ഇസ്‌ലാമാബാദ്: പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മിലുള്ള അതിർത്തി മേഖലയിൽ വീണ്ടും സംഘർഷം രൂക്ഷമാകുന്നു. ഒരിടവേളയ്ക്കുശേഷം അഫ്ഗാനിസ്ഥാനിലെ ലക്ഷ്യങ്ങൾക്കെതിരെ പാക്കിസ്ഥാൻ സൈന്യം നടത്തിയ വ്യോമാക്രമണത്തിൽ 29 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. അതിർത്തിക്കപ്പുറത്ത് പ്രവർത്തിക്കുന്ന ഭീകരരുടെ ഒളിത്താവളങ്ങളും സുരക്ഷാ കേന്ദ്രങ്ങളുമാണ് ലക്ഷ്യമിട്ടതെന്നാണ് പാക്കിസ്ഥാൻ അവകാശപ്പെടുന്നത്.
അഫ്ഗാനിസ്ഥാനിലെ പക്ടിയ, പക്ടിക്ക, കുനാർ എന്നീ അതിർത്തി പ്രവിശ്യകളിലെ മൂന്ന് കേന്ദ്രങ്ങളിലാണ് ആക്രമണം നടന്നത്. പാക്കിസ്ഥാനിൽ സമീപകാലത്ത് വർധിച്ച ഭീകരാക്രമണങ്ങൾക്ക് മറുപടിയായാണ് സൈനിക നടപടി സ്വീകരിച്ചതെന്ന് പാക്ക് മന്ത്രി അത്താവുല്ല തരാർ വ്യക്തമാക്കി. രാജ്യത്തിന്റെ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന ഭീകരകേന്ദ്രങ്ങൾ ലക്ഷ്യമിട്ടാണ് ആക്രമണമെന്നാണ് പാക്കിസ്ഥാന്റെ വിശദീകരണം.
എന്നാൽ പാക്കിസ്ഥാന്റെ വാദം താലിബാൻ സർക്കാർ ശക്തമായി തള്ളിക്കളഞ്ഞു. ആക്രമണത്തിൽ ഭീകരരല്ല, സാധാരണക്കാരാണ് കൊല്ലപ്പെട്ടതെന്നും നിരവധി പേർക്ക് പരിക്കേറ്റതായും താലിബാൻ സർക്കാർ വക്താവ് സബീഹുല്ല മുജാഹിദ് ആരോപിച്ചു. ഈ നടപടി ഭീരുത്വവും പ്രകോപനപരവുമായ ആക്രമണമാണെന്നും അദ്ദേഹം പ്രതികരിച്ചു.
കറാച്ചിയിലെ പാക്കിസ്ഥാൻ അർധസൈനിക വിഭാഗമായ സിന്ധ് റെയ്ഞ്ചേഴ്സിന്റെ ഓഫീസിൽ നടന്ന സ്ഫോടനത്തിൽ മൂന്ന് സൈനികർ കൊല്ലപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് അഫ്ഗാനിസ്ഥാനിലെ സൈനിക നടപടി. ഈ സംഭവമാണ് പാക്കിസ്ഥാന്റെ തിരിച്ചടിക്ക് കാരണമായതെന്നാണ് വിലയിരുത്തൽ.
സമീപ മാസങ്ങളായി പാക്കിസ്ഥാനിൽ സൈന്യത്തെയും പൊലീസിനെയും ലക്ഷ്യമിട്ട് നടക്കുന്ന ഭീകരാക്രമണങ്ങൾ ഗണ്യമായി വർധിച്ചിട്ടുണ്ട്. അഫ്ഗാനിസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന തേഹ്‌രീകെ താലിബാൻ പാക്കിസ്ഥാൻ (ടിടിപി) എന്ന ഭീകരസംഘടനയാണ് ആക്രമണങ്ങൾക്ക് പിന്നിലെന്നാണ് പാക്കിസ്ഥാൻ ആരോപിക്കുന്നത്. എന്നാൽ ഈ ആരോപണങ്ങൾ താലിബാൻ ഭരണകൂടം നേരത്തെ തന്നെ നിഷേധിച്ചിരുന്നു.
പുതിയ ആക്രമണവും പരസ്പര ആരോപണങ്ങളും ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര-സുരക്ഷാ ബന്ധം കൂടുതൽ വഷളാക്കുമെന്ന ആശങ്ക ഉയരുന്നതിനിടെ, അതിർത്തി മേഖലയിൽ സുരക്ഷ ശക്തമാക്കിയതായി റിപ്പോർട്ടുകളുണ്ട്.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക





0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.