തിരുവനന്തപുരം: അധ്യാപകരുടെ പി.എഫ് വായ്പയിലും വിദ്യാർത്ഥികളുടെ സ്കോളർഷിപ്പ് തുകയിലും ക്രമക്കേട് നടത്തി ലക്ഷങ്ങൾ തട്ടിയ കേസിൽ സ്കൂൾ ഹെഡ്മാസ്റ്ററെയും ക്ലർക്കിനെയും വിജിലൻസ് കോടതി ശിക്ഷിച്ചു. കിളിമാനൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ മുൻ ഹെഡ്മാസ്റ്റർ കെ. രാജൻ, മുൻ ക്ലർക്ക് റിയാസ് കലാം എന്നിവർക്കാണ് തിരുവനന്തപുരം വിജിലൻസ് കോടതി 27 വർഷം കഠിനതടവ് വിധിച്ചത്. ശിക്ഷയ്ക്ക് പുറമെ പ്രതികൾ 4,54,045 രൂപ പിഴയായും ഒടുക്കണം.
2011 ജൂലൈ മുതൽ 2015 ഒക്ടോബർ വരെയുള്ള കാലയളവിലാണ് കേസിനാസ്പദമായ സംഭവങ്ങൾ നടന്നത്. വിരമിച്ച രണ്ട് അധ്യാപകരുടെ പേരിൽ വ്യാജ ശമ്പള ബില്ലുകൾ ചമച്ചും, നിലവിലുള്ള അധ്യാപകരുടെ പി.എഫ് വായ്പകളിൽ തിരിമറി നടത്തിയുമാണ് പ്രതികൾ പണം തട്ടിയത്. കൂടാതെ, പാവപ്പെട്ട വിദ്യാർത്ഥികൾക്ക് ലഭിക്കേണ്ട സ്കോളർഷിപ്പ്, സ്റ്റൈപൻഡ്, ലാംസം ഗ്രാന്റ് എന്നിവയുൾപ്പെടെ ഏകദേശം 7,88,089 രൂപ ഇവർ അപഹരിച്ചതായി വിജിലൻസ് കണ്ടെത്തി.
വിജിലൻസ് തിരുവനന്തപുരം യൂണിറ്റ് സമർപ്പിച്ച കുറ്റപത്രത്തിന്റെ അടിസ്ഥാനത്തിൽ ജഡ്ജ് എ. മനോജാണ് വിധി പ്രസ്താവിച്ചത്. ക്ലർക്ക് റിയാസ് കലാമിനെ ഒന്നാം പ്രതിയായും ഹെഡ്മാസ്റ്റർ രാജനെ രണ്ടാം പ്രതിയായുമാണ് ശിക്ഷിച്ചത്. വിജിലൻസിന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ വീണാ സതീശൻ ഹാജരായി.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക





0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.