Showing posts with label Business. Show all posts
Showing posts with label Business. Show all posts

Friday, 17 April 2026

സ്വർണാഭരണ പ്രേമികൾക്ക് ആശ്വാസ വാർത്ത, വില കുറയും, സുപ്രധാന തീരുമാനവുമായി കേന്ദ്രം; ഇറക്കുമതി ചെയ്യാന്‍ ബാങ്കുകള്‍ക്ക് അനുമതി

സ്വർണാഭരണ പ്രേമികൾക്ക് ആശ്വാസ വാർത്ത, വില കുറയും, സുപ്രധാന തീരുമാനവുമായി കേന്ദ്രം; ഇറക്കുമതി ചെയ്യാന്‍ ബാങ്കുകള്‍ക്ക് അനുമതി



കൊച്ചി: രാജ്യത്തെ സ്വര്‍ണ്ണ-വെള്ളി വിപണിയില്‍ നിര്‍ണ്ണായക മാറ്റങ്ങള്‍ക്ക് വഴിയൊരുക്കി കേന്ദ്ര സര്‍ക്കാര്‍ .സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, എച്ച്.ഡി.എഫ്.സി , ആക്‌സിസ് ബാങ്ക് തുടങ്ങി 15 പ്രമുഖ ബാങ്കുകള്‍ക്ക് സ്വര്‍ണ്ണവും വെള്ളിയും വിദേശത്തുനിന്ന് നേരിട്ട് ഇറക്കുമതി ചെയ്യാന്‍ കേന്ദ്രം അനുമതി നല്‍കി. 2026 ഏപ്രില്‍ 1 മുതല്‍ 2029 മാര്‍ച്ച് 31 വരെയുള്ള മൂന്ന് വര്‍ഷത്തേക്കാണ് ഈ അനുമതി. പട്ടികയിലുള്ള ബാങ്കുകളില്‍ യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ, റഷ്യന്‍ ബാങ്കായ സ്‌ബെര്‍ ബാങ്ക് എന്നിവയ്ക്ക് സ്വര്‍ണ്ണം മാത്രമേ ഇറക്കുമതി ചെയ്യാന്‍ അനുവാദമുള്ളൂ. മറ്റുള്ള ബാങ്കുകള്‍ക്ക് വെള്ളിയും ഇറക്കുമതി ചെയ്യാം.

നേരത്തെ, സര്‍ക്കാര്‍ വിജ്ഞാപനം വൈകിയത് കാരണം ബാങ്കുകള്‍ സ്വര്‍ണ്ണ ഇറക്കുമതി താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരുന്നു. ഇത് വിപണിയില്‍ വലിയ ആശയക്കുഴപ്പമുണ്ടാക്കി. ഇറക്കുമതി നിയന്ത്രിച്ചതിനാല്‍ സ്വര്‍ണത്തിന്റെയും വെള്ളിയുടെയും ലഭ്യത കുറയുമെന്നും അത് വഴി വിലക്കയറ്റം ഉണ്ടാകുമെന്നും ആശങ്ക പരന്നു. ഇതോടെ പ്രമുഖ ജ്വല്ലറി ഗ്രൂപ്പുകളുടെ ഓഹരി വിലയില്‍ വന്‍ ഇടിവുണ്ടായി. കല്യാണ്‍ ജ്വല്ലേഴ്‌സ് ഓഹരികള്‍ ആറ് ശതമാനത്തോളം ഇടിഞ്ഞ് 415.25 രൂപയിലെത്തി. ടൈറ്റന്‍ ഓഹരികള്‍ മൂന്ന് ശതമാനം ഇടിഞ്ഞ് 4,330 രൂപയായി. അതേസമയം, പൊതുമേഖലാ വ്യാപാര സ്ഥാപനമായ എം.എം.ടി.സി ഓഹരികള്‍ 16 ശതമാനം നേട്ടമുണ്ടാക്കി.

ഇറക്കുമതി നിയന്ത്രിക്കാന്‍ കാരണം

പശ്ചിമേഷ്യയിലെ സംഘര്‍ഷം കാരണം ക്രൂഡ് ഓയില്‍, പ്രകൃതിവാതകം, വളം എന്നിവയുടെ വില വര്‍ധിച്ചിട്ടുണ്ട്. ഇത് ഇന്ത്യയുടെ ഇറക്കുമതിച്ചെലവ് വന്‍തോതില്‍ വര്‍ധിപ്പിക്കാന്‍ സാധ്യതയുണ്ട്. വ്യാപാരക്കമ്മി കുറയ്ക്കാനും രൂപയുടെ മൂല്യം പിടിച്ചുനിര്‍ത്താനുമാണ് സ്വര്‍ണ്ണ ഇറക്കുമതിയില്‍ സര്‍ക്കാര്‍ ജാഗ്രത പുലര്‍ത്തുന്നത്. 2025-ല്‍ ഇന്ത്യയിലെ സ്വര്‍ണ്ണ ആവശ്യകത അഞ്ച് വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിരക്കായ 710.9 മെട്രിക് ടണ്ണിലെത്തിയിരുന്നു.

സ്വര്‍ണ്ണവും വെള്ളിയും ഇറക്കുമതി ചെയ്യാന്‍ ആര്‍.ബി.ഐ അനുമതി നല്‍കിയ പ്രധാന ബാങ്കുകള്‍

പൊതുമേഖലാ ബാങ്കുകള്‍: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ഇന്ത്യ, പഞ്ചാബ് നാഷണല്‍ ബാങ്ക്, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്.

സ്വകാര്യ ബാങ്കുകള്‍: എച്ച്.ഡി.എഫ്.സി ബാങ്ക്, ഐ.സി.ഐ.സി.ഐ ബാങ്ക്, ആക്‌സിസ് ബാങ്ക്, ഫെഡറല്‍ ബാങ്ക്, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, കരൂര്‍ വൈശ്യ ബാങ്ക്, യെസ് ബാങ്ക്, ആര്‍.ബി.എല്‍ ബാങ്ക്.













ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Thursday, 16 April 2026

10,000 രൂപയ്ക്ക് മുകളിലുള്ള UPI പേയ്മെന്റുകൾ ഒരു മണിക്കൂർ വൈകിപ്പിക്കാൻ നിർദേശം; വിശദീകരണവുമായി RBI

10,000 രൂപയ്ക്ക് മുകളിലുള്ള UPI പേയ്മെന്റുകൾ ഒരു മണിക്കൂർ വൈകിപ്പിക്കാൻ നിർദേശം; വിശദീകരണവുമായി RBI


 
പതിനായിരം രൂപയ്ക്ക് മുകളിലാണ് യുപിഐ ഇടപാടെങ്കിൽ ഇവിടുന്ന് പോയാലും പണം അവിടെ എത്താത്ത ഒരു സാഹചര്യമുണ്ടായാൽ? നിരവധി ഉപയോക്താക്കൾ ആശങ്ക പങ്കുവച്ച സാഹചര്യത്തിൽ വിശദീകരണവുമായെത്തിയിരിക്കുകയാണ് റിസർവ് ബാങ്ക്. നമ്മുടെ ദൈനംദിന ഇടപാടുകളെ അതെങ്ങനെ ബാധിക്കും?

ഉടനടി പണം. അതാണല്ലോ യുപിഐ. അത്യാവശ്യത്തിനൊരിടപാട് നടത്തേണ്ടി വന്നാൽ ഒട്ടും കാലതാമസമില്ലാതെ പണം അപ്പുറത്തെത്തും. എന്നാൽ ആ ഉടനടി സ്വഭാവം യുപിഐക്ക് നഷ്ടപ്പെട്ടേക്കുമെന്നാണ് സൂചന. പതിനായിരത്തിന് മുകളിലുള്ള തുക യുപിഐ ആയി അയക്കുമ്പോൾ ഒരു മണിക്കൂർ കാലതാമസം വേണം എന്ന് ഒരു നിർദേശം ആർബിഐ ഡിസ്കഷൻ പേപ്പറായിവെച്ചു കഴിഞ്ഞു. ഇത് വ്യക്തിഗത ഇടപാടുകൾക്കാണ് ബാധകമാവുകയെന്ന് പേപ്പറിൽ പറയുന്നുണ്ട്. രാജ്യത്ത് പെരുകുന്ന ഡിജിറ്റൽ തട്ടിപ്പുകൾ കുറയ്ക്കാൻ ലക്ഷ്യമിട്ടാണ് നിർദേശം.

എങ്ങനെയാണ് ഈ ഒരു മണിക്കൂർ വൈകൽ ബാധകമാകുക?

നിദേശപ്രകാരം 10,000ത്തിന് മുകളിലുള്ള വ്യക്തിഗത ഇടപാടുകൾ ഈ മട്ടിലായിരിക്കും. അതായത് നിങ്ങൾ മറ്റൊരാൾക്ക് 10,000 രൂപ അയക്കുന്നു. പെട്ടെന്ന് തന്നെ നിങ്ങളുടെ അക്കൗണ്ടിൽ നിന്ന് പണം പോകും. എന്നാൽ അയച്ചയാളിന് അത് അപ്പോൾ എത്തുകയുമില്ല. അതിന് ഒരു മണിക്കൂർ സമയമെടുക്കും. ആ ഒരു മണിക്കൂറിനിടെ ഏത് സമയത്തും നിങ്ങൾക്ക് ആ ഇടപാട് ക്യാൻസൽ ചെയ്യാം. ഈ ഒരു മണിക്കൂറിനെ റിസർവ് ബാങ്ക് വിളിക്കുന്നത് ‘ഗോൾഡൻ ഹവർ’ എന്നാണ്. അയച്ചുകഴിഞ്ഞ് എപ്പോഴെങ്കിലും ഇത് വേണ്ടായിരുന്നെന്നോ ഇതിൽ എന്തെങ്കിലും കുഴപ്പമുണ്ടെന്നോ അയച്ചയാൾക്ക് തോന്നിയാൽ അത് പിൻവലിക്കാം.

ശ്രദ്ധിക്കേണ്ടത്

ഇത് P2P അഥവാ വ്യക്തിഗത ഇടപാടുകൾക്ക് മാത്രമാണ് ബാധകമാകുക. ക്യൂആർ കോഡ് മുഖേന നടത്തുന്ന വിൽപന-വ്യാപാര ഇടപാടുകളെ നിർദേശം ഒഴിവാക്കിയിട്ടുണ്ട്.

എന്തുകൊണ്ട് ഇങ്ങനൊരു മാറ്റം ആർബിഐ നിർദേശിക്കുന്നു?

രാജ്യത്തെ പണമിടപാട് വ്യവസ്ഥയിൽ ഡിജിറ്റൽ തട്ടിപ്പുകളുടെ എണ്ണം ഉയരുകയാണ്. മിനിട്ടുകൾക്കുള്ളിൽ പണമിടപാട് നടക്കുമ്പോൾ പണം നഷ്ടപ്പെട്ടവർക്ക് അത് തിരികെ കിട്ടാനുള്ള സാധ്യത ഇല്ലാതാക്കുന്നു.

പുതിയ നിർദേശപ്രകാരമുള്ള കാലതാമസം ഉപയോക്താവിന് തട്ടിപ്പുകൾ തിരിച്ചറിഞ്ഞ് തെറ്റായ ആളിലേക്ക് പണമെത്തുന്നത് തടയാൻ സഹായിക്കും.

പ്രത്യേകം ശ്രദ്ധിക്കുക

ഈ നിർദേശം ഇപ്പോഴും ചർച്ചകളിലാണ്. പ്രാബല്യത്തിലായിട്ടില്ല.













ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ ഇന്ന് സ്വര്‍ണം

ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ ഇന്ന് സ്വര്‍ണം


 
സ്വര്‍ണവില കുറയും എന്നത് ഇനി സ്വപ്‌നമായി അവശേഷിക്കുമോ?. ആഗോളവിപണിയില്‍ സ്വര്‍ണവിലയില്‍ വന്‍ കുതിച്ചുചാട്ടമാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. ക്രൂഡോയില്‍ വില കുറയാന്‍ തുടങ്ങിയതോടെ സ്വര്‍ണവില ഉയരുന്ന കാഴ്ചയാണ് ഇന്നലെയും വിപണിയില്‍ കണ്ടത്. പശ്ചിമേഷ്യയിലെ യുദ്ധത്തിന് സമവായ ചര്‍ച്ചയ്ക്ക് വീണ്ടും സാധ്യതയുണ്ടായതോടെയാണ് വീണ്ടും സ്വര്‍ണവിലയില്‍ വര്‍ധനവ് കണ്ടുതുടങ്ങിയത്. ഈമാസത്തെ ഏറ്റവും ഉയര്‍ന്ന പവന്‍ വിലയാണ് ഇന്ന് രേഖപ്പെടുത്തിയത്.

യുഎസ് ഫെഡറല്‍ റിസര്‍വില്‍നിന്നുളള സമീപകാല കണക്കുകള്‍ ഉയര്‍ന്ന നിരക്കിനുള്ള സാധ്യത വര്‍ധിപ്പിക്കുന്നുണ്ട്. പണപ്പെരുപ്പം സ്ഥിരമായി തുടരുകയാണെങ്കില്‍ കൂടുതല്‍ വര്‍ധനവുണ്ടാകാനുളള സാധ്യതയുണ്ട്. ഇടക്കാലത്ത് സ്വര്‍ണവിലയില്‍ കുറവുണ്ടായിരുന്നുവെങ്കിലും കാര്യങ്ങള്‍ ഇപ്പോള്‍ മാറി മറിയുകയാണ്. കേന്ദ്ര ബാങ്കുകളുടെ തുടര്‍ച്ചയായ വാങ്ങലുകള്‍, ആഗോള കടബാധ്യതയിലെ വര്‍ധനവ്, തുടര്‍ച്ചയായ ഭൗമരാഷ്ട്രീയ മാറ്റങ്ങള്‍ എന്നിവ ദീര്‍ഘകാല അടിസ്ഥാനത്തില്‍ സ്വര്‍ണത്തെ പിന്തുണയ്ക്കുന്നു.

ഇന്നത്തെ സ്വര്‍ണവില

കേരളത്തില്‍ ഇന്ന് സ്വര്‍ണവിലയില്‍ വര്‍ധനവ്. 22 കാരറ്റ് ഒരു പവന്‍ സ്വര്‍ണത്തിന് 1,14,080 രൂപയാണ് ഇന്നത്തെ വില. ഒരു ഗ്രാമിന് 14,260 രൂപയും. കഴിഞ്ഞ ദിവസത്തെ വിലയുമായി തട്ടിച്ച് നോക്കുമ്പോള്‍ ഗ്രാമിന് 20 രൂപയും പവന് 160 രൂപയും കൂടിയിട്ടുണ്ട്. 18 കാരറ്റ് സ്വര്‍ണത്തിന് പവന് 93,720 രൂപയും ഗ്രാമിന് 11,715 രൂപയുമാണ് ഇന്നത്തെ വില. ഗ്രാമിന് 15 രൂപയാണ് കൂടിയിരിക്കുന്നത്.

അതുപോലെതന്നെ 14 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 9,125 രൂപയും പവന് 73,000 രൂപയും 9 കാരറ്റിന് ഗ്രാമിന് 5,885 രൂപയും പവന് 47,080 രൂപയുമാണ് ഇന്നത്തെ വില. ഇന്നലെ 1,13,920 രൂപയിലാണ് ഒടുവില്‍ സ്വര്‍ണ വ്യാപാരം നടന്നിരുന്നത്. എന്നാല്‍ വെളളിവില ഇന്നും മാറ്റമില്ലാതെ തുടരുകയാണ്. ഇന്നലെ ഒരു ഗ്രാമിന് 270 രൂപയും 10 ഗ്രാമിന് 2,700 രൂപയുമായിരുന്ന വെള്ളിവില ഇന്നും അതേ വിലയില്‍ത്തന്നെ തുടരുകയാണ്.













ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Monday, 13 April 2026

12,000 കോടിയുടെ കമ്പനി വിറ്റത് 74 രൂപയ്ക്ക്! കോര്‍പറേറ്റ് ലോകത്തെ ഞെട്ടിച്ച ബി.ആര്‍. ഷെട്ടിയുടെ വന്‍വീഴ്ച

12,000 കോടിയുടെ കമ്പനി വിറ്റത് 74 രൂപയ്ക്ക്! കോര്‍പറേറ്റ് ലോകത്തെ ഞെട്ടിച്ച ബി.ആര്‍. ഷെട്ടിയുടെ വന്‍വീഴ്ച


 
100 കോടി ഡോളര്‍ മൂല്യമുള്ള കമ്പനി കെട്ടിപ്പടുക്കുക എന്നത് സംരംഭകരുടെ വലിയ സ്വപ്നമാണ്. എന്നാല്‍ ആ കമ്പനിയെ സുതാര്യമായി നിലനിര്‍ത്താന്‍ ആവശ്യമായ കാര്യങ്ങള്‍ ചെയ്യാന്‍ വളരെ കുറച്ചുപേര്‍ മാത്രമേ തയ്യാറാവുന്നുള്ളൂ. വളര്‍ച്ചയേക്കാള്‍ കൂടുതല്‍ സുതാര്യതയ്ക്ക് പ്രാധാന്യമുണ്ട് എന്നതിന്റെ വ്യക്തമായ ഉദാഹരണമാണ് ബി.ആര്‍. ഷെട്ടിയുടെ കഥ. പ്രതാപകാലത്ത് 1000 കോടി ഡോളറിലധികം മൂല്യമുള്ള ബിസിനസ് സാമ്രാജ്യമാണ് ഷെട്ടി കെട്ടിപ്പടുത്തത്

എന്നാല്‍ ബിസിനസിന്റെ ഔന്നത്യത്തില്‍ തകരുകയും, കമ്പനി വെറും 74 രൂപയ്ക്ക് (1 ഡോളര്‍) വില്‍ക്കപ്പെടുകയും ചെയ്തു. ഇതൊരു അതിശയോക്തിയോ കെട്ടുകഥയോ അല്ല; കോടതി വിധികളും മരവിപ്പിക്കപ്പെട്ട ആസ്തികളും അടങ്ങുന്ന ഒരു യഥാര്‍ഥ കോര്‍പറേറ്റ് പരാജയമാണ്. പുതുതലമുറ സംരംഭകര്‍ക്ക് പ്രായോഗിക പാഠപുസ്തകമാണ് ഷെട്ടിയുടെ ബിസിനസ് സാമ്രാജ്യത്തിന്റെ തകര്‍ച്ച. എന്താണ് സംഭവിച്ചത്, എന്തുകൊണ്ടാണ് ഇത് സംഭവിച്ചത്, ഇതില്‍നിന്ന് എന്ത് പഠിക്കാം എന്ന് നോക്കാം

ആദ്യകാല ജീവിതവും വളര്‍ച്ചയും

1942ല്‍ ഉഡുപ്പിയില്‍ തുളു സംസാരിക്കുന്ന ബണ്ട് കുടുംബത്തിലാണ് ബി.ആര്‍. ഷെട്ടി ജനിച്ചത്. കന്നഡ മീഡിയം സ്‌കൂളില്‍ പഠിച്ച അദ്ദേഹം പിന്നീട് മണിപ്പാലില്‍നിന്ന് ഫാര്‍മസ്യൂട്ടിക്കല്‍ പഠനം പൂര്‍ത്തിയാക്കി. വീട്ടിലെ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കാരണം, മെച്ചപ്പെട്ട അവസരങ്ങള്‍ തേടി 1973ല്‍ അദ്ദേഹം ഇന്ത്യ വിട്ടു. അന്ന് വളര്‍ന്നുവരുന്ന രാജ്യമായിരുന്ന യുഎഇയിലേക്കാണ് അദ്ദേഹം പോയത്. യുഎഇയില്‍ എത്തിയ ഷെട്ടി ആദ്യം ഒരു മെഡിക്കല്‍ റെപ്രസന്റേറ്റീവ് ആയിട്ടാണ് ജോലി ചെയ്തത്. വാസ്തവത്തില്‍, ആ രാജ്യത്തെ ആദ്യ മെഡിക്കല്‍ റെപ്രസന്റേറ്റീവ് അദ്ദേഹമായിരുന്നു.

1975ല്‍ അദ്ദേഹം ന്യൂ മെഡിക്കല്‍ സെന്റര്‍ (എന്‍എംസി) എന്ന പേരില്‍ ഒരു ചെറിയ ക്ലിനിക്ക് ആരംഭിച്ചു. അദ്ദേഹത്തിന്റെ ഭാര്യ ചന്ദ്രകുമാരി ഷെട്ടി മാത്രമായിരുന്നു ആ ക്ലിനിക്കിലെ ഏക ഡോക്ടര്‍. ജനസംഖ്യ അതിവേഗം വര്‍ധിച്ചുകൊണ്ടിരിക്കുന്ന ഒരു മേഖലയില്‍ മിതമായ നിരക്കില്‍ മികച്ച ചികിത്സ നല്‍കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ലളിതമായ ആശയം. കാലക്രമേണ, എന്‍എംസി യുഎഇക്ക് പുറമെ സൗദി അറേബ്യ, ഒമാന്‍, യൂറോപ്പ്, ലാറ്റിന്‍ അമേരിക്ക എന്നിവിടങ്ങളിലേക്കും വ്യാപിച്ചു. അത് കോടിക്കണക്കിന് ഡോളര്‍ മൂല്യമുള്ള ഒരു ഹെല്‍ത്ത് കെയര്‍ ബ്രാന്‍ഡായി മാറി.

ബിസിനസ് വളർച്ച

ആരോഗ്യമേഖലയില്‍ മാത്രം ഷെട്ടി ഒതുങ്ങിനിന്നില്ല. 1980ല്‍ അദ്ദേഹം യുഎഇ എക്‌സ്‌ചേഞ്ച് ആരംഭിച്ചു. പ്രവാസികള്‍ക്ക് നാട്ടിലേക്ക് സുരക്ഷിതമായി പണമയക്കാന്‍ വേണ്ടിയായിരുന്നു ഇത്. 2003ല്‍ അബുദാബിയില്‍ നിയോഫാര്‍മ എന്ന മരുന്ന് നിര്‍മാണ യൂണിറ്റ് തുടങ്ങി. 2014ല്‍ അന്താരാഷ്ട്ര ഫോറിന്‍ എക്‌സ്‌ചേഞ്ച് കമ്പനിയായ ട്രാവലക്‌സ് അദ്ദേഹം സ്വന്തമാക്കി. ഈ ബ്രാന്‍ഡുകളെല്ലാം 'ഫിനാബ്ലര്‍' എന്ന ഹോള്‍ഡിംഗ് കമ്പനിക്ക് കീഴിലാണ് അദ്ദേഹം നിയന്ത്രിച്ചിരുന്നത്. 2012ല്‍, ലണ്ടന്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റ് ചെയ്യപ്പെടുന്ന ആദ്യത്തെ യുഎഇ ആരോഗ്യ സംരക്ഷണ കമ്പനിയായി എന്‍എംസി ഹെല്‍ത്ത് മാറി.

തുടക്കത്തില്‍ 1 ബില്യണ്‍ ഡോളറിലധികം മൂല്യമുണ്ടായിരുന്ന കമ്പനിയുടെ മൂല്യം പിന്നീട് 10 ബില്യണ്‍ ഡോളറിന് മുകളില്‍ ഉയര്‍ന്നു. ഷെട്ടിയുടെ വ്യക്തിഗത ആസ്തി 3.5 ബില്യണ്‍ മുതല്‍ 4 ബില്യണ്‍ ഡോളര്‍ വരെയാണെന്ന് കണക്കാക്കപ്പെട്ടിരുന്നു. പത്മശ്രീ പുരസ്‌കാരം ലഭിച്ച അദ്ദേഹം ബുര്‍ജ് ഖലീഫയിലെ അപ്പാര്‍ട്ടുമെന്റുകള്‍ ഉള്‍പ്പെടെയുള്ള ആഡംബര സ്വത്തുക്കളുടെ ഉടമയായിരുന്നു. പുറത്തുനിന്നു നോക്കുന്നവര്‍ക്ക് ഇതൊരു വലിയ വിജയഗാഥയായിരുന്നു.

തകര്‍ച്ചയുടെ തുടക്കം

2019 ഡിസംബറിലാണ് തകര്‍ച്ചയുടെ തുടക്കം. അമേരിക്ക ആസ്ഥാനമായുള്ള ഷോര്‍ട്ട് സെല്ലിങ് സ്ഥാപനമായ മഡ്ഡി വാട്ടേഴ്‌സ് റിസര്‍ച്ച് ഒരു റിപ്പോര്‍ട്ട് പുറത്തുവിട്ടു. എന്‍എംസി ഹെല്‍ത്ത് തങ്ങളുടെ പക്കലുള്ള പണം പെരുപ്പിച്ചു കാട്ടുകയും നിക്ഷേപകരില്‍നിന്ന് കടബാധ്യതകള്‍ മറച്ചുവെക്കുകയും ചെയ്യുന്നു എന്നായിരുന്നു ആരോപണം. 2020ന്റെ തുടക്കത്തോടെ, മുമ്പ് വെളിപ്പെടുത്താത്ത 4 ബില്യണ്‍ ഡോളറിലധികം കടബാധ്യതയുള്ളതായി എന്‍എംസി ഹെല്‍ത്ത് സമ്മതിച്ചു.













ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Wednesday, 8 April 2026

സെപ്‌റ്റോ ഐപിഒ സെറ്റ്, സെബിയുടെ അനുമതി ലഭിച്ചു

സെപ്‌റ്റോ ഐപിഒ സെറ്റ്, സെബിയുടെ അനുമതി ലഭിച്ചു


 
ഇന്ത്യയിലെ ഓഹരി വിപണി നിയന്ത്രിക്കുന്ന സെബി, ഭക്ഷണ വിതരണ ആപ്പായ സെപ്‌റ്റോയുടെ ഐപിഒയ്ക്ക് പ്രാഥമിക അനുമതി നൽകി. അതായത്, കമ്പനിക്ക് ഇനി പൊതുജനങ്ങളിൽ നിന്ന് നിക്ഷേപം സ്വീകരിച്ച് ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യാം.

കോൺഫിഡൻഷ്യൽ ഫയലിംഗ്

ഏകദേശം 11,000 കോടി രൂപ വിപണിയിൽ നിന്ന് സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. 2025 ഡിസംബറിൽ തന്നെ സെപ്‌റ്റോ ഇതിനായുള്ള രേഖകൾ സെബിക്ക് സമർപ്പിച്ചിരുന്നു. പൊതുജനങ്ങൾക്ക് കാണാൻ കഴിയാത്ത കോൺഫിഡൻഷ്യൽ ഫയലിംഗ് രീതിയായിരുന്നു അത്.

മെയ് മാസത്തെ ആദ്യ വാരത്തിൽ കമ്പനി തങ്ങളുടെ സാമ്പത്തിക വിവരങ്ങൾ പുതുക്കി ഒരിക്കൽ കൂടി അപേക്ഷ സമർപ്പിക്കും. നിക്ഷേപകർക്ക് ഈ ഓഹരിയിൽ എത്രത്തോളം താല്പര്യമുണ്ട് എന്ന് പരിശോധിക്കുന്ന പ്രക്രിയ അടുത്ത രണ്ടാഴ്ചയ്ക്കുള്ളിൽ പൂർത്തിയാകും.

എല്ലാം പ്ലാൻ ചെയ്തതുപോലെ നടന്നാൽ ജൂൺ അവസാനത്തോടെ സെപ്‌റ്റോ ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യപ്പെടും. കമ്പനി ആരംഭിച്ച് ആറ് വർഷത്തിനുള്ളിൽ തന്നെ ഐപിഒ നടത്തുന്നു എന്നതാണ് ഇതിന്റെ പ്രത്യേകത. മാമ എർത്ത്, ഓല ഇലക്ട്രിക് തുടങ്ങിയ പ്രമുഖ കമ്പനികൾ ലിസ്റ്റ് ചെയ്യാൻ എടുത്തതിനേക്കാൾ കുറഞ്ഞ സമയമാണിത്. നിലവിൽ ഓഹരി വിപണിയിൽ ചില പ്രതിസന്ധികൾ നിലനിൽക്കുന്നുണ്ട്. പശ്ചിമേഷ്യയിലെ പ്രശ്നങ്ങൾ കാരണം വിപണിയിൽ വലിയ മാറ്റങ്ങൾ സംഭവിക്കുന്നുണ്ട്. വിപണിയിലെ ഈ അസ്ഥിരത കാരണം ഫോൺപേ തങ്ങളുടെ ഐപിഒ താൽക്കാലികമായി മാറ്റിവെക്കുകയും അവരുടെ മൂല്യം കുറയ്ക്കുകയും ചെയ്തിരുന്നു.

സെപ്‌റ്റോയുടെ ലക്ഷ്യം

ഫോൺപേയിൽ നിന്നും വ്യത്യസ്തമായി, സെപ്‌റ്റോ പ്രധാനമായും ലക്ഷ്യമിടുന്നത് പുതിയ മൂലധനം സമാഹരിക്കാനാണ്. അതായത് കമ്പനിയുടെ വളർച്ചയ്ക്കായി പുതിയ പണം കണ്ടെത്തുക എന്നതാണ് ലക്ഷ്യം. മത്സരരംഗത്തുള്ള മറ്റ് കമ്പനികളുമായി താരതമ്യം ചെയ്യുമ്പോൾ സെപ്‌റ്റോയുടെ പക്കൽ കുറഞ്ഞ തുകയാണുള്ളത്.

ബ്ലിങ്കിറ്റ്, സ്വിഗ്ഗി തുടങ്ങിയ വമ്പൻമാരോട് മത്സരിക്കാൻ കൂടുതൽ കരുത്ത് നേടുക എന്ന ലക്ഷ്യത്തോടെയാണ് സെപ്‌റ്റോ ഈ ഐപിഒയുമായി മുന്നോട്ട് പോകുന്നത്.നിങ്ങൾ 10 മിനിറ്റിനുള്ളിൽ സാധനങ്ങൾ ഡെലിവറി ചെയ്യുന്ന സെപ്‌റ്റോ എന്ന കമ്പനി ഇനി വെറുമൊരു സ്വകാര്യ കമ്പനിയല്ല, മറിച്ച് ആർക്കും ഓഹരികൾ വാങ്ങാൻ സാധിക്കുന്ന ഒരു പബ്ലിക് ലിസ്റ്റഡ് കമ്പനിയായി മാറാൻ പോകുകയാണ്. ഇതിനായുള്ള നിയമപരമായ അനുമതികൾ അവർക്ക് ലഭിച്ചുകഴിഞ്ഞു. വരും മാസങ്ങളിൽ നമുക്ക് സെപ്‌റ്റോയുടെ ഓഹരികൾ വാങ്ങാൻ സാധിക്കും.













ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക