തിരുവനന്തപുരം: കൊല്ലം പുനലൂരിൽ ദളിത് വിദ്യാർത്ഥിയെ ഫാനിൽ തലകീഴായി കെട്ടിതൂക്കിയ സംഭവത്തിൽ പ്രതികരിച്ച് സിഎസ്ഡിഎസ്. ഇത്തരം ക്രൂരതകൾ കേരളത്തിൽ വച്ചുപൊറുപ്പിക്കില്ലെന്നും കേസ് ഒതുക്കിതീർക്കാൻ ശ്രമം നടന്നുവെന്നും സിഎസ്ഡിഎസ് സംസ്ഥാന പ്രസിഡന്റ് കെ കെ സുരേഷ് ചൂണ്ടിക്കാട്ടി. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് പ്രതികരണം.
ദളിത് ക്രൈസ്തവ വിഭാഗങ്ങൾക്കും അവരുടെ കുട്ടികൾക്കും നിരന്തരം കേരളത്തിൽ വർദ്ധിച്ചു വരുന്ന ഈ അനീതിക്കെതിരെ ശക്തമായി പോരാടുമെന്നും ഈ സംഭവത്തിൽ ഉത്കണ്ഠയും ആശങ്കയും രേഖപ്പെടുത്തുന്നുവെന്നും സുരേഷ് ഫെയ്സ്ബുക്കിൽ കുറിച്ചു.
പെന്തക്കോസ്ത് വിഭാഗം നടത്തുന്ന ദൈവശാസ്ത്ര പഠന കേന്ദ്രത്തിൽ മോഷണംക്കുറ്റം ആരോപിച്ചാണ് ആറാം ക്ലാസുകാരനെ ഫാനിൽ തല കീഴായി കെട്ടിത്തൂക്കാൻ ശ്രമിച്ചത്. പുനലൂർ വെട്ടിത്തിട്ടയിലെ ലിവിംഗ് വാട്ടർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് തിയോളജി ബോർഡിംഗ് സ്കൂളിലാണ് സംഭവം. പരാതിയെ തുടർന്ന് പുനലൂർ പൊലീസ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിന്റെ അന്വേഷണം നടക്കുന്നതിനിടെയാണ് സിഎസ്ഡിഎസിന്റെ പ്രതികരണം.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക








0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.