Showing posts with label Cinema. Show all posts
Showing posts with label Cinema. Show all posts

Saturday, 16 May 2026

പത്താംക്ലാസില്‍ മിന്നും വിജയം നേടി മിന്നല്‍ മുരളി താരം വസിഷ്ഠ്

പത്താംക്ലാസില്‍ മിന്നും വിജയം നേടി മിന്നല്‍ മുരളി താരം വസിഷ്ഠ്



മിന്നല്‍ മുരളി താരം വസിഷ്ഠ് പഠിത്തത്തിലും മിന്നും താരമായി. ഈ വര്‍ഷം 10ാം ക്ലാസ് പരീക്ഷ എഴുതിയ താരം മാര്‍ക്കിന്റെ കാര്യത്തിലും മിന്നല്‍ തിളക്കമാണ് നേടിയരിക്കുന്നത്. ഫുള്‍ എ പ്ലസും സ്വന്തമാക്കിയിരിക്കുകയാണ് താരം. വാണിയംകുളം ടി.ആര്‍.കെ.എച്ച്.എസ്.എസിലെ വിദ്യാര്‍ഥിയാണ് വസിഷ്ഠ്.

തമിഴ് സിനിമയായ സൂപ്പര്‍ ഹീറോയുടെ ചിത്രീകരണത്തിനായി 3 മാസമായി ചെന്നൈയിലായിരുന്നു വസിഷ്ഠ്. സിനിമയുടെ ചിത്രീകരണത്തിനിടയിലാണ് വസിഷ്ഠ് പരീക്ഷ എഴുതിയത്. പരീക്ഷയുടെ സമയത്ത് ചിത്രീകരണം നിര്‍ത്തിവച്ചിരുന്നു. വസിഷ്ഠ് മോഡല്‍ പരീക്ഷ പോലും എഴുതാതെയാണ് ഫൈനല്‍ പരീക്ഷയില്‍ പങ്കെടുത്തത്.

വസിഷ്ഠിന്റെ അച്ഛനും അമ്മയും അധ്യാപകരാണ്. വാണിയംകുളം ടി.ആര്‍.കെ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ഹയര്‍സെക്കന്‍ഡറി വിഭാഗം അധ്യാപകനാണ് അച്ഛന്‍ ചളവറ കയിലിയാട് ശ്രേണികയില്‍ ഉമേഷ്. അതേ സ്‌കൂളിലെ ഹൈസ്‌കൂള്‍ വിഭാഗം അധ്യാപികയാണ് അമ്മ ജ്യോതി. ഇരുവരുടെയും പരിശീലനംകൂടി ആയതോടെയാണ് വസിഷ്ഠിന് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടാനായത്. സെപ്റ്റംബറിലാണ് വസിഷ്ഠിന്റെ തമിഴ്പടം റിലീസാകുന്നത്.

 










ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Thursday, 14 May 2026

വിജയ് ഇടപെട്ടിട്ടും കാര്യമുണ്ടായില്ല; സൂര്യ, തൃഷ ചിത്രം 'കറുപ്പ്' 9 മണിക്ക് കാണാൻ കഴിയാതെ പ്രേക്ഷകർ

വിജയ് ഇടപെട്ടിട്ടും കാര്യമുണ്ടായില്ല; സൂര്യ, തൃഷ ചിത്രം 'കറുപ്പ്' 9 മണിക്ക് കാണാൻ കഴിയാതെ പ്രേക്ഷകർ



സൂര്യയുടെയും തൃഷയുടെയും പുതിയ ചിത്രമായ കറുപ്പിന് വലിയ തിരിച്ചടിയെന്നോണം, റിലീസ് ദിവസമായ മെയ് 14 ന് ചിത്രത്തിന്റെ രാവിലെ 9 മണിക്ക് ചാർട്ട് ചെയ്ത ഷോകൾ റദ്ദാക്കി. ചിത്രത്തിന്റെ നിർമ്മാതാവ് എസ്.ആർ. പ്രഭു സോഷ്യൽ മീഡിയയിൽ ഇക്കാര്യം സ്ഥിരീകരിച്ചു. “ഒഴിവാക്കാനാവാത്ത കാരണങ്ങളാൽ, കറുപ്പിന്റെ രാവിലെ 9 മണിക്കുള്ള ഷോകൾ റദ്ദാക്കുന്നു. എല്ലാവരോടും ഞങ്ങൾ ആത്മാർത്ഥമായി ക്ഷമ ചോദിക്കുന്നു!” അദ്ദേഹം എഴുതി.

റദ്ദാക്കാനുള്ള കാരണം അറിയില്ലെങ്കിലും, സംവിധായകൻ ആർ.ജെ. ബാലാജിയും തന്റെ എക്സ് ഹാൻഡിൽ വഴി ആരാധകർക്ക് ഉറപ്പ് നൽകി. ചിത്രത്തിന്റെ റിലീസ് സംബന്ധിച്ച എല്ലാ പ്രശ്നങ്ങളും ഉടൻ പരിഹരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

"പ്രിയപ്പെട്ട ആരാധകരേ, നിലവിലെ സാഹചര്യത്തിൽ എനിക്ക് വ്യക്തമായ ഉത്തരമില്ല. തടസ്സങ്ങൾ പരിഹരിക്കാൻ നിർമ്മാതാക്കൾ പരമാവധി ശ്രമിക്കുന്നു. ഈ സിനിമ എല്ലായ്‌പ്പോഴും തടസ്സങ്ങൾ നേരിട്ടിരുന്നു. എങ്ങനെയോ ദൈവം അതെല്ലാം കടന്ന് നമ്മെ മുന്നോട്ട് നയിച്ചു, 32 മാസങ്ങൾക്ക് ശേഷം നമ്മൾ ഇതാ ഇവിടെയുണ്ട്. ഇത്തവണയും എനിക്ക് ഈശ്വരനിൽ വിശ്വാസമുണ്ട്, പൂർണ്ണ വിശ്വാസമുണ്ട്," അദ്ദേഹം എഴുതി. 










ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Monday, 11 May 2026

500 കോടി ഇല്ലെങ്കിലും ഒരു 300 കൂടിയെങ്കിലും കിട്ടട്ടെ, ' ദൃശ്യം 3 കളക്ഷനെക്കുറിച്ച് മോഹൻലാൽ

500 കോടി ഇല്ലെങ്കിലും ഒരു 300 കൂടിയെങ്കിലും കിട്ടട്ടെ, ' ദൃശ്യം 3 കളക്ഷനെക്കുറിച്ച് മോഹൻലാൽ


 
ഇന്ത്യന്‍ സിനിമയില്‍ തന്നെ ഏറ്റവും കൂടുതല്‍ പ്രേക്ഷകര്‍ കാത്തിരിക്കുന്ന ചിത്രമാണ് ദൃശ്യം 3. മലയാളത്തില്‍ ആദ്യം പുറത്തിറങ്ങിയ ചിത്രം പിന്നീട് നിരവധി ഭാഷകളിലാണ് റീമേയ്ക്ക് ചെയ്ത് പുറത്തിറങ്ങിയത്. ദൃശ്യം 3 യ്ക്കായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ചിത്രം മെയ് 1 ന് പുറത്തിറങ്ങും. സിനിമ എത്ര നേട്ടം ഉണ്ടാകും എന്നതിനെക്കുറിച്ച് മോഹൻലാൽ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. എല്ലാ സിനിമയും നന്നാകണം എന്ന ഉദ്ദേശത്തോടെയാണ് എടുക്കുന്നതെന്ന് മോഹൻലാൽ പറഞ്ഞു. സിനിമയ്ക്കും ജാതകം ഉണ്ടെന്നും അതുകൊണ്ട് 500 കോടി ഇല്ലെങ്കിലും ഒരു 300 കൂടിയെങ്കിലും കിട്ടട്ടെ എന്നും മോഹൻലാൽ തമാശ രൂപേണ പറഞ്ഞു.

'നമ്മൾ അങ്ങനെ വിചാരിച്ചിട്ട് ഒരു സിനിമയും എടുത്തിട്ടില്ല. അത് അബദ്ധത്തിൽ പറ്റി പോവുന്നതാണ്. ഇത് നല്ല സിനിമയായിരിക്കും. അങ്ങനെ സംഭവിക്കട്ടെ, ഇപ്പോഴും അങ്ങനെയല്ലേ. ഒരു സിനിമയെടുക്കുമ്പോൾ ഏറ്റവും നന്നായിട്ട് ഓടണം, അത്രയും ആൾക്കാർ കാണണം എന്ന് കരുതിയാണ് സിനിമ എടുക്കുന്നത്. സിനിമയ്ക്ക് ഒരു ജാതകമുണ്ട്, മനുഷ്യനെ പോലെയല്ല അത്. നല്ല മിടുക്കനായിരിക്കും. കുറച്ച് കഴിയുമ്പോൾ മോശമായിപ്പോവും. അതുപോലെ സിനിമയ്ക്കും ഒരു ജാതകമുണ്ട്. അതൊരു മാജിക് ആണ്. ഒരു സീക്രട്ട് റെസിപ്പി ആണ്. ആർക്കും അറിയില്ല. അതുകൊണ്ട് 500 കോടി ഇല്ലെങ്കിലും ഒരു 300 കൂടിയെങ്കിലും…" മോഹൻലാൽ പറയുന്നു.

താന്‍ ആദ്യമായി ടിക്കറ്റെടുത്ത് കാണുന്ന സിനിമയാകും ദൃശ്യം 3യെന്നും മോഹൻലാൽ പറഞ്ഞു. 'ആദ്യമായാണ് ടിക്കറ്റെടുത്ത് സിനിമ കാണാന്‍ പോകുന്നത്. പണ്ട് ടിക്കറ്റ് എടുത്ത് സിനിമയ്ക്ക് പോകേണ്ട സമയം ആയപ്പോഴേക്കും ഞാന്‍ സിനിമയിലായിപ്പോയി. പതിനേഴ് വയസില്‍ സിനിമയില്‍ വന്ന ആളാണ്' എന്നാണ് മോഹന്‍ലാല്‍ പറഞ്ഞത്. സിനിമയുടെ ട്രെയ്‌ലർ ലോഞ്ചിലായിരുന്നു നടന്റെ പ്രതികരണം.

കേരളത്തില്‍ സിനിമയുടെ ആദ്യ പ്രദര്‍ശനം രാവിലെ 8 മണി മുതല്‍ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ചിത്രത്തിന്റെ യുഎസ്എ പ്രീമിയറുകള്‍ മെയ് 20 ന് 7.30 മുതലാണ് ആരംഭിക്കുക. ആദ്യ ദിനം ദൃശ്യം 3 വമ്പന്‍ ഓപ്പണിങ് തന്നെ നേടുമെന്നാണ് കണക്കുകൂട്ടല്‍. സിനിമയുടെ ടീസര്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ജോര്‍ജ്കുട്ടിയെയും മറ്റു കഥാപാത്രങ്ങളെയും അവതരിപ്പിക്കുന്ന തരത്തിലാണ് ടീസര്‍ ഒരുക്കിയിരിക്കുന്നത്. ആകെമൊത്തത്തില്‍ ഒരു നിഗൂഢത നിറച്ചാണ് ടീസര്‍ പുറത്തിറക്കിയിരിക്കുന്നത്. ജോര്‍ജ്കുട്ടി എന്ന കഥാപാത്രത്തിന് നാല് വര്‍ഷത്തിന് ശേഷമുണ്ടാകുന്ന മാറ്റങ്ങളെ ആണ് മൂന്നാം ഭാഗത്തില്‍ കൊണ്ടുവരുന്നതെന്ന് ജീത്തു ജോസഫ് നേരത്തെ പറഞ്ഞിരുന്നു. ആദ്യ രണ്ട് ഭാഗങ്ങളെപ്പോലെ ഒരു ഹെവി ഇന്റലിജെന്റ് സിനിമയല്ല മൂന്നാം ഭാഗമെന്നും ജീത്തു ജോസഫ് വ്യക്തമാക്കി.









ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Saturday, 9 May 2026

"ഇനി എല്ലാ പിറന്നാളിനും ഓരോ സിനിമ ഇറക്കാൻ പറ്റില്ല, അത് ഒരിക്കൽ മാത്രം സംഭവിക്കുന്ന കാര്യം": മോഹൻലാൽ

"ഇനി എല്ലാ പിറന്നാളിനും ഓരോ സിനിമ ഇറക്കാൻ പറ്റില്ല, അത് ഒരിക്കൽ മാത്രം സംഭവിക്കുന്ന കാര്യം": മോഹൻലാൽ



മലയാളത്തിൽ ഏറ്റവും കൂടുതൽ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മോഹൻലാൽ- ജീത്തു ജോസഫ് കൂട്ടുകെട്ടിൽ പുറത്തിറങ്ങുന്ന ദൃശ്യം 3. മെയ് 21ന് മോഹൻലാലിന്റെ ജന്മദിനത്തിലാണ് ചിത്രം ആഗോള റിലീസായി എത്തുന്നത്. ഇന്ന് വൈകുന്നേരം പുറത്തറിങ്ങുന്ന ചിത്രത്തിൻറെ ട്രെയിലറിന് വേണ്ടി പ്രതീക്ഷയോടെയാണ് പ്രേക്ഷർ കാത്തിരിക്കുന്നത്.

ഇപ്പോഴിതാ തന്റെ എല്ലാ ജന്മദിനത്തിലും ഇതുപോലെ സിനിമ ഇറക്കാൻ കഴിയില്ലെന്ന് പറഞ്ഞിരിക്കുകയാണ് മോഹൻലാൽ. പിറന്നാളിന് സിനിമ ഇറക്കുക എന്നത് ആന്റണി പെരുമ്പാവൂരിന്റെ അഭിപ്രായമായിരുന്നുവെന്നും പിറന്നാൾ ദിവസം തന്നെ ഈ സിനിമ റിലീസ് ചെയ്യുന്നതിൽ സന്തോഷമുണ്ടെന്നും മോഹൻലാൽ കൂട്ടിച്ചേർത്തു. ദൃശ്യം പ്രസ്സ് മീറ്റിനിടെയായിരുന്നു മോഹൻലാലിന്റെ പ്രതികരണം.

"ഈ സിനിമ നമ്മൾ നേരത്തെ റിലീസ് ചെയ്യാൻ പ്ലാൻ ചെയ്തതായിരുന്നു. എന്നാൽ പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്ന് നമുക്ക് റിലീസ് മാറ്റേണ്ടതായി വന്നു. സാധാരണ സിനിമകൾ റിലീസ് ചെയ്യുന്നത് വ്യാഴാഴ്ചയോ വെള്ളിയാഴ്ചയോ ആണ്. മെയ് 21 ഒരു വ്യാഴാഴ്ചയാണ്. അതൊരു ഭാ​ഗ്യമായിട്ട് കരുതുന്നു. പിന്നെ ഇങ്ങനെ ഒരിക്കലേ ചാൻസ് കിട്ടുകയുള്ളൂ. അത്രയും ആൾക്കാർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒരു സിനിമ. ആ സിനിമ നമ്മുടെ പിറന്നാളിന് കൊടുക്കുക എന്ന് പറയുന്നത് എന്നേക്കാൾ കൂടുതൽ ആന്റണിയുടെ അഭിപ്രായമായിരുന്നു. അതൊരിക്കൽ മാത്രം സംഭവിക്കുന്ന കാര്യമാണ്. ഇനി എല്ലാ പിറന്നാളിനും ഓരോ സിനിമ ഇറക്കാൻ പറ്റില്ല." മോഹൻലാൽ പറയുന്നു. 










ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Wednesday, 6 May 2026

സിനിമ പരാജയപ്പെട്ടപ്പോൾ എന്നും വിളിച്ചിരുന്നവർ വിളിക്കാതെയായി, പഴയ സ്നേഹം ഇല്ലാതെയായി: സൈജു കുറുപ്പ്

സിനിമ പരാജയപ്പെട്ടപ്പോൾ എന്നും വിളിച്ചിരുന്നവർ വിളിക്കാതെയായി, പഴയ സ്നേഹം ഇല്ലാതെയായി: സൈജു കുറുപ്പ്


 
നിരവധി നല്ല കഥാപാത്രങ്ങളിലൂടെയും സിനിമയുടെയും പ്രേക്ഷകരുടെ സ്നേഹം പിടിച്ചുപറ്റിയ നടൻ ആണ് സൈജു കുറുപ്പ്. മോഹിനിയാട്ടം ആണ് അവസാനം പുറത്തുവന്ന സൈജു ചിത്രം. മികച്ച വിജയം നേടിയ സിനിമ ആഗോള ബോക്സ് ഓഫീസിൽ 25 കോടി നേടിക്കഴിഞ്ഞു. ഇപ്പോഴിതാ അഭിനയത്തിന്റെ തുടക്കകാലത്ത് നേരിട്ട് പരാജയങ്ങളും അത് നൽകിയ അനുഭവങ്ങളെക്കുറിച്ചും സംസാരിക്കുകയാണ് സൈജു കുറുപ്പ്.

'സിനിമയില്‍ നിന്നും പഠിച്ച പാഠങ്ങള്‍ ഒരുപാടുണ്ട്. ഹരിഹരന്‍ എന്ന ലെജന്‍ഡറി സംവിധായകന്റെ ചിത്രത്തിലൂടെയാണല്ലോ അരങ്ങേറ്റം. അപ്പോള്‍ ആളുകള്‍ കാണിച്ച സ്‌നേഹം കണ്ട് മതി മറന്നു. പടം ഓടാതെ വന്നപ്പോള്‍ ദിവസവും വിളിച്ചു കൊണ്ടിരുന്നവരൊന്നും വിളിക്കാതായി. പഴയ സ്‌നേഹമൊക്കെ ഇല്ലാതായി. എല്ലായിടത്തും വിജയത്തിനാണ് വില. അതുമാത്രമേ കണക്കിലെടുക്കൂ. പരാജയപ്പെട്ടാലും പൊളിഞ്ഞാലും നമ്മളെ അംഗീകരിച്ച് കൂടെ നില്‍ക്കാന്‍ വളരെ കുറച്ച് ആള്‍ക്കാരെ ഉണ്ടാകൂ എന്നൊക്കെ മനസിലായി തുടങ്ങി', സൈജു കുറുപ്പിന്റെ വാക്കുകൾ. ഗൃഹലക്ഷ്മിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് സൈജു മനസ് തുറന്നത്.

ഭരതനാട്യം സിനിമയുടെ രണ്ടാം ഭാഗമായിട്ടാണ് ചിത്രം തീയേറ്ററില്‍ എത്തിയത്. സൈജു കുറുപ്പിന്റെ കരിയറിലെ 150-ാ മത്തെ ചിത്രമാണ് മോഹിനിയാട്ടം. ചിത്രത്തിലെ സൈജു കുറുപ്പിന്റെയും സുരാജ് വെഞ്ഞാറമൂടിന്റെയും പ്രകടനത്തിന് മകച്ച പ്രതികരണമാണ് ലഭിച്ചത്. ആദ്യ ഭാഗത്തേക്കാള്‍ മികച്ചതാണ് മോഹിനിയാട്ടം എന്നാണ് കമന്റുകള്‍. കൃഷ്ണദാസ് മുരളിയാണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ജഗദീഷ്, വിനയ് ഫോര്‍ട്ട്, കലാരഞ്ജിനി, ശ്രീജ രവി, സ്വാതി ദാസ് പ്രഭു, നന്ദു പൊതുവാള്‍, അഭിരാം, ശ്രുതി സുരേഷ്, ദിവ്യ എം നായര്‍, ജിനില്‍ റെക്‌സ, ജിവിന്‍ റെക്‌സ, നിഷ്താര്‍ സെയ്ത്, സന്തോഷ് ബാലചന്ദ്ര വിജയ്, സല്‍ഖാന്‍ വിജയ്, സല്‍ഖാന്‍, നായര്‍ ബാബു, ജിബിന്‍ ഗോപിനാഥ് തുടങ്ങിയവരാണ് സിനിമയിലെ മറ്റ് പ്രധാന അഭിനേതാക്കള്‍.

ചിത്രത്തിന്റെ രചന: കൃഷ്ണദാസ് മുരളി, വിഷ്ണു ആര്‍. പ്രദീപ്. ഛായാഗ്രഹണം: ബബ്ലു അജു. ചിത്രസംയോജനം : ഷഫീഖ് വി. ബി. സംഗീതം : ഇലക്ട്രോണിക് കിളി. കലാസംവിധാനം : ദില്‍ജിത് എം. ദാസ്. ശബ്ദസംവിധാനം : ധനുഷ് നായനാര്‍. ശബ്ദമിശ്രണം : വിപിന്‍ നായര്‍. വസ്ത്രാലങ്കാരം : സുജിത് മട്ടന്നൂര്‍. ചമയം : മനോജ് കിരണ്‍രാജ്. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ : സാംസണ്‍ സെബാസ്റ്റ്യന്‍. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ : സല്‍മാന്‍ കെ. എം, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ : ജിതേഷ് അഞ്ചുമന, സ്റ്റില്‍സ് : വിഷ്ണു എസ്. രാജന്‍, മോഷന്‍ പോസ്റ്റര്‍ : ഡോട്ട് VFX സ്റ്റുഡിയോ, പിആര്‍ ഓ : എ. എസ്. ദിനേശ്, പബ്ലിസിറ്റി ഡിസൈന്‍ : യെല്ലോ ടൂത്ത്, മീഡിയ പ്ലാനിങ് & കോണ്‍ടെന്റ് ഡിസൈന്‍ : പപ്പറ്റ് മീഡിയ.













ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

'ടോം ക്രൂസ് സിനിമകളെക്കാൾ ഗംഭീരമാണ് പേട്രിയറ്റ്'; വൈറലായി വിദേശ വനിതയുടെ റിവ്യൂ

'ടോം ക്രൂസ് സിനിമകളെക്കാൾ ഗംഭീരമാണ് പേട്രിയറ്റ്'; വൈറലായി വിദേശ വനിതയുടെ റിവ്യൂ



മമ്മൂട്ടി-മോഹൻലാൽ ചിത്രം പേട്രിയറ്റിനെ അഭിനന്ദിച്ചുകൊണ്ടുള്ള വിദേശ വനിതയുടെ റിവ്യൂ വൈറലാകുന്നു. ഗംഭീര സിനിമയാണ് പേട്രിയറ്റ് എന്നും ടോം ക്രൂസ് സിനിമകളെക്കാൾ ഗംഭീരമാണ് ചിത്രമെന്നും അവർ വീഡിയോയിലൂടെ പറഞ്ഞു. റിനിൽ ജിജോ എന്ന മലയാളി വ്ലോഗർ ആണ് അവരുടെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ ഈ വീഡിയോ പുറത്തുവിട്ടത്.

'ഗംഭീര സിനിമയാണ് പേട്രിയറ്റ്. ടോം ക്രൂസ് സിനിമകളെക്കാൾ ഗംഭീരമായിട്ടാണ് എനിക്ക് സിനിമ അനുഭവപ്പെട്ടത്. സിനിമയുടെ മ്യൂസിക്, കഥ, പ്രകടനങ്ങൾ എല്ലാം ഗംഭീരം', എന്നാണ് ചിത്രം കണ്ടു അവർ പ്രതികരിച്ചത്. ഇതിനോടകം ആയിരക്കണക്കിന് ആളുകൾ ആണ് വീഡിയോയിൽ പ്രതികരിച്ചിരിക്കുന്നത്. 'നമ്മുടെ സംസ്കാരത്തെ എത്രമാത്രം ആരാധിക്കുന്നുവെന്ന് അവൾ സംസാരിച്ചു. അത് എന്റെ മനസ്സിൽ തങ്ങിനിന്നു. നമ്മളെപ്പോലെ തന്നെ നമ്മുടെ കഥകൾ സ്വീകരിക്കുകയും ആസ്വദിക്കുകയും ചെയ്യുന്ന ഒരു രാജ്യത്ത് ജീവിക്കാൻ കഴിഞ്ഞതിൽ നന്ദിയുണ്ട്', എന്ന് വീഡിയോ പങ്കുവെച്ചുകൊണ്ട് റിനിൽ ജിജോ കുറിച്ചു.

ആദ്യ മൂന്ന് ദിവസം പിന്നിടുമ്പോൾ ചിത്രം ആഗോള ബോക്സ് ഓഫീസിൽ നിന്ന് 61.25 കോടി നേടിയാണെന്നാണ് അണിയറക്കാർ പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നത്. കേരളത്തിൽ നിന്ന് സിനിമ ഇതുവരെ 18.65 കോടി നേടിയിട്ടുണ്ട്. ആന്റോ ജോസഫ് ഫിലിം കമ്പനി, കിച്ചപ്പു ഫിലിംസ് എന്നിവയുടെ ബാനറിൽ ആന്റോ ജോസഫ്, കെ ജി അനിൽകുമാർ എന്നിവർ ചേർന്നാണ് പേട്രിയറ്റ് നിർമിച്ചിരിക്കുന്നത്. വിവിധ ലൊക്കേഷനുകളിലും ഷെഡ്യൂളുകളിലുമായി ഏറെ നാൾ പേട്രിയറ്റിന്റെ ഷൂട്ട് നടന്നത്. മനുഷ് നന്ദനാണ് സിനിമയുടെ ക്യാമറ. മഹേഷ് നാരായണനും രാഹുൽ രാധാകൃഷ്ണനും ചേർന്നാണ് എഡിറ്റിംഗ് നിർവഹിച്ചത്.

ആദ്യ ദിനം ആഗോള തലത്തിൽ ചിത്രം 29.37 കോടി നേടിയെന്നാണ് റിപ്പോർട്ടുകൾ. ഒരു മലയാള സിനിമയ്ക്ക് ലഭിക്കുന്ന രണ്ടാമത്തെ ഏറ്റവും ഉയർന്ന കളക്ഷൻ ആണിത്. കേരളത്തിൽ നിന്ന് പേട്രിയറ്റ് നേടിയത് 8.5 കോടി ആണെന്നാണ് സാക്നിൽക് റിപ്പോർട്ട് ചെയ്യുന്നത്. ഇന്ത്യയിൽ നിന്ന് 9.80 കോടിയാണ് സിനിമയുടെ കളക്ഷൻ. മോഹൻലാൽ വരുന്ന ഭാഗങ്ങളെല്ലാം തിയേറ്ററിൽ വൻ തരംഗമാണ് സൃഷ്ടിച്ചതെന്നും സോഷ്യൽ മീഡിയയിൽ കമന്റുകൾ കാണാം. 














ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Tuesday, 5 May 2026

കോളേജ് കാലം തൊട്ടേ നല്ലൊരു സുഹൃത്തും സഹോദരനും; സന്തോഷിന്റെ വേർപാടിൽ മോഹൻലാൽ

കോളേജ് കാലം തൊട്ടേ നല്ലൊരു സുഹൃത്തും സഹോദരനും; സന്തോഷിന്റെ വേർപാടിൽ മോഹൻലാൽ



ചലച്ചിത്ര നടൻ സന്തോഷിന്റെ വേർപാടിൽ കുറിപ്പുമായി മോഹൻലാൽ. സഹപ്രവർത്തകർ എന്നതിനേക്കാൾ, കോളേജിലെ സഹപാഠികൾ എന്ന നിലയിലാണ് അവർ തമ്മിലെ പരിചയം ആരംഭിക്കുന്നത്. കോട്ടയത്തേക്കുള്ള ദേശീയ പാതയിൽ കാറും ലോറിയും കൂട്ടിമുട്ടിയുള്ള അപകടത്തിലാണ് സന്തോഷിന്റെ മരണം. ഒപ്പമുണ്ടായിരുന്ന ഭാര്യയ്ക്കും പരിക്കേറ്റിരുന്നു. ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും, സന്തോഷിന്റെ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.

"ഏറെ വിഷമിപ്പിക്കുന്ന ഒരു ദുഃഖവാര്‍ത്തയാണ്‌ ഇന്ന് രാവിലെ കേട്ടത്. വ്യക്തിപരമായി ഒരുപാട് അടുപ്പമുള്ള പ്രിയപ്പെട്ട സന്തോഷ് ഒരു വാഹനാപകടത്തില്‍ ഈ ലോകത്തോട് വിടപറഞ്ഞു. കോളേജില്‍ എന്‍റെ ജൂനിയറായിരുന്നു സന്തോഷ്. ആ കാലം തൊട്ടേ നല്ലൊരു സുഹൃത്തും സഹോദരനുമായിരുന്നു അദ്ദേഹം എനിക്ക്. ഒട്ടനവധി സിനിമകളില്‍ ഞങ്ങള്‍ ഒന്നിച്ചു പ്രവര്‍ത്തിച്ചിട്ടുണ്ട്. തലയെടുപ്പുള്ള വ്യക്തിത്വമായി, ഏവരുടേയും സ്നേഹം പിടിച്ചുപറ്റിയ നല്ലൊരു മനസ്സിന്‍റെയുടമ. സന്തോഷിന്‍റെ അകാലത്തിലുള്ള വേര്‍പാടില്‍ വേദനയോടെ ആദരാഞ്ജലികള്‍," മോഹൻലാൽ ഫേസ്ബുക്ക് പോസ്റ്റിൽ എഴുതി. 














ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

'സന്തോഷ് അണ്ണന്റെ വിയോഗ വാര്‍ത്ത ഏറെ വേദന തരുന്നു...'; സുരാജ് വെഞ്ഞാറമൂട്

'സന്തോഷ് അണ്ണന്റെ വിയോഗ വാര്‍ത്ത ഏറെ വേദന തരുന്നു...'; സുരാജ് വെഞ്ഞാറമൂട്



വാഹനാപകടത്തില്‍ അന്തരിച്ച നടന്‍ സന്തോഷ് നായര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് സുരാജ് വെഞ്ഞാറമൂട്. എല്ലാവരെയും പൊട്ടിച്ചിരിപ്പിക്കുന്ന രസികനായ ഒരാളാണ് സന്തോഷ് നായരെന്നും വിയോഗ വാര്‍ത്ത ഒരുപാട് വേദനിപ്പിച്ചുവെന്നും സുരാജ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

'രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ കേള്‍ക്കുന്നത് ഒരുപാട് വേദന തരുന്ന സന്തോഷ് അണ്ണന്റെ വിയോഗവര്‍ത്തയാണ്…ഞാന്‍ സിനിമയില്‍ വരുന്ന കാലത്തൊക്കെ അദ്ദേഹം വില്ലന്‍ വേഷങ്ങളില്‍ തിളങ്ങി നില്കുകയായിരുന്നു…കൂടെ അഭിനയിച്ചു തുടങ്ങിയപ്പോള്‍ ആണ് ഇത്രയും രസികന്‍ ആയ ഒരാള്‍ ആയിരുന്നോ ഇദ്ദേഹമെന്നു അത്ഭുതം തോന്നിയത്..എപ്പോഴും എന്തെങ്കിലും ഒക്കെ പറഞ്ഞു ചിരിപ്പിച്ചു കൊണ്ടേയിരിക്കും…അവസാനം മോഹിനിയാട്ടമാണ് ഒരുമിച്ച് ചെയ്ത സിനിമ…ആ സിനിമയുടെ സെറ്റിലും അദ്ദേഹത്തിന്റെ ഒപ്പം പങ്കിട്ട നിമിഷങ്ങള്‍ എല്ലാം പൊട്ടിച്ചിരികളുടേതായിരുന്നു…അത്യധികം വേദനയോടെ വിട'- സുരാജ് കുറിച്ചു.

നൂറിലധികം സിനിമകളില്‍ അഭിനയിച്ചിട്ടുള്ള സന്തോഷ് നായരുടേതായി പുറത്തിറങ്ങിയ അവസാന ചിത്രം മോഹിനിയാട്ടമാണ്. 1982 ല്‍ പി ജി വിശ്വംഭരന്‍ സംവിധാനം ചെയ്ത 'ഇതു ഞങ്ങളുടെ കഥ' എന്ന സിനിമയിലൂടെയാണ് സന്തോഷ് അഭിനയരംഗത്തേക്കെത്തുന്നത്. 'ഏപ്രില്‍ 18', 'ഇവിടെ തുടങ്ങുന്നു' എന്നീ സിനിമകളിലെ വില്ലന്‍ വേഷങ്ങള്‍ ശ്രദ്ധിക്കപ്പെട്ടതൊടെ തിരക്കുള്ള നടനായി മാറുകയായിരുന്നു. 1985 ല്‍ പതിനെട്ടോളം സിനിമകളില്‍ സന്തോഷ് അഭിനയിച്ചു. മിക്കതും വില്ലന്‍ വേഷങ്ങളായിരുന്നു. കൊതി തീരും വരെ, ഇത് നല്ല തമാശ എന്ന സിനിമകളിലെ നായകവേഷങ്ങളും ഇതിനിടയില്‍ ചെയ്തു.

1986 ല്‍ ഇറങ്ങിയ 'യുവജനോത്സവം' എന്ന സിനിമയിലെ നിസ്സാര്‍ എന്ന റോള്‍, ഇരുപതാം നൂറ്റാണ്ട് എന്ന ചിത്രത്തിലെ ജാക്കിയുടെ വലംകയ്യായ ലോറന്‍സ് തുടങ്ങിയ വേഷങ്ങള്‍ ശ്രദ്ധിക്കപ്പെട്ടു. മുളമൂട്ടില്‍ അടിമ, പെരുവണ്ണാപുരത്തെ വിശേഷങ്ങള്‍, കടത്തനാടന്‍ അമ്പാടി, വിഷ്ണുലോകം,ഒരു അഭിഭാഷകന്റെ കേസ് ഡയറി തുടങ്ങിയ സിനിമകളില്‍ അദ്ദേഹം നല്ല വേഷങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്.

ഒരിടവേളയ്ക്ക് ശേഷം അദ്ദേഹത്തിന്റെ ശക്തമായൊരു കഥാപാത്രമെന്ന് പറയുന്നത് ചന്ദ്രോത്സവത്തിലെ നായകന്റെ സുഹൃത്തായ സഹദേവന്റെ വേഷമായിരിക്കും. മോഹന്‍ലാല്‍, മമ്മൂട്ടി, സുരേഷ്ഗോപി, രതീഷ്, ശങ്കര്‍, ജയറാം, റഹ്‌മാന്‍, ബാലചന്ദ്രമേനോന്‍ എന്നിവരുടെയൊക്കെ വില്ലന്‍ ജോഡിയായി വന്നിട്ടുള്ള ഈ നടന്‍ നഗരങ്ങളില്‍ ചെന്നു രാപ്പാര്‍ക്കാം പ്രൊപ്രൈറ്റര്‍സ് : കമ്മത്ത് & കമ്മത്ത്, എന്നീ സിനിമകളില്‍ കോമഡി ഫ്ലേവറുള്ള വേഷങ്ങളും ചെയ്തിട്ടുണ്ട്. 














ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക