Showing posts with label Business. Show all posts
Showing posts with label Business. Show all posts

Monday, 15 December 2025

പൊതുമേഖലാ ബാങ്ക് ജോലി പരീക്ഷകളിൽ അഴിച്ചുപണി, എസ്‌ബി‌ഐ ഫലങ്ങൾ ആദ്യം വരും

പൊതുമേഖലാ ബാങ്ക് ജോലി പരീക്ഷകളിൽ അഴിച്ചുപണി, എസ്‌ബി‌ഐ ഫലങ്ങൾ ആദ്യം വരും

 

പൊതുമേഖലാ ബാങ്കുകളിലെ നിയമന പരീക്ഷകൾക്കുള്ള സമയപരിധി കർശനമാക്കുന്നതിനും ഫലപ്രഖ്യാപനം വേഗത്തിലാക്കുന്നതിനും ലക്ഷ്യമിട്ട് ധനകാര്യ മന്ത്രാലയം. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ദേശസാൽകൃത ബാങ്കുകൾ, റീജിയണൽ റൂറൽ ബാങ്കുകൾ എന്നിവയിലേക്കുള്ള നിയമനങ്ങൾ ഇതിൽ ഉൾപ്പെടുമെന്ന് ധനകാര്യ മന്ത്രാലയത്തിന് കീഴിലുള്ള ധനകാര്യ സേവന വകുപ്പ് പ്രസ്താവനയിൽ പറഞ്ഞു.


ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിംഗ് പേഴ്‌സണൽ സെലക്ഷൻ നടത്തുന്ന പരീക്ഷകളിൽ കൂടുതൽ സുതാര്യത കൊണ്ടുവരിക എന്നതാണ് ഇതിലൂടെ ലക്ഷ്യമെന്നും മന്ത്രാലയം പറയുന്നു. എസ്‌ബി‌ഐ, എൻ‌ബി, ആർ‌ആർ‌ബി എന്നിവയിലേക്കുള്ള റിക്രൂട്ട്‌മെന്റ് അതത് ബാങ്കുകളുടെ നിർദ്ദേശങ്ങൾക്കനുസൃതമായി ഐ‌ബി‌പി‌എസ് സംവിധാനത്തിലൂടെയാണ് നടക്കുന്നത്. സാധാരണയായി എൻ‌ബികൾക്കും എസ്‌ബി‌ഐക്കും മുമ്പായി ആർ‌ആർ‌ബികൾക്കുള്ള പരീക്ഷകൾ നടത്തുകയും ഫലങ്ങൾ അതേ ക്രമത്തില്‍ പുറത്തുവിടുകയുമാണ് ചെയ്യുന്നത്. എന്നാല്‍ പുതുതായി നിയമിക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾ ആർ‌ആർ‌ബികളിൽ നിന്ന് എൻ‌ബികളിലേക്കും പിന്നീട് എസ്‌ബി‌ഐയിലേക്കും പതിവായി മാറുന്ന ഒരു പ്രവണത കണ്ടുവരുന്നു. ഇത് ബാങ്കുകൾക്കുള്ളിൽ ഗണ്യമായ കൊഴിഞ്ഞുപോക്കിന് കാരണമാവുകയും പ്രവർത്തന വെല്ലുവിളികൾ ഉയർത്തുകയും ചെയ്തിട്ടുണ്ടെന്നും മന്ത്രാലയം പറയുന്നു.

ഈ രീതി കണക്കിലെടുത്ത് മുഴുവൻ റിക്രൂട്ട്‌മെന്റ്, ഫലപ്രഖ്യാപന പ്രക്രിയയും പരിശോധിച്ചതായും മൂന്ന് വിഭാഗങ്ങളിലുമുള്ള ബാങ്കുകളിലെയും ഫലങ്ങൾ പുറത്തുവിടുന്നതിന് ഒരു സ്റ്റാൻഡേർഡ്, ലോജിക്കൽ ഓർഡർ രൂപീകരിക്കാൻ ഇന്ത്യൻ ബാങ്ക്സ് അസോസിയേഷനോട് നിർദ്ദേശിച്ചതായും ഡിഎഫ്എസ് പറഞ്ഞു. ഇതിന്‍റെ ഫലമായി ഒരു പുതിയ ചട്ടക്കൂട് സൃഷ്ടിച്ചിട്ടുണ്ട്, അതിനനുസരിച്ച് ആദ്യം എസ്‌ബി‌ഐയ്ക്കും പിന്നീട് എൻ‌ബികൾക്കും ഒടുവിൽ ആർ‌ആർ‌ബികൾക്കും ഫലങ്ങൾ പ്രഖ്യാപിക്കും. ഈ മൂന്ന് വിഭാഗങ്ങളിലുമുള്ള എല്ലാ ഓഫീസർ ലെവൽ പരീക്ഷകളുടെയും ഫലങ്ങൾ ആദ്യം പ്രസിദ്ധീകരിക്കുമെന്നും തുടർന്ന് അതേ ക്രമത്തിൽ ക്ലറിക്കൽ ലെവൽ ഫലങ്ങൾ പ്രസിദ്ധീകരിക്കുമെന്നും മന്ത്രാലയം പറയുന്നു. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

2026-ലേക്ക് കടക്കുമ്പോള്‍ ക്രെഡിറ്റ് സ്‌കോര്‍ മെച്ചപ്പെടുത്താന്‍ ഇതാ 5 വഴികള്‍

2026-ലേക്ക് കടക്കുമ്പോള്‍ ക്രെഡിറ്റ് സ്‌കോര്‍ മെച്ചപ്പെടുത്താന്‍ ഇതാ 5 വഴികള്‍

 

2025-നോട് വിടപറഞ്ഞ് 2026-നെ വരവേല്‍ക്കാന്‍ ഒരുങ്ങുകയാണ് നാം. പുതുവര്‍ഷത്തില്‍ ജിമ്മില്‍ പോകണം, ആഹാരരീതി മാറ്റണം തുടങ്ങിയ തീരുമാനങ്ങള്‍ എടുക്കാന്‍ പലരും തിരക്കുകൂട്ടുന്നുണ്ടാകും. എന്നാല്‍ ശാരീരിക ആരോഗ്യം പോലെ തന്നെ പ്രധാനമാണ് സാമ്പത്തിക ഭദ്രതയുമെന്ന് എത്രപേര്‍ ചിന്തിക്കാറുണ്ട്?


ശാരീരികവും മാനസികവും സാമ്പത്തികവുമായ ആരോഗ്യം ഒത്തുചേരുമ്പോഴാണ് ജീവിതം സുരക്ഷിതമാകുന്നത്. സാമ്പത്തിക ഭദ്രതയുണ്ടെങ്കില്‍ സമ്മര്‍ദ്ദമില്ലാതെ ജീവിതശൈലി മെച്ചപ്പെടുത്താനും ആഗ്രഹങ്ങള്‍ നിറവേറ്റാനും സാധിക്കും. 2026-ല്‍ നിങ്ങളുടെ സാമ്പത്തിക നില, പ്രത്യേകിച്ച് ക്രെഡിറ്റ് സ്‌കോര്‍ മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന 5 കാര്യങ്ങള്‍ നോക്കാം:

1. ക്രെഡിറ്റ് സ്‌കോര്‍ പരിശോധിക്കാം: രക്തസമ്മര്‍ദ്ദവും പ്രമേഹവും പരിശോധിക്കുന്നത് പോലെ തന്നെ പ്രധാനമാണ് സ്വന്തം ക്രെഡിറ്റ് സ്‌കോര്‍ അറിയുന്നതും. വര്‍ഷത്തില്‍ ഒരിക്കലെങ്കിലും ക്രെഡിറ്റ് റിപ്പോര്‍ട്ട് പരിശോധിക്കണം. എല്ലാ ക്രെഡിറ്റ് ബ്യൂറോകളും വര്‍ഷത്തില്‍ ഒരു സൗജന്യ റിപ്പോര്‍ട്ട് നിയമാനുസൃതം നല്‍കുന്നുണ്ട്. പല ബാങ്കുകളും തങ്ങളുടെ ഇടപാടുകാര്‍ക്ക് ഈ സേവനം സൗജന്യമായി നല്‍കാറുണ്ട്.

2. കൃത്യമായ നിരീക്ഷണം: വായ്പകളോ ക്രെഡിറ്റ് കാര്‍ഡോ കൂടുതലായി ഉപയോഗിക്കുന്നവരാണെങ്കില്‍ വര്‍ഷത്തിലൊരിക്കല്‍ മാത്രം പോരാ, മാസാമാസമോ അല്ലെങ്കില്‍ മൂന്ന് മാസം കൂടുമ്പോഴോ സ്‌കോര്‍ പരിശോധിക്കണം. തിരിച്ചടവുകള്‍ രേഖപ്പെടുത്തുന്നതില്‍ പിഴവുകള്‍ സംഭവിച്ചിട്ടില്ലെന്ന് ഉറപ്പാക്കാനും രേഖകള്‍ ദുരുപയോഗം ചെയ്യപ്പെടുന്നില്ലെന്ന് ഉറപ്പുവരുത്താനും ഇത് സഹായിക്കും.

3. നിക്ഷേപവും വായ്പയും തമ്മിലുള്ള സന്തുലിതാവസ്ഥ: വലിയ ആവശ്യങ്ങള്‍ക്ക് കൈയിലുള്ള പണം മുഴുവന്‍ ചെലവാക്കുന്നതിന് പകരം വായ്പകള്‍ ഉപയോഗിക്കുന്നത് പലപ്പോഴും ബുദ്ധിപരമായ നീക്കമാണ്. കൈയിലുള്ള പണം ലാഭം തരുന്ന പദ്ധതികളില്‍ നിക്ഷേപിക്കാം. എന്നാല്‍ വായ്പയുടെ പലിശയും നിക്ഷേപത്തില്‍ നിന്നുള്ള ലാഭവും താരതമ്യം ചെയ്ത് ലാഭകരമാണെങ്കില്‍ മാത്രം ഈ രീതി തിരഞ്ഞെടുക്കുക.

4. തിരിച്ചടവ് മുടങ്ങരുത്: ലോണ്‍ ഇഎംഐകള്‍ ഓട്ടോ-പേവഴി കൃത്യമായി അടയ്ക്കുക. ക്രെഡിറ്റ് കാര്‍ഡ് ബില്ലുകള്‍ പൂര്‍ണ്ണമായും അടയ്ക്കാന്‍ സാധിച്ചില്ലെങ്കില്‍ 'മിനിമം എമൗണ്ട്' എങ്കിലും കൃത്യസമയത്ത് അടയ്ക്കാന്‍ ശ്രദ്ധിക്കണം. തിരിച്ചടവ് മുടങ്ങുന്നത് ക്രെഡിറ്റ് ഹിസ്റ്ററിയെയും സ്‌കോറിനെയും ദോഷകരമായി ബാധിക്കും.


5. ബാധ്യതകള്‍ വരുമാനത്തിന് ഒതുങ്ങണം: വായ്പകള്‍ ആസ്തിയുണ്ടാക്കാന്‍ സഹായിക്കുമെങ്കിലും അതൊരു ബാധ്യത കൂടിയാണെന്ന് ഓര്‍ക്കുക. വരുമാനത്തിന് അനുസരിച്ചുള്ള ഇഎംഐ മാത്രമേ പാടുള്ളൂ. ഭാവിയില്‍ തിരിച്ചടവ് മുടങ്ങുന്ന സാഹചര്യം ഒഴിവാക്കാന്‍ അമിത വായ്പകള്‍ എടുക്കാതിരിക്കുക.

 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കുതിച്ച് പൊന്ന്; ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽ

കുതിച്ച് പൊന്ന്; ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽ

 

റെക്കോർഡ് ഭേദിച്ച് സ്വർണവില. സംസ്ഥാനത്ത് സ്വർണവില ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽ. പവന് 600 രൂപ വർധിച്ച് ഒരു പവന് 98,800 രൂപയായി. ഗ്രാമിന് 12,350 രൂപയിലാണ് വ്യാപാരം നടക്കുന്നത്. സ്വർണവില ഓരോ ദിവസവും കൂടിയും കുറഞ്ഞും മാറി മാറി വരുന്ന സ്ഥിതിയാണ് ഇപ്പോഴുള്ളത്.

ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയില്‍ സംഭവിക്കുന്ന ചെറിയ ചലനങ്ങള്‍ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വര്‍ണവിലയില്‍ പ്രതിഫലിക്കും.

അതേസമയം, രാജ്യാന്തര വിപണിയില്‍ സ്വര്‍ണത്തിന് വില കുറഞ്ഞാല്‍ ഇന്ത്യയില്‍ വില കുറയണമെന്ന് നിര്‍ബന്ധമില്ല. രൂപയുടെ മൂല്യം, പ്രാദേശികമായ ആവശ്യകത, ഇറക്കുമതി തീരുവ എന്നീ ഘടകങ്ങള്‍ ഇന്ത്യയിലെ സ്വര്‍ണവില നിശ്ചയിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കും.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Saturday, 13 December 2025

ഫിക്സഡ് ഡെപ്പോസിറ്റിന്റെ പലിശ നിരക്ക് കുറച്ച് എസ്ബിഐ;

ഫിക്സഡ് ഡെപ്പോസിറ്റിന്റെ പലിശ നിരക്ക് കുറച്ച് എസ്ബിഐ;


 റിസർവ് ബാങ്ക് ഈ വർഷം റിപ്പോ നിരക്ക് തുടർച്ചയായ നാലാം തവണയും കുറച്ചപ്പോഴാണ് എസ്ബിഐ നിക്ഷേപ പലിശ നിരക്കുകൾ കുറച്ചിരിക്കുന്നത്. സാധാരണ ഉപഭോക്താക്കൾക്കും മുതിർന്ന പൗരന്മാർക്കും ഇത് ബാധകമാകുംമുംബൈ: രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സ്ഥിര നിക്ഷേപത്തിന്റെ പലിശ നിരക്കുകൾ കുറച്ചു. പുതുക്കിയ എഫ്‌ഡി നിരക്കുകൾ ഡിസംബർ 15 മുതൽ പ്രാബല്യത്തിൽ വരും. സാധാരണ ഉപഭോക്താക്കൾക്കും മുതിർന്ന പൗരന്മാർക്കും ഇത് ബാധകമാകുമെന്ന് ബാങ്കിന്റെ വെബ്‌സൈറ്റിൽ പറയുന്നു. റിസർവ് ബാങ്ക് റിപ്പോ നിരക്ക് തുടർച്ചയായ നാലാം തവണയും കുറച്ചപ്പോഴാണ് എസ്ബിഐ നിക്ഷേപ പലിശ നിരക്കുകൾ കുറച്ചിരിക്കുന്നത്.

കുറച്ച നിരക്കുകൾ

രണ്ട് വർഷം മുതൽ 3 വർഷത്തിൽ താഴെയുള്ള കാലാവധിയിലുള്ള എഫ്‌ഡി പലിശ നിരക്ക് എസ്ബിഐ 5 ബേസിസ് പോയിന്റുകൾ കുറച്ചിട്ടുണ്ട്. സാധാരണ പൗരന്മാർക്ക് ഇത് 6.45% ൽ നിന്ന് 6.40% ആയും മുതിർന്ന പൗരന്മാർക്ക് ഇത് 6.95% ൽ നിന്ന് 6.90% ആയും കുറച്ചു.


എസ്ബിഐ അമൃത് വൃഷ്ടി

444 ദിവസത്തെ കാലാവധിയുള്ള എസ്ബിഐയുടെ അമൃത് വൃഷ്ടി നിക്ഷേപ പദ്ധതിയുടെ പലിശ നിരക്കും ഡിസംബർ 15 മുതൽ 6.60% ൽ നിന്ന് 6.45% ആയി കുറയും. മുതിർന്ന പൗരന്മാർക്ക്, അമൃത് വൃഷ്ടി പലിശ നിരക്ക് 7.10 ശതമാനത്തിൽ നിന്ന് 6.95 ശതമാനമായി കുറഞ്ഞു, അതേസമയം സൂപ്പർ സീനിയർ പൗരന്മാർക്കുള്ള പലിശ 7.20% ൽ നിന്ന് 7.05% ആയി കുറ‍ഞ്ഞിട്ടുണ്ട്. മുതിർന്ന പൗരന്മാർക്ക് ബാധകമായ പലിശ നിരക്കിനേക്കാൾ 10 ബി‌പി‌എസിന്റെ അധിക ആനുകൂല്യം സൂപ്പർ സീനിയർ സിറ്റിസൺസിന് ലഭിക്കും എന്നാണ് എസ്‌ബി‌ഐ വെബ്‌സൈറ്റ് പറയുന്നത്.

വായ്പ പലിശ നിരക്കുകളും എസ്ബിഐ കുറച്ചിട്ടുണ്ട്. വായ്പാ നിരക്ക് 25 ബേസിസ് പോയിന്റാണ് കുറച്ചത്. ഇത് നിലവിലുള്ളവർക്കും വായ്പക്കാർക്കും പുതിയ വായ്പക്കാർക്കും ​ഗുണം ചെയ്യും. നിരക്കിൽ കുറവ് വരുത്തിയതോടെ, എസ്‌ബി‌ഐയുടെ എക്‌സ്‌റ്റേണൽ ബെഞ്ച്മാർക്ക് ലിങ്ക്ഡ് നിരക്ക് (ഇബി‌എൽ‌ആർ) 25 ബേസിസ് പോയിന്റ് കുറഞ്ഞ് 7.90 ശതമാനമായി.



ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

നേരിയ ഇടിവിൽ സ്വർണവില, ആശ്വാസത്തിന് വകയില്ല, ആശങ്ക ഒഴിയാതെ ഉപഭോക്താക്കൾ

നേരിയ ഇടിവിൽ സ്വർണവില, ആശ്വാസത്തിന് വകയില്ല, ആശങ്ക ഒഴിയാതെ ഉപഭോക്താക്കൾ



 തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ നേരിയ ഇടിവ്. ഇന്നലെ സർവ്വകാല റെക്കോർഡിലെത്തിയ സ്വർണവിലയിലാണ് ഇന്ന് ചെെറിയ കുറവ് ഉണ്ടായിരിക്കുന്നത്. പവന് 160 രൂുപയാണ് ഇന്ന് കുറഞ്ഞത്. ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില നിലവിൽ 98,240 രൂപയാണ്.


ഇന്നലെ രാവിലെ 1400 രൂപയും ഉച്ചയ്ക്ക് 400 രൂപയും വർദ്ധിച്ചിരുന്നു. 2025 ഒക്ടോബർ 17 ന്റെ റെക്കോർഡ് വിലയാണ് ഇന്നലെ മറികടന്നത്. ഒക്ടോബർ 17ന് പവന് 97,360 രൂപയും ​ഗ്രാമിന് 2170 രൂപയുമായിരുന്നു. ഇന്നലെ പവന് 98, 400 രൂപയും ​ഗ്രാമിന് 12,300 രൂപയുമായി. ഫെഡറൽ റിസർവ് പലിശ നിരക്ക് കുറച്ചതിനെത്തുടർന്ന് യുഎസ് ഡോളറിന്റെ മൂല്യം കുറഞ്ഞതും സുരക്ഷിത നിക്ഷേപമെന്ന നിലയിൽ ഡിമാൻഡ് നിലനിൽക്കുന്നതും കാരണമാണ് സ്വർണ്ണ വില എക്കാലത്തെയും ഉയർന്ന നിലയിലേക്ക് എത്താൻ കാരണമായത്. ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ് അസേസിയേഷൻ അന്താരാഷ്ട്ര വിലയെ അനുസൃതമാക്കിയാണ് കേരളത്തിൽ വില നിശ്ചയിക്കുന്നത്. അന്താരാഷ്ട്ര വിപണി നിരക്കുകൾ, ഇറക്കുമതി തീരുവകൾ, നികുതികൾ, വിനിമയ നിരക്കുകളിലെ ഏറ്റക്കുറച്ചിലുകൾ എന്നിവയാണ് പ്രധാനമായും ഇന്ത്യയിലെ സ്വർണ്ണ വിലയെ സ്വാധീനിക്കുന്നത്. സ്വർണവിലയിലെ വർദ്ധനവി ഉപഭോക്താക്കളെ ആശങ്കയിലാക്കിയിട്ടുണ്ട്. പ്രത്യേകിച്ച് വിവാഹ വിപണിയെ, രാജ്യത്ത് ഏറ്റവും കൂടുതൽ വിവാഹം അടുത്ത രണ്ട് മാസങ്ങളിൽ നടക്കും എന്നിരിക്കെ സ്വര്ണവില കൂടുന്നത് തിരിച്ചടിയാണ്.

ഇന്നത്തെ വില വിവരങ്ങൾ

ഒരു ഗ്രം 22 കാരറ്റ് സ്വർണത്തിന്റെ വില 12,280 രൂപയാണ്. ഒരു ഗ്രം 18 കാരറ്റ് സ്വർണത്തിന്റെ വില 10,110 രൂപയാണ്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക