ഹൈദരാബാദ്: 29കാരിയായ സോഫ്റ്റ് വെയർ എൻജിനീയറെ മുൻ ഭർത്താവ് കുത്തിക്കൊലപ്പെടുത്തി. വനസ്ഥലിപുരത്തെ അപ്പാർട്ട്മെന്റിനുള്ളിലാണ് ഗർഭിണിയായ സുനിത ക്രൂരമായി കൊല്ലപ്പെട്ടത്. വീട്ടിലിരുന്ന് ജോലി ചെയ്യുന്നതിനിടെയാണ് സുനിത കൊല്ലപ്പെട്ടത്. വീട്ടിലേക്ക് അതിക്രമിച്ച് കയറിയ മുൻഭർത്താവ് ഇവരെ ആക്രമിക്കുകയായിരുന്നു. സംഭവത്തിൽ ദേവരകൊണ്ട മഹേഷ് അറസ്റ്റിലായി. ഇയാൾ കാനഡയിൽ മുമ്പ് ജോലി ചെയ്തിരുന്നു. കൈവശമുണ്ടായിരുന്ന ലൈറ്റർ ഉപയോഗിച്ച് മുറി കത്തിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്.
ഉച്ചയോടെ വീട്ടിൽ അതിക്രമിച്ച് കയറിയ പ്രതി സുനിത ഉണ്ടായിരുന്ന മുറിയിലേക്ക് കയറി അകത്ത് നിന്ന് പൂട്ടുകയും കത്തി ഉപയോഗിച്ച് ആക്രമിക്കുകയുമായിരുന്നു. മഹേഷ് അവളുമായി രൂക്ഷമായ തർക്കത്തിൽ ഏർപ്പെടുകയും മിനിറ്റുകൾക്കുള്ളിൽ തലയുൾപ്പെടെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ പലതവണ കുത്തുകയും ചെയ്തുവെന്ന് വനസ്ഥലിപുരം ഇൻസ്പെക്ടർ ടി മഹേഷ് പറഞ്ഞു. സുനിത സംഭവസ്ഥലത്ത് തന്നെ മരിച്ചു. സംഭവം നടക്കുമ്പോൾ സുനിതയുടെ അമ്മായിയമ്മ ടെറസിൽ വസ്ത്രങ്ങൾ ഉണക്കുകയായിരുന്നു. സഹോദരീഭർത്താവ് മറ്റൊരു മുറിയിലായിരുന്നു. നിലവിളി കേട്ട് വീട്ടുകാർ ഓടിയെത്തിയപ്പോൾ രക്തത്തിൽ കുളിച്ചു കിടക്കുന്നതാണ് സുനിതയെ കണ്ടെത്തിയത്.
ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയപ്പോൾ മഹേഷ് മുറിക്കുള്ളിൽ പെട്രോൾ ഒഴിച്ച് ശുചിമുറിയിൽ കയറി പൂട്ടിയിരിക്കുകയായിരുന്നു. സോഫ്റ്റ്‌വെയർ ജീവനക്കാരായ സുനിതയും മഹേഷും 2022 ൽ വിവാഹിതരായി കുറച്ചുകാലം കാനഡയിൽ ഒരുമിച്ച് താമസിച്ചിരുന്നുവെന്ന് പൊലീസ് പറഞ്ഞു. അതിനുശേഷം താമസിയാതെ അവർക്കിടയിൽ അഭിപ്രായവ്യത്യാസങ്ങൾ ഉടലെടുത്തു. ദിവസങ്ങൾക്കുള്ളിൽ സുനിത ഇന്ത്യയിലേക്ക് മടങ്ങുകയും തുടർന്ന് വിവാഹമോചനത്തിന് അപേക്ഷിക്കുകയും ചെയ്തു. 2024 ൽ ദമ്പതികൾ വിവാഹമോചനം നേടി.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക





0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.