ജൂൺ അവസാന വാരത്തിൽ മ്യാൻമറിലെ രഖൈൻ സംസ്ഥാനത്ത് നിന്നാണ് ഈ രണ്ട് ബോട്ടുകളും യാത്ര തിരിച്ചത്. ഇതിൽ യാത്ര ചെയ്തവരിൽ ഭൂരിഭാഗവും റോഹിങ്ക്യൻ വംശജരായിരുന്നു
മ്യാൻമർ തീരത്ത് രണ്ട് ബോട്ടുകൾ മറിഞ്ഞ് അഞ്ഞൂറിലധികം പേർ മരിച്ചതായി ഐക്യരാഷ്ട്ര സഭയുടെ ഏജൻസികൾ വ്യക്തമാക്കി. ഇന്റർനാഷണൽ ഓർഗനൈസേഷൻ ഫോർ മൈഗ്രേഷനും യുഎൻ അഭയാർത്ഥി ഏജൻസിയും പുറത്തുവിട്ട പ്രാഥമിക വിവരങ്ങൾ പ്രകാരം, ജൂൺ അവസാന വാരത്തിൽ മ്യാൻമറിലെ രഖൈൻ സംസ്ഥാനത്ത് നിന്നാണ് ഈ രണ്ട് ബോട്ടുകളും യാത്ര തിരിച്ചത്. ഇതിൽ യാത്ര ചെയ്തവരിൽ ഭൂരിഭാഗവും റോഹിങ്ക്യൻ വംശജരായിരുന്നു.
ഏകദേശം 250 ഓളം ആളുകളുമായി പോയ ആദ്യത്തെ ബോട്ടുമായുള്ള ബന്ധം പുറപ്പെട്ട് കുറച്ചുസമയത്തിനകം തന്നെ നഷ്ടപ്പെട്ടിരുന്നു. 280 ഓളം യാത്രക്കാരുണ്ടായിരുന്ന രണ്ടാമത്തെ ബോട്ട് ജൂലൈ 8ന് മ്യാൻമറിലെ അയ്യർവാഡി തീരത്ത് മുങ്ങിയതായാണ് കരുതപ്പെടുന്നത്. "അപകടത്തെക്കുറിച്ചോ മരണസംഖ്യയെക്കുറിച്ചോ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ലെങ്കിലും, ഇത്രയധികം ജീവനുകൾ നഷ്ടപ്പെട്ടിരിക്കാനുള്ള സാധ്യതയിൽ യുഎൻഎച്ച്സിആറും ഐഒഎമ്മും അതീവ ആശങ്കയിലാണ്," ഏജൻസികൾ സംയുക്ത പ്രസ്താവനയിൽ അറിയിച്ചു. ഈ പുതിയ അപകടങ്ങൾക്ക് മുൻപ് തന്നെ ആൻഡമാൻ കടലിലും ബംഗാൾ ഉൾക്കടലിലുമായി റോഹിങ്ക്യൻ അഭയാർത്ഥികളും ബംഗ്ലാദേശ് പൗരന്മാരുമുൾപ്പെടെ മുന്നൂറിലധികം പേർ മരിക്കുകയോ കാണാതാവുകയോ ചെയ്തിട്ടുണ്ടെന്നും പ്രസ്താവനയിൽ പറയുന്നു.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക





0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.