കൊച്ചി: കഴിഞ്ഞ അഞ്ച് വർഷത്തിനിടെ സംസ്ഥാനത്ത് നിന്ന് ശേഖരിച്ചത് 2,34,922 ടൺ മാലിന്യം. തദ്ദേശ സ്ഥാപനങ്ങളും സർക്കാർ-സർക്കാറിതര സ്ഥാപനങ്ങളും കേന്ദ്രീകരിച്ച് വീടുകളിൽ നിന്നടക്കം ക്ലീൻ കേരള കമ്പനിയാണ് ഹരിതകർമ സേന വഴി മാലിന്യം ശേഖരിച്ചത്. അജൈവ, ഇലക്ട്രോണിക്, ചില്ല് മാലിന്യങ്ങളും പഴന്തുണികളും അപകടകരമായ മാലിന്യവും ഇവയിൽ ഉൾപ്പെടും. ശേഖരിച്ച മാലിന്യത്തിൽ പുനരുപയോഗം സാധ്യമായവ തരംതിരിച്ച് വിൽക്കുകയും മറ്റുള്ളവ ശാസ്ത്രീയമായി സംസ്കരിക്കുകയും ചെയ്തു.
2021-22ൽ സംസ്ഥാനത്ത് നിന്ന് ശേഖരിച്ചത് 21,839 ടൺ മാലിന്യമാണെങ്കിൽ 2025-26ൽ ഇത് 73,403 ടണ്ണായി ഉയർന്നു. 2022-23ൽ 30,444 ടണ്ണും 2023-24ൽ 47,549 ടണ്ണും 2024-25ൽ 61,687 ടണ്ണുമാണ് ശേഖരിച്ചത്. മാലിന്യത്തിന്‍റെ അളവ് ഓരോ വർഷവും 35 ശതമാനത്തോളം വർധിക്കുന്നതായാണ് കണക്ക്. ഇതിൽ തന്നെ തരംതിരിച്ച് പുനരുപയോഗത്തിന് യോഗ്യമാക്കിയ മാലിന്യം അഞ്ച് വർഷം മുമ്പ് 5,587 ടൺ ആയിരുന്നെങ്കിൽ ഇപ്പോഴത് 37,853 ടണ്ണിലെത്തി. 2021ൽ ആകെ ശേഖരിച്ച മാലിന്യത്തിന്‍റെ 25.6 ശതമാനം മാത്രമാണ് തരംതിരിച്ചിരുന്നത്. ഇന്നത് 51.6 ശതമാനം ആണ്. മാലിന്യ സംസ്കരണത്തിൽ സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങൾക്കും ഇതര സ്ഥാപനങ്ങൾക്കും മാതൃകാപരമായ പിന്തുണ നൽകാൻ ക്ലീൻ കേരള കമ്പനിക്ക് കഴിഞ്ഞതായി മാനേജിങ് ഡയറക്ടർ ജി.കെ. സുരേഷ് കുമാർ പറഞ്ഞു.
പഴന്തുണി 2542 ടൺ; അപകട മാലിന്യം 1,852
കഴിഞ്ഞ അഞ്ച് വർഷത്തിനിടെ സംസ്ഥാനത്ത് നിന്ന് ശേഖരിച്ച മൊത്തം മാലിന്യത്തിൽ 2,542 ടൺ ഉപയോഗശൂന്യമായ തുണിയാണ്. അഞ്ച് വർഷം മുമ്പ് ഇത് 327 ടണ്ണായിരുന്നു. ഇതേ കാലയളവിൽ ശേഖരിച്ച ഇലക്ട്രോണിക് മാലിന്യവും അപകടകരമായ മാലിന്യവും 1,852 ടൺ ഉണ്ട്. ഗ്ലാസ് മാലിന്യത്തിലാണ് ഗണ്യമായ വർധനവുണ്ടായത്. 2021-22ൽ 213 ടൺ ഗ്ലാസ് മാലിന്യം ശേഖരിച്ച സ്ഥാനത്ത് ഇപ്പോഴത് 2,389 ടണ്ണാണ്. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ സംസ്ഥാനത്ത് നിന്ന് 8,816 ടൺ ഗ്ലാസ് മാലിന്യം ശേഖരിച്ചതായാണ് കണക്ക്. ഒന്നര ലക്ഷം ടൺ മാലിന്യം സിമന്‍റ് ഫാക്ടറികൾ വഴി ശാസ്ത്രീയമായി സംസ്കരിച്ചപ്പോൾ 86,000 ടൺ റിസൈക്ലിങിലൂടെ പുനരുപയോഗ യോഗ്യമാക്കി മാറ്റി. പ്ലാസ്റ്റിക് മാലിന്യത്തെ ചെറിയ കഷണങ്ങളും തരികളുമാക്കി 3,625.15 ടൺ ഷ്രഡഡ് പ്ലാസ്റ്റിക് ഉൽപാദിപ്പിക്കുകയും അവ ഉപയോഗിച്ച് സംസ്ഥാനത്ത് 5,926 കി.മീ റോഡ് നിർമിക്കുകയും ചെയ്തു.
ഹരിതകർമ സേനക്ക് 38.88 കോടി
ശേഖരിച്ച പാഴ്വസ്തുക്കൾ തരംതിരിച്ച് മൂല്യവർധിതമാക്കി ക്ലീൻ കേരള കമ്പനിക്ക് നൽകിയതിന് ഹരിതകർമ സേനക്ക് അഞ്ച് വർഷം കൊണ്ട് 38.88 കോടി പ്രതിഫലമായി ലഭിച്ചു. പാഴ്വസ്തുക്കൾ മൂല്യവർധിതമാക്കി വിപണനം ചെയ്യുക വഴി ഈ കാലയളവയിൽ ക്ലീൻ കേരള കമ്പനിക്ക് ലഭിച്ചത് 212.6 കോടിയാണ്.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക








0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.