ദില്ലി: പെട്രോൾ, ഡീസൽ, ഏവിയേഷൻ ടർബൈൻ ഇന്ധനം (എടിഎഫ്) എന്നിവയുടെ വിൽപ്പനയെ തുടർന്ന് എണ്ണക്കമ്പനികൾക്കുണ്ടാകുന്ന നഷ്ടം നികത്താൻ സാമ്പത്തിക സഹായം നൽകുന്ന നിർദേശവും പരിഗണനയിലില്ലെന്ന് കേന്ദ്രം സ്ഥിരീകരിച്ചു. കഴിഞ്ഞ രണ്ട് മാസമായി ഗൾഫ് സംഘർഷത്തെത്തുടർന്ന് അസംസ്കൃത എണ്ണയുടെ വിലയിൽ കുത്തനെ വർധനയുണ്ടായിട്ടും, പെട്രോൾ, ഡീസൽ ചില്ലറ വിൽപ്പന വിലയിൽ നാല് വർഷമായി മരവിപ്പിച്ചതിനെത്തുടർന്ന് പൊതുമേഖലാ എണ്ണ വിപണന കമ്പനികളായ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ (ഐഒസി), ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (ബിപിസിഎൽ), ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (എച്ച്പിസിഎൽ) എന്നീ കമ്പനികൾ സാമ്പത്തിക ബുദ്ധിമുട്ട് നേരിട്ടിരുന്നു. എണ്ണ ഇന്ധന വിൽപനയിലൂടെയുണ്ടാകുന്ന നഷ്ടത്തോടൊപ്പം, എടിഎഫ് വിൽപ്പനയിലും കമ്പനികൾ നഷ്ടം നേരിട്ടുതുടങ്ങിയെന്നാണ് റിപ്പോർട്ട്. ആഗോളതലത്തിൽ ക്രൂഡ് ഓയിൽ വില കുതിച്ചുയരുന്നതിനാൽ ഇന്ധന വില ഉടൻ ഉയർന്നേക്കാമെന്ന റിപ്പോർട്ടിനിടയിലാണ് കേന്ദ്രത്തിന്റെ പ്രസ്താവന.
എണ്ണക്കമ്പനികളുടെ നഷ്ടം നികത്താൻ സർക്കാരിന്റെ മുമ്പാകെ ഒരു നിർദ്ദേശവുമില്ലെന്ന് പെട്രോളിയം, പ്രകൃതി വാതക മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി സുജാത ശർമ്മ പറഞ്ഞു. എണ്ണക്കമ്പനികൾ ലിറ്ററിന് 25-28 രൂപയുടെ കുറവ് നേരിടുന്നുണ്ടെങ്കിലും പെട്രോൾ, ഡീസൽ വിലകൾ പുതുക്കിയിട്ടില്ല. ആഭ്യന്തര വിമാനക്കമ്പനികൾക്കുള്ള എടിഎഫ് വില കഴിഞ്ഞ മാസം 25% വർദ്ധിപ്പിച്ചിരുന്നെങ്കിലും നഷ്ടം നികത്താൻ പര്യാപ്തമല്ലെന്നാണ് കമ്പനികൾ പറയുന്നത്. എന്നാൽ, വിദേശ വിമാനക്കമ്പനികൾക്ക് വിതരണം ചെയ്യുന്ന ഇന്ധനത്തിന് 5% ത്തിലധികം വില വർധനവ് വരുത്തി. മാർച്ച് 7 ന് ഗാർഹിക എൽപിജി വില 14.2 കിലോഗ്രാം സിലിണ്ടറിന് 60 രൂപ വർധിപ്പിച്ചിരുന്നു. ഈ വർധനവും പര്യാപ്തമല്ലെന്നാണ് കമ്പനികൾ പറയുന്നത്.
സബ്‌സിഡി പിന്തുണയിലൂടെ സർക്കാർ മുമ്പ് ഇത്തരം എൽപിജി അണ്ടർ-റിക്കവറി നഷ്ടപരിഹാരം നൽകിയിട്ടുണ്ടെങ്കിലും, പുതിയ പദ്ധതിയില്ല.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക








0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.