Showing posts with label Cinema. Show all posts
Showing posts with label Cinema. Show all posts

Wednesday, 11 February 2026

പ്രതിഫലത്തില്‍ നിന്ന് 15 ലക്ഷം കുറയ്ക്കല്‍, അനുകൂലിക്കാതെ ബിജു മേനോന്‍; കടുത്ത നടപടിക്ക് നിര്‍മ്മാതാക്കള്‍

പ്രതിഫലത്തില്‍ നിന്ന് 15 ലക്ഷം കുറയ്ക്കല്‍, അനുകൂലിക്കാതെ ബിജു മേനോന്‍; കടുത്ത നടപടിക്ക് നിര്‍മ്മാതാക്കള്‍

 


സിനിമകളുടെ പ്രൊമോഷനുമായി ബിജു മേനോന്‍ സഹകരിക്കുന്നില്ലെന്ന നിര്‍മ്മാതാക്കളുടെ ആരോപണത്തെ തുടര്‍ന്നുണ്ടായ തര്‍ക്കം അടുത്ത തലത്തിലേക്ക്. താരങ്ങൾ സിനിമാ പ്രമോഷനിൽ പങ്കെടുക്കാത്തതിനെ ചൊല്ലിയുള്ള തർക്കത്തിൽ അമ്മ സംഘടനയുടെ ഇടപെടൽ ആവശ്യപ്പെട്ടിരിക്കുകയാണ് നിർമ്മാതാക്കൾ. കരാർ പ്രകാരം പ്രമോഷന് വരാൻ തയ്യാറാകാത്ത ബിജു മേനോൻ നഷ്ടപരിഹാരം നൽകിയില്ലെങ്കിൽ കടുത്ത നടപടിയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. ചാനൽ പ്രമോഷന് പങ്കെടുക്കാമെന്ന് ഏറ്റിട്ടില്ലെന്ന് നിർമ്മാതാക്കൾക്ക് മറുപടി നൽകിയ ബിജു മേനോൻ പരസ്യ പ്രതികരണത്തിന് തയ്യാറായിട്ടില്ല.


ബിജു മേനോൻ നായകനായ നടന്ന സംഭവം എന്ന ചിത്രത്തിന്റെ പ്രമോഷൻ മുടങ്ങിയതോടെ ഒടിടിയിൽ നിന്ന് കിട്ടാനുള്ള 25ലക്ഷം രൂപ മുടങ്ങിയെന്നാണ് നിർമ്മാതാവും സംവിധായകനുമായ അനൂപ് കണ്ണന്റെ പരാതി. പരാതിയിൽ ഇടപെട്ട നിർമ്മാതാക്കളുടെ സംഘടന 15 ലക്ഷം രൂപ ബിജു മേനോൻ നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ടു. പ്രൊമോഷനിൽ പങ്കെടുക്കാൻ ധാരണയില്ലെന്നാണ് നടന്റെ മറുപടി. എന്നാൽ കരാറിൽ അത് വ്യക്തമെന്ന് നിർമ്മാതാക്കള്‍ ആവര്‍ത്തിച്ചു. എന്നിട്ടും പരിഹാരം നീണ്ടതോടെ നിർമ്മാതാക്കളുടെ സംഘടന മറ്റൊരു സമവായ ഫോർമുല മുന്നോട്ട് വച്ചിരുന്നു. ലിസ്റ്റിൻ സ്റ്റീഫന്റെ അടുത്ത ചിത്രത്തിൽ ബിജു മേനോനാണ് നായകൻ. ഈ 15 ലക്ഷം രൂപ ബിജു മേനോന്റെ പ്രതിഫല തുകയിൽ നിന്ന് ഈടാക്കുമെന്ന് ബിജു മേനോനെ അറിയിച്ചു. എന്നാൽ ഇക്കാര്യത്തിലും ബിജു മേനോൻ അനുകൂലമായല്ല പ്രതികരിക്കുന്നത്. ഇതാണ് നിർമ്മാതാക്കളെ പ്രകോപിപ്പിച്ചത്.

സിനിമയുടെ മുഖം താരങ്ങളാണ്. അഭിനയിച്ച സിനിമ പ്രചരിപ്പിക്കാൻ അവർക്ക് ബാധ്യത മാത്രമല്ല കരാർ പ്രകാരം വേതനവും നൽകിയിട്ടുണ്ട്. എന്നിട്ടും അവർ തയ്യാറായില്ലെങ്കിൽ താരങ്ങളുമായി നിസ്സഹകരണത്തിനും മടിക്കില്ലെന്നാണ് നിർമ്മാതാക്കളുടെ സംഘടനയുടെ നിലപാട്. ഒരു കോൾ ഷീറ്റ് നഷ്ടം, സിനിമയ്ക്ക് പുറത്തുള്ള ചോദ്യങ്ങളോട് പ്രതികരിക്കാനുള്ള വിമുഖത ഇക്കാരണങ്ങൾ കൊണ്ട് പൊതുവെ ഒരു വിഭാഗം താരങ്ങൾക്ക് പ്രൊമോഷനോട് താത്പര്യമില്ല. നേരത്തെ അമ്മ സംഘടനയ്ക്ക് മുന്നിൽ ഈ വിഷയം പരിഗണിച്ചിരുന്നെങ്കിലും കാര്യമായ ചർച്ചകളുണ്ടായിട്ടില്ല. നിർമ്മാതാക്കൾ ആവശ്യത്തിൽ ഉറച്ച് നിൽക്കുന്നതോടെ അമ്മ സംഘടനയ്ക്കും വിഷയത്തില്‍ നിലപാട് പറയേണ്ടി വരും.







ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

സിനിമാ ടിക്കറ്റ് നിരക്ക് വർധിപ്പിച്ചേക്കും; 5 മുതൽ 15 രൂപ വരെ വർധിക്കാൻ സാധ്യത

സിനിമാ ടിക്കറ്റ് നിരക്ക് വർധിപ്പിച്ചേക്കും; 5 മുതൽ 15 രൂപ വരെ വർധിക്കാൻ സാധ്യത


 
സംസ്ഥാനത്ത് സിനിമാ ടിക്കറ്റ് നിരക്ക് വർധിപ്പിച്ചേക്കും. ടിക്കറ്റ് നിരക്കിൽ 5 മുതൽ 15 രൂപ വരെ വർധിക്കാനാണ് സാധ്യത. സർവീസ് ചാർജും സെസും പരിഷ്കരിക്കുന്നതിന് നിയോഗിച്ച സമിതി ഈയാഴ്ച റിപ്പോർട്ട് സർക്കാരിന് കൈമാറും.

സെസ് തുക നിലവിലെ സാഹചര്യത്തിനനുസരിച്ച് വർധിപ്പിക്കണമെന്നാണ് സമിതിയുടെ വിലയിരുത്തൽ. സർവീസ് ചാർജ് പുതുക്കാൻ നേരത്തേ തന്നെ ധാരണയായിരുന്നു. സെസ് തുക വർധിപ്പിക്കുന്നതിലൂടെ ലഭിക്കുന്ന വരുമാനം കലാകാരന്മാരുടെ ക്ഷേമത്തിന് വിനിയോഗിക്കാനാണ് തീരുമാനം. ഭേദഗതി കൂടാതെ ശുപാർശ അംഗീകരിക്കാനാണ് സാധ്യത.









ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കണ്ണിൽ നോക്കരുത്, അകലം പാലിക്കണം, വൈറലായി അല്ലു അർജുനെക്കുറിച്ചുള്ള യുവതിയുടെ വാക്കുകൾ; പിന്നാലെ നിയമനടപടി

കണ്ണിൽ നോക്കരുത്, അകലം പാലിക്കണം, വൈറലായി അല്ലു അർജുനെക്കുറിച്ചുള്ള യുവതിയുടെ വാക്കുകൾ; പിന്നാലെ നിയമനടപടി

 


നടൻ അല്ലു അർജുനെക്കുറിച്ച് ബ്രാൻഡ് മാനേജർ കാവേരി ബറുവയുടെ വെളിപ്പെടുത്തലുകൾ വലിയ ചർച്ചകൾക്കാണ് വഴിവെച്ചത്. അല്ലു അർജുനെ കാണുന്നതിന് മുൻപ് ‘താരത്തിന്റെ കണ്ണുകളിലേക്ക് നോക്കരുത്, ഹസ്തദാനം ചെയ്യരുത്’ തുടങ്ങിയ 42 നിബന്ധനകൾ പാലിക്കണമെന്ന് ടീം നിർദ്ദേശിച്ചെന്നായിരുന്നു കാവേരിയുടെ വെളിപ്പെടുത്തൽ. ഇതിന് പിന്നാലെ കാവേരിക്കെതിരെ നിയമനടപടി സ്വീകരിച്ചിരിക്കുകയാണ് താരത്തിന്റെ ടീം. ആരോപണങ്ങൾ തികച്ചും അസത്യമാണെന്നും താരത്തിന്റെ പ്രതിച്ഛായയെ കളങ്കപ്പെടുത്താനുള്ള നീക്കമാണിതെന്നും അല്ലു അർജുന്റെ ടീം ഔദ്യോഗിക പ്രസ്താവനയിൽ വ്യക്തമാക്കി.

ഒരു പോഡ്‌കാസ്റ്റ് അഭിമുഖത്തിൽ ആയിരുന്നു അല്ലു അർജുനെക്കുറിച്ച് കാവേരി ബറുവ മനസുതുറന്നത്‌. താരത്തെ നേരിട്ട് കാണുന്നതിന് മുൻപ് പാലിക്കേണ്ട 42 കർശന നിബന്ധനകൾ അടങ്ങിയ ഒരു പട്ടിക തനിക്ക് ലഭിച്ചിരുന്നുവെന്നാണ് കാവേരി അവകാശപ്പെട്ടത്. ‘സാറിന്റെ കണ്ണുകളിലേക്ക് നേരിട്ട് നോക്കരുത്, അദ്ദേഹത്തിന് ഹസ്തദാനം നൽകരുത്, നിശ്ചിത അകലം പാലിക്കണം’ തുടങ്ങിയ വിചിത്രമായ നിർദ്ദേശങ്ങൾ ഇതിലുണ്ടായിരുന്നുവെന്നും, അദ്ദേഹത്തിന്റെ സാന്നിധ്യത്തിൽ ഫോൺ ഉപയോഗിച്ചപ്പോൾ സുരക്ഷാ ഉദ്യോഗസ്ഥർ അത് തടഞ്ഞുവെന്നും അവർ പോഡ്‌കാസ്റ്റിലൂടെ ആരോപിച്ചു.

വിഷയം നിയമനടപടിയിലേക്ക് നീങ്ങിയതോടെ കാവേരി ബറുവ തന്റെ ഇൻസ്റ്റാഗ്രാം, ലിങ്ക്ഡ് ഇൻ അക്കൗണ്ടുകൾ നീക്കം ചെയ്തിട്ടുണ്ട്. എപ്പോഴും മാന്യമായും വിനയത്തോടെയുമാണ് അല്ലു അർജുൻ മറ്റുള്ളവരോട് പെരുമാറുന്നതെന്നും ഇത്തരം വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടിയുണ്ടാകുമെന്നും താരത്തിന്റെ നിയമവിഭാഗം അറിയിച്ചു. വസ്തുതകൾ പരിശോധിക്കാതെ ഇത്തരത്തിലുള്ള പ്രസ്താവനകൾ പ്രചരിപ്പിക്കരുതെന്ന് ആരാധകരോട് അല്ലു അർജുന്റെ ടീം അഭ്യർഥിച്ചു.







ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

മലയാളി നടന്‍ റിയാസ് പത്താൻ കാറപകടത്തില്‍ പെട്ടു, കാര്‍ ഡിവൈഡറില്‍ ഇടിച്ചുകയറി

മലയാളി നടന്‍ റിയാസ് പത്താൻ കാറപകടത്തില്‍ പെട്ടു, കാര്‍ ഡിവൈഡറില്‍ ഇടിച്ചുകയറി


 

മലയാളി നടൻ റിയാസ് പത്താന് കാറപകടത്തില്‍ പരുക്കേറ്റു. തമിഴ്‍നാട്ടിലെ തേനിയില്‍ വെച്ചാണ് അപകടമുണ്ടായത്. രാവിലെ നാല്മണിക്ക് ആലപ്പുഴ വീട്ടില്‍ നിന്നും യാത്ര തിരിച്ച് തേനി എത്തിന് മുമ്പേ രാവിലെ 8ന് റിയാസ് പത്താന്‍ സഞ്ചരിച്ച കാര്‍ ഡിവൈഡറില്‍ ഇടിക്കുകയായിരുന്നു. റിയാസ് ഇരുന്ന ഭാഗത്തേയ്ക്കാണ് ഇടിച്ച് കയറിയത്. മകന്‍ അജ്‍മല്‍ റിയാസാണ് കാര്‍ ഓടിച്ചിരുന്നത്. ഉടന്‍ 108 ആമ്പുലന്‍സില്‍ തേനി താലൂക്ക് ആശുപത്രിയിലും അതിന് ശേഷം തേനി മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു. വിദഗ്ദ ചികിത്സ വേണ്ടതിനാല്‍ വൈകിട്ടോടെ വൈക്കം ഇന്‍ഡോ അമേരിക്കന്‍ ഹോസ്പിറ്റലില്‍ അഡ്‍മിറ്റ് ചെയ്‍തു.


ഫ്ലാറ്റ് നമ്പര്‍ 4 ബിയിലെ പ്രധാന കഥാപാത്രം ചെയത് മലയാള സിനിമയിലേയ്ക്ക് വന്ന റിയാസ് കായംകുളം കൊച്ചുണ്ണി, ക്ലിന്‍റ്, റാണി, കന്നട സിനിമ ഗഡിയാറ തുടങ്ങിയ ധാരാളം സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. കഴിഞ്ഞയാഴ്ച മനോരമ മാക്സില്‍ റിലീസ് ചെയ്ത രണ്ടാം മുഖത്തിലും ശ്രദ്ധിക്കപ്പെടുന്ന ഒരു വേഷം ചെയ്‍തിട്ടുണ്ട്. രണ്ട് സിനിമകളുടെ തിരക്കഥ എഴുതിക്കൊണ്ടിരിക്കുന്ന സമയത്താണ് ഈ അപകടം നടന്നത്. ഉടനെ ആശുപത്രി വിടും എന്ന് അധികൃതര്‍ അറിയിച്ചു.







ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഏറ്റവും കുറഞ്ഞ ടിക്കറ്റിന് 453 രൂപ, ബുക്കിംഗ് ആരംഭിച്ചു; 'ഭ്രമയുഗം' അക്കാദമി സ്ക്രീനിംഗ് നാളെ

ഏറ്റവും കുറഞ്ഞ ടിക്കറ്റിന് 453 രൂപ, ബുക്കിംഗ് ആരംഭിച്ചു; 'ഭ്രമയുഗം' അക്കാദമി സ്ക്രീനിംഗ് നാളെ


 
മമ്മൂട്ടിയുടെ സമീപകാല സിനിമാ തെരഞ്ഞെടുപ്പുകളില്‍ ഏറ്റവും ശ്രദ്ധ നേടിയ ഒന്നായിരുന്നു ഭ്രമയുഗം. രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്ത പിരീഡ് ഫോക്ക് ഹൊറര്‍ ത്രില്ലര്‍ ചിത്രം പൂര്‍ണ്ണമായും ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രീകരിച്ച ഒന്നായിരുന്നു. അത് തന്നെയായിരുന്നു ചിത്രത്തിന്‍റെ ഹൈലൈറ്റും. കൊടുമണ്‍ പോറ്റിയെന്ന, കരിയറില്‍ ഇതുവരെ അവതരിപ്പിക്കാത്ത തരത്തിലുള്ള ഒരു കഥാപാത്രത്തെയാണ് മമ്മൂട്ടി ചിത്രത്തില്‍ അവതരിപ്പിച്ചത്. ഒടിടി റിലീസിന് ശേഷം മറുഭാഷാ പ്രേക്ഷകര്‍ക്കിടയിലും ചിത്രവും മമ്മൂട്ടിയുടെ പ്രതികരണവും സ്വീകാര്യത നേടിയിരുന്നു. മമ്മൂട്ടിക്ക് മികച്ച നടനുള്ളതുള്‍പ്പെടെ നാല് സംസ്ഥാന പുരസ്കാരങ്ങളും ചിത്രം നേടിയിരുന്നു. മറ്റൊരു അഭിമാനാര്‍ഹമായ നേട്ടവും ചിത്രം അടുത്തിടെ സ്വന്തമാക്കിയിരുന്നു. ഓസ്‍കര്‍ പുരസ്കാരങ്ങള്‍ ഉള്‍പ്പെടെ നല്‍കുന്ന യുഎസിലെ അക്കാദമി ഓഫ് മോഷന്‍ പിക്ചര്‍ ആര്‍ട്സ് ആന്‍ഡ് ഡയന്‍സസിന്‍റെ മ്യൂസിയം സ്ക്രീനിംഗിലേക്ക് ചിത്രം തെരഞ്ഞെടുക്കപ്പെട്ടതായിരുന്നു അത്. ഇപ്പോഴിതാ അതിനായുള്ള ടിക്കറ്റ് വില്‍പ്പന ആരംഭിച്ചിരിക്കുകയാണ്.

സ്ക്രീനിംഗ് നാളെ 

ലോസ് ഏഞ്ചല്‍സിലെ ടെഡ് മന്‍ തിയറ്ററില്‍ നാളെ പ്രാദേശിക സമയം രാത്രി 7.30 നാണ് ഭ്രമയുഗത്തിന്‍റെ പ്രദര്‍ശനം. അക്കാദമി മ്യൂസിയത്തിന്‍റെ വെബ് സൈറ്റിലൂടെയാണ് ടിക്കറ്റ് വില്‍പ്പന. 5 ഡോളര്‍ മുതലാണ് (453 രൂപ) ടിക്കറ്റ് നിരക്ക്. വെയര്‍ ദി ഫോറസ്റ്റ് മീറ്റ്സ് ദി സീ എന്ന പാക്കേജിലാണ് ഭ്രമയുഗവും ഉള്‍പ്പെട്ടിരിക്കുന്നത്. ഈ ആഴ്ച അക്കാദമി മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിക്കുന്ന ഒരേയൊരു ഇന്ത്യന്‍ ചിത്രവും ഭ്രമയുഗമാണ്. റിച്ചാര്‍ഡ് റോത്ത് ഫൗണ്ടേഷന്‍റെ ഫണ്ടിംഗോടെയാണ് അക്കാദമി മ്യൂസിയത്തിന്‍റെ ഫിലിം പ്രോഗ്രാമിംഗ് നടക്കുന്നത്. അതേസമയം ഈ പ്രദര്‍ശനത്തില്‍ ചിത്രം എത്തരത്തില്‍ സ്വീകരിക്കപ്പെടുമെന്നത് മലയാളി പ്രേക്ഷകരിലും കൗതുകമുണ്ടാക്കുന്നുണ്ട്.

മമ്മൂട്ടിയെയും അര്‍ജുന്‍ അശോകനെയും കൂടാതെ സിദ്ധാര്‍ഥ് ഭരതന്‍, അമാല്‍ഡ ലിസ്, മണികണ്ഠന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ലോകമെമ്പാടുമുള്ള, സിനിമയെ ഗൗരവമായി കാണുന്ന പ്രേക്ഷകരുടെ പങ്കാളിത്തമുള്ള സോഷ്യല്‍ നെറ്റ്‍വര്‍ക്കിംഗ് സര്‍വ്വീസ് ആയ ലെറ്റര്‍ബോക്സ്ഡ് അടക്കമുള്ള പ്ലാറ്റ്‍ഫോമുകളില്‍ ചിത്രം മികച്ച റേറ്റിംഗ് നേടിയിരുന്നു. ബോക്സ് ഓഫീസിലും വിജയമായിരുന്നു ചിത്രം. ആഗോള തലത്തില്‍ 60 കോടിയിലേറെ നേടിയിരുന്നു ചിത്രം. യൈനോട്ട് സ്റ്റുഡിയോസ്, നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ് എന്നീ ബാനറുകളില്‍ ചക്രവര്‍ത്തി രാമചന്ദ്ര, എസ് ശശികാന്ത് എന്നിവരാണ് ചിത്രം നിര്‍മ്മിച്ചത്.







ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Tuesday, 10 February 2026

'പ്രകമ്പനം' തുടരുന്നു; ഒൻപത് ദിവസത്തിൽ 16.8 കോടിക്ക് മുകളിൽ കളക്ഷൻ

'പ്രകമ്പനം' തുടരുന്നു; ഒൻപത് ദിവസത്തിൽ 16.8 കോടിക്ക് മുകളിൽ കളക്ഷൻ

 


അടുത്ത കാലത്ത് പൊട്ടിച്ചിരിയോടെ സിനിമാലോകം ഇരുകൈയും നീട്ടി ഏറ്റെടുത്ത ചിത്രമാണ് ‘പ്രകമ്പനം’ (Prakambanam). കേരളത്തിലെ 90 തിയേറ്ററുകളിൽ ആദ്യ ഷോ പ്രദർശിപ്പിച്ചതിന് പിന്നാലെ എക്സ്ട്രാ ഷോകളുടെ വർധനവായിരുന്നു കണ്ടത്. റിലീസിന്റെ രണ്ടാം വാരത്തിലേക്ക് എത്തിയപ്പോഴും സിനിമയ്ക്ക് ഗംഭീര റെസ്പോൺസുകൾ മാത്രമാണ് ലഭിക്കുന്നത്. ആദ്യ വാരം അവസാനിക്കുമ്പോൾ തന്നെ ചിത്രം ലോകവ്യാപകമായി 10.59 കോടി രൂപയുടെ ഗ്രോസ് കളക്ഷൻ നേടിയിരുന്നു. ഇപ്പോൾ ഒൻപത് ദിവസം പിന്നിടുന്ന വേളയിൽ ചിത്രം 16.8 കോടി സ്വന്തമാക്കിയതായാണ് റിപ്പോർട്ടുകൾ.

ഒരു മുഴുനീള ഫാമിലി കോമഡി–ഹൊറർ ഡ്രാമയായ ചിത്രം, എല്ലാ പ്രായക്കാരെയും തിയേറ്ററുകളിലേക്ക് ആകർഷിക്കാൻ സാധിച്ചതാണ് ചിത്രത്തിന്റെ പ്രധാന നേട്ടം. ഗണപതി, സാഗർ സൂര്യ, അൽ അമീൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചിത്രത്തിൽ ശീതൾ ജോസഫ് ആണ് നായിക.

എറണാകുളത്തെ ഒരു ക്യാമ്പസും കണ്ണൂരും പശ്ചാത്തലമാക്കി വിജേഷ് പാണത്തൂർ ഒരുക്കിയിരിക്കുന്ന ഫുൾ-പാക്ക്ഡ് എന്റർടെയ്നറാണ് ചിത്രം. വലിയ സ്റ്റാർ കാസ്റ്റുകൾ ഇല്ലാതിരുന്നിട്ടും പ്രേക്ഷകർക്ക് അച്ഛമ്മയും പിള്ളേരും ചേർന്ന പ്രകടനം കാഴ്ചവച്ചു.

നവരസ ഫിലിംസും കാർത്തിക് സുബ്ബരാജിന്റെ സ്റ്റോൺ ബെഞ്ച് സ്റ്റുഡിയോയും ചേർന്നാണ് ചിത്രം അവതരിപ്പിക്കുന്നത്. ‘നദികളിൽ സുന്ദരി’യ്ക്ക് ശേഷം വിജേഷ് പാണത്തൂർ സംവിധാനം ചെയ്യുന്ന ചിത്രം, ശ്രീജിത്ത് കെ.എസ്., കാർത്തികേയൻ എസ്., സുധീഷ് എൻ. എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്.

കഥ സംവിധായകന്റേതും, തിരക്കഥയും സംഭാഷണവും നവാഗതനായ ശ്രീഹരി വടക്കനുടേതുമാണ്.
അമീൻ, കലാഭവൻ നവാസ്, രാജേഷ് മാധവൻ, മല്ലിക സുകുമാരൻ, അസീസ് നെടുമങ്ങാട്, പി.പി. കുഞ്ഞികൃഷ്ണൻ, ഗായത്രി സതീഷ്, ലാൽ ജോസ്, പ്രശാന്ത് അലക്സാണ്ടർ, സനീഷ് പല്ലി, കുടശ്ശനാട് കനകം എന്നിവരടങ്ങുന്ന വൻ താരനിരയും ചിത്രത്തിന്റെ മറ്റൊരു ആകർഷണമാണ്. മലയാളത്തിലെ പ്രമുഖ ഇൻഫ്ലുവൻസേഴ്സും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.







ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ജനനായകന്റെ നിയമപോരാട്ടം അവസാനിപ്പിച്ച് നിർമാതാക്കൾ; ഹർജി പിൻവലിക്കാൻ അനുമതി

ജനനായകന്റെ നിയമപോരാട്ടം അവസാനിപ്പിച്ച് നിർമാതാക്കൾ; ഹർജി പിൻവലിക്കാൻ അനുമതി


 

വിജയ് ചിത്രം ജനനായകന്റെ നിയമപോരാട്ടം അവസാനിപ്പിച്ച് നിർമാതാക്കളായ കെവിഎൻ പ്രൊഡക്ഷൻസ്. സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷനെതിരെ നൽകിയ ഹർജി പിൻവലിയ്ക്കാനുള്ള അപേക്ഷ മദ്രാസ് ഹൈക്കോടതി അംഗീകരിച്ചു. ജസ്റ്റിസ് പി ടി ആശയാണ് കേസ് പരിഗണിച്ചത്.

സെൻസർ സർട്ടിഫിക്കറ്റ് നൽകാത്ത സിബിഎഫ്സി നടപടിയ്ക്കെതിരെയാണ് കെവിഎൻ പ്രൊഡക്ഷൻസ് കേസ് നൽകിയത്. കേസ് വീണ്ടും സിംഗിൾ ബെഞ്ച് പരിഗണിയ്ക്കാനിരിക്കെയാണ് നിർമാതാക്കളുടെ നടപടി. ചിത്രം റിവൈസിങ് കമ്മിറ്റിയ്ക്ക് വിട്ടുകൊണ്ടുള്ള സിബിഎഫ്സി ചെയർപേഴ്സന്റെ നിർദേശവും നിർമാതാക്കൾ അംഗീകരിച്ചു.

ജനുവരി 9നായിരുന്നു ചിത്രം റിലീസ് ചെയ്യേണ്ടിരുന്നത്. സെൻസർ ബോർഡ് സർട്ടിഫിക്കറ്റ് ലഭിക്കാത്തതിനെ തുടർന്ന് റിലീസ് നീണ്ടുപോവുകയും നിർമാതാക്കൾ കോടതിയെ സമീപിക്കുകയുമായിരുന്നു. ഒരു മാസത്തിലേറെയായി കേസുമായി ബന്ധപ്പെട്ട് സിനിമ കോടതിയിലെത്തി. ഇതിനിടെ സുപ്രീംകോടതിയെയും നിർമാതാക്കൾ സമീപിച്ചിരുന്നു. കേസുമായി മുന്നോട്ട് പോകാനില്ലെന്നാണ് ഇപ്പോൾ നിർമാതാക്കൾ തീരുമാനിച്ചിരിക്കുന്നത്.

റിവൈസിങ് കമ്മിറ്റി പരിശോധിച്ച ശേഷം വളരെ വേ​ഗത്തിൽ സർട്ടിഫിക്കറ്റ് ലഭിച്ച് ഈ മാസം തന്നെ ചിത്രം തിയേറ്ററിലെത്തിക്കാനാണ് നിർമാതാക്കളുടെ നീക്കം. നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുൻപ് തന്നെ ചിത്രം റിലീസ് ചെയ്യുകയെന്നതാണ് നീക്കത്തിന് പിന്നിൽ.







ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Monday, 9 February 2026

'വാട്‌സ് ആപ്പ്‌ ഫാക്ടറികൾ കഥകൾ മെനയുന്നു', സ്പിരിറ്റില്‍ നിന്നും പിന്മാറിയോ?; പ്രതികരിച്ച് പ്രകാശ് രാജ്

'വാട്‌സ് ആപ്പ്‌ ഫാക്ടറികൾ കഥകൾ മെനയുന്നു', സ്പിരിറ്റില്‍ നിന്നും പിന്മാറിയോ?; പ്രതികരിച്ച് പ്രകാശ് രാജ്


 
ഹൈദരാബാദ്: പ്രഭാസിനെ നായകനാക്കി സന്ദീപ് റെഡ്ഡി വാംഗാ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം 'സ്പിരിറ്റിൽ' നിന്ന് പ്രമുഖ നടൻ പ്രകാശ് രാജിനെ ഒഴിവാക്കിയതായി റിപ്പോർട്ടുകൾ. ചിത്രത്തിന്റെ തിരക്കഥയെയും ചില രംഗങ്ങളെയും ചൊല്ലി സംവിധായകനും നടനും തമ്മിലുണ്ടായ അഭിപ്രായവ്യത്യാസമാണ് ഈ കടുത്ത തീരുമാനത്തിന് പിന്നിലെന്നാണ് സൂചന.

'ടോക്സിക് ആയ വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നവരോട്.. ‘സ്പിരിറ്റ്’ എന്ന സിനിമയെക്കുറിച്ചാണ്. എന്റെ സീനുകളുടെ ചിത്രീകരണം പോലും തുടങ്ങിയിട്ടില്ല. എന്നിട്ടും നിങ്ങളുടെ വാട്സ്ആപ്പ് ഫാക്ടറികൾ കഥകൾ മെനയുകയാണ്. കുറച്ച് പക്വത കാണിക്കൂ, പോയി സ്വന്തം കാര്യം നോക്ക്', എന്നായിരുന്നു പ്രകാശ് രാജിന്റെ പോസ്റ്റ്. സംവിധായകനുമായുള്ള അഭിപ്രായവ്യത്യാസത്തെത്തുടർന്നാണ് താരം സിനിമയിൽ നിന്നു പിന്മാറിയെന്നാണ് തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തത്. സന്ദീപ് റെഡ്ഡിയും പ്രകാശ് രാജും തമ്മിൽ സെറ്റിൽ വച്ചു നടന്ന ചൂടേറിയ രാഷ്ട്രീയ ചർച്ചയെത്തുടർന്ന് സാഹചര്യം വഷളാവുകയായിരുന്നുവെന്നും തർക്കം ഒടുവിൽ വലിയ പിരിമുറുക്കത്തിലാണ് അവസാനിച്ചെന്നും വാർത്തയിൽ പറഞ്ഞിരുന്നു. ചിത്രത്തിൽ ഒരു പ്രധാന വേഷത്തിലാണ് പ്രകാശ് രാജ് എത്തുന്നത്.








ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കരാർ ഉണ്ടായിട്ടും സിനിമാ പ്രമോഷനിൽ പങ്കെടുത്തില്ല,നിർമാതാവിന് നഷ്ടമായത് 25 ലക്ഷം;ബിജുമേനോനെതിരെ ബി ഉണ്ണികൃഷ്ണൻ

കരാർ ഉണ്ടായിട്ടും സിനിമാ പ്രമോഷനിൽ പങ്കെടുത്തില്ല,നിർമാതാവിന് നഷ്ടമായത് 25 ലക്ഷം;ബിജുമേനോനെതിരെ ബി ഉണ്ണികൃഷ്ണൻ


 
നടന്‍ ബിജു മേനോനെതിരെ ഗുരുതര പരാതിയുമായി ഫെഫ്ക ജനറല്‍ സെക്രട്ടറിയും സംവിധായകനുമായ ബി ഉണ്ണികൃഷ്ണന്‍. കരാര്‍ ഉണ്ടായിട്ടും സിനിമാ പ്രമോഷനുകളില്‍ പങ്കെടുക്കുന്നില്ലെന്നാണ് ബിജു മേനോനെതിരെ ഫെഫ്ക പരസ്യമായി പരാതി ഉന്നയിച്ചിരിക്കുന്നത്.

അവസാനം ഇറങ്ങിയ ജീത്തു ജോസഫ് ചിത്രമായ വലതുവശത്തെ കള്ളന്റെ പ്രമോഷനും ബിജു മേനോന്‍ എത്തിയില്ലെന്ന് ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞു. കരാര്‍ പ്രകാരമുള്ള പ്രമോഷന് പങ്കെടുക്കാതിരുന്നതിനാല്‍ നിര്‍മാതാവിന് 25 ലക്ഷം രൂപ നഷ്ടമായെന്നും അദ്ദേഹം പറഞ്ഞു. പേര് തുറന്ന് പറയാന്‍ തനിക്ക് മടിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫെഫ്ക നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ വെച്ചാണ് ഇക്കാര്യങ്ങള്‍ പറഞ്ഞത്.

ബിജു മേനോന്‍, ജോജു ജോര്‍ജ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത ചിത്രമായിരുന്നു വലതുവശത്തെ കള്ളന്‍. സിനിമയുടെ വാര്‍ത്താസമ്മേളനത്തിലല്ലാതെ അഭിമുഖങ്ങളില്‍ ബിജു മേനോന്‍ ഭാഗമായിരുന്നില്ല. ഇത് നേരത്തെ തന്നെ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായിരുന്നു. പൊതുവെ സിനിമാ പ്രമോഷന്‍ അഭിമുഖങ്ങളില്‍ പ്രത്യക്ഷപ്പെടാത്ത താരമാണ് ബിജു മേനോന്‍. ഭാഗമായ സിനിമകളില്‍ വളരെ കുറഞ്ഞ പ്രമോഷന്‍ അഭിമുഖങ്ങള്‍ക്കേ നടന്‍ എത്താറുള്ളു.

ബി ഉണ്ണികൃഷ്ണന്‍ ഉന്നയിച്ച പരാതിയില്‍ ഇതുവരെയും ബിജു മേനോന്റെ ഭാഗത്ത് നിന്നും പ്രതികരണം ഉണ്ടായിട്ടില്ല.








ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഒടുവില്‍ മലയാള സിനിമയിലും തൊഴില്‍ സമയത്തില്‍ മാറ്റം വരുന്നു, 16 ല്‍ നിന്നും 12 മണിക്കൂറിലേക്ക്; പുതിയ കരാര്‍

ഒടുവില്‍ മലയാള സിനിമയിലും തൊഴില്‍ സമയത്തില്‍ മാറ്റം വരുന്നു, 16 ല്‍ നിന്നും 12 മണിക്കൂറിലേക്ക്; പുതിയ കരാര്‍


 
മലയാള സിനിമാ മേഖലയിലെ വിവിധ തൊഴില്‍ മേഖലകളുമായി ബന്ധപ്പെട്ട കരാര്‍ നിബന്ധനകളില്‍ മാറ്റം വരുന്നു. കരാര്‍ വ്യവസ്ഥകള്‍ പുതുക്കിയതായി ഫെഫ്ക അറിയിച്ചു. സിനിമയിലെ തൊഴില്‍ സമവുമായി ബന്ധപ്പെട്ട പുതിയ കരാറില്‍ ഫെഫ്കയും നിര്‍മ്മാതാക്കളും ഒപ്പുവെച്ചു.

തൊഴില്‍ സമയവുമായി ബന്ധപ്പെട്ട വലിയ അഴിച്ചുപണികളാണ് നടത്തിയിരിക്കുന്നതാണ് പുറത്തുവരുന്ന വിവരം. കോള്‍ ടൈം വ്യവസ്ഥകളില്‍ സമ്പൂര്‍ണമായ മാറ്റമുണ്ടാകും. തൊഴില്‍ സമയം 16-ല്‍ നിന്ന് 12 മണിക്കൂറായി കുറച്ചു. സേവന വ്യവസ്ഥകളിലും മാറ്റമുണ്ടാകും.

ഉച്ചയ്ക്കും, രാത്രി ജോലിയില്‍ അത്താഴത്തിന് ശേഷവും ഒരു മണിക്കൂര്‍ വിശ്രമം അനുവദിക്കാനും തീരുമാനമായിട്ടുണ്ട്. വേതന വ്യവസ്ഥകളില്‍ മാറ്റത്തിനായി തുടര്‍ ചര്‍ച്ചകള്‍ നടക്കും. രാത്രി ജോലിക്കും ഓവര്‍ടൈമിനും അധിക തുക എന്നിവയുമായി ബന്ധപ്പെട്ട് കൂടുതല്‍ ചര്‍ച്ചകള്‍ നടത്തിയ ശേഷം തീരുമാനം എടുക്കും. നടീ- നടന്‍മാരെയും ഉള്‍പെടുത്തി പുതിയ കരാറിനും നീക്കങ്ങള്‍ ഫെഫ്ക ആരംഭിച്ചിട്ടുണ്ട്.

മലയാള സിനിമയിലെ തൊഴില്‍ സമയം തൊഴിലവകാശങ്ങളെ ഹനിക്കുന്നതാണെന്ന് ഏറെ നാളായി പരാതികളുണ്ട്. വിവിധ മേഖലകളില്‍ അസിസ്റ്റന്‍റ് പൊസിഷനില്‍ ജോലി ചെയ്യുന്നവര്‍ക്ക് കൂടിയ ജോലി സമയവും തുച്ഛമായ ശമ്പളവുമാണെന്ന് വ്യാപകമായി പരാതിയുണ്ട്. പുതിയ കരാര്‍ സിനിമാ തൊഴിലാളികളുടെ അടിസ്ഥാന അവകാശങ്ങള്‍ സംരക്ഷിക്കുമെന്നാണ് പ്രതീക്ഷക്കപ്പെടുന്നത്.








ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക