Showing posts with label Business. Show all posts
Showing posts with label Business. Show all posts

Wednesday, 11 March 2026

ഒരു പവന്‍ സ്വര്‍ണത്തിന് വില ഒന്നരലക്ഷത്തിനടുത്ത്; വിലയില്‍ ഇന്നും വര്‍ധനവ്

ഒരു പവന്‍ സ്വര്‍ണത്തിന് വില ഒന്നരലക്ഷത്തിനടുത്ത്; വിലയില്‍ ഇന്നും വര്‍ധനവ്


 
സ്വര്‍ണവിലയില്‍ ഇത് ചാഞ്ചാട്ടത്തിന്റെ നാളുകള്‍. കുറഞ്ഞുനിന്ന വില രണ്ട് ദിവസമായി വര്‍ധിക്കുന്നുണ്ട്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വില ഉയര്‍ന്നും താഴ്ന്നും സ്ഥിരതയില്ലാതെ മുന്നോട്ട് പോവുകയാണ്. സ്വര്‍ണവില കുതിക്കുമ്പോഴും വാങ്ങുന്നതിനേക്കാള്‍ ആളുകള്‍ വില്‍ക്കാനാണ് എത്തുന്നതെന്ന് വ്യാപാരികള്‍ പറയുന്നു. നാട്ടില്‍ മാത്രമല്ല ദുബായിലും സ്വര്‍ണം വില്‍ക്കാന്‍ എത്തുന്ന മലയാളികളുടെ എണ്ണം വര്‍ധിക്കുകയാണ്. ആഗോളവിപണിയില്‍ സ്വര്‍ണം ഔണ്‍സിന് 5096 ഡോളറാണ്. ഭൗമ രാഷ്ട്രീയ സാമ്പത്തിക കാലാവസ്ഥ സങ്കീര്‍ണമായി തുടരുന്നത് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ ഇന്ത്യന്‍ മാര്‍ക്കറ്റിലും സ്വര്‍ണവിലയില്‍ നിരന്തര മാറ്റങ്ങള്‍ തുടരാന്‍ സാധ്യതയുണ്ടെന്ന് സാമ്പത്തിക വിദഗ്ധര്‍ വിലയിരുന്നു.

ഇന്നത്തെ സ്വര്‍ണവില

കേരളത്തില്‍ ഇന്ന് സ്വര്‍ണവില വര്‍ധിച്ചു. 22 കാരറ്റ് ഒരു ഗ്രാം സ്വര്‍ണത്തിന് 14,970 രൂപയാണ് ഇന്നത്തെ വില. പവന് 1,19,760 രൂപയും. ഇന്നലത്തെ വിലയില്‍ നിന്ന് 680 രൂപയുടെ വ്യത്യാസമാണ് പവന്‍ വിലയില്‍ ഉണ്ടായിരിക്കുന്നത്. ഗ്രാമിന് 85 രൂപയുടെ വര്‍ധനവും. 18 കാരറ്റ് ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്ന് 12,355 രൂപയാണ് വില. പവന് 98,840 രൂപയും. ഇന്നലത്തെ വിലയുമായി തട്ടിച്ച് നില്‍ക്കുമ്പോള്‍ 560 രൂപയുടെ വ്യത്യാസമാണ് പവന് ഉണ്ടായത്. വെള്ളിവില ഇന്നും മാറ്റമില്ലാതെ തുടരുകയാണ്. ഒരു ഗ്രാമിന് 290 രൂപയും 10 ഗ്രാമിന് 2900 രൂപയുമാണ് ഇന്നത്തെ വെള്ളിവില.

യുഎസ് പണപ്പെരുപ്പം, അമേരിക്കന്‍ പലിശ നിരക്കുകള്‍, രാജ്യങ്ങള്‍ തമ്മിലുള്ള സംഘര്‍ഷങ്ങള്‍, രാജ്യാന്തര നയങ്ങള്‍, വന്‍കിട രാജ്യങ്ങളുടെ സാമ്പത്തിക നയങ്ങള്‍, ഓഹരി വിപണിയിലെ ചാഞ്ചാട്ടങ്ങള്‍, ക്രൂഡ് ഓയില്‍ വിലയില്‍ തുടര്‍ച്ചയായുണ്ടാകുന്ന മാറ്റങ്ങള്‍, രൂപയുടെ മൂല്യത്തിലെ അസ്ഥിരത, ലോക നേതാക്കളുടെ പ്രഖ്യാപനങ്ങള്‍ ഇവയയൊക്കെയാണ് സ്വര്‍ണവിലയിലെ വര്‍ധനവിന് കാരണം.

















ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഹോട്ടലുകളിൽ പൊറോട്ട, ബിരിയാണി, ദോശ ഇല്ല; കൊച്ചിയിൽ ഹോസ്റ്റലുകളും പൂട്ടുന്നു

ഹോട്ടലുകളിൽ പൊറോട്ട, ബിരിയാണി, ദോശ ഇല്ല; കൊച്ചിയിൽ ഹോസ്റ്റലുകളും പൂട്ടുന്നു


 
നമ്മുടെ പ്രിയപ്പെട്ട ഹോട്ടലുകളിൽ നിന്ന് ബിരിയാണിയുടെ മണവും ദോശയുടെ മൊരിഞ്ഞ ശബ്ദവും മാഞ്ഞുതുടങ്ങുകയാണോ? അതെ എന്ന് തന്നെ പറയേണ്ടി വരും. രാജ്യം കടുത്ത പാചകവാതക ക്ഷാമത്തിലൂടെ കടന്നുപോകുമ്പോൾ, ഹോട്ടൽ ഉടമകൾ കടുത്ത പ്രതിസന്ധിയിലാണ്. വൻ നഗരങ്ങളിലെ പല പ്രമുഖ ഹോട്ടലുകളും തങ്ങളുടെ പ്രധാന വിഭവങ്ങൾ മെനുവിൽ നിന്ന് ഒഴിവാക്കിത്തുടങ്ങി. സിലിണ്ടറുകൾ കിട്ടാനില്ലാത്തത് കാരണം അടുക്കളകൾ പൂട്ടേണ്ടി വരുമോ എന്ന ആശങ്കയിലാണ് ഹോട്ടൽ മേഖല. സാധാരണക്കാരന്റെ ഭക്ഷണ ശീലങ്ങളെപ്പോലും ബാധിക്കുന്ന ഈ ഗ്യാസ് പ്രതിസന്ധിയുടെ ആഴം പരിശോധിക്കാം.

കൊച്ചിയിലെ സ്ഥിതി

കൊച്ചി നഗരത്തിൽ മാത്രം ഏകദേശം 8,000 ഓളം ഹോട്ടലുകളും ഭക്ഷണശാലകളുമുണ്ടെന്നാണ് കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ വ്യക്തമാക്കുന്നത്. ഇന്നലെ തന്നെ വാണിജ്യ സിലിണ്ടറുകളുടെ വിതരണം പലയിടത്തും നിന്നു. നിലവിലുള്ള സ്റ്റോക്ക് തീരുന്നതോടെ കൊച്ചിയിലെ പകുതിയിലധികം ഹോട്ടലുകളും വരും ദിവസങ്ങളിൽ അടച്ചുപൂട്ടേണ്ടി വരുമെന്നാണ് മുന്നറിയിപ്പ്.

കൊച്ചിയിലെ ചില സ്വകാര്യ ഹോസ്റ്റലുകളിൽ ഗ്യാസ് തീർന്നതിനെത്തുടർന്ന് മെസ്സ് പ്രവർത്തനം നിർത്തി. ഇതേത്തുടർന്ന് പല താമസക്കാരും താൽക്കാലികമായി വീടുകളിലേക്ക് മടങ്ങിപ്പോകേണ്ടി വന്ന സാഹചര്യം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കൊച്ചിയിലെ തിരക്കുള്ള ചില ഇടത്തരം ഹോട്ടലുകൾ ഗ്യാസ് ലാഭിക്കാനായി പാചകം ഭാഗികമായി വിറകടുപ്പുകളിലേക്ക് മാറ്റിയിട്ടുണ്ട്. എന്നാൽ നഗരപ്രദേശങ്ങളിൽ ഇത് പ്രായോഗികമല്ലെന്ന് ഹോട്ടലുടമകൾ പറയുന്നു.

ഹോട്ടലുകളുടെ തീരുമാനങ്ങൾ

കൂടുതൽ ഗ്യാസ് ഉപയോഗിക്കേണ്ടി വരുന്ന ദോശ, പൊറോട്ട, ബിരിയാണി, ചൈനീസ് വിഭവങ്ങൾ എന്നിവ പലരും മെനുവിൽ നിന്ന് ഒഴിവാക്കി.പകരം ഇഡ്ഡലി പോലെ വേഗത്തിൽ പാകം ചെയ്യാവുന്ന വിഭവങ്ങൾക്ക് മുൻഗണന നൽകുന്നു.24 മണിക്കൂർ പ്രവർത്തിക്കുന്ന ഹോട്ടലുകൾ പോലും രാത്രി വൈകിയുള്ള സേവനം നിർത്താനോ പ്രവർത്തന സമയം കുറയ്ക്കാനോ ആലോചിക്കുന്നു. വിറകടുപ്പുകൾ ഉപയോഗിക്കാൻ കഴിയാത്ത നഗരങ്ങളിലെ ഹോട്ടലുകൾ വലിയ ഇൻഡക്ഷൻ കുക്കറുകളിലേക്കും ഇലക്ട്രിക് ഓവനുകളിലേക്കും മാറാൻ ശ്രമിക്കുന്നുണ്ട്. എന്നാൽ ഇതിനായുള്ള പുതിയ സംവിധാനങ്ങൾ ഒരുക്കുന്നത് വലിയ ചെലവായതിനാൽ പെട്ടെന്നുള്ള മാറ്റം പ്രായോഗികമല്ല.ഇപ്പോഴത്തെ സാഹചര്യത്തെ നേരിടാൻ സർക്കാർ നിർദ്ദേശപ്രകാരം ഒരു ഹോട്ടലിന് കൈവശം വെക്കാവുന്ന സിലിണ്ടറുകളുടെ എണ്ണത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.

എവിടെയാണ് തടസ്സം?

ചെന്നൈയിലെ ബോട്ലിങ് പ്ലാന്റുകളിൽ നിന്നാണ് കേരളത്തിലേക്ക് പ്രധാനമായും വാണിജ്യ സിലിണ്ടറുകൾ എത്തുന്നത്. അവിടെ സിലിണ്ടറുകൾ നിറയ്ക്കുന്നത് താൽക്കാലികമായി നിർത്തിവെച്ചതാണ് കേരളത്തിലെ ക്ഷാമത്തിന് പ്രധാന കാരണം.

മുംബൈയിലെ 20% ഹോട്ടലുകളും ഇതിനോടകം അടച്ചു കഴിഞ്ഞു. സ്ഥിതി തുടർന്നാൽ അടുത്ത രണ്ട് ദിവസത്തിനുള്ളിൽ 50% ഹോട്ടലുകൾ വരെ പൂട്ടേണ്ടി വരുമെന്ന് ഉടമകൾ മുന്നറിയിപ്പ് നൽകുന്നു. ബെംഗളൂരുവിലെയും ചെന്നൈയിലെയും ഹോട്ടലുകൾ ഈ ആഴ്ച ആദ്യം മുതൽ തന്നെ വലിയ പ്രതിസന്ധിയിലാണ്. പലയിടത്തും ഭക്ഷണ വിതരണം തടസ്സപ്പെട്ടു. ചൈനീസ് വിഭവങ്ങൾക്കും മറ്റും വലിയ തീയിൽ പാചകം ചെയ്യേണ്ടതുണ്ട്. ഇത് സിലിണ്ടർ പെട്ടെന്ന് തീരാൻ കാരണമാകും.

ദോശക്കല്ല് എപ്പോഴും ചൂടായി ഇരിക്കണമെങ്കിൽ ഗ്യാസ് ഓഫ് ചെയ്യാൻ കഴിയില്ല. ഇത് വലിയ നഷ്ടമുണ്ടാക്കുന്നു.അതുകൊണ്ട് ഹോട്ടലുകൾ ദോശ ഇപ്പോൾ ഉണ്ടാക്കുന്നില്ല. ദാൽ മഖനി പോലെയുള്ള വിഭവങ്ങൾ മണിക്കൂറുകളോളം വേവിക്കേണ്ടതാണ്. ഇപ്പോഴത്തെ സാഹചര്യത്തിൽ ഇത് ലാഭകരമല്ല.നേരത്തെ തയ്യാറാക്കി വെക്കാവുന്ന ഇഡ്ഡലി, ഉപ്പുമാവ് തുടങ്ങിയവയ്ക്ക് മുൻഗണന നൽകുന്നു.ചില ഹോട്ടലുകൾ ഇൻഡക്ഷൻ കുക്കറുകളിലും റൈസ് കുക്കറുകളിലും ഉണ്ടാക്കാൻ പറ്റുന്ന വിഭവങ്ങൾ മാത്രം നൽകുന്നു.

















ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Monday, 9 March 2026

ഫെഡറൽ ബാങ്ക് ലോക്കർ ചാർജുകൾ വർധിപ്പിക്കുന്നു

ഫെഡറൽ ബാങ്ക് ലോക്കർ ചാർജുകൾ വർധിപ്പിക്കുന്നു


 
ഫെഡറൽ ബാങ്കിന്റെ വിവിധ സേവന നിരക്കുകളിലും ലോക്കർ വാടകയിലും മാറ്റം വരുത്തി. പുതുക്കിയ നിരക്കുകൾ 2026 ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ വരുമെന്ന് ബാങ്ക് അധികൃതർ അറിയിച്ചു. ലോക്കറിന്റെ വലിപ്പവും ശാഖ സ്ഥിതി ചെയ്യുന്ന സ്ഥലവും അടിസ്ഥാനമാക്കിയാണ് നിരക്കുകൾ വർധിപ്പിച്ചിരിക്കുന്നത്. ഉപഭോക്താക്കൾക്ക് അവരുടെ ലോക്കറുകളുടെ വാടക എത്രയാണ് എന്ന് അറിയിച്ച് ഇ മെയിൽ സന്ദേശം അയച്ചിട്ടുണ്ട്. കഴിഞ്ഞ വർഷവും ഫെഡറൽ ബാങ്ക് ലോക്കർ നിരക്കുകൾ വർധിപ്പിച്ചിരുന്നു.

നിലവിലെ നിരക്കുകൾ

ഗ്രാമപ്രദേശങ്ങളിലും അർദ്ധ നഗരങ്ങളിലും , നഗരങ്ങളിലും രണ്ട് വിഭാഗങ്ങളിലായാണ് നിരക്കുകൾ നിശ്ചയിച്ചിട്ടുള്ളത്. ഗ്രാമപ്രദേശങ്ങളിൽ ചെറിയ ലോക്കറിന് 2,000 രൂപയാണ് നിലവിൽ ഈടാക്കുന്നത്. ഇടത്തരം ലോക്കറിന് 3,300 രൂപയും, വലിയ ലോക്കറിന് 5,500 രൂപയുമാണ്.

നഗരപ്രദേശങ്ങളിലെ ശാഖകളിൽ ചെറിയ ലോക്കർ നിരക്കുകൾ 2,950 മുതൽ 5,000 രൂപ വരെയാണ് .

ഇടത്തരം ലോക്കർ 3,950 മുതൽ 6,800 വരെയും, വലിയ ലോക്കർ 7,400 മുതൽ 12,800 വരെയുമാണ്.ഈ നിരക്കുകൾക്ക് പുറമെ ബാധകമായ ജിഎസ്ടി കൂടി ഉപഭോക്താക്കൾ നൽകേണ്ടി വരും.നിരക്ക് വർധനയുമായി ബന്ധപ്പെട്ട് നിലവിലുള്ള ലോക്കർ ഉടമകൾ പുതിയ കരാറിൽ ഒപ്പിടേണ്ടതുണ്ടോ എന്ന് അതത് ശാഖകളുമായി ബന്ധപ്പെട്ട് ഉറപ്പുവരുത്തുക.

ലോക്കർ വാടകയ്ക്ക് പുറമെ മറ്റ് ചില ബാങ്കിംഗ് സേവന നിരക്കുകളിലും ചെറിയ മാറ്റങ്ങൾ പ്രതീക്ഷിക്കാം.ഏപ്രിൽ ഒന്നിന് മുൻപായി തങ്ങളുടെ ലോക്കർ നിരക്കുകളെക്കുറിച്ച് വ്യക്തത വരുത്താൻ ഉപഭോക്താക്കൾക്ക് അടുത്തുള്ള ഫെഡറൽ ബാങ്ക് ശാഖയുമായോ കസ്റ്റമർ കെയർ നമ്പറുമായോ ബന്ധപ്പെടാവുന്നതാണ്.


















ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Wednesday, 4 March 2026

മധ്യപൂർവേഷ്യൻ സംഘർഷം; താറുമാറായി വ്യോമഗതാഗതം, കരിപ്പൂരിൽ ഇന്ന് 40 സർവീസുകൾ റദ്ദാക്കി

മധ്യപൂർവേഷ്യൻ സംഘർഷം; താറുമാറായി വ്യോമഗതാഗതം, കരിപ്പൂരിൽ ഇന്ന് 40 സർവീസുകൾ റദ്ദാക്കി


 

മധ്യപൂർവേഷ്യൻ സംഘർഷത്തിൽ താറുമാറായി വ്യോമഗതാഗതം. കരിപ്പൂരിൽ ഇന്ന് 40 സർവീസുകൾ റദ്ദാക്കി. നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് എത്തേണ്ട 19 വിമാനങ്ങൾ റദ്ദാക്കി. ഇന്ത്യയിൽ നിന്നും ഗൾഫിലേക്ക് ഇന്ന് 58 പ്രത്യേക വിമാനങ്ങളാണ് സർവീസ് നടത്തുന്നത്.

സംഘർഷത്തിന്റെ അഞ്ചാം ദിനവും വ്യോമഗതാഗത മേഖലയിൽ ആശങ്ക തുടരുകയാണ്. പ്രതിസന്ധി നേരിടാൻ യുഎഇയിലെ ഫുജൈറയിൽ നിന്ന് കൊച്ചിയിലേക്ക് ഉൾപ്പെടെ, എട്ട് പ്രത്യേക വിമാനങ്ങൾ സ്പൈസ് ജെറ്റ് പ്രഖ്യാപിച്ചു . ഇന്ന് രാത്രി 8:50നാണ് കൊച്ചിയിലേക്കുള്ള വിമാനം. ഇന്ത്യയിൽ നിന്നും ഗൾഫിലേക്ക് 58 വിമാന സർവീസുകൾ ഉണ്ടാകും . നിയന്ത്രിത വ്യോമാതിർത്തി ഒഴിവാക്കിയാണ് സർവീസുകൾ നടത്തുന്നത് . അതിനിടെ യുഎഇയിലെ ഫുജൈറയിൽ കുടുങ്ങിയ യാത്രക്കാർ നെടുമ്പാശ്ശേരിയിൽ തിരിച്ചെത്തി. അക്ബർ ട്രാവൽസ് ഒരുക്കിയ പ്രത്യേക ചാർട്ടേഡ് വിമാനത്തിലാണ് 186 യാത്രക്കാർ എത്തിയത്. യുഎഇയിലുള്ളവരെല്ലാം സുരക്ഷിതരാണെന്നും ആശങ്കവേണ്ടെന്നും

















ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Monday, 2 March 2026

ഓഹരിവിപണിയില്‍ യുദ്ധക്കെടുതി; തകര്‍ന്ന് തരിപ്പണമായി വിപണി; നിക്ഷേപകര്‍ക്ക് 7.8 ലക്ഷം കോടി നഷ്ടം

ഓഹരിവിപണിയില്‍ യുദ്ധക്കെടുതി; തകര്‍ന്ന് തരിപ്പണമായി വിപണി; നിക്ഷേപകര്‍ക്ക് 7.8 ലക്ഷം കോടി നഷ്ടം

 


പശ്ചിമേഷ്യയില്‍ യുദ്ധം കൊടുമ്പിരി കൊള്ളുന്നതിനിടെ ഇന്ത്യന്‍ ഓഹരി വിപണിയില്‍ കനത്ത തകര്‍ച്ച. ഇറാന്റെ പരമോന്നത നേതാവ് അയത്തുള്ള അലി ഖമനെയി കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് ഉടലെടുത്ത കടുത്ത ഭീതിയില്‍ വിപണി കൂപ്പുകുത്തി. സെന്‍സെക്‌സും നിഫ്റ്റിയും ഒരു ശതമാനത്തിലേറെയാണ് ഇടിഞ്ഞത്. വ്യാപാരം ആരംഭിച്ചപ്പോള്‍ തന്നെ സെന്‍സെക്‌സ് 2,743 പോയിന്റും നിഫ്റ്റി 519 പോയിന്റും ഇടിഞ്ഞിരുന്നു. മിനിറ്റുകള്‍ക്കുള്ളില്‍ നിക്ഷേപകരുടെ സമ്പാദ്യത്തില്‍ നിന്ന് 7.8 ലക്ഷം കോടി രൂപയാണ് തുടച്ചുനീക്കപ്പെട്ടത്. ഉച്ചയോടെ സെന്‍സെക്‌സ് നഷ്ടത്തിന്റെ തോത് കുറച്ച് 1,300 പോയിന്റിലധികം ഇടിഞ്ഞ് 80,000-ത്തിന് താഴെയെത്തി.

വിപണിയെ പിടിച്ചുലച്ച ഘടകങ്ങള്‍: 

1. ഖമനെയിയുടെ മരണം: യുദ്ധഭീതി അമേരിക്കയും ഇസ്രായേലും നടത്തിയ മിസൈല്‍ ആക്രമണത്തില്‍ ഇറാന്റെ പരമോന്നത നേതാവ് അയത്തുള്ള അലി ഖമനയി കൊല്ലപ്പെട്ടതാണ് വിപണിയെ ഞെട്ടിച്ചത്. ഇതിന് പിന്നാലെ ഇറാന്‍ ശക്തമായ തിരിച്ചടി തുടങ്ങിയതോടെ എണ്ണസമ്പന്നമായ ഗള്‍ഫ് മേഖല യുദ്ധക്കളമായി മാറി.

2. ക്രൂഡ് ഓയില്‍ വില കുതിക്കുന്നു യുദ്ധം രൂക്ഷമായതോടെ രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുതിച്ചുയരുകയാണ്. ബ്രെന്റ് ക്രൂഡ് വില 6 ശതമാനം വര്‍ധിച്ച് ബാരലിന് 77.08 ഡോളറിലെത്തി. ലോകത്തെ എണ്ണ നീക്കത്തിന്റെ 20 ശതമാനവും നടക്കുന്ന ഹോര്‍മുസ് കടലിടുക്കിന് സമീപം മിസൈല്‍ ആക്രമണങ്ങള്‍ തുടരുന്നത് എണ്ണ വിതരണത്തെ ബാധിക്കുമെന്ന ആശങ്ക ശക്തമാക്കി. എണ്ണവില ബാരലിന് 100 ഡോളര്‍ കടന്നേക്കുമെന്ന് ബാര്‍ക്ലേയ്സ് ബാങ്ക് മുന്നറിയിപ്പ് നല്‍കി.

3. തളര്‍ന്ന് രൂപ എണ്ണവില വര്‍ധിച്ചതോടെ ഇന്ത്യന്‍ രൂപയുടെ മൂല്യത്തില്‍ വലിയ ഇടിവുണ്ടായി. ഒരു മാസത്തിനിടെ ആദ്യമായി ഡോളറിനെതിരെ രൂപയുടെ മൂല്യം 91 കടന്നു. രൂപ ഇനിയും താഴേക്ക് പോകാന്‍ സാധ്യതയുണ്ടെങ്കിലും റിസര്‍വ് ബാങ്കിന്റെ ഇടപെടല്‍ ഉണ്ടാകുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ കണക്കുകൂട്ടല്‍.

4. വിദേശ നിക്ഷേപകര്‍ കൈവിടുന്നു കഴിഞ്ഞ വെള്ളിയാഴ്ച മാത്രം വിദേശ നിക്ഷേപകര്‍ 7,536 കോടി രൂപയുടെ ഓഹരികളാണ് വിറ്റൊഴിഞ്ഞത്. ഇത് വിപണിയിലെ ആത്മവിശ്വാസം തകര്‍ത്തു. അതേസമയം ആഭ്യന്തര നിക്ഷേപകര്‍ 12,293 കോടി രൂപയുടെ ഓഹരികള്‍ വാങ്ങി വിപണിയെ താങ്ങിനിര്‍ത്താന്‍ ശ്രമിക്കുന്നുണ്ട്.

ലാഭത്തിലും നഷ്ടത്തിലും ഇന്‍ഡിഗോ, എല്‍ ആന്‍ഡ് ടി, അദാനി പോര്‍ട്സ്, ഏഷ്യന്‍ പെയിന്റ്സ് തുടങ്ങിയ പ്രമുഖ ഓഹരികള്‍ 2 മുതല്‍ 4 ശതമാനം വരെ നഷ്ടം നേരിട്ടു. എന്നാല്‍ യുദ്ധസാഹചര്യം പ്രതിരോധ മേഖലയ്ക്ക് ഗുണകരമാകുമെന്ന പ്രതീക്ഷയില്‍ ഭാരത് ഇലക്ട്രോണിക്‌സ് ഓഹരികള്‍ ഒരു ശതമാനത്തോളം നേട്ടമുണ്ടാക്കി. റിയല്‍റ്റി, ഓട്ടോ, ഐടി വിഭാഗങ്ങളും കനത്ത തകര്‍ച്ചയിലാണ്.
















ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക