തിരുവനന്തപുരം: പി.എസ്.സി മൂല്യനിർണയത്തിലെ ഗുരുതര പിഴവിൽ അട്ടിമറി സംശയം ഉയർത്തി മന്ത്രി ഒ. ജെ. ജെനീഷ്. സംഭവത്തിൽ ആസൂത്രിത ശ്രമമുണ്ടായെന്ന് പൊതുജനം സംശയിച്ചാൽ തെറ്റ് പറയാനാകില്ലെന്നും, കഴിഞ്ഞ പത്ത് വർഷമായി പി.എസ്.സിയെ രാഷ്ട്രീയമായി ദുരുപയോഗം ചെയ്തെന്ന സംശയമുണ്ടെന്നും മന്ത്രി ആരോപിച്ചു. പിഴവുണ്ടായ റാങ്ക് പട്ടിക റദ്ദാക്കി, ഡി.ജി.പി അല്ലെങ്കിൽ ഐ.ജി റാങ്കിലുള്ള ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നൽകുമെന്നും അദ്ദേഹം അറിയിച്ചു.
2023 ജൂലൈയിൽ സംസ്ഥാന ആസൂത്രണ ബോർഡിലെ മൂന്ന് ഉയർന്ന ശമ്പള തസ്തികകളിലേക്കാണ് പരീക്ഷ നടന്നത്. 2025 മേയിൽ റാങ്ക് പട്ടിക പ്രസിദ്ധീകരിക്കുകയും ഒന്നാം റാങ്കുകാരന് നിയമനം നൽകുകയും ചെയ്തു. മാർക്കിൽ സംശയം തോന്നിയ ഉദ്യോഗാർഥികൾ ഉത്തരക്കടലാസ് ആവശ്യപ്പെട്ടെങ്കിലും പി.എസ്.സി നൽകാതിരുന്നതിനെ തുടർന്ന് വിവരാവകാശ കമ്മിഷനെ സമീപിക്കുകയായിരുന്നു.
തുടർന്ന് ഉത്തരക്കടലാസിന്റെ പകർപ്പ് ലഭിച്ചതോടെയാണ് 10 ചോദ്യങ്ങൾക്ക് മാർക്ക് നൽകിയിട്ടില്ലെന്ന ഗുരുതര പിഴവ് പുറത്തായത്. പരീക്ഷയെഴുതിയ 228 ഉദ്യോഗാർഥികളുടെയും 10 ഉത്തരങ്ങൾ മൂല്യനിർണയം ചെയ്യാതെ ഫലം പ്രസിദ്ധീകരിച്ചതായി പി.എസ്.സി പിന്നീട് സമ്മതിച്ചു.
സംഭവത്തിൽ ആഭ്യന്തര വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ച പി.എസ്.സി, വിട്ടുപോയ ഉത്തരങ്ങൾ വീണ്ടും മൂല്യനിർണയം നടത്തി പുതിയ റാങ്ക് പട്ടിക തയ്യാറാക്കുമെന്ന് അറിയിച്ചു. അതേസമയം, നിയമനവും അഡ്വൈസ് മെമ്മോയും ലഭിച്ച രണ്ട് ഉദ്യോഗാർഥികളുടെ കാര്യത്തിൽ തുടർനടപടി കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റെ തീരുമാനത്തിന് വിധേയമായിരിക്കുമെന്നും പി.എസ്.സി വ്യക്തമാക്കി.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക





0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.