പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ഇന്ത്യന്‍ പതാകയുടെയും ചിത്രങ്ങളാല്‍ മിന്നിത്തിളങ്ങി ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ദുബായിലെ ബുര്‍ജ് ഖലീഫ. ഡല്‍ഹിയില്‍ സമാപിച്ച എഐ ഇംപാക്ട് ഉച്ചകോടിയിലൂടെ നിര്‍മിത ബുദ്ധി മേഖലയില്‍ ഇന്ത്യയുടെ ഉയര്‍ന്നുവരുന്ന നേതൃത്വത്തെ ലോകത്തിന് മുന്നില്‍ അവതരിപ്പിക്കാന്‍ ലക്ഷ്യമിട്ടായിരുന്നു ബുര്‍ജ് ഖലീഫയിലെ പ്രദര്‍ശനം.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സാങ്കേതിക വിദഗ്ധരും ലോക നേതാക്കളും പങ്കെടുക്കുന്ന എഐ ഇംപാക്ട് ഉച്ചകോടി ദില്ലിയില്‍ പുരോഗമിക്കുന്നതിനിടെയാണ് ബുര്‍ജ് ഖലീഫയില്‍ ഇന്ത്യയുടെ ത്രിവര്‍ണ പതാകയുടെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ദൃശ്യങ്ങള്‍ പ്രദര്‍ശിപ്പിച്ചത്. ഡല്‍ഹിയില്‍ ഇന്ന് സമാപിച്ച എഐ ഇംപാക്ട് ഉച്ചകോടിക്ക് പിന്തുണ അറിയിച്ച് കൊണ്ടായിരുന്നു ശ്രദ്ധേയമായ ഈ പ്രദര്‍ശനം. മുന്‍ കൂട്ടി അറിയിക്കാതെ നടന്ന ദൃശ്യാവിഷ്‌കാരത്തിന്റെ വീഡിയോ ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചു.
ലോകത്തിനായി ഇന്ത്യ രൂപപ്പെടുത്തുന്ന എഐയുടെ ഭാവി എന്ന സന്ദേശവും ഉച്ചകോടിയുടെ പ്രമേയമായ ''എല്ലാവരുടെയും ക്ഷേമം, എല്ലാവരുടെയും സന്തോഷം'' എന്ന വാചകവും ബുര്‍ജ് ഖലീഫയില്‍ തെളിഞ്ഞു. എഐ ഇംപാക്ട് ഉച്ചകോടിയുടെ വിശദാംശങ്ങളും ലൈവ് സംപ്രേക്ഷണ വിവരങ്ങളും ഉള്‍പ്പെടുയായിരുന്നു പ്രദര്‍ശനം. ഇന്ത്യയുടെ സാങ്കേതിക വിദ്യകളിലെ മുന്നേറ്റവും മികവും ലോക ശ്രദ്ധയിലേക്ക് എത്തിക്കുക എന്ന ലക്ഷ്യം കൂടി മുന്‍നിര്‍ത്തിയായിരുന്നു ദൃശ്യവിസ്മയം ഒരുക്കിയത്. അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനാണ് എഐ ഇംപാക്ട് സമ്മിറ്റില്‍ യുഎഇ പ്രതിനിധി സംഘത്തെ നയിച്ചത്.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക





0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.