തെലങ്കാനയിലെ ജഗ്തിയാലിലുള്ള റൈക്കലിലെ ഭീമേശ്വര ക്ഷേത്രത്തിൽ നടന്ന ഭീമണ്ണ ജാതറയ്ക്കിടെ ആടുകളെ കടിച്ചു കൊന്നു. ആചാരത്തിന്റെ ഭാഗമായി ചില പുരുഷന്മാർ ആടുകളുടെ കഴുത്തിൽ കടിച്ചു കീറി രക്തം കുടിക്കുന്നതിന്റെ ദൃശ്യങ്ങൾ മൃഗക്ഷേമ പ്രവർത്തകർ പുറത്തുവിട്ടു. ഏകദേശം അൻപതോളം ആടുകളെയാണ് ഇത്തരത്തിൽ ക്രൂരമായി കൊലപ്പെടുത്തിയത്. 3 ദിവസം നീണ്ടുനിന്ന ഉത്സവത്തിന്റെ അവസാന ദിവസമായ ചൊവ്വാഴ്ചയാണ് സംഭവം നടന്നതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. സംഭവത്തിൽ പൊലീസ് കേസെടുത്തു.
ഭാരതീയ ന്യായ സംഹിതയിലെ (BNS) സെക്ഷൻ 325, തെലങ്കാന മൃഗ-പക്ഷി ബലി നിരോധന നിയമം (1950), മൃഗങ്ങളോടുള്ള ക്രൂരത തടയൽ നിയമം (1960) എന്നിവ പ്രകാരം എഫ്‌ഐആർ രജിസ്റ്റർ ചെയ്തുഅന്വേഷണം ആരംഭിച്ചതായി റൈക്കൽ പോലീസ് സബ് ഇൻസ്‌പെക്ടർ ചിറ്റ്‌നേനി സുധീർ റാവു സ്ഥിരീകരിച്ചു.
'ഗാവു പട്ടാടം' എന്നറിയപ്പെടുന്ന ഈ ആചാരത്തിൽ മൃഗങ്ങളെ കടിച്ചു കൊല്ലുകയാണ് ചെയ്യുന്നത്. ഏകദേശം 50 മുതൽ 70 വരെ ആടുകൾ ഇത്തരത്തിൽ കൊല്ലപ്പെട്ടതായി പ്രാദേശിക വൃത്തങ്ങൾ സൂചിപ്പിക്കുന്നു. പോലീസുകാരുടെ സാന്നിധ്യത്തിലാണ് ക്ഷേത്രപരിസരത്ത് ഈ കൃത്യം നടന്നതെന്ന് വീഡിയോ ദൃശ്യങ്ങൾ വ്യക്തമാക്കുന്നുണ്ടെങ്കിലും, തങ്ങൾ സുരക്ഷാ ചുമതലയിൽ മാത്രമായിരുന്നുവെന്നും കൊലപാതകങ്ങൾ കണ്ടില്ലെന്നുമാണ് പോലീസ് പറയുന്നത്.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക





0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.