പട്ന: ബിഹാറില്‍ നിന്ന് മഹാരാഷ്ട്രയിലേക്ക് കടത്താന്‍ ശ്രമിച്ച പ്രായപൂര്‍ത്തിയാകാത്ത 163 ആണ്‍കുട്ടികളെ രക്ഷപ്പെടുത്തി. മധ്യപ്രദേശിലെ കട്നി ജില്ലയില്‍ വെച്ച് ഒരു എക്സ്പ്രസ് ട്രെയിനില്‍ നിന്നാണ് റെയില്‍വേ പൊലീസ് കുട്ടികളെ രക്ഷപ്പെടുത്തിയത്.
ആറ് മുതല്‍ 13 വയസ് വരെ പ്രായമുള്ള കുട്ടികളെ ലാത്തൂരില്‍ ജോലിക്ക് കൊണ്ടുപോകുന്നതിനിടെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി (സിഡബ്ല്യുസി) നല്‍കിയ രഹസ്യ വിവരത്തെത്തുടര്‍ന്ന് ശനിയാഴ്ച രാത്രി റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സും (ആര്‍പിഎഫ്) ഗവണ്‍മെന്റ് റെയില്‍വെ പൊലീസും (ജിആര്‍പി) ചേര്‍ന്ന് രക്ഷപ്പെടുത്തിയെന്നാണ് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നത്.
സംഭവത്തില്‍ എട്ടുപേര്‍ അറസ്റ്റിലായി. പട്ന-പൂര്‍ണ എക്സ്പ്രസില്‍ സാധുവായ ടിക്കറ്റുകളോ രേഖകളോ ഇല്ലാതെയാണ് പ്രായപൂര്‍ത്തിയാകാത്തവരുമായി ഇവര്‍ യാത്ര ചെയ്തത്. കുട്ടികളെ ബിഹാറിലെ അരാരിയ മേഖലയില്‍ നിന്ന് മഹാരാഷ്ട്രയിലെ ലാത്തൂരിലേക്ക് ജോലിക്കായി കൊണ്ടുപോകുന്നുണ്ടെന്ന് പ്രാഥമിക വിവരം ലഭിച്ചതായി ആര്‍പിഎഫ് കട്നി ഇന്‍സ്പെക്ടര്‍ വീരേന്ദ്ര സിംഗ് വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക








0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.