മിഠായി വിതരണത്തിൽ വിവാദം. പ്രവേശനോത്സവത്തിൽ കട്ടേല ട്രൈബൽ റസിഡൻഷ്യൽ സ്കൂളിൽ വി മുരളീധരൻ എംഎൽഎ മിഠായി കുട്ടികൾക്ക് നൽകിയതാണ് വിവാദം ഇതിനിടയാക്കിയത്. കുട്ടികളുടെ കയ്യിൽ മിഠായി നൽകാതെ മേശപ്പുറത്ത് ഇട്ടു കൊടുക്കുകയായിരുന്നു.കഴക്കൂട്ടം എംഎൽഎ വി മുരളീധരൻ കുട്ടികളോട് പരസ്യമായി മാപ്പ് പറയണമെന്ന് മുൻ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.
ഏറ്റവും മാതൃകപരമായി പ്രവേശനോത്സവം നടത്തുന്ന ഒരു സംസ്ഥാനമാണ് കേരളം. വി മുരളീധരൻ കാണിച്ചത് മാടമ്പി, ജന്മി മനോഭാവം. ബിജെപിയുടെ സംസ്കാരമാണ് ഇതിലൂടെ കാണുന്നത്. Sc/St കുട്ടികൾ മാത്രം പഠിക്കുന്ന സ്ഥലത്ത് ആണ് ഇങ്ങനെ ഒരു സംഭവം നടന്നത്. പരസ്യമായി കുട്ടികളോട് മാപ്പ് പറഞ്ഞു കുട്ടികളുടെ കയ്യിൽ മിഠായി കൊടുക്കണം മിഠായിക്ക് പകരം പായസം ആയിരുന്നെങ്കിൽ മേശയിൽ ഒഴിച്ച് കൊടുക്കുമായിരുന്നോ എന്നും അദ്ദേഹം ചോദിച്ചു.
കുട്ടികളെ അധിക്ഷേപിക്കുകയാണ് മുരളീധരൻ ചെയ്തത്. അദ്ദേഹത്തെ തടയാനോ തിരുത്താനോ പോലും മന്ത്രി തുളസി തയാറായില്ലെന്നത് ഗുരുതര വീഴ്ചയാണെന്നും ശിവൻകുട്ടി കുറ്റപ്പെടുത്തി.സമൂഹത്തിന്റെ പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗത്തിൽ നിന്നുള്ള കുട്ടികളോട് കാണിച്ച ഈ വിവേചനം ഒരുതരത്തിലും പൊറുക്കാനാവില്ല. കുട്ടികൾക്ക് മാതൃകയാകേണ്ടവരാണ് അവിടെ ഇത്തരമൊരു മോശം പ്രവണതയ്ക്ക് കൂട്ടുനിന്നത് എന്നത് പ്രതിഷേധാർഹമാണെന്നും വി ശിവൻകുട്ടി പറഞ്ഞു.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക






0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.