ച്ചകള്‍ വരുത്തിയിട്ടുണ്ടെന്നും യുഎസ് രൂക്ഷമായി വിമര്‍ശിച്ചു. അന്താരാഷ്ട്ര തലത്തില്‍ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതില്‍ കാലതാമസം വരുത്തിയെന്നും ഇത് അമേരിക്കയുടെ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമാണെന്നും യുഎസ് അറിയിച്ചു.
യുഎസ് ഹെല്‍ത്ത് ആന്‍ഡ് ഹ്യുമന്‍ സര്‍വീസ് ഡിപ്പാര്‍ട്ട്‌മെന്റും സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റും യുഎസിന്റെ പിന്മാറ്റം സ്ഥിരീകരിച്ചു. കോവിഡ് കാലത്ത് ചൈന അടക്കമുള്ള രാജ്യങ്ങളെക്കാള്‍ കൂടുതല്‍ ഫണ്ട് യുഎസ് നല്‍കിയെന്നും എന്നാല്‍ ലോകാരോഗ്യ സംഘടനയുടെ ഡയറക്ടര്‍ ജനറലായി ഒരു അമേരിക്കക്കാരനും ഇതുവരെ പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും യുഎസ് ആരോപിച്ചു. 270 ഡോളര്‍ മില്യണ്‍ ഡോളര്‍ കുടിശ്ശികയുണ്ടെന്ന് ലോകാരോഗ്യ സംഘടനയുടെ വാദത്തിന്, ഇത് നല്‍കാന്‍ നിയമപരമായി തങ്ങള്‍ ബാധ്യസ്ഥരല്ലെന്നായിരുന്നു യുഎസിന്റെ നിലപാട്.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക





0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.