Showing posts with label Pathanamthitta. Show all posts
Showing posts with label Pathanamthitta. Show all posts

Saturday, 14 March 2026

പത്തനംതിട്ടയിൽ വീട്ടിൽ വെള്ളം ചോദിച്ചെത്തിയ സ്ത്രീയുടെ സഞ്ചിയിൽ കുഞ്ഞ്; മുറ്റത്ത് ഉപേക്ഷിക്കാൻ ശ്രമം: ഭയന്നോടി വീട്ടമ്മ

പത്തനംതിട്ടയിൽ വീട്ടിൽ വെള്ളം ചോദിച്ചെത്തിയ സ്ത്രീയുടെ സഞ്ചിയിൽ കുഞ്ഞ്; മുറ്റത്ത് ഉപേക്ഷിക്കാൻ ശ്രമം: ഭയന്നോടി വീട്ടമ്മ



പത്തനംതിട്ട: നെടുമൺകാവ് കൈലാസക്കുന്ന് ശാലേംപുരത്ത് സഞ്ചിയിൽ കുഞ്ഞുമായി എത്തിയ അജ്ഞാത സ്ത്രീയെ കണ്ടെന്ന വീട്ടമ്മയുടെ വെളിപ്പെടുത്തൽ നാടിനെ പരിഭ്രാന്തിയിലാഴ്ത്തി. ഇന്നലെ രാവിലെ 9.30-ഓടെയാണ് സംഭവം. ഭർത്താവ് ജോലിക്ക് പോയതിനാൽ വീട്ടിൽ ഒറ്റയ്ക്കായിരുന്നു വീട്ടമ്മ. മുറ്റം തൂക്കുന്നതിനിടെയാണ് ഒരു സ്ത്രീ കയ്യിൽ വലിയ സഞ്ചിയുമായി എത്തിയത്.

കുടിവെള്ളം ആവശ്യപ്പെട്ടാണ് അജ്ഞാതയായ സ്ത്രീ വീട്ടുപടിക്കൽ എത്തിയത്. വെള്ളമെടുക്കാൻ അകത്തേക്ക് പോകാൻ തുടങ്ങിയപ്പോൾ, "വെള്ളം വേണ്ടെന്നും ഈ സഞ്ചി ഇവിടെ വെക്കട്ടെയെന്നും" സ്ത്രീ പറഞ്ഞു. സംശയം തോന്നി സഞ്ചിയിലേക്ക് നോക്കിയപ്പോൾ ഉള്ളിൽ അനക്കം കാണുകയും വെള്ളത്തുണിയിൽ പൊതിഞ്ഞ നിലയിൽ ഒരു പിഞ്ചുകുഞ്ഞിനെ കണ്ടെത്തുകയും ചെയ്തതായി വീട്ടമ്മ പറയുന്നു. ഭയന്നുപോയ വീട്ടമ്മ ഉടൻ തന്നെ വീടിനുള്ളിൽ കയറി കതകടച്ചു.

തുടർന്ന് ഭർത്താവിനെ വിവരമറിയിക്കുകയും അയൽവാസികളും പഞ്ചായത്തംഗം ലൈലയും സ്ഥലത്തെത്തുകയും ചെയ്തു. നാട്ടുകാർ ചേർന്ന് വീട്ടുപരിസരങ്ങളിലും ഇടവഴികളിലും വ്യാപകമായ തിരച്ചിൽ നടത്തിയെങ്കിലും ആരെയും കണ്ടെത്താനായില്ല. ഉടൻ തന്നെ പോലീസിൽ വിവരമറിയിച്ചു. 


















ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കോന്നിയില്‍ ഭര്‍ത്താവും ഭാര്യയും തമ്മിലുള്ള തര്‍ക്കം പരിഹരിക്കാനെത്തിയ ബന്ധു തലയ്ക്കടിയേറ്റ് മരിച്ചു

കോന്നിയില്‍ ഭര്‍ത്താവും ഭാര്യയും തമ്മിലുള്ള തര്‍ക്കം പരിഹരിക്കാനെത്തിയ ബന്ധു തലയ്ക്കടിയേറ്റ് മരിച്ചു


 
പത്തനംതിട്ട കോന്നിയില്‍ ഭര്‍ത്താവും ഭാര്യയും തമ്മിലുള്ള തര്‍ക്കം പരിഹരിക്കാനെത്തിയ ബന്ധു തലയ്ക്കടിയേറ്റ് മരിച്ചു. എലിയറയ്ക്കല്‍ സ്വദേശി വഹാബ് ആണ് മരിച്ചത്. 52 വയസായിരുന്നു. വഹാബിന്റെ ബന്ധുവായ പെണ്‍കുട്ടിയുടെയും ഭര്‍ത്താവിന്റെയും വഴക്കിനിടെ ഇടപെട്ടപ്പോഴാണ് സംഭവം ഉണ്ടായത്

ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. വഹാബിന്റെ സഹോദരിയുടെ മകള്‍ ജാസ്മിയും ഭര്‍ത്താവുമായുണ്ടായ തര്‍ക്കവും വഴക്കും പരിഹരിക്കാനെത്തിയതായിരുന്നു വഹാബ്. വഴക്കിനിടയില്‍ ഇയാള്‍ക്ക് തലയ്ക്കടിയേല്‍ക്കുകയായിരുന്നു. ഉടനടി അവിടെക്കൂടി നിന്ന ബന്ധുക്കളും അയല്‍ക്കാരും ചേര്‍ന്ന് വഹാബിനെ കോന്നി താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയി. പിന്നീട് ഇയാളുടെ ആരോഗ്യസ്ഥിതി മോശമായതോടെ പത്തനംതിട്ട മുത്തൂറ്റ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. എങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

വഹാബിന്റെ തലയ്ക്കടിച്ചത് എന്ത് വസ്തുകൊണ്ടാണെന്നും ഉപദ്രവിച്ചത് ആരെന്നും വ്യക്തമായിട്ടില്ല. സംഭവത്തില്‍ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. ചുറ്റിക വച്ചാകും അടിച്ചതെന്നാണ് പൊലീസ് സംശയിക്കുന്നത്. വഹാബിന്റെ ബന്ധുവിന്റെ ഭര്‍ത്താവിനായി പൊലീസ് തിരച്ചില്‍ ഊര്‍ജിതമാക്കി.

















ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ആടിയ ശിഷ്ടം നെയ്യ് വില്‍പന ; ലക്ഷങ്ങളുടെ ക്രമക്കേട് നടന്നതായി സംസ്ഥാന ഓഡിറ്റ് വിഭാഗം റിപ്പോർട്ട്

ആടിയ ശിഷ്ടം നെയ്യ് വില്‍പന ; ലക്ഷങ്ങളുടെ ക്രമക്കേട് നടന്നതായി സംസ്ഥാന ഓഡിറ്റ് വിഭാഗം റിപ്പോർട്ട്


 
പത്തനംതിട്ട: ശബരിമല ആടിയ ശിഷ്ടം നെയ്യ് വില്‍പനയില്‍ ലക്ഷങ്ങളുടെ ക്രമക്കേട് നടന്നതായി സംസ്ഥാന ഓഡിറ്റ് വിഭാഗം. 25.52ലക്ഷം രൂപയുടെ കുറവാണ് ഓഡിറ്റ് റിപ്പോര്‍ട്ടില്‍ വ്യക്തമായിരിക്കുന്നത്. ലക്ഷകണക്കിന് രൂപയുടെ ഇടപാട് രേഖപ്പെടുത്തിയിരിക്കുന്നത് നാല് സ്‌കൂള്‍ നോട്ടുബുക്കുകളിലാണ്. ബുക്കില്‍ നിറയെ വെട്ടലും തിരുത്തലുമാണ്. ഇതിനാല്‍ കണക്കുകള്‍ പലതും വായിക്കാന്‍ സാധിക്കാത്ത വിധം അവ്യക്തമാണെന്നും നെയ്യുടെ അളവ് കൃത്യമായി രേഖപ്പെടുത്തിയിട്ടില്ലെന്നും ഓഡിറ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഓഡിറ്റ് വിഭാഗത്തിന്റെ ചോദ്യങ്ങള്‍ക്ക് ബോര്‍ഡ് കൃത്യമായി മറുപടി നല്‍കിയില്ല. നടപടിയെ ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചിട്ടുണ്ട്.

ശബരിമല ആടിയ ശിഷ്ടം നെയ്യ്ക്കൊള്ളയില്‍ തട്ടിപ്പിന്റെ കേന്ദ്രം അറസ്റ്റിലായ സുനില്‍ കുമാര്‍ പോറ്റിയെന്ന് കണ്ടെത്തിയിരുന്നു. 36.24 രൂപയുടെ ക്രമക്കേടാണ് ഇയാള്‍ നടത്തിയത് എന്നാണ് കണ്ടെത്തിയത്. രണ്ട് മാസം കൊണ്ടാണ് തട്ടിപ്പ് നടത്തിയത്. നെയ്യുടെ സ്റ്റോക്കില്‍ വ്യാപകമായ ക്രമക്കേട് നടത്തിയാണ് പണം തട്ടിയത്. മറ്റ് ജീവനക്കാരുമായി ചേര്‍ന്ന് ഗൂഢാലോചന നടത്തിയെന്നും വിജിലന്‍സ് കണ്ടെത്തി.

സുനില്‍ കുമാര്‍ പോറ്റി കഴിഞ്ഞ മണ്ഡലകാലത്തിന് തൊട്ടുമുമ്പാണ് ശബരിമലയില്‍ നിയമിതനായത്.

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ചാലിയേക്കര ഭദ്രകാളി ക്ഷേത്രത്തില്‍ കീഴ്ശാന്തിയായിരുന്നു. മണ്ഡലകാലത്തിന് മുമ്പ് ആടിയ ശിഷ്ടം നെയ്യ് ഉള്‍പ്പെടെയുള്ള ആചാരപരമായ കാര്യങ്ങള്‍ ചെയ്യുന്നതിന് വേണ്ടി പല ക്ഷേത്രങ്ങളിലും കീഴ്ശാന്തിയായി പ്രവര്‍ത്തിച്ചവരെ ശബരിമലയിലേക്ക് നിയമിക്കുന്നത് പതിവുള്ള കാര്യമാണ്. തുടര്‍ന്നാണ് ആലപ്പുഴ അരൂര്‍ സ്വദേശിയായ സുനില്‍ കുമാര്‍ പോറ്റി സന്നിധാനത്ത് എത്തിയത്.

















ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Friday, 13 March 2026

റംസാൻ ജനങ്ങളെ ചേർത്തു നിർത്തുന്ന ആഘോഷം :  മന്ത്രി വീണ ജോർജ് KHRA പത്തനംതിട്ട ജില്ല ഇഫ്താർ സംഗമം നടത്തി

റംസാൻ ജനങ്ങളെ ചേർത്തു നിർത്തുന്ന ആഘോഷം : മന്ത്രി വീണ ജോർജ് KHRA പത്തനംതിട്ട ജില്ല ഇഫ്താർ സംഗമം നടത്തി





പത്തനംതിട്ട : ജാതി മത ചിന്തകൾക്കതീതമായി ജനങ്ങളെ ചേർത്തു നിർത്തുന്ന ഒരു ആഘോഷമാണ് റംസാനെന്ന് മന്ത്രി വീണാ ജോർജ് അഭിപ്രായപ്പെട്ടു.

കേരള ഹോട്ടൽ ആൻഡ് റസ്റ്റോറൻ്റ് അസോസിയേഷൻ പത്തനംതിട്ട ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഇഫ്ത്താർ സംഗമം ഉദ്ഘാടനം ചെയ്ത‌്‌ സംസാരിക്കുകയായിരുന്നു അവർ. ഇസ്ലാമിന്റെ പഞ്ചസ്‌തംഭങ്ങളില് ഒന്നാണ് റമദാന് മാസത്തിലെ വ്രതാനുഷ്‌ഠാനം. എല്ലാ മതസമൂഹങ്ങളിലും വിവിധ രൂപങ്ങളിലുള്ള വ്രതാനുഷ്‌ഠാനം ആചരിക്കുന്നുണ്ട്. മനുഷ്യൻ്റെ ആത്മീയതലത്തെ പരിഗണിക്കുന്ന ദര് ശനങ്ങള് ക്ക് ഉപവാസം ഉപേക്ഷിക്കുക സാധ്യമല്ല അതാണ് റംസാന്റെ സന്ദേശം എന്നും അവർ കൂട്ടിചേർത്തു.

ജില്ലാ പ്രസിഡൻ്റ് രാജ മാണിക്യം കോന്നിയുടെ അധ്യക്ഷതയിൽ പത്തനംതിട്ട നഗരസഭ ചെയർപേഴ്‌സൺ സിന്ധു അനിൽ, പത്തനംതിട്ട നഗരസഭ വൈസ് ചെയർമാൻ സഗീർ, പത്തനംതിട്ട നഗരസഭ കൗൺസിലർമാരായ സക്കീർ ഹുസൈൻ, എ സുരേഷ് കുമാർ,അനീഷ്. പി.കെ, ഏബൽ മാത്യു,, അനീഷ്. പി.കെ, സജിനി മോഹൻ, ജോയമ്മ, ഷറീന, അജിൻ വർഗ്ഗീസ്, ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ സംസ്ഥാന ഭാരവാഹികളായ പ്രസാദ് ആനന്ദദവൻ, റോയി മഡോണ, മുഹമ്മദ് ഷരീഫ്, കെ.എം.രാജ, ഉല്ലാസ്സ് എം.കെ, രാജേഷ്.ജി.നായർ, നാസർ താജ്, സുനിത ബിജു, മാമ്മൻ വർഗ്ഗീസ്റ്റ്, കെ.കെ. നവാസ്, സജി കോശി ജോർജ്ജ്, സക്കീർ ശാന്തി, സോണി സഖറിയാ, സന്തോഷ്, ലിസ്സി മത്തായി എന്നിവർ പ്രസംഗിച്ചു. മതമൈത്രിയും ഇഫ്‌താർ സംഗമവും എന്ന വിഷയത്തെ ആസ്‌പദമാക്കി പത്തനംതിട്ട ടൗൺ ജുമാ മസ്‌ജിദ് ചീഫ് ഇമാം അബ്ദുൽ ഷുക്കൂർ മൗലവി പ്രഭാഷണം നടത്തി


















ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Wednesday, 4 March 2026

ശബരിമല സ്വർണക്കൊള്ള; തന്ത്രി കണ്ഠര് രാജീവർ ഇ ഡിയ്ക്ക് മുന്നിൽ ഹാജരായി

ശബരിമല സ്വർണക്കൊള്ള; തന്ത്രി കണ്ഠര് രാജീവർ ഇ ഡിയ്ക്ക് മുന്നിൽ ഹാജരായി



ശബരിമല സ്വർണക്കൊള്ള കേസിൽ തന്ത്രി കണ്ഠര് രാജീവർ ചോദ്യം ചെയ്യലിനായി എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന് മുന്നിൽ ഹാജരായി. ഇ ഡിയുടെ കൊച്ചിയിലെ ഓഫീസിൽ വെച്ചാണ് തന്ത്രിയെ ചോദ്യം ചെയ്യുന്നത്. ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് ഇ ഡി രജിസ്റ്റര്‍ ചെയ്ത കേസിലാണ് ചോദ്യം ചെയ്യൽ.

സമൻസ് പ്രകാരം മാർച്ച് നാലാം തീയതി ഹാജരാകാനാണ് ആവശ്യപ്പെട്ടത്. തന്ത്രിയും ഉണ്ണികൃഷ്ണൻ പോറ്റിയും തമ്മിൽ സാമ്പത്തിക ഇടപാടുകൾ നടന്നിട്ടുണ്ടോ എന്ന പരിശോധനയിലാണ് ഇ ഡി. എൻ വാസു അടക്കം അഞ്ചുപേരെയാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇതുവരെ ചോദ്യം ചെയ്തത്.

അതേസമയം, കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡൻ്റ് പത്മകുമാറിന് സ്വാഭാവിക ജാമ്യം അനുവദിച്ചിരുന്നു. ദ്വാരപാലക ശില്പ കേസിലാണ് പത്മകുമാറിന് കൊല്ലം വിജിലൻസ് കോടതി ജാമ്യം നൽകിയത്. നേരത്തെ കട്ടിളപ്പാളി കേസിൽ സ്വാഭാവിക ജാമ്യം ലഭിച്ച പത്മകുമാറിന് രണ്ടാമത്തെ കേസിലും ജാമ്യം ലഭിച്ചതോടെ ജയിൽ മോചിതൻ ആകാനാകും. കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എൻ വാസുവിനെ വീണ്ടും ഇ ഡി ചോദ്യം ചെയ്യും.

അന്വേഷണ സംഘം ഇടക്കാല കുറ്റപത്രം പോലും സമർപ്പിക്കാതെ വന്നതോടെ കട്ടിളപ്പാളി കേസിൽ 90 ദിവസത്തെ റിമാൻഡ് കാലാവധി പൂർത്തിയാക്കിയ പത്മകുമാറിന് ഫെബ്രുവരി 20 നാണ് കൊല്ലം വിജിലൻസ് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചത് . ദ്വാരപാലക ശില്പ കേസിലും റിമാൻഡ് 90 ദിവസം പൂർത്തിയായതോടെ നൽകിയ ഹർജിയിലാണ് കോടതി ഇന്ന് ജാമ്യം അനുവദിച്ചത്. കഴിഞ്ഞ ദിവസം ഹർജിയിൽ വിശദമായി വാദം കേട്ട ശേഷമാണ് കോടതി വിധി പുറപ്പെടുവിച്ചത്. സ്വാഭാവിക ജാമ്യം ലഭിച്ചതോടെ പത്മകുമാറിന് ഉടൻ തന്നെ ജയിൽ മോചിതനാകാൻ കഴിയും. കേസിൽ പുറത്തിറങ്ങുന്ന എട്ടാമത്തെ ആളാണ് എ പദ്മകുമാർ. 


















ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക