Tuesday, 3 March 2026

ഇന്ത്യ മറ്റൊരു യുദ്ധത്തിന് തയ്യാറെടുക്കുന്നു; യുദ്ധമല്ല ചർച്ചയാണ് വേണ്ടത്: പാക് പ്രസിഡന്‍റ്

SHARE


 

ഇസ്‌ലാമാബാദ്‌: ഇന്ത്യ മറ്റൊരു യുദ്ധത്തിന് തയ്യാറെടുക്കുകയാണെന്ന് പാകിസ്താൻ പ്രസിഡൻ്റ് ആസിഫ് അലി സർദാരി. പാകിസ്താൻ പാർലമെൻ്റിൻ്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യവേയായിരുന്നു സർദാരിയുടെ പരാമർശം. യുദ്ധമുഖത്തുനിന്ന് പിന്മാറി അർത്ഥവത്തായ ചർച്ചകളിലേക്ക് മടങ്ങണമെന്ന് സർദാരി പറഞ്ഞു. മേഖലയിലെ സുരക്ഷയ്ക്ക് ചർച്ചകൾ മാത്രമാണ് ഏക വഴിയെന്നും സാമാധനത്തിൻ്റെ വക്താവെന്ന നിലയിൽ താൻ യുദ്ധം ശുപാർശ ചെയ്യുന്നില്ലെന്നും അദേഹം വ്യക്തമാക്കി.

സിന്ധു നദീജല കരാർ താൽക്കാലികമായി നിർത്തിവയ്ക്കാനുള്ള ഇന്ത്യയുടെ തീരുമാനത്തെ 'ഹൈഡ്രോ ടെററിസം' (ജല ഭീകരവാദം) എന്നാണ് സർദാരി വിശേഷിപ്പിച്ചത്. രാഷ്ട്രീയ നേട്ടങ്ങൾക്കായി ജലപ്രവാഹത്തെ ഇന്ത്യ ആയുധമാക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ജമ്മു കശ്മീരിലെ ജനങ്ങൾക്ക് പാകിസ്താൻ നയതന്ത്രപരവും ധാർമികവുമായ പിന്തുണ നൽകുന്നത് തുടരുമെന്നും കശ്മീർ പ്രശ്നം പരിഹരിക്കാതെ ദക്ഷിണേഷ്യയിൽ ശാശ്വത സമാധാനം ഉണ്ടാകില്ലെന്നും അദേഹം ആവർത്തിച്ചു.

പടിഞ്ഞാറൻ അതിർത്തിയിലെ ഭീകരവാദ ഭീഷണികളെക്കുറിച്ചും സർദാരി പ്രസംഗത്തിൽ ആശങ്ക പ്രകടിപ്പിച്ചു. അഫ്ഗാനിസ്ഥാനിലെ ഭീകരസംഘടനകളുടെ സാന്നിധ്യത്തെക്കുറിച്ച് ഐക്യരാഷ്ട്രസഭ നൽകിയ റിപ്പോർട്ട് അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ വിഷയം അവ​ഗണിച്ചാൽ ഏതൊരു രാജ്യവും വൻ ദുരന്തങ്ങൾക്ക് ഇരയായേക്കാമെന്ന് മുന്നറിയിപ്പ് നൽകി.

അതിർത്തി കടന്നുള്ള തീവ്രവാദ പ്രവർത്തനങ്ങൾ തടയാൻ പാകിസ്താൻ നയതന്ത്ര ശ്രമങ്ങൾ പരമാവധി ഉപയോ​ഗിച്ചുവെന്നും പാകിസ്താൻ്റെ മണ്ണ് പവിത്രമാണെന്നും സർദാരി കൂട്ടിച്ചേർത്തു. ഭീകരസംഘങ്ങളെ തടയുന്ന ദോഹ കരാറിലെ വാ​ഗ്ദാനങ്ങൾ പാലിക്കുന്നതിൽ താലിബാൻ സർക്കാർ പരാജയപ്പെട്ടുവെന്നും അദേഹം വിമർശിച്ചു.

ഇറാനെതിരായ ആക്രമണത്തെ അപലപിക്കുകയും ആയത്തുള്ള ഖമനയി കൊലപ്പെട്ടത്തിൽ സർദാരി അനുശോചനം അറിയിക്കുകയും ചെയ്തു. സംഘർഷത്തിൽ ​ഗൾഫ് രാജ്യങ്ങളെ ആക്രമിക്കുന്നതിനെയും സർദാരി അപലപിച്ചു.
















ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.