Wednesday, 8 April 2026

ഡിസ്‌പ്ളേ പൊട്ടിയ ഫോണിൽ ആരാധകൻ സെൽഫിയെടുത്തു, പിന്നാലെ ഫോൺ സമ്മാനിച്ച് സഞ്ജു സാംസൺ

SHARE


 
പാലക്കാട്: സെൽഫിയെടുക്കാനെത്തിയ ആരാധകന് മൊബൈൽ ഫോൺ സമ്മാനിച്ച് മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസൺ. പാലക്കാട് കടമ്പഴിപ്പുറം സ്വദേശി ടി ശബരീഷിനാണ് സൂപ്പർതാരത്തിന്റെ കയ്യിൽ നിന്ന് ഫോൺ സമ്മാനമായി ലഭിച്ചത്. ഇന്നലെ വൈകിട്ട് അഞ്ചരയോടെ കടമ്പഴിപ്പുറം പുഞ്ചപ്പാട് ബസ് സ്റ്റോപ്പിന് സമീപത്തായിരുന്നു സംഭവം.

പുഞ്ചപ്പാടത്തെ മൈതാനത്ത് വൈകിട്ട് പതിവുപോലെ ക്രിക്കറ്റ് കളിക്കാൻ പോയതായിരുന്നു ശബരീഷും കൂട്ടുകാരും. ചെന്നൈ സൂപ്പർ കിംഗ്‌സിന്റെയും സഞ്ജുവിന്റെയും ആരാധകനാണ് ശബരീഷ്. മഞ്ഞ ജഴ്‌സിയായിരുന്നു ശബരീഷ് ധരിച്ചിരുന്നത്. കയ്യിൽ ബാറ്റുമുണ്ടായിരുന്നു. ഇതിനിടെ പുഞ്ചപ്പാടം സ്‌കൂൾ ബസ് സ്റ്റോപ്പിന് സമീപത്തായി കറുത്ത റേഞ്ച് റോവർ കാർ കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടു. അപ്പോഴാണ് കാറിന് സമീപത്ത് മൊബൈൽ ഫോണിൽ സംസാരിച്ചുകൊണ്ട് സാക്ഷാൽ സഞ്ജു സാംസൺ നിൽക്കുന്നത് കണ്ടത്. കഴിഞ്ഞദിവസം ഐപിഎല്ലിൽ ടിവിയിൽ കണ്ടയാൾ കൺമുന്നിൽ നിൽക്കുന്നതുകണ്ട് ശബരീഷ് ഞെട്ടി.

പിന്നാലെ അടുത്തുചെന്ന് ഒരു സെൽഫിയെടുത്തോട്ടേയെന്ന് ശബരീഷ് ചോദിച്ചു. 'പിന്നെന്താ' എന്നായിരുന്നു മറുപടി. സെൽഫി എടുക്കുമ്പോഴാണ് ശബരീഷിന്റെ ഫോണിന്റെ ഡിസ്‌പ്ളേയിൽ പൊട്ടലുള്ളത് സഞ്ജു ശ്രദ്ധിച്ചതി. എടുത്ത സെൽഫി ചിത്രത്തിന് ക്ളാരിറ്റിയുമുണ്ടായിരുന്നില്ല. ഉടനെ കാറിന്റെ ഡിക്കി തുറന്ന് സഞ്ജു ഒരു ഫോൺ എടുത്ത് ശബരീഷിന് നൽകി. 'ഇത് നിനക്കിരിക്കട്ടെ, നിന്റെ ഫോണിന്റെ ഡിസ്‌പ്ളേ പോയതല്ലെ' എന്നുപറഞ്ഞുകൊണ്ടാണ് ശബരീഷിന് ഫോൺ സമ്മാനിച്ചത്. നന്നായി ക്രിക്കറ്റ് കളിക്കണമെന്ന ഉപദേശവും നൽകിയായിരുന്നു സഞ്ജു മടങ്ങിയത്.













ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.