കോട്ടയം: ഏഴുമാസം ഗർഭിണിയായ 22 വയസ്സുള്ള അസം സ്വദേശിനി പ്രസവം വരെ സുരക്ഷിതമായി കഴിയാനും ജനിക്കുന്ന കുഞ്ഞിനെ സംരക്ഷിക്കാനുമെന്ന പ്രതീക്ഷയോടെയാണ് കേരളത്തിലെത്തിയത്. എന്നാൽ, മനുഷ്യക്കടത്തിന്റെയും നവജാതശിശു വിൽപ്പനയുടെയും പേരിൽ പ്രവർത്തിക്കുന്ന സംഘത്തിന്റെ ചതിയിൽപ്പെട്ടതോടെ യുവതിയുടെ ജീവിതം ദുരിതത്തിലായി. ഒടുവിൽ സാഹസികമായി രക്ഷപ്പെട്ട യുവതി പോലീസിൽ അഭയം തേടിയതോടെയാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്.
ഒന്നരവയസ്സുള്ള മകളുടെ അമ്മയായ യുവതി വീണ്ടും ഗർഭിണിയായതിനെ തുടർന്ന് ഗർഭച്ഛിദ്രം നടത്തണമെന്ന് ഭർത്താവും വീട്ടുകാരും നിരന്തരം സമ്മർദം ചെലുത്തിയിരുന്നു. ഈ സാഹചര്യത്തിൽ വീടുവിട്ടിറങ്ങിയ യുവതി ഡൽഹിയിൽ കഴിയുന്നതിനിടെയാണ് സന്നദ്ധസംഘടനയെന്ന പേരിൽ പ്രവർത്തിക്കുന്നതായി വിശ്വസിച്ച 'ആർഷിഫ് കെയർ' എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ ഒരു സംഘവുമായി ബന്ധപ്പെടുന്നത്.
പ്രസവച്ചെലവും താമസവും പൂർണമായും സൗജന്യമായി ഒരുക്കാമെന്ന വാഗ്ദാനം വിശ്വസിച്ച യുവതി ജൂലൈ 16-ന് കേരളത്തിലെത്തി. തുടർന്ന് ബെംഗളൂരുവിൽ ഹോട്ടൽ മാനേജ്‌മെന്റ് പഠിക്കുന്ന അർജുനും ഹർഷിതയും ചേർന്ന് പാലായ്ക്ക് സമീപം തീക്കോയിയിലെ റബ്ബർതോട്ടത്തിനുള്ളിലെ ഒരു വീട്ടിലേക്ക് യുവതിയെ എത്തിച്ചു. കോയമ്പത്തൂർ സ്വദേശികളായ സ്വകാര്യ ആശുപത്രി നഴ്‌സ് അനിതയും ഭർത്താവ് രാജ (കാർത്തിക്)യും ഉപയോഗിച്ചിരുന്ന ഗസ്റ്റ് ഹൗസിലായിരുന്നു യുവതിയെ താമസിപ്പിച്ചത്.
പ്രസവശേഷം ജനിക്കുന്ന കുഞ്ഞിനെ ₹3 ലക്ഷം നൽകി കൈമാറണമെന്ന ആവശ്യം സംഘം മുന്നോട്ടുവെച്ചപ്പോഴാണ് താൻ വലിയ ചതിയിൽപ്പെട്ടെന്ന് യുവതിക്ക് മനസ്സിലായത്. കുഞ്ഞിനെ കൈമാറില്ലെന്നും സ്വന്തം നാട്ടിലേക്ക് മടങ്ങണമെന്നും അറിയിച്ചതോടെ യുവതിയുടെ മൊബൈൽ ഫോണും തിരിച്ചറിയൽ രേഖകളും പിടിച്ചുവെക്കുകയും കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും മർദിക്കുകയും ചെയ്തതായി പരാതിയിൽ പറയുന്നു.
തന്നെയും മറ്റൊരിടത്തേക്ക് വിൽക്കാൻ സംഘം പദ്ധതിയിടുന്നതായി മനസ്സിലാക്കിയ യുവതി അവസരം മുതലെടുത്ത് അവിടെ നിന്ന് രക്ഷപ്പെട്ടു. വഴിയിൽ പരിചയപ്പെട്ട ഒരു അങ്കണവാടി അധ്യാപികയുടെ സഹായത്തോടെയാണ് ഈരാറ്റുപേട്ട പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയത്. തുടർന്ന് യുവതിയെ കോട്ടയം ഗാന്ധിനഗറിലെ 'സാന്ത്വനം' അഭയകേന്ദ്രത്തിലേക്ക് മാറ്റി.
രണ്ടുപേർ അറസ്റ്റിൽ
യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഈരാറ്റുപേട്ടയിൽ വാടകയ്ക്ക് താമസിച്ചിരുന്ന കോയമ്പത്തൂർ രാമനാഥപുരം രാംനഗർ സ്വദേശിയായ രാജ (27), ഇടുക്കി പുള്ളിക്കാനം സ്വദേശിയായ കെ.എസ്. അർജുൻ (21) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. നവജാതശിശുക്കളെ വിൽക്കുന്ന സംഘവുമായി ഇവർക്ക് ബന്ധമുണ്ടെന്ന നിർണായക സൂചന പോലീസിന് ലഭിച്ചതായി അധികൃതർ അറിയിച്ചു.
ഇരുവരെയും ഈരാറ്റുപേട്ട കോടതി റിമാൻഡ് ചെയ്തിട്ടുണ്ട്. കേസിൽ കൂടുതൽ ആളുകൾ ഉൾപ്പെട്ടിട്ടുണ്ടോ, സംസ്ഥാനാന്തര മനുഷ്യക്കടത്ത് ശൃംഖലയുമായി ബന്ധമുണ്ടോ തുടങ്ങിയ കാര്യങ്ങൾ ഉൾപ്പെടെ വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്ന് ജില്ലാ പോലീസ് മേധാവി കെ.എം. സാബു മാത്യു അറിയിച്ചു.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക





0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.