Sunday, 21 June 2026

ബംഗാൾ ഉൾക്കടലിൽ പാക് നീക്കം; ജാഗ്രതയിൽ ഇന്ത്യ

SHARE

 





ന്യൂഡൽഹി: അരനൂറ്റാണ്ടിനുശേഷം ബംഗാൾ ഉൾക്കടലിൽ നാവിക സാന്നിധ്യം ശക്തിപ്പെടുത്താനുള്ള പാകിസ്ഥാന്റെ നീക്കത്തെ ഇന്ത്യ അതീവ ജാഗ്രതയോടെയാണ് നിരീക്ഷിക്കുന്നത്. ചൈനയിൽ നിന്ന് വാങ്ങിയ ഹംഗോർ ക്ലാസ് അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തിയതായി പാക് നാവികസേന സ്ഥിരീകരിച്ചതോടെയാണ് ഇന്ത്യയുടെ ആശങ്ക വർധിച്ചത്.

വിശാഖപട്ടണം ആസ്ഥാനമായുള്ള ഇന്ത്യയുടെ ഈസ്റ്റേൺ നേവൽ കമാൻഡിനും തന്ത്രപ്രധാനമായ ആൻഡമാൻ-നിക്കോബാർ ദ്വീപുകൾക്കും സമീപം പാക് സാന്നിധ്യം ഉറപ്പിക്കാനുള്ള ശ്രമങ്ങളാണ് ഇന്ത്യ സൂക്ഷ്മമായി വിലയിരുത്തുന്നത്. 1971-ലെ ബംഗ്ലാദേശ് യുദ്ധത്തിന് ശേഷം ആദ്യമായാണ് ബംഗാൾ ഉൾക്കടൽ കേന്ദ്രീകരിച്ച് പാകിസ്ഥാൻ ഇത്തരമൊരു നാവിക തന്ത്രം നടപ്പാക്കാൻ ശ്രമിക്കുന്നത്.

ചൈനീസ് സാങ്കേതികവിദ്യയിൽ നിർമ്മിച്ച ഹംഗോർ ക്ലാസ് അന്തർവാഹിനികൾക്ക് ഏകദേശം 20 ദിവസം വരെ വെള്ളത്തിനടിയിൽ തുടരാനുള്ള ശേഷിയുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഈ ശ്രേണിയിലെ എട്ട് അന്തർവാഹിനികളാണ് പാകിസ്ഥാൻ സ്വന്തമാക്കുന്നത്. 1971-ലെ ഇന്ത്യ–പാക് യുദ്ധകാലത്ത് ഇന്ത്യൻ നാവികസേനയുടെ ഐഎൻഎസ് ഖുക്രി യുദ്ധക്കപ്പൽ തകർത്ത പാക് അന്തർവാഹിനിയുടെ പേരായ ‘ഹംഗോർ’ തന്നെയാണ് പുതിയ ശ്രേണിക്കും നൽകിയിരിക്കുന്നത്.

പ്രദേശത്തെ സുരക്ഷാ സാഹചര്യങ്ങളിലും സമുദ്രാതിർത്തികളിലെ ശക്തിസമവാക്യങ്ങളിലും ഈ നീക്കം പുതിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. ഇന്ത്യൻ നാവികസേന സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നാണ് പ്രതിരോധവൃത്തങ്ങൾ സൂചിപ്പിക്കുന്നത്.






ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.