Saturday, 30 May 2026

70,000 കോടിയുടെ മുങ്ങിക്കപ്പല്‍ പദ്ധതിക്ക് കേന്ദ്ര സർക്കാരിന്റെ ഗ്രീൻ സിഗ്നൽ

SHARE


 
ഇന്ത്യയുടെ പ്രതിരോധ മേഖല അതിവേഗത്തിലാണ് വളരുന്നത്. കര, നാവിക, വ്യോമ സേനകളെ ശക്തിപ്പെടുത്തുന്നതിനൊപ്പം മെയ്ക് ഇൻ ഇന്ത്യ പദ്ധതിയ്ക്കും വലിയ പ്രാധാന്യമാണ് സർക്കാർ കല്പിക്കുന്നത്. ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ പ്രതിരോധ ഇറക്കുമതി രാജ്യങ്ങളിൽ ഒന്നാണ്. എന്നാൽ ഇപ്പോൾ വിദേശ ആശ്രയത്വം കുറച്ച്, സ്വയം പ്രതിരോധ ഉപകരണങ്ങൾ നിർമ്മിക്കുന്നതിനുള്ള ശ്രമങ്ങൾ ശക്തമാക്കുകയാണ്. അതിന്റെ ഭാഗമായി യുദ്ധവിമാനങ്ങൾ, മിസൈൽ സിസ്റ്റങ്ങൾ, യുദ്ധക്കപ്പലുകൾ, സബ്മറീനുകൾ എന്നിവ ഇന്ത്യയിൽ തന്നെ നിർമ്മിക്കുന്ന പദ്ധതികൾ വേഗത്തിൽ മുന്നേറുകയാണ്.

ഡിആർഡിഒ , പൊതുമേഖലാ പ്രതിരോധ കമ്പനികൾ, സ്വകാര്യ മേഖല എന്നിവ ചേർന്ന് പുതിയ സാങ്കേതികവിദ്യകൾ വികസിപ്പിക്കുന്നതിൽ ഈ മേഖലയിൽ വലിയ കുതിപ്പാണ് ഉണ്ടാകുന്നത്. ഇന്ത്യയുടെ സൈനിക ശേഷി മാത്രമല്ല, സാമ്പത്തിക വളർച്ചയും തൊഴിലവസരങ്ങളും വർധിക്കുകയാണ്.

ഇതിന്റെ ഭാഗമായി Project-75(I) സബ്മറീൻ കരാറിന് കേന്ദ്ര ഫിനാൻസ് മന്ത്രാലയം അനുമതി നൽകിരിക്കുകയാണ്. ഇന്ത്യൻ നേവിയുടെ സബ്മറൈൻ ശേഷി വർധിപ്പിക്കുന്നതിനായി 70,000 കോടി രൂപയാണ് വകയിരുത്തിയത്. ഇന്ത്യയുടെ സബ്മറൈൻ മേഖലയ്ക്ക് കരുത്തു പകരുന്ന മസഗോൺ ഡോക്ക് ഷിപ്പ് ബിൽഡേഴ്സിനാണ് കരാർ ലഭിച്ചിരിക്കുന്നത്. ധനകാര്യ മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചതോടെ നിക്ഷേപകരുടെ ആത്മവിശ്വാസം വർധിക്കുകയും ഓഹരിയിൽ വാങ്ങൽ താൽപ്പര്യം ഉയരുകയും ചെയ്തു. ഇതോടെ ഓഹരികൾ 3%ത്തിലധികം മുന്നേറ്റം പ്രകടമാക്കിയിരുന്നു

ഇന്ത്യയും ജർമ്മനിയും ചേർന്ന് ആറ് ആധുനിക ഡീസൽ-ഇലക്ട്രിക് സബ്മറീനുകൾ നിർമ്മിക്കാനാണ് പദ്ധതി. ജർമ്മൻ ഡിഫൻസ് കമ്പനിയായ thyssenkrupp Marine Systems (tkMS) മായി സഹകരിച്ചാണ് മസഗോൺ ഡോക് അന്തർവാഹനികൾ നിർമിക്കുക. മുംബൈ യാർഡിലായിരിക്കും നിർമാണ പ്രവർത്തനങ്ങൾ നടക്കുക.റിപ്പോർട്ടുകൾ പ്രകാരം, കരാർ അന്തിമമായി ഒപ്പുവെച്ചാൽ ആദ്യ സബ്മറിൻ ഏകദേശം 7 വർഷത്തിനകം നാവികസേനയ്ക്ക് കൈമാറും. തുടർന്ന് ബാക്കിയുള്ള സബ്മറീനുകൾ ഓരോ വർഷം വീതം ഘട്ടം ഘട്ടമായി ഉൾപ്പെടുത്തും.

Project-75(I) ഇന്ത്യയുടെ നാവിക ശക്തി വർധിപ്പിക്കാനുള്ള വലിയ പ്രതിരോധ നവീകരണ പദ്ധതികളിലൊന്നാണ്. ആധുനിക സ്റ്റെൽത്ത് സാങ്കേതികവിദ്യയുള്ള സബ്മറീനുകൾ ഉൾപ്പെടുത്തി ഇന്ത്യൻ സമുദ്ര പ്രതിരോധ ശേഷി ശക്തിപ്പെടുത്തുക എന്നതാണ് പ്രധാന ലക്ഷ്യം









ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.