മരണത്തെക്കുറിച്ചുള്ള പേടിയും അന്ധവിശ്വാസങ്ങളും മാറ്റിവെച്ച് ശവപ്പെട്ടി വിൽക്കാനിറങ്ങിയ ഒരു അധ്യാപികയാണ് ഇപ്പോൾ ചൈനയിൽ വാർത്തകളിൽ നിറയുന്നത്. കിഴക്കൻ ചൈനയിലെ ഷാൻഡോംഗ് പ്രവിശ്യയിലുള്ള ഹെസെ എന്ന നഗരത്തിലാണ് അധ്യാപികയായിരുന്ന 29 -കാരി ലിസ ലിയുവിന്റെ ശവപ്പെട്ടിക്കച്ചവടം. തന്റെ ജോലി ഉപേക്ഷിച്ച് ഈ ശവപ്പെട്ടി കച്ചവടത്തിലേക്ക് തിരിയുകയായിരുന്നു ലിയു.
ജോലിഭാരം കാരണം തളർന്ന ലിയു, 2023 -ലാണ് ശവപ്പെട്ടി വിൽപനയിലേക്ക് തിരിഞ്ഞത്. യൂറോപ്യൻ വിപണി, പ്രത്യേകിച്ച് ഇറ്റലി ലക്ഷ്യമിട്ടാണ് ഇവരുടെ പ്രവർത്തനം. തുടക്കത്തിൽ ഭയം തോന്നിയെങ്കിലും, ഫാക്ടറി തൊഴിലാളികൾ ശവപ്പെട്ടികളെ വെറും തടി കഷ്ണങ്ങളായി കാണുന്നതും ശൂന്യമായ ചിതാഭസ്മത്തിന്റെ ഭരണികൾ വീട്ടിൽ സാധനങ്ങൾ സൂക്ഷിക്കാൻ ഉപയോഗിക്കുന്നതും കണ്ടപ്പോൾ ലിയുവിന്റെ പേടി മാറി.
യൂറോപ്യൻ വിപണിയിൽ ഹെസെയിലെ പെട്ടികൾക്ക് വൻ ഡിമാൻഡ് ആണ്. ഇതിന്റെ പ്രധാന കാരണങ്ങൾ ഇവയാണ്. ഈ പ്രദേശത്ത് ധാരാളമായി വളരുന്ന 'പൗലോണിയ' മരങ്ങളാണ് ഇതിനായി ഉപയോഗിക്കുന്നത്. ഭാരം കുറഞ്ഞതും എളുപ്പത്തിൽ തീപിടിക്കുന്നതുമായ ഈ തടി ഇറ്റാലിയൻ വിപണിക്ക് അനുയോജ്യമാണ്. യൂറോപ്പിൽ ഒരു ശവപ്പെട്ടിക്ക് 1,100 മുതൽ 2,100 ഡോളർ വരെ വിലയുള്ളപ്പോൾ, ചൈനയിൽ നിർമ്മിക്കുന്നവയ്ക്ക് വെറും 90 മുതൽ 150 ഡോളർ (ഏകദേശം 7,500 - 12,500 രൂപ) മാത്രമേ വിലയുള്ളൂ. ചൈനയിലെ കനത്ത ഇരുണ്ട പെട്ടികളിൽ നിന്ന് വ്യത്യസ്തമായി, ഇറ്റലിക്കാർക്കായി ഭാരം കുറഞ്ഞതും മതപരമായ കൊത്തുപണികളുള്ളതുമായ പെട്ടികളാണ് ഇവിടെ നിർമ്മിക്കുന്നത്.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക





0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.