കൊച്ചി: കൊച്ചി കസ്റ്റംസ് സൂപ്രണ്ട് പ്രമോദ് കുമാര്‍ സവിതയ്‌ക്കെതിരെ സിബിഐ അന്വേഷണം. കൊച്ചിയിലെ കസ്റ്റംസ് പ്രിവന്റീവ് ഓഫീസിലും പ്രമോദ് കുമാര്‍ സവിതയുടെ വീട്ടിലും സിബിഐ റെയ്ഡ് നടത്തി. കൊച്ചിയിലും യുപിയിലും ഒരേസമയമാണ് റെയ്ഡുണ്ടായത്. ബിഹാറിലെ ഭൂമി തട്ടിപ്പുമായി ബന്ധപ്പെട്ടാണ് റെയ്ഡ് നടന്നത്. കരിപ്പൂര്‍ വിമാനത്താവളം വഴി സ്വര്‍ണക്കടത്ത് ഒത്താശയ്ക്ക് നടപടി നേരിട്ട ആളാണ് പ്രമോദ് കുമാര്‍.
കൊച്ചി കസ്റ്റംസ് പ്രിവന്റീവ് വിഭാഗത്തിലാണ് പ്രമോദ് കുമാര്‍ ജോലി ചെയ്യുന്നത്. കരിപ്പൂര്‍ വിമാനത്താവളം വഴി സ്വര്‍ണ്ണക്കടത്തിന് ഒത്താശ ചെയ്തതിന് നടപടി നേരിട്ടയാളാണ് പ്രമോദ് കുമാര്‍ സവിത. 2022-ലായിരുന്നു സംഭവം. അന്ന് മൂന്ന് ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ് സ്വര്‍ണക്കടത്ത് നടത്തിയതെന്ന് കണ്ടെത്തിയിരുന്നു. അതില്‍ ഒരാളായിരുന്നു പ്രമോദ് കുമാര്‍. ഭൂമി തട്ടിപ്പ് കേസില്‍ സിബിഐ കൂടുതല്‍ അന്വേഷണത്തിലേക്ക് കടന്നിരിക്കുകയാണ്. റെയ്ഡില്‍ ലഭിച്ച വിവരങ്ങളും രേഖകളും പരിശോധിക്കുകയാണ്. അതിനുശേഷമാകും പ്രമോദ് കുമാര്‍ സവിതയെ ചോദ്യംചെയ്യുന്നതിലേക്ക് അടക്കം കടക്കുക.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക






0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.