Sunday, 19 July 2026

ജമ്മു കശ്മീരിൽ മഴക്കെടുതി രൂക്ഷമാകുന്നു;രജൗരിയിലും പൂഞ്ചിലും വൻ നാശനഷ്ടം, 10 മരണം

SHARE


 




ശ്രീനഗർ: ജമ്മു കശ്മീരിലെ അതിർത്തി ജില്ലകളായ രജൗരി, പൂഞ്ച് എന്നിവിടങ്ങളിൽ കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കവും ഉരുൾപൊട്ടലും വ്യാപക നാശം വിതച്ചു. ഞായറാഴ്ച രാവിലെയുണ്ടായ ദുരന്തത്തിൽ 10 പേർ മരിച്ചു. നിരവധി പേരെ കാണാതായതായി അധികൃതർ അറിയിച്ചു.

മരിച്ചവരിൽ ഒരാളായി സുരൻകോട്ട് മേഖലയിലെ നൂനാബന്ദി ഗ്രാമവാസിയായ നാസിയ കൗസർ (28)യെ തിരിച്ചറിഞ്ഞു. കനത്ത മഴയെ തുടർന്നുണ്ടായ ദുരന്തത്തിൽ വീട് തകർന്നുവീണതിനെ തുടർന്നാണ് നാസിയ മരിച്ചത്. ഭർത്താവ് മുഹമ്മദ് ഹാഫിസിനെയും മൂന്ന് മക്കളെയും കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്ന് രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റി.
ധുന്ദക്–ലാത്തൂങ് പാലത്തിന് സമീപത്തെ അരുവിയിൽ നിന്ന് തിരിച്ചറിയാത്ത ഒരു സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. മർഹോട്ട് പ്രദേശത്തെ ഒരു തോടിൽ പെൺകുട്ടി ഒഴുക്കിൽപ്പെട്ടതായും റിപ്പോർട്ടുണ്ട്. അതേസമയം, ലോവർ മുറയിൽ ഉരുൾപൊട്ടലിൽ വീട് തകർന്നതിനെ തുടർന്ന് ഒരു കുടുംബത്തിലെ ആറുപേരെ കാണാതായിട്ടുണ്ട്

അതേസമയം, രജൗരി ടൗണിൽ പെയ്ത കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കം വ്യാപക നാശനഷ്ടമുണ്ടാക്കി. പുഴയോരത്തെ ബെല്ല കോളനിയിലെ വീടുകളിൽ വെള്ളം കയറിയതോടെ നൂറുകണക്കിന് കുടുംബങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു. രജൗരി–ഥാനമണ്ഡി റൂട്ടിലെ വാഹനങ്ങൾക്കായി നദീതീരത്ത് ഒരുക്കിയിരുന്ന പാർക്കിംഗ് ഏരിയയും വെള്ളത്തിനടിയിലായതോടെ നിരവധി മിനി ബസുകൾ ഒഴുക്കിൽപ്പെട്ടു. ദുരിതബാധിതർക്കായി സുരക്ഷിത കേന്ദ്രങ്ങളിൽ താമസവും മറ്റ് അടിയന്തര സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.
മോശം കാലാവസ്ഥയെ തുടർന്ന് അമർനാഥ് തീർത്ഥാടനം താൽക്കാലികമായി നിർത്തിവച്ചു. റിയാസി ജില്ലയിലെ ശിവ് ഖോരി തീർത്ഥാടനവും സസ്‌പെൻഡ് ചെയ്തിട്ടുണ്ട്. ത്രികൂട മലനിരകളിലെ മാതാ വൈഷ്ണോ ദേവി ക്ഷേത്രത്തിലേക്കുള്ള തീർത്ഥാടനവും ശ്രീ മാതാ വൈഷ്ണോ ദേവി ഷ്രൈൻ ബോർഡ് താൽക്കാലികമായി റദ്ദാക്കി. ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ മുതിർന്ന ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി സ്ഥിതിഗതികൾ വിലയിരുത്തി.
ജമ്മു കശ്മീരിന് സംസ്ഥാന പദവി പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് തിങ്കളാഴ്ച ന്യൂഡൽഹിയിലെ ജന്തർ മന്തറിൽ നടക്കുന്ന ധർണയിൽ പങ്കെടുക്കാൻ ഡൽഹിയിലെത്തിയിരുന്ന മുഖ്യമന്ത്രി ഒമർ അബ്ദുള്ള, മഴക്കെടുതിയുടെ പശ്ചാത്തലത്തിൽ പരിപാടിയിൽ പങ്കെടുക്കാതെ ജമ്മുവിലേക്ക് മടങ്ങുമെന്ന് അറിയിച്ചു.






ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.