ഇസ്രയേൽ രാജ്യത്തിന്‍റെ ചരിത്രത്തിൽ ഏറ്റവും വലിയ വിമർശനമാണ് ഒരു ഇസ്രയേൽ പ്രധാനമന്ത്രിക്ക് നേരിടേണ്ടി വരുന്നത്. യുഎസിന്‍റെ നേറ്റോ സൈനിക സഖ്യത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ അംഗം കൂടിയായ തുർക്കി, ഇസ്രയേലിനും നെതന്യാഹുവിനും എതിരെ കടുത്ത ഭാഷയിൽ സംസാരിച്ച് കൊണ്ട് രംഗത്തെത്തി. ഇസ്രയേൽ അക്രമിക്കുമെന്ന് ഭീഷണി മുഴക്കിയ റജബ് ത്വയ്യിബ് എർദോഗൻ, 'രക്തത്താൽ അന്ധനായ, നമ്മുടെ കാലത്തെ ഹിറ്റ്‌ലർ' എന്നാണ് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ വിശേഷിപ്പിച്ചത്. യുഎസ് സൈനിക സഖ്യത്തിൽ ഉൾപ്പെട്ട പ്രധാനപ്പെട്ട ഒരു രാജ്യം ആദ്യമായി ഇസ്രയേലിനെതിരെ തിരിഞ്ഞത് ലോകമെങ്ങും വലിയ ആശങ്കയാണ് നിറച്ചത്, പ്രത്യേകിച്ചും യുഎസ് ഇറാൻ സംഘർഷത്തിനിടെ.
ചർച്ച തല്ലിപ്പിരിഞ്ഞു, പിന്നാലെ ഇസ്രയേൽ തുർക്കിക്കെതിരെ
ഇറാനും യുഎസും പാക് മധ്യസ്ഥതയിൽ നടത്തിയ കൂടി കാഴ്ച തീരുമാനമാകാതെ പിരിഞ്ഞതിന് പിന്നാലെയാണ് ഇസ്രയേലും തുർക്കിയും കൊമ്പുകോർത്തത് എന്നതും ശ്രദ്ധേയം. രണ്ടാഴ്ചത്തെ വെടിനിർത്തൽ പ്രഖ്യാപിച്ച സമയത്തും ലെബനണിൽ വെടിനിർത്തലില്ലെന്ന് പറഞ്ഞ നെതന്യാഹു, ലെബനണിലും ഗാസയും നിരവധി തവണ ആക്രമണം നടത്തി. ലെബനണിന്‍റെ തെക്കൻ പ്രദേശത്തെ ഗ്രാമങ്ങൾ പൂർണ്ണമായും തകർത്തെന്നും അവ ഇസ്രയേലിനോട് കൂട്ടിച്ചേർക്കുമെന്നും നെതന്യാഹു അവകാശപ്പെട്ടിരുന്നു. ഇതിന് പിന്നാലെ തുർക്കി ഇസ്രയേലിനെ വിമർശിച്ച് രംഗത്തെത്തി. ഒപ്പം പാലസ്തീന് പിന്തുണ പ്രഖ്യാപിച്ചു.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക








0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.