പാര്‍ലമെന്റില്‍ പ്രതിപക്ഷത്തിന് എതിരെ ഗുരുതര ആരോപണവുമായി സ്പീക്കര്‍ ഓം ബിര്‍ള. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആക്രമണം ഉണ്ടാകാന്‍ സാധ്യതയുണ്ടായിരുന്നെന്ന് ഓം ബിര്‍ള പറഞ്ഞു. പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്ന് നിര്‍ത്തിവച്ച ലോക്‌സഭ വീണ്ടും ചേര്‍ന്നതിന് പിന്നാലെയാണ് സ്പീക്കറുടെ പരാമര്‍ശം.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗത്തിന് തൊട്ടുമുന്‍പാണ് ലോക്സഭ നിര്‍ത്തിവയ്ക്കുന്നതിലേക്ക് നയിച്ച കോലാഹലമുണ്ടായത്. സംഭവത്തില്‍ സ്പീക്കര്‍ ദുഃഖം പ്രകടിപ്പിച്ചു. പ്രതിപക്ഷ എംപിമാര്‍ പ്രധാനമന്ത്രിയുടെ കസേര വളയുന്ന സാഹചര്യമുണ്ടായിരുന്നതിനാല്‍ ലോക്സഭയിലേക്ക് വരരുതെന്ന് അദ്ദേഹത്തെ് ഉപദേശിച്ചിരുന്നുവെന്നും ഓം ബിര്‍ള പറഞ്ഞു. ലോകസഭ ചേംബറിനുള്ളില്‍ ചില പ്രതിപക്ഷ എംപിമാര്‍ അപമര്യാദയായി പെരുമാറിയെന്നും അദ്ദേഹം ആരോപിച്ചു. പ്രധാനമന്ത്രിയുടെ പ്രസംഗത്തിനിടെ ചില പ്രതിപക്ഷ എംപിമാര്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമിച്ചേക്കുമെന്ന് തനിക്ക് മുന്‍കൂട്ടി വിവരം ലഭിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു.
രാഷ്ട്രീയമായ വിജോജിപ്പുകള്‍ സാധാരണ പാര്‍ലമെന്റിനകത്തേക്ക് കൊണ്ടുവരാറില്ല. കോണ്‍ഗ്രസ് പാര്‍ട്ടിയിലെ ചിലര്‍ പ്രധാനമന്ത്രിയുടെ ഇരിപ്പിടത്തിന് സമീപം എത്തുമായിരുന്നെന്നും അപ്രതീക്ഷിതമായ സംഭവ വികാസങ്ങള്‍ ഉണ്ടായേക്കാമെന്നും വിശ്വസനീയമായ വിവരം എനിക്ക് ലഭിച്ചു. അത്തരമൊരു സംഭവം നടന്നിരുന്നെങ്കില്‍, അത് രാജ്യത്തിന്റെ അന്തസിന് തന്നെ് ഗുരുതരമായി കോട്ടം വരുത്തുമായിരുന്നു. അതുകൊണ്ടാണ് പാര്‍ലമെന്റില്‍ വരരുതെന്ന് ഞാന്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടത് – അദ്ദേഹം പറഞ്ഞു.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക





0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.