Showing posts with label Health. Show all posts
Showing posts with label Health. Show all posts

Friday, 27 February 2026

സൈലന്റ് ഹാര്‍ട്ട് അറ്റാക്ക് ; ഈ അഞ്ച് ലക്ഷണങ്ങൾ നിസാരമായി കാണരുത്

സൈലന്റ് ഹാര്‍ട്ട് അറ്റാക്ക് ; ഈ അഞ്ച് ലക്ഷണങ്ങൾ നിസാരമായി കാണരുത്


 
ജീവിതശൈലിയിലെ മാറ്റവും തെറ്റായ ഭക്ഷണക്രമവും ഹൃദ്രോഗ സാധ്യത വർദ്ധിപ്പിക്കുന്നു. സൈലൻറ് ഹാർട്ട് അറ്റാക്ക് അഥവാ സൈലൻറ് മയോകാർഡിയൽ ഇൻഫ്രാക്ഷൻ മൂലം മരിക്കുന്നവരുടെ എണ്ണം കൂടിവരുന്നതായാണ് റിപ്പോർട്ടുകൾ. ഹൃദയാഘാതം (സൈലന്റ് മയോകാർഡിയൽ ഇൻഫ്രാക്ഷൻ) രക്തയോട്ടം തടസ്സപ്പെടുന്നതിലൂടെ ഹൃദയപേശികൾക്ക് കേടുപാടുകൾ വരുത്തുന്നു. 

പാരമ്പര്യം, പുകവലി, ഉയർന്ന കൊളസ്ട്രോളും രക്തസമ്മർദ്ദവും, അമിതഭാരം എന്നിവ സെെലന്റ് ഹാർട്ട് അറ്റാക്കിനുള്ള സാധ്യത കൂട്ടുന്നു.

ഹൃദയ ധമനിയായ കൊറോണറി ആർട്ടറി തടസ്സപ്പെടുകയും രക്തയോട്ടം കുറയുകയും ചെയ്യുമ്പോഴാണ് ഹൃദയാഘാതം സംഭവിക്കുന്നത്. തൽഫലമായി, ഹൃദയപേശികൾക്ക് ഓക്സിജനും പോഷകങ്ങളും ലഭ്യമാകാതെ ഹൃദയം പ്രവർത്തനരഹിതമാകുന്നു. സാധാരണ ഹൃദയാഘാതത്തിനും നിശബ്ദ ഹൃദയാഘാതത്തിനുമുള്ള കാരണങ്ങൾ ഒന്ന് തന്നെയാണ്. പാരമ്പര്യം, പുകവലി, ഉയർന്ന കൊളസ്ട്രോളും രക്തസമ്മർദ്ദവും പ്രമേഹം, വ്യായാമത്തിന്റെ അഭാവം, അമിതഭാരം എന്നിവ സെെലന്റ് ഹാർട്ട് അറ്റാക്കിനുള്ള സാധ്യത കൂട്ടുന്നു. സൈലന്റ് ഹാര്‍ട്ട് അറ്റാക്കിന്റെ ലക്ഷണങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്.

താടിയെല്ല് വേദനയാണ് ആദ്യത്തെ ലക്ഷണം എന്ന് പറയുന്നത്.

താടിയെല്ല് വേദന പലപ്പോഴും സമ്മർദ്ദം, പല്ല് വേദന, പനി എന്നിവയ്ക്കെല്ലാം കാണാറുണ്ട്. എന്നാൽ ഇത് ഹൃദയാഘാതത്തിന്റെയും ലക്ഷണമാണ്. പ്രത്യേകിച്ച് സ്ത്രീകളിൽ. ഹൃദയാഘാതത്തിന് മുമ്പ് പല സ്ത്രീകൾക്കും താടിയെല്ലിൽ അസ്വസ്ഥത അനുഭവപ്പെടുന്നുണ്ടെന്ന് അമേരിക്കൻ ഹാർട്ട് അസോസിയേഷൻ റിപ്പോർട്ട് ചെയ്യുന്നു. ഈ വേദന സാധാരണയായി മുഖത്തിന്റെ ഇടതുവശത്താണ് സംഭവിക്കുന്നത്.

തുടർച്ചയായ ക്ഷീണം അനുഭവപ്പെടുന്നുണ്ടെങ്കിൽ അത് ഹൃദയാഘാതത്തിന്റെ മുന്നറിയിപ്പ് സൂചനയായിരിക്കാം

അമിത ക്ഷീണമാണ് മറ്റൊരു ലക്ഷണം. തുടർച്ചയായ ക്ഷീണം അനുഭവപ്പെടുന്നുണ്ടെങ്കിൽ അത് ഹൃദയാഘാതത്തിന്റെ മുന്നറിയിപ്പ് സൂചനയായിരിക്കാം. തിരക്കേറിയ ജീവിതങ്ങൾ, സമ്മർദ്ദം അല്ലെങ്കിൽ വേണ്ടത്ര ഉറക്കക്കുറവ് എന്നിവ മൂലമാണ് തങ്ങളുടെ ക്ഷീണം ഉണ്ടാകുന്നതെന്ന് സ്ത്രീകൾ പലപ്പോഴും കരുതുന്നു. എന്നിരുന്നാലും, പെട്ടെന്നുള്ള, അസാധാരണമായ ക്ഷീണം ഹൃദയാഘാതത്തെ സൂചിപ്പിക്കുന്നുവെന്ന് ഹാർവാർഡ് ഹെൽത്ത് വ്യക്തമാക്കുന്നു.

ശ്വസനരീതികളിലെ മാറ്റം ഹൃദയപ്രശ്നങ്ങളെ സൂചിപ്പിക്കാം.

പടികൾ കയറിയതിനുശേഷം ശ്വാസംമുട്ടൽ അനുഭവപ്പെടുന്നത് സാധാരണമാണ്. എന്നിരുന്നാലും, വിശ്രമിക്കുമ്പോഴോ ശ്വാസംമുട്ടൽ അനുഭവപ്പെടുന്നുണ്ടെങ്കിൽ ശ്രദ്ധിക്കേണ്ടത് പ്രധാനമാണ്. പല സ്ത്രീകളും ഈ ലക്ഷണം ഉത്കണ്ഠ അല്ലെങ്കിൽ സമ്മർദ്ദം മൂലമാണെന്ന് കരുതുന്നു. ശ്വസനരീതികളിലെ മാറ്റം ഹൃദയപ്രശ്നങ്ങളെ സൂചിപ്പിക്കാം.

എപ്പോഴും വിയർപ്പ് അനുഭവപ്പെടുന്നത് ഹൃദയാഘാതത്തെ സൂചിപ്പിക്കാം.

എപ്പോഴും വിയർപ്പ് അനുഭവപ്പെടുന്നത് ഹൃദയാഘാതത്തെ സൂചിപ്പിക്കാം. ഓക്കാനം അല്ലെങ്കിൽ തലകറക്കം എന്നിവയ്‌ക്കൊപ്പം തണുത്ത വിയർപ്പ് അനുഭവപ്പെടുന്നുണ്ടെങ്കിൽ അത് നിങ്ങളുടെ ഹൃദയം തകരാറിലാണെന്ന് അർത്ഥമാക്കാം.

നിങ്ങൾക്ക് എപ്പോഴും തലകറക്കം അനുഭവപ്പെടുന്നുണ്ടെങ്കിൽ സൂക്ഷിക്കുക

തലകറക്കമാണ് മറ്റൊരു ലക്ഷണം. നിങ്ങൾക്ക് എപ്പോഴും തലകറക്കം അനുഭവപ്പെടുന്നുണ്ടെങ്കിൽ സൂക്ഷിക്കുക. അതും ഹൃദയാഘാതത്തിന്റെ ലക്ഷണമാണ്. കാരണം അവ രക്തപ്രവാഹത്തിന്റെ അഭാവത്തിൽ ഉണ്ടാകാം.








ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Monday, 23 February 2026

അമിതമായി ദേഷ്യപ്പെടുന്നവര്‍ക്ക് ഹൃദയാഘാത സാധ്യത കൂടുതലെന്ന് പഠനം

അമിതമായി ദേഷ്യപ്പെടുന്നവര്‍ക്ക് ഹൃദയാഘാത സാധ്യത കൂടുതലെന്ന് പഠനം


 
കോപമുണ്ടാകുമ്പോള്‍ അത് രക്തക്കുഴലുകളില്‍ സമ്മര്‍ദ്ദം ഉണ്ടാക്കുകയും രക്തപ്രവാഹം തടസ്സപ്പെടുത്തുകയും ഹൃദയാഘാതം അല്ലെങ്കില്‍ പക്ഷാഘാത സാധ്യത വര്‍ധിപ്പിക്കുകയും ചെയ്യുമെന്ന് ഒരു പുതിയ പഠനം പറയുന്നു. വെറും 8 മിനിറ്റുണ്ടാകുന്ന കോപ വികാരങ്ങളുടെ പ്രഭാവം 40 മിനിറ്റ് വരെ നീണ്ടുനില്‍ക്കാറുണ്ടെന്ന് ഗവേഷകര്‍ പറയുന്നുയുഎസിലെ ചില ശാസ്ത്രജ്ഞര്‍ ആരോഗ്യമുള്ള 300 മുതിര്‍ന്നവരിലാണ് ഈ പഠനം നടത്തിയത്. 8 മിനിറ്റ് നേരത്തേക്ക് കോപംനിറഞ്ഞ ഓര്‍മകള്‍ മനസിലേക്ക് കൊണ്ടുവരാനാണ് പഠനത്തില്‍ ആവശ്യപ്പെട്ടത്.

ആവര്‍ത്തിച്ചുള്ള കോപം അപകട സാധ്യത വര്‍ധിപ്പിക്കുന്നത് എങ്ങനെ

ഉയര്‍ന്ന രക്ത സമ്മര്‍ദ്ദം

ധമനികളുടെ കേടുപാടുകള്‍

ധമനികളില്‍ പ്ലാക്ക് അടിഞ്ഞുകൂടുന്നു

ഹൃദയാഘാതം

സ്‌ട്രോക്ക്

കോപം ഹൃദയത്തെ ബാധിക്കുന്നത് എങ്ങനെ

കോപം ഉണ്ടാകുമ്പോള്‍ അഡ്രിനാലിന്‍, കോര്‍ട്ടിസോള്‍ തുടങ്ങിയ സ്‌ട്രെസ് ഹോര്‍മോണുകളുടെ വര്‍ധനവ് ഉണ്ടാകുന്നു. ഈ ഹോര്‍മോണുകള്‍ രക്തക്കുഴലുകളുടെ ഭിത്തിയില്‍ കാഠിന്യം വര്‍ധിപ്പിക്കുകയും രക്തസമ്മര്‍ദ്ദം വര്‍ധിപ്പിക്കുകയും ഹൃദയമിടിപ്പ് വര്‍ധിപ്പിക്കുകയും ചെയ്യും. ഹൃദയാഘാതമോ പക്ഷാഘാതമോ ഉണ്ടാകാനുള്ള സാധ്യത വര്‍ധിപ്പിക്കുകയും ചെയ്യും.









ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Monday, 16 February 2026

രാവിലെ വെറും വയറ്റിൽ ചായ കുടിക്കാറുണ്ടോ? ശ്രദ്ധിച്ചോളു ഇക്കാര്യങ്ങൾ

രാവിലെ വെറും വയറ്റിൽ ചായ കുടിക്കാറുണ്ടോ? ശ്രദ്ധിച്ചോളു ഇക്കാര്യങ്ങൾ

 



ദിവസവും ഒരു ചായയെങ്കിലും കുടിക്കാത്തവരായി ആരും ഉണ്ടാവില്ല. പ്രത്യേകിച്ചും മലയാളികൾക്ക് ഉറക്കം എഴുന്നേറ്റയുടനെ ചായ കുടിക്കുന്ന ശീലമുണ്ട്. എന്നാൽ വെറും വയറ്റിൽ ചായ കുടിക്കുന്നത് നിങ്ങളുടെ ദഹനത്തെ ബാധിക്കുകയും അസിഡിറ്റി ഉണ്ടാവാൻ കാരണമാവുകയും ചെയ്യുന്നു. ഇത് ക്രമേണ പലതരം ആരോഗ്യ പ്രശ്നങ്ങൾക്കും വഴിവെയ്ക്കും. വെറും വയറ്റിൽ ചായ കുടിക്കുന്നതിന്റെ ദോഷങ്ങൾ എന്തൊക്കെയാണെന്ന് അറിയാം.

1.അസിഡിറ്റിയും വയർ എരിച്ചിലും
എപ്പോഴും വെറും വയറ്റിൽ ചായ കുടിക്കുന്നത് അസിഡിറ്റി ഉണ്ടാവാൻ കാരണമാകുന്നു. ചായ ആസിഡ് ഉത്‌പാദനം സ്വാഭാവികമായി കൂട്ടും. വെറും വയറ്റിൽ കുടിക്കുമ്പോൾ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാവാനും ഇത് കാരണമാകുന്നു. നെഞ്ച് എരിച്ചിൽ, വയറ് വീർക്കൽ, ഓക്കാനം തുടങ്ങിയ പ്രശ്നങ്ങൾക്ക് ഇത് കാരണമാകും.

2. വയറിന് അസ്വസ്ഥതകൾ ഉണ്ടാകുന്നു
വെറും വയറ്റിൽ ചായ കുടിക്കുന്നത് ചിലരിൽ ദഹനം മന്ദഗതിയിലാക്കുകയും മറ്റു ചിലരിൽ ഗ്യാസ് ഉണ്ടാവാനും കാരണമാകാറുണ്ട്. അതിനാൽ തന്നെ വെറും വയറ്റിൽ ചായ കുടിക്കുന്നത് ഒഴിവാക്കാൻ ശ്രദ്ധിക്കണം.

3. ഊർജ്ജം ഇല്ലാതാക്കുന്നു

രാവിലെ ഉറക്കം എഴുന്നേറ്റ ഉടനെ ചായയും കോഫിയും കുടിക്കുന്നത് നിങ്ങൾക്ക് താൽകാലിക ഊർജ്ജം നൽകുന്നു. എന്നാൽ സമയം പോകുന്നതിന് അനുസരിച്ച് നിങ്ങളുടെ ഊർജ്ജവും നഷ്ടപ്പെടും. കൂടാതെ രാവിലെ തന്നെ ചായ കുടിക്കുന്നത് വിശപ്പ് ഇല്ലാതാവാനും കാരണമാകുന്നു.







ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Tuesday, 10 February 2026

ഇന്ത്യയില്‍ 40 വയസില്‍ താഴെയുളള വന്‍കുടല്‍ കാന്‍സര്‍ രോഗികളുടെ എണ്ണം വര്‍ധിക്കുന്നുവെന്ന് റിപ്പോര്‍ട്ട്

ഇന്ത്യയില്‍ 40 വയസില്‍ താഴെയുളള വന്‍കുടല്‍ കാന്‍സര്‍ രോഗികളുടെ എണ്ണം വര്‍ധിക്കുന്നുവെന്ന് റിപ്പോര്‍ട്ട്


 

ഇന്ത്യയുള്‍പ്പടെയുള്ള രാജ്യങ്ങളില്‍ യുവാക്കള്‍ക്കിടയില്‍ കോളോറെക്ടല്‍ കാന്‍സര്‍(Colorectal cancer) രോഗികളുടെ എണ്ണം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. 40 വയസിന് താഴെയുളള രോഗികളില്‍ 21-48 ശതമാനം CRC(Colorectal cancer) കേസുകള്‍ ഇന്ത്യന്‍ പഠനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇത് പാശ്ചാത്യ രാജ്യങ്ങളിലെ നിരക്കിനേക്കാള്‍ വളരെ കൂടുതലാണ്. വന്‍കുടല്‍ കാന്‍സര്‍ വര്‍ധനവില്‍ ഇന്ത്യയുടെ സ്ഥാനം നാലാമതാണ്. ടാറ്റ മെമ്മോറിയല്‍ സെന്ററില്‍നിന്നുളള 2025 ലെ പഠന റിപ്പോര്‍ട്ടിലാണ് ഇക്കാര്യത്തെക്കുറിച്ച് പറയുന്നത്. GLOBOCAN 2022 ലെ ഡാറ്റ ഉപയോഗിച്ച് 64,863 കേസുകളും 38,367 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ജീവിതശൈലീമാറ്റങ്ങള്‍ കൊണ്ട് 2050 ആകുമ്പോഴേക്കും കേസുകള്‍ വന്‍ വര്‍ധനവുണ്ടാകുമെന്നാണ് കണ്ടെത്തല്‍. ബെംഗളൂരുവിലെ കിംസ് ഹോസ്പിറ്റലിലെ മെഡിക്കല്‍ ഗ്യാസ്‌ട്രോഎന്‍ട്രോളജി, ഹെപ്പറ്റോളജി &ഇന്റര്‍വെന്‍ഷണല്‍ എന്‍ഡോസ്‌കോപ്പി സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. സി ഭരത് കുമാര്‍ ഒരു മാധ്യമത്തിന് നല്‍കിയ വിവരങ്ങള്‍ ഇപ്രകാരമാണ്.

വന്‍കുടല്‍ കാന്‍സര്‍ യുവാക്കളെ കൂടുതല്‍ ബാധിക്കുന്നത് എന്തുകൊണ്ട്

മുന്‍പ് പ്രായമായവരെ ബാധിച്ചിരുന്ന രോഗമാണ് വന്‍കുടല്‍ കാന്‍സര്‍. എന്നാല്‍ ഇന്നത് ചെറുപ്പക്കാരെയും പിടികൂടിയിരിക്കുന്നു. കാരണങ്ങളും ലക്ഷണങ്ങളും മുന്‍കൂട്ടി അറിയുന്നത് രോഗത്തെ ചെറുക്കാനും ഒരു പരിധിവരെ ഇല്ലാതാക്കാനും സഹായിക്കും. മിക്ക യുവാക്കളിലും സമ്മര്‍ദ്ദം, മോശം ഭക്ഷണശീലങ്ങള്‍, ശരീരഭാരം വര്‍ധിക്കുന്നത് ഇവയൊക്കെ രോഗത്തിന് കാരണമാകുന്നുണ്ട്. വന്‍കുടല്‍ കാന്‍സര്‍ പെട്ടെന്ന് വ്യാപിക്കുന്നതുകൊണ്ട് തിരിച്ചറിയാന്‍ വളരെ പ്രയാസമാണ്.ഇത്തരം കാന്‍സറുകള്‍ സാധാരണയായി മലാശയത്തിലേയോ വന്‍കുടലിലേയോ കലകളിലാണ് വികസിക്കുന്നത്.

കാരണങ്ങള്‍

കാലങ്ങളായി പ്രായമായവരെയാണ് രോഗം ബാധിക്കുന്നതെങ്കിലും ഇന്ന് ചെറുപ്പക്കാരില്‍ ധാരാളംപേരെ രോഗം ബാധിക്കുന്നു. ഉദാസീനമായ ജീവിതശൈലി, സംസ്‌കരിച്ച ഭക്ഷണങ്ങളുടെ ഉപയോഗം, പൊണ്ണത്തടി, വിട്ടുമാറാത്ത സമ്മര്‍ദ്ദം തുടങ്ങിയ നിരവധി ഘടകങ്ങളാണ് ചെറുപ്പക്കാരില്‍ അപകട സാധ്യത വര്‍ധിക്കാനുള്ള പ്രധാന കാരണങ്ങള്‍. ഈ രോഗത്തിന്റെ ലക്ഷണങ്ങള്‍ സൂക്ഷ്മമാണ്. പലരും ലക്ഷണങ്ങളെ ഭക്ഷണക്രമം, ജീവിതശൈലി, അല്ലെങ്കില്‍ ദഹനപ്രശ്‌നങ്ങള്‍ എന്നിവയുമായി ബന്ധപ്പെടുത്തുകയാണ് ചെയ്യുന്നത്. ഇത് ചികിത്സയെ വൈകിപ്പിക്കും. ശ്രദ്ധിക്കാതിരുന്നാല്‍ ഗുരുതരമായ രോഗ ലക്ഷണങ്ങള്‍ അനുഭവപ്പെടാന്‍ തുടങ്ങുമ്പോഴേക്കും രോഗം വ്യാപിച്ചിട്ടുണ്ടായിരിക്കും.

അപകട സാധ്യത എങ്ങനെ കുറയ്ക്കാം

വന്‍കുടല്‍ കാന്‍സര്‍ വരുന്നത് തടയാന്‍ നാരുകള്‍ അടങ്ങിയ സമീകൃത ആഹാരം കഴിക്കാവുന്നതാണ്. വ്യായാമം, കൃത്യമായ ഭാരം നിലനിര്‍ത്തുക, സംസ്‌കരിച്ച ഭക്ഷണം ഒഴിവാക്കുക. മാത്രമല്ല മുകളില്‍ പറഞ്ഞ ലക്ഷണങ്ങള്‍ അനുഭവപ്പെടുകയാണെങ്കില്‍ ഉടന്‍ തന്നെ മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയരാകണം. ഈ രോഗം ഒഴിവാക്കാന്‍ അവബോധം പ്രധാനമാണ്. സമീപകാല മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ച് 45 വയസ് തികയുമ്പോള്‍ മുതല്‍ ആളുകള്‍ കോളോറെക്ടല്‍ കാന്‍സര്‍ പരിശോധന നടത്തേണ്ടതാണ്. കൃത്യമായ ഇടവേളകളിലും പരിശോധന നടത്തേണ്ടത് അത്യാവശ്യമാണ്.







ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Monday, 9 February 2026

ദിവസവും മധുരക്കിഴങ്ങ് കഴിച്ചുകൊണ്ട് പ്രമേഹനിയന്ത്രണം സാധ്യമോ? ഡോക്ടര്‍ പറയുന്നു

ദിവസവും മധുരക്കിഴങ്ങ് കഴിച്ചുകൊണ്ട് പ്രമേഹനിയന്ത്രണം സാധ്യമോ? ഡോക്ടര്‍ പറയുന്നു


 

കഴിഞ്ഞ കുറച്ച് നാളുകളായി സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നതും പലരും പരീക്ഷിച്ചുനോക്കുന്നതുമായ ഒന്നാണ് പ്രമേഹം നിയന്ത്രിക്കാന്‍ മധുരക്കിഴങ്ങ് കഴിച്ചാല്‍ മതി എന്നുളള മാര്‍ഗ്ഗം. മധുരക്കിഴങ്ങ് കഴിച്ചാല്‍ പ്രമേഹം കുറയും എന്നാണ് ചിലരുടെയെങ്കിലും വാദം. ഇതില്‍ എന്തെങ്കിലും വാസ്തവം ഉണ്ടോ? എന്‍ഡോക്രൈനോളജിസ്റ്റ് ജീന സൂസന്‍ ജോര്‍ജ് റിപ്പോര്‍ട്ടറിന് നല്‍കിയ അഭിമുഖത്തില്‍ പ്രമേഹരോഗികളുടെ മധുരക്കിഴങ്ങ് ഉപയോഗത്തെക്കുറിച്ച് പറയുന്നു.

കിഴങ്ങുവര്‍ഗ്ഗങ്ങള്‍ കാര്‍ബോഹൈഡ്രേറ്റ് ഡാരാളം അടങ്ങിയവയാണ്. കപ്പയും ഉരുളക്കിഴങ്ങുമാണ് നാം പ്രധാനമായും കഴിക്കുന്ന രണ്ട് പ്രധാനപ്പെട്ട കിഴങ്ങുവര്‍ഗ്ഗങ്ങള്‍. ഇവയിലെ കാലറിയുമായി താരതമ്യം ചെയ്യുമ്പോള്‍ മധുരക്കിഴങ്ങിലും കാലറിയും കാര്‍ബോഹൈഡ്രേറ്റും ഒക്കെയുണ്ടെങ്കിലും അതിന് ഗ്ലൈസമിക് ഇന്‍ഡക്‌സ് (ഒരു ഭക്ഷണം നമ്മുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് എത്ര വേഗത്തില്‍ ഉയര്‍ത്തുന്നു എന്നതിന്റെ അളവുകോലാണ് ഗ്ലൈസെമിക് സൂചിക) കുറവാണ്.

അതുകൊണ്ട് മധുരക്കിഴങ്ങ് കഴിച്ചുകഴിയുമ്പോള്‍ മറ്റ് കിഴങ്ങ് വര്‍ഗ്ഗങ്ങളെ പോലെ ഷുഗര്‍ സ്‌പൈക്ക് പെട്ടെന്ന് ഉണ്ടാകുന്നില്ല. അതുകൊണ്ട് ഇതൊരു നാലുമണി പലഹാരമായോ അല്ലെങ്കില്‍ കപ്പ കൂടുതല്‍ കഴിക്കാന്‍ ഇഷ്ടപ്പെടുന്നവരില്‍ അതിന് പകരമായോ മധുരക്കിഴങ്ങ് ഉപയോഗിക്കാവുന്നതാണ്. ഇങ്ങനെയാണെങ്കിലും മധുരക്കിഴങ്ങ് കഴിച്ചതുകൊണ്ട് പ്രമേഹം മാറുമെന്നോ ഷുഗര്‍ നിയന്ത്രിക്കാനാവുമെന്നോ ഉളളത് മിധ്യാധാരണയാണ്.







ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Thursday, 5 February 2026

നിപയെ തുരത്താൻ ജപ്പാൻ; വൈറസിനെതിരെ പുതിയ വാക്സിൻ പരീക്ഷണം, ആദ്യഘട്ടത്തിൽ പരീക്ഷണത്തിന് വിധേയരാവുക 60 പേർ

നിപയെ തുരത്താൻ ജപ്പാൻ; വൈറസിനെതിരെ പുതിയ വാക്സിൻ പരീക്ഷണം, ആദ്യഘട്ടത്തിൽ പരീക്ഷണത്തിന് വിധേയരാവുക 60 പേർ

 


ടോക്കിയോ: നിപ വൈറസിനെതിരെ വാക്‌സിന്‍ പരീക്ഷണത്തിനൊരുങ്ങി ജപ്പാന്‍. ടോക്കിയോ സര്‍വകലാശാലയിലെ ഗവേഷകരാണ് വാക്‌സിന്‍ വികസിപ്പിച്ചത്. ഏപ്രില്‍ മാസത്തോടെ ക്ലിനിക്കല്‍ ട്രയല്‍ തുടങ്ങുമെന്ന് ജപ്പാനിലെ നിക്കെയ് ഏഷ്യാ മാഗസിന്‍ റിപ്പോര്‍ട്ട് ചെയ്തു. നിപ വൈറസിനെ ഇല്ലാതാക്കാന്‍ നിലവില്‍ വാക്‌സിനുകളോ മരുന്നോ ഒന്നും തന്നെ കണ്ടെത്തിയിട്ടില്ല. പശ്ചിമബംഗാളില്‍ രണ്ട് പേര്‍ക്ക് നിപ സ്ഥിരീകരിച്ച സാഹചര്യത്തിലാണ് ജപ്പാന്റെ പുതിയ നീക്കം

നിപ വൈറസിന്റെ ജനിതക ഘടനകളുടെ ഒരു ഭാഗവും മീസില്‍സും ചേര്‍ത്താണ് പുതിയ വാക്‌സിന്‍ വികസിപ്പിക്കുന്നതെന്നാണ് പുറത്തുവരുന്ന വിവരം. വാക്‌സിന്‍ മനുഷ്യശരീരത്തിലേക്ക് പ്രവേശിച്ചാല്‍ നിപ വൈറസിന് സമാനമായ ആന്റിജെന്‍ പ്രോട്ടീന്‍ ഉല്‍പ്പാദിപ്പിക്കപ്പെടും. ഇത് നിപ വൈറസിനെ തിരിച്ചറിയാന്‍ പ്രതിരോധ സംവിധാനത്തെ പരിശീലിപ്പിക്കുകയും രോഗം വന്നാലും അതിന്റെ തീവ്രത കുറയ്ക്കാന്‍ സഹായിക്കുമെന്നുമാണ് വിദഗ്ധര്‍ പറയുന്നത്.

മുന്‍പ് വാക്‌സിന്‍ എലികളില്‍ പരീക്ഷിച്ചിരുന്നു. ഈ പരീക്ഷണം വാക്‌സിന്റെ ഫലപ്രാപ്തിയും സുരക്ഷയും തെളിയിച്ചതാണെന്ന് വാക്‌സിന്‍ വികസിപ്പിച്ച ഗവേഷകര്‍ പറഞ്ഞു. മനുഷ്യരില്‍ വാക്‌സിന്‍ പരീക്ഷിക്കാന്‍ ആദ്യഘട്ടത്തില്‍ 60 പേരെയാണ് ഉള്‍പ്പെടുത്തുക.

നിപ വൈറസിനെ തുരത്തുന്നതിനുള്ള ശ്രമത്തിലാണ് ഓക്‌സ്‌ഫോര്‍ഡ് സര്‍വ്വകലാശാലയില്‍ നിന്നുള്ള ഗവേഷകരും. രണ്ടാംഘട്ട ക്ലിനിക്കല്‍ ട്രയലിലുള്ള ഈ വാക്‌സിന്‍ പരീക്ഷണത്തിന്റെ ഭാഗമാകുന്നത് പതിനെട്ട് വയസിനും 55 വയസിനും ഇടയിലുള്ള 300 പേരാണ്.







ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Monday, 2 February 2026

ഹൃദയാഘാതത്തിന്റെ ആദ്യ അടയാളം നെഞ്ചുവേദനയല്ല,കാർഡിയോളജിസ്റ്റ് പറയുന്നു..

ഹൃദയാഘാതത്തിന്റെ ആദ്യ അടയാളം നെഞ്ചുവേദനയല്ല,കാർഡിയോളജിസ്റ്റ് പറയുന്നു..

 


ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവങ്ങളിലൊന്നാണ് ഹൃദയം. ലോകത്തിലെ മരണനിരക്ക് കണക്കാക്കുമ്പോൾ അതിൽ കൂടുതലും സംഭവിച്ചിരിക്കുന്നത് ഹൃദയസംബന്ധമായ അസുഖങ്ങൾ മൂലമാണ്. 2020ൽ ഇന്ത്യൻ ഹാർട്ട് അസോസിയേഷൻ സമർപ്പിച്ച കണക്കുകൾ പറയുന്നത് മുപ്പത് മുതൽ അറുപത് വയസുവരെ പ്രായമുള്ള ആളുകളിൽ 19, 238 പേരുടെ ജീവൻ നഷ്ടപ്പെട്ടത് ഹൃദയസംബന്ധമായ അസുഖം മൂലമാണെന്നാണ്. 2021 ആയപ്പോൾ 18നും 30നും ഇടയിൽ 2,541പേരാണ് ഹൃദയസംബന്ധമായ അസുഖങ്ങളെ തുടർന്ന് മരിച്ചതെന്ന് ഈ റിപ്പോർട്ട് പറയുന്നു.

നെഞ്ച്‌വേദനയെ തുടർന്ന് ഒരാൾ പെട്ടെന്ന് തളർന്ന് വീഴുന്നതല്ല ഹൃദയാഘാതത്തിന്റെ ലക്ഷണമെന്നാണ് രാജ്‌കോട്ടിലെ എച്ച്‌സിജി ആശുപത്രിയിലെ കാർഡിയോളജിസ്റ്റായ ഡോ ദിനേശ് രാജ് ഹൃദയാഘാതത്തിന്റെ ആദ്യത്തെ ലക്ഷണത്തെ കുറിച്ച് വിശദീകരിക്കുന്നത്. ഭൂരിപക്ഷം ആളുകളും ഹൃദയാഘാതത്തിന്റെ ആദ്യ ലക്ഷണങ്ങളെ തള്ളിക്കളയുകയാണ് ചെയ്യുന്നത്. ദഹനക്കേട്, പേശിയിൽ ഉണ്ടാകുന്ന പിരിമുറുക്കം എന്നിവയാണ് ആദ്യ ലക്ഷണങ്ങളില്‍ ഉള്‍പ്പെടുന്നതെന്ന് ഡോക്ടർ പറയുന്നു. അതിനാൽ തന്നെ ആദ്യത്തെ അടയാളങ്ങൾ തിരിച്ചറിയുക എന്നത് വളരെ പ്രാധാന്യം അർഹിക്കുന്നതാണ്.

കൂടുതല്‍ ആളുകളിലും ആദ്യം ഉണ്ടാകുന്നത് നെഞ്ചിനുണ്ടാകുന്ന ബുദ്ധിമുട്ടാണെന്ന് ഡോ ദിനേശ് പറയുന്നു. എന്നാൽ ഇത് വളരെ തീവ്രമായ വേദനയായിരിക്കില്ല. നിങ്ങളുടെ നെഞ്ചിലൊരു ആന ഇരിക്കുന്ന പോലെയുള്ള ഭാരം, അല്ലെങ്കിൽ അമിതമായ സമ്മർദമാകും അനുഭവപ്പെടുക, നെഞ്ചിന് നടുക്കായി എന്തോ നിറഞ്ഞപോലത്തെ അവസ്ഥ, വന്നുംപോയും നിൽക്കുന്ന അസ്വസ്ഥത എന്നിവയാണ് പ്രധാന ലക്ഷണങ്ങളിൽ ഉൾപ്പെടുക. ഹൃദയാഘാതം നെഞ്ചിനെ മാത്രമേ ബാധിക്കുകയുള്ളു എന്നതും തെറ്റിദ്ധാരണയാണ്.

ശരീരത്തിന്റെ പല ഭാഗത്തായി ഈ വേദന ഉയർന്നു വരാം. ഇതിന് കാരണം നാഡികൾ പലയിടങ്ങളിലായി വ്യാപിച്ചുകിടക്കുന്നതാണ്. ഇടത് കൈയിലുണ്ടാകുന്ന ബുദ്ധിമുട്ടാണ് ഇതിൽ ആദ്യം ശ്രദ്ധിക്കേണ്ടത്. ഇത് രണ്ട് കൈകളിലും ഉണ്ടാകാം. താടിയെല്ലിലും കഴുത്തിലും ഉണ്ടാകുന്ന വേദന പലപ്പോഴും പല്ലുവേദനയോ തൊണ്ടവേദനയോ ആയി തെറ്റിദ്ധരിക്കാം. ശരീരത്തിന് പിൻഭാഗത്തായി ഷോൾഡർ ബ്ലേഡുകൾക്കിടയിൽ വേദന ഉണ്ടാകാമെന്നും ഡോക്ടർ വിശദീകരിക്കുന്നു.







ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Wednesday, 28 January 2026

ആരോഗ്യ ബജറ്റ്: വേണ്ടത് വെറും പണമല്ല, അടിമുടി മാറ്റം; ചികിത്സാരീതികളില്‍ വേണ്ടത് വന്‍ പരിഷ്‌കാരം

ആരോഗ്യ ബജറ്റ്: വേണ്ടത് വെറും പണമല്ല, അടിമുടി മാറ്റം; ചികിത്സാരീതികളില്‍ വേണ്ടത് വന്‍ പരിഷ്‌കാരം


 
ഓരോ കേന്ദ്ര ബജറ്റ് വരുമ്പോഴും രാജ്യം ഉറ്റുനോക്കുന്ന ഒന്നാണ് ആരോഗ്യമേഖലയ്ക്കുള്ള വിഹിതം. ഇത്തവണ എത്ര കോടി അനുവദിക്കും? ചികിത്സാ ചിലവുകള്‍ കുറയുമോ? - ചര്‍ച്ചകള്‍ ഈ വഴിക്കാണ് നീങ്ങാറുള്ളത്. എന്നാല്‍ 2026-ല്‍ ഇന്ത്യ നില്‍ക്കുന്നത് കേവലം പണം അനുവദിച്ചാല്‍ തീരുന്ന പ്രശ്‌നങ്ങള്‍ക്കിടയിലല്ല. പകരം, ആരോഗ്യരംഗത്തെ സേവനങ്ങളും അടിസ്ഥാന സൗകര്യങ്ങളും എങ്ങനെ പുതിയ കാലത്തിന് അനുയോജ്യമായി മാറ്റിയെടുക്കാം എന്നതിലാണ് കാര്യം. രാജ്യത്തിന്റെ ആരോഗ്യമേഖല ഇന്ന് ഒരു വഴിത്തിരിവിലാണ്. രോഗങ്ങള്‍ മാറുന്ന രീതിയും രോഗികളുടെ പ്രതീക്ഷകളും മാറിമറിയുന്നു. അതുകൊണ്ട് തന്നെ, ബജറ്റിലെ ചെറിയ വര്‍ദ്ധനവിനേക്കാള്‍ ഉപരിയായി, വരും തലമുറയ്ക്ക് കൂടി പ്രയോജനപ്പെടുന്ന ഒരു 'ഹെല്‍ത്ത് കെയര്‍ മോഡല്‍' ആണ് രാജ്യം ലക്ഷ്യമിടേണ്ടതെന്ന് വിദഗ്ധര്‍ പറയുന്നു.

നഗരത്തിന് പുറത്തേക്കും വളരണം ആശുപത്രികള്‍

ഇന്ത്യയിലെ ആശുപത്രി കിടക്കകളുടെ എണ്ണം ഇന്നും ലോകനിലവാരത്തേക്കാള്‍ താഴെയാണ്. ഇതില്‍ തന്നെ വലിയൊരു വിഭാഗം ആശുപത്രികളും വന്‍നഗരങ്ങളിലാണ് കേന്ദ്രീകരിച്ചിരിക്കുന്നത്. രണ്ടാം നിര നഗരങ്ങളിലേക്കും ഗ്രാമങ്ങളിലേക്കും മികച്ച ചികിത്സാ സൗകര്യങ്ങള്‍ എത്തിക്കുക എന്നതാണ് ഏറ്റവും വലിയ കടമ്പ. ആധുനിക സൗകര്യങ്ങളുള്ള ആശുപത്രികള്‍ പണിയാന്‍ വലിയ തുക ആവശ്യമാണ്. ആശുപത്രികളെ രാജ്യത്തിന്റെ സുപ്രധാന അടിസ്ഥാന സൗകര്യമായി അംഗീകരിച്ചാല്‍ മാത്രമേ ഇവിടേക്ക് നിക്ഷേപം കടന്നുവരികയുള്ളൂ. കുറഞ്ഞ പലിശയില്‍ വായ്പകളും നികുതി ഇളവുകളും നല്‍കി സ്വകാര്യ മേഖലയെ കൂടി പ്രോത്സാഹിപ്പിച്ചാല്‍ മാത്രമേ ഉള്‍നാടുകളില്‍ മികച്ച ആശുപത്രികള്‍ ഉയരുകയുള്ളൂ എന്ന്ും അതിന് ബജറ്റില്‍ നിര്‍ദേശങ്ങളുണ്ടാകണമെന്നും വിദഗ്ധര്‍ പറയുന്നു.

ഇന്‍ഷുറന്‍സ് കാര്‍ഡുണ്ട്, പക്ഷെ ചികിത്സയോ?

കഴിഞ്ഞ പത്തു വര്‍ഷത്തിനിടയില്‍ ഇന്‍ഷുറന്‍സ് മേഖലയില്‍ ഇന്ത്യ വലിയ മുന്നേറ്റം നടത്തിയിട്ടുണ്ട്. എന്നാല്‍ ഇന്‍ഷുറന്‍സ് കാര്‍ഡ് ഉള്ളത് കൊണ്ട് മാത്രം രോഗിക്ക് മികച്ച ചികിത്സ ലഭിക്കണമെന്നില്ല. സര്‍ക്കാര്‍ ഇന്‍ഷുറന്‍സ് പദ്ധതികള്‍ വഴി ആശുപത്രികള്‍ക്ക് നല്‍കുന്ന തുക പലപ്പോഴും യഥാര്‍ത്ഥ ചിലവിനേക്കാള്‍ വളരെ കുറവാണ്. ഇത് വലിയ ആശുപത്രികളെ ഇത്തരം പദ്ധതികളില്‍ നിന്ന് പിന്തിരിപ്പിക്കുന്നു. ഇന്‍ഷുറന്‍സ് തുകകള്‍ കാലാനുസൃതമായി പരിഷ്‌കരിക്കുകയും കൃത്യസമയത്ത് ആശുപത്രികള്‍ക്ക് പണം ലഭ്യമാക്കുകയും വേണം.


ജീവനക്കാരുടെ കുറവ് പരിഹരിക്കണം

ഇന്ത്യയിലെ ആരോഗ്യപ്രവര്‍ത്തകര്‍ ലോകപ്രശസ്തരാണെങ്കിലും രാജ്യത്തിനകത്ത് നഴ്‌സുമാരുടെയും ടെക്‌നീഷ്യന്‍മാരുടെയും വലിയ കുറവുണ്ട്. ആരോഗ്യമേഖലയിലെ ജീവനക്കാര്‍ക്ക് മികച്ച പരിശീലനം നല്‍കാനും സാങ്കേതികവിദ്യയില്‍ അവരെ നൈപുണ്യമുള്ളവരാക്കാനും ബജറ്റില്‍ തുക നീക്കിവെക്കണം. ഡിജിറ്റല്‍ സംവിധാനങ്ങളും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും ഉപയോഗിച്ച് രോഗനിര്‍ണ്ണയം നടത്താന്‍ നമ്മുടെ ആരോഗ്യപ്രവര്‍ത്തകരെ പ്രാപ്തരാക്കണം.

ലക്ഷ്യം അടുത്ത 10 വര്‍ഷം

ആരോഗ്യമേഖലയിലെ മാറ്റങ്ങള്‍ ഒറ്റരാത്രികൊണ്ട് സംഭവിക്കുന്നതല്ല. ഒരു പുതിയ ആശുപത്രി നിര്‍മ്മിക്കാനോ അല്ലെങ്കില്‍ ഒരു ഡോക്ടറെ വാര്‍ത്തെടുക്കാനോ വര്‍ഷങ്ങള്‍ വേണം. അതുകൊണ്ട് തന്നെ ഓരോ വര്‍ഷവും മാറ്റുന്ന ബജറ്റുകള്‍ക്ക് പകരം അടുത്ത പത്തു വര്‍ഷത്തേക്കുള്ള കൃത്യമായ ഒരു പ്ലാന്‍ ആണ് കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ട് വെക്കേണ്ടതെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു








ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Tuesday, 20 January 2026

ബ്രഷ് ചെയ്ത ശേഷം മോണയിൽ ബ്ലീഡിങ് ശ്രദ്ധിച്ചിട്ടുണ്ടോ? മുന്നറിയിപ്പുകൾ അവഗണിക്കരുത്

ബ്രഷ് ചെയ്ത ശേഷം മോണയിൽ ബ്ലീഡിങ് ശ്രദ്ധിച്ചിട്ടുണ്ടോ? മുന്നറിയിപ്പുകൾ അവഗണിക്കരുത്


 
പല്ലുതേച്ചതിന് ശേഷം അല്ലെങ്കിൽ പല്ലുകളിൽ ഫ്‌ളോസിങ്(നൂലുകൾ കൊണ്ട് പല്ലുകൾ വൃത്തിയാക്കുന്ന പ്രക്രിയ) ചെയ്തതിന് ശേഷമോ രക്തത്തിന്റെ സാന്നിധ്യം നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ? പലരും വായകഴുകി വൃത്തിയാക്കിയ ശേഷം ഇക്കാര്യം അങ്ങ് മറക്കും. ബ്ലീഡ് ചെയ്യുന്ന മോണകൾ ചിലപ്പോൾ കാര്യമായി തന്നെ ശ്രദ്ധിക്കേണ്ട ചില അവസ്ഥകളുടെ ലക്ഷണമാകാം. ഇത് അവഗണിച്ചാൽ ചിലപ്പോൾ വലിയ വില നൽകേണ്ടിയും വരും.

തിരക്കുള്ള ജീവിതത്തിൽ സമ്മർദം, കുടുംബത്തിന്റെ ഉത്തരവാദിത്തം, ദൈന്യദിന ജീവിതത്തിലെ പ്രശ്‌നങ്ങൾ എന്നിവയെല്ലാം ചേർന്ന് ആകെ ക്ഷീണിച്ചിരിക്കുമ്പോൾ പല്ലുകളുടെയും മോണകളുടെയും ആരോഗ്യത്തെ കുറിച്ചൊന്നും ചിന്തിക്കാൻ പലപ്പോഴും ആർക്കും കഴിയാറില്ല. രക്തത്തിന്റെ ചെറിയൊരു പാട് പലപ്പോഴും മോണ സംബന്ധമായ ജിൻജിവൈറ്റിസ് അല്ലെങ്കിൽ പീരിയോഡോൺട്ടിട്ടിസ് എന്നീ അസുഖങ്ങളുടെ ആദ്യഘട്ടത്തിലെ അടയാളമായിരിക്കും.

ഈ അവസ്ഥയെ അവഗണിച്ചാൽ ചിലപ്പോൾ പല്ലുകൾ നഷ്ടപ്പെടാം. തീർന്നില്ല, നീർവീക്ക മുതലുള്ള മറ്റ് ആരോഗ്യപ്രശ്‌നങ്ങളും ഇതിന് പിന്നാലെ വരും. മോണകളിൽ ബ്ലീഡിങ് സംഭവിക്കുമ്പോൾ എന്താണ് യഥാർത്ഥത്തിൽ നടക്കുന്നത് എന്നറിയണം.


ഹിമാലയ വെൽനെസ് കമ്പനിയില സീനിയർ റിസർച്ച് സയന്റിസ്റ്റായ ഡോ ഹരിപ്രസാദ് വി ആർ പറയുന്ന ചില കാര്യങ്ങൾ ശ്രദ്ധിക്കാം. ബ്ലീഡിങ് ഗമ്മുകൾക്ക് പ്രധാന കാരണം പല്ലുകൾക്ക് വൃത്തിയില്ലാത്തതാണ്. നന്നായി ബ്രഷ് ചെയ്തില്ലെങ്കിൽ പല്ലുകൾക്കും മോണകൾക്കും മുകളിൽ ബാക്ടീരിയയുടെ സാന്നിധ്യമുണ്ടാകും. ഇത് ക്രമേണ കട്ടിയാകും. ഈ സാഹചര്യം മോണകളിലെ കലകളെ അസ്വസ്ഥമാക്കും. പിന്നാലെ നീർവീക്കവും ബ്ലീഡിങും ഉണ്ടാകും.

പ്ലാക്കുകൾ അടിഞ്ഞുകൂടി ഉണ്ടാകുന്ന മോണ രോഗത്തിന്റെ ആദ്യ ഘട്ടത്തെയാണ് ജിൻജിവിറ്റിസ് എന്ന് പറുന്നത്. മോണ ചുവന്ന് വീർക്കും. ഈ ഘട്ടത്തിൽ ബ്രഷ് ചെയ്യുമ്പോഴും ഫ്‌ളോസിംഗ് ചെയ്യുമ്പോഴും ബ്ലീഡിങ് ഉണ്ടാകും. ഈ അവസ്ഥയിൽ ചികിത്സ തേടിയില്ലെങ്കിൽ കൂടുതൽ ഗുരുതരമായ പീരിയോഡോൻട്ടിട്ടിസ് എന്ന അവസ്ഥയിലേക്ക് മാറും. ഗം റിസഷൻ എന്ന അവസ്ഥയും പല്ലുകളുമായി ബന്ധപ്പെട്ട എല്ലുകൾക്കും പ്രശ്‌നമുണ്ടാകുന്ന സാഹചര്യത്തിലെത്തും. ഈ അവസരത്തിൽ ദന്തഡോക്ടറിനെ സമീപിച്ചേ തീരു.

വിറ്റാമിന്റെ കുറവും പല്ലുകളുടെ ആരോഗ്യത്തെ ബാധിക്കാം. കൊളാജൻ ഉത്പാദിപ്പിക്കുന്നതിന് സഹായകമാകുന്ന വിറ്റാമിൻ സി ശക്തമായ മോണകൾക്ക് ഒഴിച്ചുകൂടാനാവാത്തതാണ്. അതേസമയം വിറ്റാമിൻ കെ രക്തം കട്ടപിടിക്കാൻ സഹായിക്കും. ഇതിലേതെങ്കിലും ഒന്നിന്റെ കുറവ് മോണയിലെ കലകളെ ദുർബലമാക്കും പിന്നാലെ ബ്ലീഡിങ് ഉണ്ടാവുകയും ചെയ്യും. സിട്രസ് പഴങ്ങൾ, ഇലക്കറിക്കൾ, ബെറികൾ, പച്ചക്കറികൾ എന്നിവ മോണ സംബന്ധമായ പ്രശ്‌നങ്ങൾ പ്രതിരോധിക്കാൻ കഴിയുന്നവയാണ്. ഇവയിലൂടെ മതിയായ അളവിൽ വിറ്റാമിൻ സി, വിറ്റാമിൻ കെ എന്നിവ ലഭിക്കും.

ഹോർമോണുകളിൽ ഉണ്ടാകുന്ന വ്യതിയാനം ഒരു പ്രശ്‌നമാണ്. ഗർഭാവസ്ഥ, ആർത്തവം, ആർത്തവവിരാമം എന്നീ അവസ്ഥകളിലുണ്ടാകുന്ന ഹോർമോൺ വ്യതിയാനം മോണകളെ സെൻസിറ്റീവാക്കും. ഇതും ബ്ലീഡിങിലേക്ക് നയിക്കും. വൃത്തിയില്ലായ്മ, ഡയറ്റിലുണ്ടാകുന്ന മാറ്റം(അമിതമായി കാർബോ ഹൈഡ്രേറ്റുകൾ കഴിക്കുന്നത്), മോർണിങ് സിക്ക്‌നസ് എന്നിവയെല്ലാം അവസ്ഥ കൂടുതൽ വഷളാക്കും. 60 മുതൽ 75 ശതമാനത്തോളം ഗർഭിണികളെ ബാധിക്കുന്ന പ്രശ്‌നമാണ് പ്രഗ്നൻസി ജിൻജിവിറ്റിസെന്ന് അമേരിക്കൻ ഡെന്റൽ അസോസിയേഷൻ റിപ്പോർട്ടിൽ പറയുന്നു.










ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കോഴി ഇറച്ചിയുടെ ഈ ഭാഗം കഴിക്കരുത്; ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉറപ്പ്

കോഴി ഇറച്ചിയുടെ ഈ ഭാഗം കഴിക്കരുത്; ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉറപ്പ്


 
പ്രായവ്യത്യാസമില്ലാതെ ഏവരും ഇഷ്ടത്തോടെയും രുചി ആസ്വദിച്ചും കഴിക്കുന്ന ഒന്നാണ് ചിക്കന്‍ വിഭവങ്ങള്‍. പ്രോട്ടീനിന്റെ കലവറയെന്നാണ് കോഴിയുടെ ഇറച്ചിയെ അറിയപ്പെടുന്നത് പോലും. ആരോഗ്യ സംരക്ഷണത്തിന് ജിമ്മില്‍ പതിവായി വ്യായാമം ചെയ്യുന്നവരുടെയും ഇഷ്ട ഭക്ഷണമാണ് ചിക്കന്‍. എന്നാല്‍ അമിതമായി ചിക്കന്‍ കഴിക്കുന്നത് ഗുണത്തേക്കാള്‍ ദോഷമാണ് ഉണ്ടാക്കുക. പൊതുവേ ആരോഗ്യകരമായ ഭക്ഷണായിട്ടാണ് ചിക്കനെ കണക്കാക്കുന്നതെങ്കിലും ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതായിട്ടുണ്ട്.

കോഴിയിറച്ചിയുടെ ഒരു ഭാഗം ശരീരത്തിന് ദോഷകരമാണെന്ന് പലര്‍ക്കും അറിയില്ല. അത് കോഴിയിറച്ചിയുടെ തൊലിയാണ്. പാകം ചെയ്യുമ്പോള്‍ സ്വാദ് കൂട്ടുമെങ്കിലും ഇവ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാണ്. കോഴിയിറച്ചിയുടെ തൊലി കഴിക്കുന്നത് കൊണ്ട് പ്രധാനമായുമുള്ള പ്രശ്‌നം അമിതവണ്ണമുണ്ടാകുമെന്നതാണ്. ധാരാളം ദോഷകരമായ കൊഴുപ്പ് അടങ്ങിയ ഭാഗമാണ് കോഴിയുടെ തൊലി. അതുകൊണ്ടാണ് കടകളില്‍ നിന്ന് ഇറച്ചി വാങ്ങുമ്പോള്‍ ഇവയുടെ തൊലി മാറ്റാന്‍ പലരും ആവശ്യപ്പെടുന്നത്

കോഴിയിറച്ചിയില്‍ പോഷകങ്ങളില്ലാത്ത ഭാഗമാണ് അവയുടെ തൊലി. കോഴിയുടെ തൊലി കഴിക്കുന്നതിലൂടെ അനാരോഗ്യകരമായ കൊഴുപ്പ് വര്‍ദ്ധിക്കുകയും ക്രമേണ ശരീരത്തിലെ കൊഴുപ്പിന്റെ അളവ് വര്‍ദ്ധിക്കുകയും ചെയ്യുന്നതാണ് സംഭവിക്കുന്നത്. രക്തസമ്മര്‍ദ്ദം വര്‍ദ്ധിക്കുക, ഹൃദയാഘാതം, ഹൃദ്രോഗം എന്നീ പ്രശ്‌നങ്ങളിലേക്ക് നയിക്കുകയും ചെയ്യും.







ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക