കൊച്ചി:ഗുരുതരമായ ശ്വാസകോശ രോഗത്തെ തുടർന്ന് മണീട് പാമ്പ്ര മേപ്പാടത്ത് വർഗീസിന്റെയും റീനയുടെയും മകളായ അൻസ(27)യ്ക്ക് ജീവൻ നിലനിർത്താൻ ശ്വാസകോശം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തണം. കേരളത്തിൽ അപൂർവമായി മാത്രമേ നടത്തുന്ന ഈ ശസ്ത്രക്രിയയ്ക്ക് നിലവിൽ ചെന്നൈയിലെ അപ്പോളോ ആശുപത്രിയിലാണ് സൗകര്യമുള്ളത്.അനുയോജ്യമായ ശ്വാസകോശം ലഭിക്കുന്നതുവരെ ചെന്നൈയിൽ താമസിക്കുകയും വേണം. ശ്വാസകോശം ലഭ്യമായാൽ ഒരു മണിക്കൂറിനകം ശസ്ത്രക്രിയ നടത്തേണ്ടതിനാൽ മുൻകൂട്ടി എല്ലാ ചികിത്സാ ഒരുക്കങ്ങളും പൂർത്തിയാക്കേണ്ടതുണ്ട്. ശസ്ത്രക്രിയക്കും അനുബന്ധ ചികിത്സകൾക്കും കൂടി 65 ലക്ഷത്തിലധികം രൂപ ചെലവ് വരുമെന്നാണ് കണക്കുകൂട്ടൽ.
വിട്ടുമാറാത്ത ചുമയും ശ്വാസംമുട്ടലുമായിരുന്നു രോഗ ലക്ഷണങ്ങളുടെ തുടക്കം. ആദ്യ ഘട്ടത്തിൽ പ്രാവുകളിൽ നിന്നുള്ള അലർജിയെന്ന നിലയിലാണ് ചികിത്സ ആരംഭിച്ചത്. തുടർന്ന് രാജഗിരി ആശുപത്രിയിൽ നടത്തിയ വിശദമായ പരിശോധനയിലാണ് ശ്വാസകോശത്തിന്റെ കാഠിന്യം വർധിച്ച് വരുന്ന ഗുരുതര രോഗമാണെന്ന് സ്ഥിരീകരിച്ചത്. ശ്വാസകോശം മാറ്റിവയ്ക്കലാണ് ഏക ചികിത്സാ മാർഗമെന്ന് ഡോക്ടർമാർ അറിയിച്ചു. ണീട് പാമ്പ്ര മേപ്പാടത്ത് വർഗീസിന്റെയും റീനയുടെയും രണ്ട് മക്കളിൽ ഇളയാളാണ് അൻസ. തിരുവാണിയൂർ ചേലച്ചുവട്ടിൽ ഷൈമോൻ സി. സാബുവാണ് ഭർത്താവ്. തിരുവാണിയൂരിലെ ഒരു ചെറുകിട സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ഷൈമോനും കുടുംബവും ചികിത്സാ ചെലവുകൾ കണ്ടെത്താൻ ബുദ്ധിമുട്ട് നേരിടുകയാണ്.
ചികിത്സയ്ക്കാവശ്യമായ ധ നസഹായം കണ്ടെത്തുന്നതിനായി മണീട് പഞ്ചായത്ത് പ്രസിഡന്റ് ഷിജി ബിജു ചെയർമാനായും, വൈസ് പ്രസിഡന്റ് മോൻസി വർഗീസ്, അംഗം എ.ഡി. ഗോപി എന്നിവർ വൈസ് ചെയർമാന്മാരായും സമിതി രൂപീകരിച്ചിട്ടുണ്ട്. സമിതിയുടെ നേതൃത്വത്തിൽ ഫെഡറൽ ബാങ്കിന്റെ മണീട് ശാഖയിൽ പ്രത്യേക അക്കൗണ്ട് തുറന്നിട്ടുണ്ട്.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക





0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.