ന്യൂഡല്‍ഹി: ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെയും പ്രതിപക്ഷത്തെ 25 എംപിമാരെയും വെടിവെച്ച് കൊല്ലുമെന്ന് ഭീഷണിമുഴക്കിയ ആള്‍ അറസ്റ്റില്‍. തീവ്ര വലതുപക്ഷ സംഘടനയായ കര്‍ണിസേനയുടെ വക്താവായ രാജ് സിംഗാണ് അറസ്റ്റിലായത്. രാജസ്ഥാനിലെ കോട്ടയില്‍ നിന്നാണ് പ്രതിയെ പൊലീസ് പിടികൂടിയത്. സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച വീഡിയോയിലൂടെയാണ് ഇയാള്‍ രാഹുല്‍ ഗാന്ധിയെ കൊലപ്പെടുത്തുമെന്ന് ഭീഷണി മുഴക്കിയത്.
പാര്‍ലമെന്റില്‍ ബജറ്റ് സമ്മേളനത്തിനിടെ രാഹുല്‍ ഗാന്ധിയും പ്രതിപക്ഷത്തെ 25 എംപിമാരും ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ലയെ അധിക്ഷേപിച്ച് സംസാരിച്ചതില്‍ ബിജെപിയുടെയും കര്‍ണിസേനയുടെയും പ്രവര്‍ത്തകര്‍ കുപിതരാണെന്നും ഇനി ഇത്തരമൊരു സംഭവമുണ്ടായാല്‍ എംപിമാരുടെ വീടുകളില്‍ കയറി അവ തല്ലിത്തകര്‍ക്കുമെന്നും ഇയാള്‍ വീഡിയോയില്‍ പറയുന്നുണ്ട്.
'ഇനി ഇത്തരമൊരു സംഭവമുണ്ടായാല്‍ ഞങ്ങള്‍ ആ എംപിമാരുടെ വീടുകള്‍ കയറി തല്ലിത്തകര്‍ക്കും. രാഹുല്‍ ഗാന്ധിയുടെ നിര്‍ദേശപ്രകാരമാണ് ഇതെല്ലാം നടക്കുന്നതെന്ന് ഞങ്ങള്‍ക്കറിയാം. രാഹുല്‍ ഗാന്ധീ, ശ്രദ്ധിച്ച് കേള്‍ക്കൂ… ഇത്തരമൊരു സംഭവം വീണ്ടും ഉണ്ടായാല്‍ ഞങ്ങള്‍ നിങ്ങളുടെ വീട്ടില്‍ക്കയറി താങ്കളെ വെടിവയ്ക്കും. ഈ എംപിമാരെ 24 മണിക്കൂറിനുളളില്‍ അറസ്റ്റ് ചെയ്താല്‍ കുഴപ്പമില്ല. അല്ലെങ്കില്‍ ഞങ്ങള്‍ അവരെയെല്ലാം ഓരോരുത്തരെയായി വെടിവെച്ച് കൊല്ലും' എന്നാണ് ഇയാള്‍ വീഡിയോയില്‍ പറയുന്നത്. വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ രാജ് സിംഗിനെ കോട്ട പൊലീസ് അറസ്റ്റ് ചെയ്തു.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക





0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.