Sunday, 29 March 2026

വെള്ളപ്പാട് ശ്രീ വന ദുർഗാ ഭഗവതീ ക്ഷേത്ര ഉത്സവം  :മൂന്നാം ദിവസം പുരാണ പാരായണം ;വിഷ്ണു പൂജ;ദീപാരാധന

വെള്ളപ്പാട് ശ്രീ വന ദുർഗാ ഭഗവതീ ക്ഷേത്ര ഉത്സവം :മൂന്നാം ദിവസം പുരാണ പാരായണം ;വിഷ്ണു പൂജ;ദീപാരാധന


 


പാലാ :വെള്ളപ്പാട് ശ്രീ വന ദുർഗാ ഭഗവതീ ക്ഷേത്ര ഉത്സവം  :മൂന്നാം ദിവസം 2026 മാർച്ച് 29 ഞായർ രാവിലെ 6.00㎡ പുരാണപാരായണം 8.30㎡ വിഷ്‌ണു പൂജ, സുബ്രഹ്മണ്യപൂജ 9.00㎡ ഭജന ശ്രീതം പടിഞ്ഞാറേനട ഭക്തജനസമിതി തിരുനക്കര, കോട്ടയം 9.30㎡ സർപ്പ പൂജ 10.00 ㎡ ഭരതനാട്യം 10.30㎡ മേഘാ രാജേഷ്, എടേട്ട് അരുണാപുരം തിരുവാതിരകളി മൃത്യുജ്ഞയ തിരുവാതിരസംഘം ചെത്തിമറ്റം 11.00 ㎡ തിരുവാതിരകളി

11.30㎡ ശിവായ തിരുവാതിരസംഘം പാറപ്പളളിതിരുവാതിരകളി 12.00㎡ സീത മഹേശ്വരി തിരുവാതിരസംഘം, രാമപുരം, തിരുവാതിരകളി ശിവപാർവ്വതി തിരുവാതിരസംഘം കിടങ്ങൂർ 12.30㎡തിരുവാതിരകളി 1.00㎡ ശിവപാദം തിരുവാതിരസംഘം വെള്ളിയെപ്പള്ളി പ്രസാദഊട്ട് വൈകുന്നേരം 6.00ന് 6,30㎡ പഞ്ചാരിമേളം 15-ഓം കലാകാരന്മാർ അണിനിരക്കുന്നു. ദീപാരാധന ദീപക്കാഴ്‌ച 7.00㎡ ശാസ്ത്രീയ നൃത്തസന്ധ്യ അവതരണം രാമാലിക പാലാ

















ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ* *കോഴിക്കോട് ജില്ലാ കമ്മിറ്റി* നടന്നു

കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ* *കോഴിക്കോട് ജില്ലാ കമ്മിറ്റി* നടന്നു



കോഴിക്കോട് : *കെ. എച്ച്. ആർ. എ സംസ്ഥാന പ്രസിഡന്റ്‌ ശ്രീ. ജയപാൽ, സംസ്ഥാന ട്രഷറര്‍ ശ്രീ. സി. ബിജുലാൽ, സംസ്ഥാന വർക്കിംഗ്‌ പ്രസിഡന്റ്‌ ശ്രീ. എൻ. സുഗുണൻ, സംസ്ഥാന സെക്രട്ടറി രൂപേഷ് കോളിയോട്ട് എന്നിവർ പങ്കെടുത്ത യോഗം കോഴിക്കോട് അലങ്കാർ ഹോട്ടലിൽ നടന്നു. ജില്ലാ സെക്രട്ടറി സാദിഖ് സഹാറ സ്വാഗതം പറഞ്ഞ യോഗത്തിൽ, ജില്ലാ പ്രസിഡന്റ്‌ യൂ. എസ്സ്. സന്തോഷ്‌ കുമാർ അധ്യക്ഷനായിരുന്നു. യോഗത്തിൽ സംസ്ഥാന നേതാക്കളെ യോഗത്തിൽ ആദരിച്ചു.*
    *ഗ്യാസ് വിതരണവുമായി ബന്ധപ്പെട്ട വിഷയങ്ങളിലും, സംഘടന വിഷയങ്ങളിലും , സുരക്ഷ പദ്ധതി , മെമ്പർഷിപ്പ് തുടങ്ങിയ വിഷയങ്ങളും സംസ്ഥാന പ്രസിഡന്റും, സംസ്ഥാന ട്രഷററും സംസാരിച്ചു. തുടർന്ന് അംഗങ്ങളുടെ ചർച്ചയും നടന്നു.*
  *ജി. ജയപാൽ സർ, യൂ. എസ്സ്. സന്തോഷ്‌ കുമാർ തുടങ്ങിയവർ അംഗങ്ങളുടെ ചോദ്യങ്ങൾക്ക്  കൃത്യമായ മറുപടി നൽകി. സംസ്ഥാന വർക്കിംഗ്‌ പ്രസിഡന്റ്‌ എൻ. സുഗുണൻ, സംസ്ഥാന സെക്രട്ടറി രൂപേഷ് കോളിയോട്ട്, കണ്ണൂർ ജില്ലാ സെക്രട്ടറി നാസർ, ജില്ലാ വർക്കിംഗ്‌ പ്രസിഡന്റ്‌ ആഷിഖ്, എന്നിവർ സംസാരിച്ചു. ജില്ലാ ട്രഷറര്‍ ബഷീർ ചിക്കീസ് നന്ദി പറഞ്ഞ.

















ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ചൂട് കൂടുന്നു നാരങ്ങയുടെ വിലയും

ചൂട് കൂടുന്നു നാരങ്ങയുടെ വിലയും


 

എറണാകുളം ∙ പൊള്ളുന്ന ചൂട് ഒന്ന് തണുപ്പിക്കാമെന്ന് വച്ചാൽ  ഒരു നാരങ്ങവെള്ളം കുടിച്ചേക്കാമെന്ന്  കരുതിയാൽ പോക്കറ്റും ചൂടാകും. കൊടുംചൂടിൽ വലയുന്ന ജനങ്ങൾക്ക് ’ ചെറുനാരങ്ങ വില. കിലോഗ്രാമിനു 150–160 രൂപ വരെയായി ചില്ലറവില. ഇതോടെ, പല ബേക്കറികളിലും നാരങ്ങവെള്ളം, സോഡാ നാരങ്ങവെള്ളം എന്നിവയുടെ വിലയും കൂട്ടി. ചില ബേക്കറികളിൽ 30/ 25 രൂപവരെ സോഡാനാരങ്ങാ വെള്ളത്തിന് ഈടാക്കുന്നുണ്ട്. ഒരാഴ്ച മുൻപ് കിലോഗ്രാമിന് 120 രൂപയായിരുന്നു ചെറുനാരങ്ങാ വില. ചൂടു കൂടിയതോടെ, നാരങ്ങ ഉപയോഗം കൂടിയതും ലഭ്യത കുറഞ്ഞതുമാണ് വിലവർധനയ്ക്കു കാരണമായി വ്യാപാരികൾ പറയുന്നത്. ബേക്കറികൾ, ജൂസ് കടകൾ തുടങ്ങിയവർക്ക് വിലവർധന തിരിച്ചടിയാണ്. തമിഴ്നാട്ടിലെ പുളിയംകുടിയിൽ നിന്നാണ് പ്രധാനമായും നാരങ്ങ എത്തുന്നത്. ഇപ്പോഴത്തെ സാഹചര്യത്തിൽ വില ഉയർന്നു തന്നെ തുടരാനാണ് സാധ്യത

















ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Saturday, 28 March 2026

കരസേനയുടെ സഹായം വേണ്ടി വരില്ല, ഇറാനെതിരായ സൈനിക നടപടി ആഴ്ചകൾക്കുള്ളിൽ ലക്ഷ്യം കാണുമെന്ന് മാർക്കോ റൂബിയോ

കരസേനയുടെ സഹായം വേണ്ടി വരില്ല, ഇറാനെതിരായ സൈനിക നടപടി ആഴ്ചകൾക്കുള്ളിൽ ലക്ഷ്യം കാണുമെന്ന് മാർക്കോ റൂബിയോ




വാഷിംഗ്ടൺ: ഇറാനെതിരായ സൈനിക നടപടി അവസാനിക്കാൻ മാസങ്ങൾ വേണ്ടി വരില്ല ആഴ്ചകൾ മതിയാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അമേരിക്കയുടെ പ്രതിരോധ സെക്രട്ടറി മാർക്കോ റൂബിയോ. ആഴ്ചകൾക്കുള്ളിൽ തന്നെ ലക്ഷ്യങ്ങൾ കൈവരിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നാണ് മാർക്കോ റൂബിയോ വെള്ളിയാഴ്ച വിശദമാക്കിയത്. ഫ്രാൻസിൽ നടന്ന ജി7 വിദേശകാര്യ മന്ത്രിമാരുടെ കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മാർക്കോ റൂബിയോ. ഇറാനെതിരായ സൈനിക നീക്കം നിശ്ചയിച്ച സമയക്രമത്തിലോ അതിന് മുന്നിലോ ആണ് നടക്കുന്നത്. അനുയോജ്യമായ സമയത്ത്, അതായത് മാസങ്ങൾക്കല്ല ഏതാനും ആഴ്ചകൾക്കുള്ളിൽ ഇത് പൂർത്തിയാക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നുവെന്നാണ് മാർക്കോ റൂബിയോ വിശദമാക്കിയത്.

കരസേനയുടെ സഹായമില്ലാതെ ലക്ഷ്യങ്ങൾ നേടാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും എങ്കിലും സാഹചര്യങ്ങൾ മാറുന്നതിനനുസരിച്ച് പ്രസിഡന്റിന് ആവശ്യമായ തീരുമാനങ്ങൾ എടുക്കാനുള്ള അവസരമൊരുക്കാൻ ചില സൈനികരെ മേഖലയിൽ വിന്യസിക്കുന്നുണ്ടെന്നും മാർക്കോ റൂബിയോ വ്യക്തമാക്കി.ആയിരക്കണക്കിന് മറീനുകൾ അടങ്ങുന്ന രണ്ട് സംഘങ്ങളെയാണ് അമേരിക്ക നിലവിൽ പശ്ചിമേഷ്യയിലേക്ക് അയച്ചിട്ടുള്ളത്. ഇതിൽ ആദ്യത്തെ സംഘം മാർച്ചവസാനത്തോടെ എത്തും. കൂടാതെ ആയിരക്കണക്കിന് എയർബോൺ സൈനികരേയും പെന്റഗൺ വിന്യസിക്കുമെന്നാണ് കരുതപ്പെടുന്നത്.

ഫെബ്രുവരി 28-ന് ഇറാൻ പരമോന്നത നേതാവിനെയും മറ്റ് ഉന്നത ഉദ്യോഗസ്ഥരെയും വധിച്ചുകൊണ്ട് അമേരിക്കയും ഇസ്രായേലും ആരംഭിച്ച യുദ്ധം ദീർഘകാലം നീണ്ടുനിൽക്കുന്ന ഒരു കരയുദ്ധമായി മാറുമോ എന്ന ആശങ്കയാണ് വലിയ രീതിയിലെ സൈനിക വിന്യാസം മുന്നോട്ട് വയ്ക്കുന്നത്. അമേരിക്ക, ഇസ്രായേൽ ലക്ഷ്യങ്ങൾക്കും ഗൾഫ് രാജ്യങ്ങളിലെ സിവിലിയൻ കേന്ദ്രങ്ങൾക്കും കപ്പലുകൾക്കും നേരെ ഇറാൻ നടത്തിയ തിരിച്ചടികൾ ആഗോളതലത്തിൽ ഊർജ്ജ-ചരക്ക് വ്യാപാരത്തെ സാരമായി ബാധിച്ചിട്ടുണ്ട്. ഇത് വിലക്കയറ്റത്തിനും സാമ്പത്തിക മാന്ദ്യത്തിനുമുള്ള ഭീതി ഉയർത്തിയിരിക്കുകയാണ്. 


















ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

താത്ക്കാലികമായി സിലിണ്ടർ നൽകുന്നവർക്ക് മൂന്നാറിലേക്ക് ട്രിപ്പ്; ഓഫറുമായി ആലുവയിലെ ഹോട്ടൽ

താത്ക്കാലികമായി സിലിണ്ടർ നൽകുന്നവർക്ക് മൂന്നാറിലേക്ക് ട്രിപ്പ്; ഓഫറുമായി ആലുവയിലെ ഹോട്ടൽ


 
ഗ്യാസ് സിലിണ്ടര്‍ നല്‍കിയാല്‍ മൂന്നാറിലേക്ക് വിനോദയാത്ര ഓഫര്‍ ചെയ്ത് ഹോട്ടല്‍ ഉടമ. ആലുവ സാഗര്‍ ഹോട്ടലിന്റെ ഉടമ സഫീര്‍ ആണ് വ്യത്യസ്ത ഓഫറുമായി എത്തിയത്. വിറകിന് നാല് ഇരട്ടിയാണ് വില കൂടിയതെന്നും മറ്റു വഴിയില്ലെന്നും സഫീര്‍ പറഞ്ഞു

പാചകവാതകത്തിന്റെ ക്ഷാമം ഹോട്ടലുടമകളെ വലിച്ചത് ചെറുതായിട്ടൊന്നുമല്ല. ഇനി ഒരടി മുന്നോട്ടു പോകണമെങ്കില്‍ ഓഫര്‍ ഇല്ലാതെ നടക്കില്ലെന്നാണ് ഹോട്ടല്‍ ഉടമകള്‍ പറയുന്നത്. അങ്ങനെയൊരു കിടിലന്‍ ഓഫര്‍ വെച്ചിരിക്കുകയാണ് ആലുവ സാഗര്‍ ഹോട്ടല്‍. ഒരു വാണിജ്യ സിലിണ്ടര്‍ നല്‍കിയാല്‍ മൂന്നാറിലേക്ക് ട്രിപ്പും ഒരു ദിവസം റിസോര്‍ട്ടിലും കുടുംബസമേതം കഴിയാമെന്നാണ് വാഗ്ദാനം.

കുറച്ചുദിവസം ഹോട്ടല്‍ അടച്ചിട്ടു. പിന്നീട് വിറകടുപ്പില്‍ പാചകം ചെയ്ത് തുറന്നു. വിറകടുപ്പില്‍ ജോലി ചെയ്യാന്‍ തൊഴിലാളികള്‍ തയ്യാറാകുന്നില്ലെന്നും ആരിഫ് പറയുന്നു. അപ്പോള്‍ പുതുവഴി. വീട്ടിലെ സിലിണ്ടര്‍ കണ്ടു വിളിച്ചിട്ട് കാര്യമില്ലെന്നും വാണിജ്യ സിലിണ്ടര്‍ തന്നെ എത്തിച്ചാല്‍ ഉടന്‍ മൂന്നാറിലേക്ക് പോകാമെന്നും ഹോട്ടല്‍ ഉടമ പ്രത്യേകം ഓര്‍മിപ്പിക്കുന്നു.

















ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പുതിയ മാലിന്യ സംസ്കരണ നിയമങ്ങൾ ബുധനാഴ്ച മുതൽ പ്രാബല്യത്തിൽ, ഹരിതകർമ സേനയുടെ അടക്കം പ്രവർത്തനത്തിൽ മാറ്റം

പുതിയ മാലിന്യ സംസ്കരണ നിയമങ്ങൾ ബുധനാഴ്ച മുതൽ പ്രാബല്യത്തിൽ, ഹരിതകർമ സേനയുടെ അടക്കം പ്രവർത്തനത്തിൽ മാറ്റം


 
ദില്ലി: കേന്ദ്ര പരിസ്ഥിതി മന്ത്രാലയം പുറപ്പെടുവിച്ച പുതിയ മാലിന്യ സംസ്കരണ നിയമങ്ങൾ ബുധനാഴ്ച മുതൽ രാജ്യവ്യാപകമായി പ്രാബല്യത്തിൽ വരും. വീട്ടിലെ മാലിന്യം അടക്കം ഇനി മുതൽ നാലായി തരംതിരിച്ചു വേണം സംസ്കരിക്കാൻ. ഹരിതകർമ സേനയുടെ അടക്കം പ്രവർത്തനത്തിൽ ഇതനുസരിച്ചുള്ള മാറ്റം വരും. മാലിന്യ ശേഖരണവും സംസ്കരണവും നിരീക്ഷിക്കാൻ കേന്ദ്രീകൃത ഓൺലൈൻ പോർട്ടലും ഏപ്രിൽ ഒന്ന് മുതൽ നിലവിൽ വരും.

ഒന്നാമത്തേ ഇനം ജൈവ മാലിന്യം ആണ്. ഭക്ഷണ അവശിഷ്ടങ്ങൾ, പച്ചക്കറി,പഴം തുടങ്ങിയവയാണ് ഇതിൽ ഉൾപ്പെടുക. പ്ലാസ്റ്റിക്, മെറ്റൽ, ഗ്ലാസ്, റബ്ബർ എന്നിവ അടങ്ങിയ അജൈവ മാലിന്യമാണ് രണ്ടാമത്തേത്. ഉപയോഗിച്ച ഡയപ്പറുകൾ, സാനിറ്ററി പാഡുകൾ, തുടങ്ങിയവയാണ് മൂന്നാമത്തെ ഇനം. പ്രത്യേക ശ്രദ്ധ വേണ്ട മാലിന്യങ്ങളാണ് നാലാമത്തെ ഇനം. പെയിന്റ് കാനുകൾ, ബൾബുകൾ, മരുന്നുകൾ, ബാറ്ററികൾ എന്നിവയെല്ലാം ഇതിൽ ഉൾപ്പെടും.

















ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

അരൂർ കാളിയാർ മഠം അന്തേവാസികൾ ക്രൂരമായി മർദ്ദിച്ചതായി അയൽവാസി; നാല് പേർ കസ്റ്റഡിയിൽ

അരൂർ കാളിയാർ മഠം അന്തേവാസികൾ ക്രൂരമായി മർദ്ദിച്ചതായി അയൽവാസി; നാല് പേർ കസ്റ്റഡിയിൽ


 
അരൂ‍ർ: അരൂർ കാളിയാർ മഠം അന്തേവാസികൾ ക്രൂരമായി മർദ്ദിച്ചതായി അയൽവാസി. പല്ലാക്കൽ വീട്ടിൽ സുൽഫിക്കറിനാണ് (40)മർദ്ദനമേറ്റത്. ഇന്നലെ വൈകിട്ട് ആറുമണിയോടെയാണ് സംഭവം. ഇയാളെ ഗുരുതര പരിക്കോടെ തുറവൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സുൽഫിക്കറിൻ്റെ സുഹൃത്തിൻ്റെ പുരയിടത്തിലേക്ക് കാളിയാർ മഠത്തിലെ ചില നിർമാണ സാമഗ്രികൾ ഇട്ടിരുന്നു. അത് ചോദ്യം ചെയ്തതിന് ഇരു കൂട്ടരും തമ്മിൽ വാക്ക് തർക്കം ഉണ്ടായിരുന്നു അന്തേവാസികൾ സുൽഫിക്കറെ പിടിച്ചു വലിച്ച് മഠത്തിന്റെ കോമ്പൗണ്ടിൽ കയറ്റി മർദ്ദിക്കുകയായിരുന്നു. സംഭവത്തിൽ നാലുപേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. കണ്ടാൽ അറിയാവുന്ന ഏഴ് പേർക്കെതിരെയും അരൂർ പൊലീസ് കേസെടുത്തിട്ടുണ്ട്.

















ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക