Tuesday, 30 June 2026

പുതിയ തൊഴിലുറപ്പ് പദ്ധതി; സ്വകാര്യ കൃഷിഭൂമിയിലെ വികസനത്തിന് വിലക്ക്

SHARE

 





തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതൽ നടപ്പിലാകുന്ന വിബിജി റാം ജി (VBG Ram G) പദ്ധതിയിൽ സ്വകാര്യ വ്യക്തികളുടെ കൃഷിഭൂമിയിൽ ഭൂവികസന പ്രവർത്തനങ്ങൾക്ക് ഇനി അനുമതിയുണ്ടാകില്ല. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ നിലവിലുണ്ടായിരുന്ന ചില ഇളവുകൾ പുതിയ പദ്ധതിയിൽ ഒഴിവാക്കിയതോടെയാണ് ഈ മാറ്റം.

ഇതുവരെ ഭൂനികുതി രസീത് സമർപ്പിച്ച് അപേക്ഷിക്കുന്ന സ്വകാര്യ ഭൂമിയുടമകൾക്ക് തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി നിലമൊരുക്കൽ, കാടുവെട്ടിത്തെളിക്കൽ, കൃഷിക്ക് ഭൂമി തയ്യാറാക്കൽ തുടങ്ങിയ പ്രവർത്തനങ്ങൾ നടത്താൻ സാധിച്ചിരുന്നു. എന്നാൽ പുതിയ പദ്ധതിയിൽ ഇത്തരം ഭൂവികസന പ്രവർത്തനങ്ങൾ അനുവദിക്കില്ല. പകരം ജലസംരക്ഷണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ മാത്രമാണ് സ്വകാര്യ കൃഷിഭൂമിയിൽ ചെയ്യാൻ കഴിയുക.

അതേസമയം, പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയുടെ ഭാഗമായി സ്വകാര്യ വ്യക്തികളുടെ വീടുകളുടെ നിർമാണം ഉൾപ്പെടെയുള്ള അംഗീകൃത പദ്ധതികൾക്ക് തുടർന്നും അനുമതിയുണ്ടാകും.

318 പ്രവൃത്തികളുടെ കരട് പട്ടിക

പുതിയ പദ്ധതിയുടെ ഭാഗമായി രാജ്യത്തെ സംസ്ഥാനങ്ങൾക്ക് കേന്ദ്ര സർക്കാർ 318 പ്രവൃത്തികൾ ഉൾപ്പെട്ട കരട് പട്ടിക കൈമാറിയിട്ടുണ്ട്. ജലസുരക്ഷ, ഗ്രാമീണ അടിസ്ഥാനസൗകര്യ വികസനം, ജീവനോപാധി അടിസ്ഥാനസൗകര്യങ്ങൾ, ദുരന്തനിവാരണം എന്നീ നാല് പ്രധാന വിഭാഗങ്ങളിലായാണ് പ്രവൃത്തികൾ ക്രമീകരിച്ചിരിക്കുന്നത്.

പട്ടികയിൽ അങ്കണവാടികൾ, ഗ്രാമീണ ആരോഗ്യകേന്ദ്രങ്ങൾ, പൊതുജനങ്ങൾക്ക് വിശ്രമപന്തലുകൾ, സർക്കാർ സ്കൂളുകളുടെ ചുറ്റുമതിൽ, ശുചിമുറി നിർമാണം, അറ്റകുറ്റപ്പണികൾ എന്നിവയ്ക്ക് മുൻഗണന നൽകിയിട്ടുണ്ട്.

ജലസംരക്ഷണത്തിനും അടിസ്ഥാന സൗകര്യങ്ങൾക്കും പ്രാധാന്യം

കനാലുകൾ, ഓവുചാലുകൾ, മഴവെള്ള സംഭരണ സംവിധാനങ്ങൾ, ചെറിയ തടയണകൾ, നീർത്തടങ്ങൾ, മണ്ണിടിച്ചിൽ തടയാനുള്ള സംരക്ഷണഭിത്തികൾ, കുഴൽക്കിണർ നവീകരണം, പുതിയ കിണർ നിർമാണം, ജലസ്രോതസ്സുകളുടെ സംരക്ഷണം, വനവൽക്കരണം, കാട്ടുതീ പ്രതിരോധ പ്രവർത്തനങ്ങൾ എന്നിവയും പദ്ധതിയുടെ ഭാഗമാകും.

ഇതോടൊപ്പം ടാർ റോഡുകൾ, ഇന്റർലോക്ക് റോഡുകൾ, മൺറോഡുകൾ ഉൾപ്പെടെയുള്ള ഗ്രാമീണ റോഡ് വികസന പ്രവൃത്തികൾക്കും പദ്ധതിയിൽ ഇടമുണ്ട്.

മാലിന്യസംസ്കരണത്തിനും കാർഷിക മേഖലയ്ക്കും പ്രോത്സാഹനം

മാലിന്യസംസ്കരണത്തിലൂടെ വരുമാനം കണ്ടെത്തുന്ന പദ്ധതികൾക്കും പുതിയ പദ്ധതിയിൽ പ്രത്യേക പ്രാധാന്യം നൽകിയിട്ടുണ്ട്. കംപോസ്റ്റ് കുഴികൾ, മാലിന്യ വേർതിരിക്കൽ ഷെഡുകൾ, ജൈവവളം ശേഖരണ സംവിധാനങ്ങൾ എന്നിവയുടെ നിർമാണവും തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി നടത്താം.

കാർഷിക മേഖലയിൽ കാലികൾക്കുള്ള വെള്ളത്തൊട്ടികൾ, മലഞ്ചെരിവുകളിലെ കൃഷിക്ക് നീളത്തിലുള്ള കുഴികൾ, കാർഷിക-ഗ്രാമീണ ഉൽപ്പന്ന വിൽപന കേന്ദ്രങ്ങൾ, പ്ലാന്റേഷൻ, മത്സ്യകൃഷി മേഖലയിലെ ചെറുകിട നിർമാണ പ്രവർത്തനങ്ങൾ, നടീൽ ജോലികൾ എന്നിവയും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ ശ്മശാനങ്ങളുടെ നിർമാണവും അറ്റകുറ്റപ്പണികളും ഏറ്റെടുക്കാനും അനുമതിയുണ്ട്.

തൊഴിലാളികൾക്ക് ആശങ്ക

പുതിയ പദ്ധതിയിൽ പ്രധാനമായും കഠിനമായ കായികാധ്വാനം ആവശ്യമായ ജോലികൾക്കാണ് മുൻഗണന. എന്നാൽ കേരളത്തിൽ തൊഴിലുറപ്പ് പദ്ധതിയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള 22 ലക്ഷം തൊഴിലാളികളിൽ ഏകദേശം 40 ശതമാനവും 60 വയസിന് മുകളിലുള്ളവരാണ്. അതിനാൽ ഇത്തരം ജോലികൾ പ്രായമായ തൊഴിലാളികൾക്ക് നിർവഹിക്കാൻ പ്രയാസമാകുമെന്ന ആശങ്ക ഉയരുന്നുണ്ട്.

പുതിയ പദ്ധതിയിൽ തൊഴിലാളികൾക്ക് നൽകുന്ന കൂലി നിരക്ക് കേന്ദ്ര സർക്കാർ തന്നെയായിരിക്കും നിശ്ചയിക്കുക. പദ്ധതി നടപ്പിലാകുന്നതോടെ ഗ്രാമീണ തൊഴിലവസരങ്ങളിലും വികസന പ്രവർത്തനങ്ങളിലും പുതിയ മാറ്റങ്ങൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.






ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.