ന്യൂ ഡൽഹി: രാജ്യത്ത് ഭീകരാക്രമണം നടത്താൻ പദ്ധതിയിട്ട എട്ടുപേരെ പിടികൂടിയതായി ഡൽഹി പൊലീസ്. ബംഗ്ലാദേശിലെ തീവ്ര സംഘടനകൾ, പാകിസ്താൻ ചാര സംഘടനായ ഐഎസ്‌ഐ എന്നിവരുമായി ബന്ധമുള്ളവരെയാണ് പിടികൂടിയത് എന്ന് ഡൽഹി പൊലീസ് അറിയിച്ചു. തമിഴ്‌നാട്ടിൽ നിന്നും ബംഗാളിൽ നിന്നുമാണ് പൊലീസ് ഇവരെ പിടികൂടിയത്.
ആറ് പേരെ തമിഴ്‌നാട്ടിലെ തിരുപ്പൂരിൽ നിന്നും രണ്ട് പേരെ ബംഗാളിൽ നിന്നുമാണ് പൊലീസ് പിടികൂടിയത്. വിദേശത്തുനിന്നുള്ളവരുടെ നിർദേശപ്രകാരം രാജ്യത്ത് ഭീകരാക്രമണം നടത്താൻ ഇവർ പദ്ധതിയിട്ടു എന്നാണ് പൊലീസ് സംശയിക്കുന്നത്. പിടികൂടിയവരിൽ ചിലർ ബംഗ്ലാദേശിൽ നിന്നുള്ളവരാണെന്നും വ്യാജ ആധാറും മറ്റും ഉപയോഗിച്ച് രാജ്യത്ത് കഴിഞ്ഞുവരികയാണെന്നും പൊലീസ് പറഞ്ഞു.
പ്രാദേശിക പൊലീസിന്റെ സഹായത്തോടെയാണ് ഇവരെ പിടികൂടിയത് എന്ന് ഡൽഹി പൊലീസ് പറയുന്നു. തമിഴ്‌നാട്ടിൽ നിന്ന് പിടിയിലായ പ്രതികൾ എല്ലാവരും തുണിമില്ലിലാണ് ജോലി ചെയ്തിരുന്നത്. എട്ട് മൊബൈൽ ഫോണുകൾ, 16 സിം കാർഡുകൾ എന്നിവയും പൊലീസ് ഇവരിൽ നിന്ന് കണ്ടെടുത്തു.
രാജ്യത്തെ ആരാധനാലയങ്ങൾക്ക് നേരെയും ചരിത്ര സ്മാരകങ്ങൾക്ക് നേരെയും ലഷ്കർ ഇ തൊയ്ബ ഭീകരാക്രമണത്തിന് പദ്ധതിയിടുന്നു എന്ന വാർത്ത പുറത്തുവന്നതിന് പിന്നാലെയാണ് ഈ അറസ്റ്റ് നടന്നിരിക്കുന്നത്. ലഷ്കർ ആക്രമണത്തിന് തയ്യാറെടുക്കുന്നു എന്ന വിവരത്തിന്റെ പശ്ചാത്തലത്തിൽ സുരക്ഷയും വർധിപ്പിച്ചിരുന്നു.
രാജ്യതലസ്ഥാനത്ത് ഒരു പോസ്റ്റർ പ്രത്യക്ഷപ്പെട്ടതിന് പിന്നാലെയാണ് പൊലീസ് പ്രതികളെ പിടികൂടുന്നതിലേക്കെത്തിയ അന്വേഷണം ആരംഭിച്ചത്. കഴിഞ്ഞ ദിവസങ്ങളിൽ ഡൽഹിയുടെ പല ഭാഗങ്ങളിലും 'ഫ്രീ കശ്മീർ' എന്ന പോസ്റ്റർ പതിപ്പിച്ചിരുന്നു. ഇവിടെ നിന്ന് തുടങ്ങിയ അന്വേഷണമാണ് എട്ട് പേരുടെ അറസ്റ്റിൽ എത്തിയിരിക്കുന്നത്.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക





0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.