Showing posts with label Kasarkod. Show all posts
Showing posts with label Kasarkod. Show all posts

Tuesday, 26 November 2024

ഇന്ത്യൻ ഭരണഘടന അംഗീകരിക്കപ്പെട്ടിട്ട് ഇന്ന് 75 വർഷം

ഇന്ത്യൻ ഭരണഘടന അംഗീകരിക്കപ്പെട്ടിട്ട് ഇന്ന് 75 വർഷം



വംബർ 26. ഇന്ത്യൻ ഭരണഘടന അംഗീകരിക്കപ്പെട്ടിട്ട് ഇന്ന് 75 വർഷം.ഭരണഘടനാ ദിനം. 1949 നവംബർ 26 -ന്, ഇന്ത്യൻ ഭരണഘടനാ അസംബ്ലി, ഭരണഘടന അംഗീകരിച്ചതിൻ്റെ സ്മരണ പുതുക്കാനാണ് ഈ ദിനം ആചരിക്കുന്നത്. 1950 ജനുവരി 26-ന്  ഭരണഘടന പ്രാബല്യത്തിൽ വന്നു. ദേശീയ നിയമ ദിനമായും ഈ ദിവസം അറിയപ്പെടുന്നു.


ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക


 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 




Wednesday, 27 March 2024

കാസര്‍കോട് പട്ടാപ്പകല്‍ എ.ടി.എമ്മിൽ നിറയ്ക്കാനെത്തിച്ച 50 ലക്ഷം രൂപ കൊള്ളയടിച്ചു

കാസര്‍കോട് പട്ടാപ്പകല്‍ എ.ടി.എമ്മിൽ നിറയ്ക്കാനെത്തിച്ച 50 ലക്ഷം രൂപ കൊള്ളയടിച്ചു


കാസര്‍കോട് : മഞ്ചേശ്വരം ഉപ്പളയില്‍ പട്ടാപ്പകൽ സ്വകാര്യ ബാങ്കിൻ്റെ എ.ടി.എമ്മില്‍ നിറയ്ക്കാനെത്തിച്ച പണം കൊള്ളയടിച്ചു. 50 ലക്ഷം രൂപ കവർന്നത് ആക്‌സിസ് ബാങ്കിൻ്റെ എ.ടി.എമ്മിലേക്ക് പണവുമായി വന്ന വാഹനത്തില്‍ നിന്നാണ്. സംഭവം  ബുധനാഴ്ച ഉച്ചയോടെയായിരുന്നു. പോലീസ് സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
 
വാഹനത്തിൽ നിന്ന് പണം കൊള്ളയടിച്ചത് ചുവന്ന ടീഷര്‍ട്ട് ധരിച്ചെത്തിയ ആളാണെന്നാണ് സൂചന. ഇതിനുശേഷം ഇയാൾ ഉപ്പള ബസ് സ്റ്റാന്‍ഡ് ഭാഗത്തേക്ക് പോയതായും പറയുന്നുണ്ട്. 

പോലീസ് പ്രതിക്കായി പോലീസ് വ്യാപക തിരച്ചില്‍ നടത്തിവരുന്നു.



ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 




Saturday, 30 December 2023

ആരോഗ്യകരമായ ഭക്ഷണ ശീലങ്ങൾ പ്രോത്സാഹിപ്പിച്ച് കൊച്ചിയിൽ മില്ലറ്റ് ആൻഡ് ഫിഷ് ഫുഡ് ഫെസ്റ്റിവൽ

ആരോഗ്യകരമായ ഭക്ഷണ ശീലങ്ങൾ പ്രോത്സാഹിപ്പിച്ച് കൊച്ചിയിൽ മില്ലറ്റ് ആൻഡ് ഫിഷ് ഫുഡ് ഫെസ്റ്റിവൽ



2023 ഡിസംബർ 28 മുതൽ 30 വരെ കൊച്ചിയിൽ ത്രിദിന മില്ലറ്റ്, ഫിഷ് ഫുഡ് ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നു. സെൻട്രൽ മറൈൻ ഫിഷറീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ (CMFRI) മേൽനോട്ടത്തിൽ എറണാകുളം കൃഷി വിജ്ഞാന കേന്ദ്രമാണ് പരിപാടി സംഘടിപ്പിക്കുന്നത്. .

തിനയുടെ പോഷകപരവും ആരോഗ്യപരവുമായ ഗുണങ്ങളും മത്സ്യവുമായുള്ള അവയുടെ സംയോജനവും പ്രദർശിപ്പിച്ച് ആരോഗ്യകരമായ ഭക്ഷണ ശീലങ്ങൾ പ്രോത്സാഹിപ്പിക്കാനാണ് ഉത്സവം ലക്ഷ്യമിടുന്നത്.

* മില്ലറ്റ് കർഷകർക്കും വ്യാപാരികൾക്കുമായി ഒരു ബയർ-സെല്ലർ മീറ്റ് *
വൈവിധ്യമാർന്ന വിഭവങ്ങൾ ഉൾക്കൊള്ളുന്ന ഒരു മില്ലറ്റ്, ഫിഷ് ഫുഡ് ഫെസ്റ്റിവൽ
* ഒരു തത്സമയ മത്സ്യ വിൽപ്പന
* തിനകളുടെയും മില്ലറ്റ് അടിസ്ഥാനമാക്കിയുള്ള ഉൽപ്പന്നങ്ങളുടെയും വിൽപ്പന
* ഒരു മില്ലറ്റ് കുക്കറി ഷോ
* ഒരു മില്ലറ്റ് പാചക മത്സരം
* ഒരു സാങ്കേതിക പ്രദർശനം
* ഉൽപ്പന്ന ലോഞ്ചുകൾ
* പോഷകാഹാരവും ആരോഗ്യ സംവാദങ്ങളും സെമിനാറുകളും

ദ്വീപുകളിൽ നിന്നുള്ള നാടൻ കാർഷിക ഉൽപന്നങ്ങളും ഭക്ഷ്യ ഉൽപന്നങ്ങളും പ്രദർശിപ്പിക്കുന്ന ലക്ഷദ്വീപിൽ നിന്നുള്ള ഒരു സ്റ്റാളും ഉത്സവത്തിന്റെ സവിശേഷതയാണ്.

"ആരോഗ്യകരമായ ഭക്ഷണശീലങ്ങൾ പ്രോത്സാഹിപ്പിക്കുക, കേരളത്തിൽ മില്ലറ്റുകൾക്ക് വിപണി മൂല്യ ശൃംഖല സൃഷ്ടിക്കുക എന്നിവയാണ് ഉത്സവത്തിന്റെ പ്രധാന ലക്ഷ്യം," സിഎംഎഫ്ആർഐ ഡയറക്ടർ ഡോ. എ. ഗോപാലകൃഷ്ണൻ പറഞ്ഞു. “കേരള പാചകരീതിയിൽ മില്ലറ്റ് അവതരിപ്പിക്കുന്നത് ഈ മേഖലയ്ക്ക് ഗുണം ചെയ്യും. മില്ലറ്റ് കർഷകരെ വിപണി കണ്ടെത്താനും സ്റ്റാർട്ടപ്പുകൾ പ്രോത്സാഹിപ്പിക്കാനും മില്ലറ്റുമായി ബന്ധപ്പെട്ട സംരംഭകത്വം പ്രോത്സാഹിപ്പിക്കാനും ഞങ്ങൾ ലക്ഷ്യമിടുന്നു.

മില്ലറ്റ് കർഷകർ, കർഷക ഉൽപാദക കമ്പനികൾ, മത്സ്യ സംസ്‌കരണ വ്യവസായ പ്രതിനിധികൾ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സംരംഭകർ എന്നിവർ ഫെസ്റ്റിവലിൽ പങ്കെടുക്കും. നാഷണൽ ബാങ്ക് ഫോർ അഗ്രികൾച്ചർ ആൻഡ് റൂറൽ ഡെവലപ്‌മെന്റ് (നബാർഡ്), ഹൈദരാബാദിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മില്ലറ്റ് റിസർച്ച്, നാഷണൽ ഫിഷറീസ് ഡെവലപ്‌മെന്റ് ബോർഡ്, കേരള ഫുഡ് സേഫ്റ്റി അതോറിറ്റി, സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്‌നോളജി (CIFT), NIFATT, സൊസൈറ്റി ഫോർ അസിസ്റ്റൻസ് ടു ഫിഷർ വുമൺ (സേഫ്), ഫുഡ് ക്രാഫ്റ്റ്‌സ് ഇൻസ്റ്റിറ്റ്യൂട്ട് കളമശ്ശേരി, കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ, കേരള ബേക്കേഴ്‌സ് അസോസിയേഷൻ എന്നിവരാണ് പരിപാടിയുടെ പങ്കാളികൾ.
KHRA എറണാകുളം ജില്ലാ പ്രസിഡന്റ് ടി ജെ മനോഹരൻ സെക്രട്ടറി കെ ടി റെഹിം,ബൈജു പി ഡേവിസ്, സാദിഖ്, യൂനസ്(റിയൽ ചോയ്സ് ), അതുൽ എന്നിവരും ഫെസ്റ്റിവലിൽ പങ്കെടുത്തു.


 ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 
https://www.facebook.com/keralahotelnews?mibextid=ZbWKwL

Saturday, 16 December 2023

ബദാം കഴിക്കുന്നവരാണോ? എന്നാൽ ഇങ്ങനെ കഴിച്ചാൽ പണികിട്ടും; അറിഞ്ഞോളൂ..

ബദാം കഴിക്കുന്നവരാണോ? എന്നാൽ ഇങ്ങനെ കഴിച്ചാൽ പണികിട്ടും; അറിഞ്ഞോളൂ..

ബദാം കഴിക്കുന്നവരാണോ? എന്നാൽ ഇങ്ങനെ കഴിച്ചാൽ പണികിട്ടും; അറിഞ്ഞോളൂ..

കേരളാ ഹോട്ടൽ എന്റെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ബദാം പലർക്കും ഇഷ്ടമുള്ള ഒന്നാണ്. ധാരാളം പോഷകഘടകങ്ങളാണ് ബദാമിൽ അടങ്ങിയിട്ടുള്ളത്. പലർക്കും ഇത് കുതിർത്തി കഴിക്കാനും ഈന്തപ്പഴം, പാൽ എന്നിവയ്‌ക്കൊപ്പം ജ്യൂസ് അടിച്ച് കുടിക്കാനുമൊക്കെയായിരിക്കും ഇഷ്ടം. ധാരാളം ഫൈബറുകളും, ആന്റി- ഓക്‌സിഡന്റും, വിറ്റാമിനുകളും അടങ്ങിയിട്ടുള്ള ബദാം കഴിക്കുന്നത് രക്തസമ്മർദ്ദം കുറയ്‌ക്കാനും ഹൃദയാരോഗ്യം വർദ്ധിപ്പിക്കുന്നതിനും, കൊളസ്‌ട്രോൾ നിയന്ത്രിക്കാനും, എല്ലുകൾക്ക് ബലം നൽകാനും ഏറെ സഹായകരമാണ്. എന്നാൽ ബദാം ശരിയായ രീതിയിൽ കഴിച്ചില്ലെങ്കിൽ ഇതിന്റെ ഗുണങ്ങൾ ശരീരത്തിന് ലഭിക്കാതെ പോവും. അറിയാം..

ബദാം ഒരുപാട് കഴിക്കുന്നതും പ്രശ്‌നം, കുറച്ച് കഴിക്കുന്നതും പ്രശ്‌നം

അമിതമായി ബദാം കഴിക്കുന്നത് ദഹനപ്രശ്‌നങ്ങൾക്കും അമിതഭാരം വയ്‌ക്കുന്നതിനും കാരണമായേക്കാം. വൃക്ക രോഗങ്ങൾ ഉണ്ടാക്കാനും അമിത അളവിൽ ബദാം കഴിക്കുന്നത് കാരണമായേക്കും. കുറഞ്ഞ അളവിൽ ബദാം കഴിക്കുകയാണെങ്കിൽ ഇതിൽ അടങ്ങിയിരിക്കുന്ന പോഷകഘടകങ്ങൾ ശരീരത്തിലെത്താതെയും പോകുന്നു. ദിവസവും 6 മുതൽ 8 എണ്ണം വരെ ബദാം കഴിക്കാം.

വറുത്തതോ ഉപ്പ് പുരട്ടിയതോ ബദാം കഴിക്കുന്നത്

വറുത്തതും ഉപ്പ് പുരട്ടിയതുമായ ബദാം കഴിക്കുന്നത് രുചികരമായി തോന്നുമെങ്കിലും ഇവ കഴിക്കുന്നത് ശരീരത്തിന് ഗുണമേകില്ല. ഇത് ശരീരത്തിൽ കൊളസ്‌ട്രോളിന്റെ അളവ് വർദ്ധിപ്പിക്കാൻ കാരണമാകുന്നു. ഇതിനു പുറമെ ഉപ്പിനോടുള്ള ആസക്തി വർദ്ധിപ്പിക്കുന്നതിനും കാരണമാകുന്നു. ഉപ്പ് കൂട്ടി വറുത്തെടുക്കുന്ന ബദാം ശരീരത്തിലേക്ക് ആവശ്യമായ പോഷകഘടകങ്ങൾ പ്രദാനം ചെയ്യുന്നില്ല.

കേരളാ ഹോട്ടൽ ന്യൂസിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക


ബദാം കൃത്യമായി കഴിക്കാതിരിക്കുന്നത്

ബദാം സ്ഥിരമായി കൃത്യ അളവിൽ കഴിക്കുന്നതാണ് ശരീരത്തിന് ഗുണം നൽകുന്നത്. ഒന്നോ രണ്ടോ ആഴ്ചകളിൽ ഇടവേളകൾ എടുത്ത് കഴിക്കാമെങ്കിലും മാസങ്ങൾ പിന്നിട്ട് ബദാം കഴിക്കുന്നത് ശരീരത്തിന് ഗുണങ്ങൾ പ്രദാനം ചെയ്യുന്നില്ല. ചിലരിൽ നട്ട്‌സ് അലർജി എന്ന രോഗം പ്രകടമായിരിക്കാം. ഇങ്ങനെയുള്ളവർ ബദാം കഴിക്കുന്നത് അലർജിക്ക് കാരണമാകും. വൃക്ക രോഗങ്ങൾ ഉള്ളവർ ബദാം കഴിക്കുമ്പോൾ വിദഗ്ധരുടെ നിർദ്ദേശ പ്രകാരം മാത്രം കഴിക്കുക.

Sunday, 10 December 2023

സിപിഐ നേതാവ് കാനം രാജേന്ദ്രന്റെ സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ നൂറുകണക്കിന് ആളുകളാണ് ആദരാഞ്ജലികൾ അർപ്പിക്കാൻ എത്തിയത്.

സിപിഐ നേതാവ് കാനം രാജേന്ദ്രന്റെ സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ നൂറുകണക്കിന് ആളുകളാണ് ആദരാഞ്ജലികൾ അർപ്പിക്കാൻ എത്തിയത്.

കോട്ടയം (കേരളം): അന്തരിച്ച സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ ശവസംസ്‌കാരം ഞായറാഴ്ച രാവിലെ അദ്ദേഹത്തിന്റെ ജന്മഗ്രാമത്തിലെ വസതിയിൽ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു.

73 കാരനായ നേതാവിന്റെ ഭൗതികാവശിഷ്ടങ്ങൾ ശനിയാഴ്ച രാത്രി കാനം ഗ്രാമത്തിലെ അദ്ദേഹത്തിന്റെ വീട്ടിലെത്തി, ഇന്ന് രാവിലെ അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിക്കാൻ നൂറുകണക്കിന് ആളുകൾ എത്തി. 

മുഖ്യമന്ത്രി പിണറായി വിജയൻ, സിപിഐ ജനറൽ സെക്രട്ടറി ഡി രാജ, സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, സംസ്ഥാന റവന്യൂ മന്ത്രി കെ രാജൻ, കൃഷി മന്ത്രി പി പ്രസാദ് തുടങ്ങി നിരവധി മുതിർന്ന രാഷ്ട്രീയ നേതാക്കളും എൽഡിഎഫ് അംഗങ്ങളും രാജേന്ദ്രനോട് വിടപറയാൻ എത്തിയിരുന്നു.

രാജേന്ദ്രന്റെ മൃതദേഹം ചിതയിൽ വച്ച ശേഷവും ആളുകൾ കൂട്ടത്തോടെ ഒഴുകിയെത്തി. ചിത കത്തിച്ചപ്പോൾ മന്ത്രിമാരായ രാജനും പ്രസാദും ഉൾപ്പെടെയുള്ളവർ 'ലാൽ സലാം രാജേട്ടാ', 'ലാൽ സലാം സഖാവേ' തുടങ്ങിയ മുദ്രാവാക്യങ്ങൾ വിളിച്ചു. ഡിസംബർ 8 വെള്ളിയാഴ്ച രാത്രി ഹൃദയാഘാതത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു രാജേന്ദ്രൻ മരിച്ചത്. മൃതദേഹം പ്രത്യേക വിമാനത്തിൽ പിറ്റേന്ന് രാവിലെ തിരുവനന്തപുരത്ത് എത്തിച്ച് തലസ്ഥാന നഗരിയിലെ പാർട്ടി ആസ്ഥാനമായ പിഎസ് സ്മാരകത്തിൽ പൊതുദർശനത്തിന് വച്ചു.

കേരളാ ഹോട്ടൽ & റെസ്റ്റോറന്റ് അസോസിയേഷൻ സംസ്ഥാന നേതൃത്വം സഖാവ് കാനം രാജേന്ദ്രന്റെ ദേഹവിയോഗത്തിൽ അനുശോചനം അറിയിച്ചു.   

സിപിഐയെ ഏറ്റവും മികച്ച രീതിയിൽ നയിച്ച അസമാന്യമായ സംഘടനാ ശേഷിയുടെ ഉടമയായിരുന്ന കാനം രാജേന്ദ്രൻ എന്ന്  KHRA സംസ്ഥാന പ്രസിഡന്റ്‌    

ജി. ജയപാൽ പറഞ്ഞു.

 അദ്ദേഹത്തിന്റെ ആ നഷ്ടം  പാർട്ടിക്ക് ഒരിക്കലും നികത്താൻ ആവില്ലെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന കമ്മിറ്റിക്കുവേണ്ടി  മുഹമ്മദ് ഷെരീഫ്  (KHRA സംസ്ഥാന വൈസ് പ്രസിഡന്റ് ) റീത്ത് സമർപ്പിച്ചു. അതോടൊപ്പം കോട്ടയം ജില്ലയെ പ്രതിനിധീകരിച്ച് ജില്ലാ സെക്രട്ടറി കെ. കെ. ഫിലിപ്പ് കുട്ടി, ജില്ലാ വർക്കിംഗ് പ്രസിഡന്റ് വേണുഗോപാലൻ നായർ, കറുകച്ചാൽ യൂണിറ്റ് സെക്രട്ടറി ജോബിൻ, KHRA യുടെ ഓൺലൈൻ ന്യൂസ് ചാനൽ ആയ കേരള ഹോട്ടൽ ന്യൂസിന്റെ അസോസിയേറ്റ് എഡിറ്റർ ബിപിൻ തോമസ് എന്നിവരും റീത്തുകൾ സമർപ്പിച്ചു.


പാർട്ടിയിലും രാഷ്ട്രീയ വൃത്തങ്ങളിലും കാനം എന്ന് അറിയപ്പെടുന്ന രാജേന്ദ്രൻ 2015 മുതൽ തുടർച്ചയായി മൂന്ന് തവണ സിപിഐ സംസ്ഥാന സെക്രട്ടറിയായി സേവനമനുഷ്ഠിച്ചു. പാർട്ടിയുടെ ദേശീയ എക്‌സിക്യൂട്ടീവായും കേന്ദ്ര സെക്രട്ടേറിയറ്റ് അംഗമായും പ്രവർത്തിച്ചു വരികയായിരുന്നു. രണ്ട് തവണ എം.എൽ.എ.യും അറിയപ്പെടുന്ന ട്രേഡ് യൂണിയൻ പ്രവർത്തകനും പ്രഗത്ഭനായ സംഘാടകനുമായ രാജേന്ദ്രൻ മുഖ്യമന്ത്രി വിജയന് ശേഷം ഭരണകക്ഷിയായ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ശക്തനായ നേതാക്കളിൽ ഒരാളായി കണക്കാക്കപ്പെടുന്നു.




Wednesday, 5 July 2023

തദ്ദേശ സ്ഥാപനതലത്തിൽ മാലിന്യനിർമാർജന പ്രവർത്തനങ്ങൾ ഊർജ്ജതമാക്കാൻ, "മാലിന്യമുക്തം നവകേരളം" ക്യാമ്പയിന്റെ പ്രവർത്തനങ്ങൾ വിലയിരുത്താൻ സംഘടന  പ്രതിനിധികളെ ഉൾപ്പെടുത്തി ഓഡിറ്റ്  സമിതി രൂപീകരിച്ചു...Focus Group Discussion

തദ്ദേശ സ്ഥാപനതലത്തിൽ മാലിന്യനിർമാർജന പ്രവർത്തനങ്ങൾ ഊർജ്ജതമാക്കാൻ, "മാലിന്യമുക്തം നവകേരളം" ക്യാമ്പയിന്റെ പ്രവർത്തനങ്ങൾ വിലയിരുത്താൻ സംഘടന പ്രതിനിധികളെ ഉൾപ്പെടുത്തി ഓഡിറ്റ് സമിതി രൂപീകരിച്ചു...Focus Group Discussion

                          https://www.facebook.com/keralahotelnews?mibextid=ZbWKwL

 പാലാ : മാലിന്യ നിർമ്മാർജ്ജനം  സംബന്ധിച്ച് ഹൈക്കോടതിയുടെ ഇടപെടലിനെ തുടർന്ന്  2023 മാർച്ച് 15 മുതൽ 2024 മാർച്ച് 31 വരെയുള്ള മാസങ്ങളെ മൂന്ന് ഘട്ടങ്ങളായി തിരിച്ച് തദ്ദേശ സ്ഥാപന തലത്തിൽ മാലിന്യ നിർമ്മാർജ്ജന പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കാൻ നിർദ്ദേശിച്ചിരുന്നു.

ഇതിന്റെ ഭാഗമായി 2023 മാർച്ച് 15 മുതൽ കേരളത്തിൽ ‘മാലിന്യ മുക്തം നവകേരളം’ എന്ന പേരിൽ ക്യാമ്പയിൻ നടക്കുകയാണ്.

മാർച്ച് 15 മുതൽ ജൂൺ 4 വരെയുള്ള സമയം ആദ്യ ഘട്ട അടിയന്തിര പ്രവർത്തനങ്ങൾ ആണ് തീരുമാനിച്ചിരുന്നത്. ഇതനുസരിച്ച് പാലാ നഗരസഭ മാലിന്യ സംസ്കരണ രംഗത്ത് വിവിധ പ്രവർത്തനങ്ങൾ നടത്തി.

ഈ പ്രവർത്തനങ്ങൾ ജൂൺ 5 ന് ഹരിതസഭ റിപ്പോർട്ട് ആയി നഗരസഭയിൽ അവതരിപ്പിച്ചിരുന്നു. തുടർന്ന് ഈ റിപ്പോർട്ട് ജനകീയമായി വിലയിരുത്താൻ വിവിധ സംഘടനകളുടെ പ്രതിനിധികളെ ഉൾപ്പെടുത്തി ഒരു ഓഡിറ്റ് സമിതി രൂപീകരിച്ചു.

ഈ സമിതിയുടെ നേതൃത്വത്തിൽ ഓരോ സംഘടനയിലെയും അംഗങ്ങളെ ഉൾപ്പെടുത്തി വെവ്വേറെ യോഗങ്ങൾ നടത്തി വരുന്നു. ഇന്ന് (4/7/2023) പാലായിലെ വ്യാപാരി വ്യവസായി ഏകോപന സമിതി, ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ, ബേക്കേഴ്സ് അസോസിയേഷൻ എന്നീ സംഘടനകളുടെ യോഗം നടന്നു.

അതിൽ മുന്നോട്ട് വച്ച നിർദേശങ്ങളും അഭിപ്രായങ്ങളും താഴെ ചേർക്കുന്നു.
പാലാ നഗരസഭ കഴിഞ്ഞ രണ്ടു മാസങ്ങളിൽ നടത്തിയ പ്രവർത്തനങ്ങൾ നല്ല തുടക്കമാണ്. നിരന്തരമായ ഇടപെടലുകളും അഭിപ്രായ സമന്വയവും പ്രതീക്ഷിക്കുന്നു.


നിർദ്ദേശങ്ങൾ

🔴 അജൈവ പാഴ് വസ്തുക്കളുടെ ശേഖരണത്തിന് വാർഡുകൾ ക്ലസ്റ്റർ 
യി       തിരിക്കുമ്പോൾ വ്യാപാര സ്ഥാപനങ്ങളെ പ്രത്യേകമായി പരിഗണിക്കുക

🔴 അജൈവ വസ്തുക്കൾ ഹരിത കർമ്മ സേന മുഖാന്തിരം ആഴ്‌ച തോറും ശേഖരിക്കുക

🔴 പ്ലാസ്റ്റിക് കൂടാതെയുള്ള മറ്റു അജൈവ വസ്തുക്കളും ശേഖരിക്കുക

🔴 ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും ഭക്ഷണം പായ്ക്ക് ചെയ്യാൻ പ്രകൃതി സൗഹൃദ വസ്തുക്കൾ ഉപയോഗിച്ചു കൊണ്ടുള്ള യുണിഫോം പാക്കിങ് സംവിധാനം ഏർപ്പെടുത്തുക

🔴  ഹോട്ടലുകൾ, റസ്റ്റോറന്റുകൾ എന്നിവിടങ്ങളിലെ ഭക്ഷണ മാലിന്യം സംസ്കരിക്കുന്നതിന് കമ്മ്യൂണിറ്റി തല ജൈവ മാലിന്യ സംസ്കരണ സംവിധാനം ഏർപ്പെടുത്തുക. ജൈവ മാലിന്യം എല്ലാ ദിവസവും ശേഖരിക്കുക

🔴   ഹോട്ടലുകൾ, റസ്റ്റോറന്റുകൾ എന്നിവിടങ്ങളിൽ നിന്നുള്ള ദ്രവ മാലിന്യസംസ്കരണത്തിന് മുനിസിപ്പാലിറ്റി തലത്തിൽ STP സ്ഥാപിക്കുക

വ്യാപാരി വ്യവസായി ഏകോപന സമിതി (KVVES) പാലാ യൂണിറ്റ് ജനറൽ സെക്രട്ടറി, വി സി ജോസഫ് ; KVVES പാലാ യൂണിറ്റ് യൂത്ത് വിങ് പ്രസിഡന്റ് ആന്റണി അഗസ്റ്റിൻ; കേരളാ ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ പ്രതിനിധി, ബിപിൻ തോമസ് (കേരളാ ഹോട്ടൽ ന്യൂസ്‌); ബേക്കേഴ്സ് അസോസിയേഷൻ ജില്ലാ സെക്രട്ടറി, വിപിൻ പോൾസൺ, നഗരസഭ ഹെൽത്ത് ഇൻസ്‌പെക്ടർ അനീഷ് സി.ജി; ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ ബിനു പൗലോസ്, കില റിസോഴ്സ് പേഴ്സൺ ജോസ് ഏബ്രഹാം, ശുചിത്വ മിഷൻ റിസോഴ്സ് പേഴ്സൺ ഡോ. ഗീതാദേവി ടി.വി. എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
 
                                       https://www.youtube.com/@keralahotelnews