Showing posts with label National. Show all posts
Showing posts with label National. Show all posts

Wednesday, 18 March 2026

വാക്സിനെടുത്തിട്ടും രക്ഷയില്ല, തെരുവുനായ കടിച്ചത് 15 മാസം മുൻപ്,50 ലക്ഷത്തിന്റെ ചികിത്സയ്ക്കും 8 വയസുകാരനെ രക്ഷിക്കാനായില്ല

വാക്സിനെടുത്തിട്ടും രക്ഷയില്ല, തെരുവുനായ കടിച്ചത് 15 മാസം മുൻപ്,50 ലക്ഷത്തിന്റെ ചികിത്സയ്ക്കും 8 വയസുകാരനെ രക്ഷിക്കാനായില്ല



ജഗ്തിയാൽ: തെരുവുനായ ആക്രമിച്ച് ചികിത്സയിൽ കഴിഞ്ഞത് 15 മാസം. തെലങ്കാനയിൽ എട്ട് വയസുകാരന് ദാരുണാന്ത്യം. നായയുടെ കടിയേറ്റ് 15 മാസം കഴിഞ്ഞാണ് ആൺകുട്ടി മരിക്കുന്നത്. തെലങ്കാനയിലെ വെൽഗാറ്റൂർ മണ്ഡലിലെ കൊട്ടിലിംഗ്ല ഗ്രാമത്തിലെ മഞ്ചികട്ട്ല മണിതേജയെയാണ് തെരുവുനായ ആക്രമണത്തനിരിയായി മരിച്ചത്. 2024 ഡിസംബറിലാണ് വീടിന് പുറത്ത് സുഹൃത്തുക്കളുമൊത്ത് കളിക്കുകയായിരുന്ന കുട്ടിയെ തെരുവുനായ ആക്രമിച്ചത്. കഴുത്തിലും തോളിലും നായയുടെ പരിക്കേറ്റതിന് പിന്നാലെ ചികിത്സ തേടിയ 8 വയസുകാരന് വാക്സിനും നൽകിയിരുന്നു. എന്നാൽ സംക്രാന്തി അവധിക്കിടെ മണിതേജ പേവിഷ ബാധയുടെ ലക്ഷണങ്ങൾ കാണിക്കുകയായിരുന്നു. പിന്നാലെ തന്നെ കുട്ടിയെ സർക്കാർ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തു. ഇവിടെ ചികിത്സ തുടരുന്നതിനിടയിലാണ് 8വയസുകാരന്റെ അവസ്ഥ ഗുരുതരമായത്. വിദഗ്ധ ചികിത്സയ്ക്കായി എട്ട് വയസുകാരനെ ഹൈദരബാദിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. 50 ലക്ഷത്തോളം രൂപ ചെലവിട്ട് ദീർഘനാൾ ചികിത്സയിൽ കഴിഞ്ഞെങ്കിലും തിങ്കളാഴ്ച രാത്രി മണിതേജയുടെ അവസ്ഥ വഷളാവുകയായിരുന്നു.

 


















ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ആദായനികുതി നിയമങ്ങളിലെ അഴിച്ചുപണി; ഏപ്രിൽ 1 മുതൽ വരുന്നത് അടിമുടി മാറ്റങ്ങൾ, ശമ്പളക്കാരെ ബാധിക്കുന്ന 10 പ്രധാന മാറ്റങ്ങള്‍

ആദായനികുതി നിയമങ്ങളിലെ അഴിച്ചുപണി; ഏപ്രിൽ 1 മുതൽ വരുന്നത് അടിമുടി മാറ്റങ്ങൾ, ശമ്പളക്കാരെ ബാധിക്കുന്ന 10 പ്രധാന മാറ്റങ്ങള്‍


 
പതിറ്റാണ്ടുകള്‍ പഴക്കമുള്ള 1961ലെ ആദായനികുതി നിയമത്തിന് പകരമായി 2026 ഏപ്രില്‍ 1 മുതല്‍ പുതിയ നിയമം പ്രാബല്യത്തില്‍ വരും. ശമ്പളക്കാര്‍ക്കും ഇടത്തരക്കാര്‍ക്കും ബിസിനസ്സ് സ്ഥാപനങ്ങള്‍ക്കും വലിയ തോതില്‍ സ്വാധീനം ചെലുത്തുന്നതാണ് പുതിയ് നിയമം. എല്ലാ നികുതിദായകരും അറിഞ്ഞിരിക്കേണ്ട 10 പ്രധാന മാറ്റങ്ങള്‍ താഴെ പറയുന്നവയാണ്:

1. പുതിയ നിയമം 2026-27 സാമ്പത്തിക വര്‍ഷം മുതല്‍

2026 ലെ പുതിയ ആദായനികുതി നിയമം 2026 ഏപ്രില്‍ 1 മുതല്‍ ആയിരിക്കും പ്രാബല്യത്തില്‍ വരിക. അതായത്, 2026-27 സാമ്പത്തിക വര്‍ഷത്തിലും 2027-28 അസസ്മെന്റ് വര്‍ഷത്തിലുമാണ് ഇത് ബാധകമാകുക.

2. പിഎഫ് വിഹിതം 7.5 ലക്ഷം കടന്നാല്‍ നികുതി

തൊഴിലുടമകള്‍ നല്‍കുന്ന റിട്ടയര്‍മെന്റ് ഫണ്ടുകളിലെ വിഹിതത്തിന് പുതിയ നികുതി വ്യവസ്ഥ വരുന്നു. പ്രൊവിഡന്റ് ഫണ്ട് , നാഷണല്‍ പെന്‍ഷന്‍ സിസ്റ്റം , സൂപ്പര്‍ ആനുവേഷന്‍ ഫണ്ട് എന്നിവയിലേക്ക് തൊഴിലുടമ നല്‍കുന്ന വിഹിതം ഒരു വര്‍ഷം 7.5 ലക്ഷം രൂപയില്‍ കൂടിയാല്‍, ആ അധിക തുകയ്ക്ക് നികുതി നല്‍കേണ്ടി വരും. ഈ അധിക തുകയില്‍ നിന്നുള്ള വരുമാനവും നികുതിയുടെ പരിധിയില്‍ വരും.

3. കമ്പനി നല്‍കുന്ന താമസസൗകര്യത്തിന് പുതിയ മാനദണ്ഡം

കമ്പനികള്‍ ജീവനക്കാര്‍ക്ക് നല്‍കുന്ന താമസ സൗകര്യത്തിന്മേലുള്ള നികുതി ഇനി നഗരങ്ങളിലെ ജനസംഖ്യ അടിസ്ഥാനമാക്കിയായിരിക്കും തീരുമാനിക്കുക. സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് ഇത് താഴെ പറയുന്ന രീതിയിലായിരിക്കും:

40 ലക്ഷത്തിന് മുകളില്‍ ജനസംഖ്യയുള്ള നഗരങ്ങളില്‍: ശമ്പളത്തിന്റെ 10%
15 ലക്ഷത്തിനും 40 ലക്ഷത്തിനും ഇടയില്‍ ജനസംഖ്യയുള്ള നഗരങ്ങളില്‍: ശമ്പളത്തിന്റെ 7.5%
മറ്റ് സ്ഥലങ്ങളില്‍: ശമ്പളത്തിന്റെ 5%
ജീവനക്കാരന്‍ എന്തെങ്കിലും വാടക നല്‍കുന്നുണ്ടെങ്കില്‍ അത് ഈ തുകയില്‍ നിന്ന് കുറയ്ക്കും.

4. കമ്പനി വീട് വാടകയ്ക്ക് എടുത്ത് നല്‍കിയാല്‍

വന്‍നഗരങ്ങളില്‍ കമ്പനികള്‍ ജീവനക്കാര്‍ക്ക് ഫ്ലാറ്റുകളോ വീടുകളോ വാടകയ്ക്ക് എടുത്ത് നല്‍കാറുണ്ട്. ഇത്തരം സാഹചര്യങ്ങളില്‍, കമ്പനി നല്‍കുന്ന യഥാര്‍ത്ഥ വാടക അല്ലെങ്കില്‍ ജീവനക്കാരന്റെ ശമ്പളത്തിന്റെ 10% - ഇതില്‍ ഏതാണോ കുറവ്, ആ തുകയായിരിക്കും നികുതി കണക്കാക്കാന്‍ ഉപയോഗിക്കുക.

5. കമ്പനി വണ്ടികള്‍ ഉപയോഗിച്ചാല്‍

കമ്പനി നല്‍കുന്ന കാറുകള്‍ ഔദ്യോഗിക ആവശ്യങ്ങള്‍ക്കും സ്വന്തം ആവശ്യങ്ങള്‍ക്കും ഉപയോഗിക്കുന്ന ജീവനക്കാരുടെ നികുതി ബാധ്യത കണക്കാക്കാന്‍ പുതിയ നിയമത്തില്‍ കൃത്യമായ തുകകള്‍ നിശ്ചയിച്ചിട്ടുണ്ട്:

1.6 ലിറ്റര്‍ എഞ്ചിന്‍ കപ്പാസിറ്റി വരെയുള്ള കാറുകള്‍ക്ക്: പ്രതിമാസം 5,000 രൂപ.
1.6 ലിറ്ററിന് മുകളിലുള്ള കാറുകള്‍ക്ക്: പ്രതിമാസം 7,000 രൂപ.
കമ്പനി ഡ്രൈവറെയും നല്‍കുന്നുണ്ടെങ്കില്‍: പ്രതിമാസം 3,000 രൂപ കൂടി അധികമായി കണക്കാക്കും.
6. സമ്മാനങ്ങള്‍ക്ക് 15,000 രൂപ വരെ മാത്രം ഇളവ്

ഉത്സവ സീസണുകളിലും മറ്റും കമ്പനികള്‍ ജീവനക്കാര്‍ക്ക് നല്‍കുന്ന സമ്മാനങ്ങള്‍ക്കും ഗിഫ്റ്റ് വൗച്ചറുകള്‍ക്കും ഒരു സാമ്പത്തിക വര്‍ഷം 15,000 രൂപ വരെ മാത്രമേ നികുതി ഇളവ് ലഭിക്കൂ. സമ്മാനങ്ങളുടെ മൂല്യം 15,000 രൂപ കടന്നാല്‍ മുഴുവന്‍ തുകയ്ക്കും നികുതി നല്‍കേണ്ടി വരും.

7. ഓഫീസില്‍ നിന്നുള്ള ഭക്ഷണത്തിന് 200 രൂപ വരെ ഇളവ്

ഓഫീസ് സമയത്ത് കമ്പനി നല്‍കുന്ന സൗജന്യ ഭക്ഷണത്തിന് നികുതി ഇളവ് തുടരും. എന്നാല്‍ ഒരു നേരത്തെ ഭക്ഷണത്തിന്റെ മൂല്യം 200 രൂപയില്‍ കവിയാന്‍ പാടില്ല. ഓഫീസ് കാന്റീന്‍, മീല്‍ വൗച്ചറുകള്‍ എന്നിവയ്‌ക്കെല്ലാം ഇത് ബാധകമാണ്.

8. കമ്പനിയില്‍ നിന്നുള്ള വായ്പകള്‍

തൊഴിലുടമയില്‍ നിന്ന് എടുക്കുന്ന 2 ലക്ഷം രൂപ വരെയുള്ള വായ്പകള്‍ക്കും, പ്രത്യേക ചികിത്സാ ആവശ്യങ്ങള്‍ക്കായുള്ള വായ്പകള്‍ക്കും നികുതി ഈടാക്കില്ല. എന്നാല്‍ ഇതിന് മുകളിലുള്ള വായ്പകള്‍ക്ക്, സമാനമായ വായ്പകള്‍ക്ക് എസ്.ബി.ഐ ഈടാക്കുന്ന പലിശ നിരക്കിനെ അടിസ്ഥാനമാക്കി നികുതി കണക്കാക്കും.

9. നികുതി രഹിത വരുമാനത്തിലെ നിക്ഷേപങ്ങള്‍

നികുതി ഇളവുള്ള ചില നിക്ഷേപങ്ങളില്‍ നിന്നുള്ള വരുമാനവുമായി ബന്ധപ്പെട്ട ചെലവുകള്‍ എങ്ങനെ കണക്കാക്കാമെന്ന് പുതിയ നിയമം വ്യക്തമാക്കുന്നു. ശരാശരി വാര്‍ഷിക നിക്ഷേപ മൂല്യത്തിന്റെ 1 ശതമാനം ഇതിനായുള്ള ചെലവായി കണക്കാക്കും. എന്നാല്‍ നികുതിദായകന്‍ ക്ലെയിം ചെയ്യുന്ന ആകെ ചെലവിനേക്കാള്‍ കൂടുതലാകാന്‍ ഇത് പാടില്ല.

10. വിദേശ ഡിജിറ്റല്‍ കമ്പനികള്‍ക്കും നികുതി

ഇന്ത്യയില്‍ കാര്യമായ സാമ്പത്തിക സാന്നിധ്യമുള്ള വിദേശ ഡിജിറ്റല്‍ ബിസിനസുകളെയും പുതിയ നിയമം നികുതി പരിധിയില്‍ കൊണ്ടുവരുന്നു. ഇന്ത്യന്‍ ഉപഭോക്താക്കളുമായുള്ള ഇടപാടുകള്‍ 2 കോടി രൂപ കടക്കുകയോ, അല്ലെങ്കില്‍ ഇന്ത്യയില്‍ 3 ലക്ഷത്തിലധികം ഉപഭോക്താക്കള്‍ ഉണ്ടാവുകയോ ചെയ്താല്‍ ഈ കമ്പനികള്‍ ഇന്ത്യയില്‍ നികുതി നല്‍കാന്‍ ബാധ്യസ്ഥരാണ്.

















ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

റീൽസിന് വേണ്ടി അച്ഛനെ കൊറിയർ അയക്കാൻ 'പാക്ക്' ചെയ്തു, പിന്നാലെ യുവതിയും കുടുംബവും അറസ്റ്റിൽ

റീൽസിന് വേണ്ടി അച്ഛനെ കൊറിയർ അയക്കാൻ 'പാക്ക്' ചെയ്തു, പിന്നാലെ യുവതിയും കുടുംബവും അറസ്റ്റിൽ




സമൂഹ മാധ്യമ റീലിന് വേണ്ടി ഒരു കുടുംബം ഒന്നിച്ച് ഇറങ്ങിയതിന് പിന്നാലെ പോലീസ് സ്റ്റേഷനിൽ കയറേണ്ടി വന്നു. ഒരു യുവതിയും അവളുടെ കുടുംബവും സ്വന്തം അച്ഛനെ ചാക്കിനുള്ളിലാക്കി കൊറിയർ ചെയ്യാൻ ശ്രമിച്ചതാണ് സംഭവം. ബെംഗളൂരുവിൽ അരങ്ങേറിയ ഈ കൊറിയ‍ർ സംഭവം സമൂഹ മാധ്യമങ്ങളിലും വൈറലായി. അതേസമയം ഇത്തരമൊരു ഗുരുതരമായ റീൽ ചെയ്തത് ഉത്സവങ്ങളോട് അനുബന്ധിച്ച് നേരിടേണ്ടി വരുന്ന യാത്രാ ദുരിതം പുറത്ത് കാട്ടാനായിരുന്നു എന്നാണ് കുടുംബം പോലീസിനോട് പറഞ്ഞതെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു. സംഗതി എന്താണെങ്കിലും കുടുംബം അപ്പാടെ പോലീസ് സ്റ്റേഷൻ കയറി.

ചാക്കുകെട്ടുമായി പാഴ്സൽ ഓഫീസിൽ

ബെംഗളൂരു വയലിക്കാവൽ പോലീസ് സ്റ്റേഷന്‍റെ പരിധിയിലുള്ള ഒരു കൊറിയർ സർവീസ് ഓഫീസിലാണ് സംഭവം നടന്നത്. സമൂഹ മാധ്യമ റീലിന് വേണ്ടി ബെംഗളൂരുവിലെ ഒരു യുവതിയാണ് തന്‍റെ കുടുംബാംഗങ്ങളുടെ സഹായത്തോടെ സ്വന്തം അച്ഛനെ ഒരു ചാക്കിനുള്ളിൽ കയറ്റി കൊറിയർ ഓഫീസിലെത്തിച്ചത്. ഒരു കുടുംബം വലിയൊരു ചാക്കുമായി കൊറിയ‍ർ ഓഫീസിലെത്തി ചാക്ക് പാഴ്സൽ ചെയ്യാൻ ആവശ്യപ്പെട്ടു. എന്നാൽ. ചാക്കിനുള്ളിൽ എന്താണെന്ന് വ്യക്തമാക്കാൻ അവർ തയ്യാറായില്ല. ഇതേ തുടർന്ന് സംശയം തോന്നിയ ജീവനക്കാർ പാഴ്സൽ തുറന്നപ്പോൾ ശ്വസിക്കാൻ ബുദ്ധിമുട്ടുന്ന പ്രായമായ ആളെയാണ് കണ്ടത്. പിന്നാലെ കൊറിയർ ജീവനക്കാർ അറിയിച്ചതനുസരിച്ച് പോലീസെത്തി കുടുംബത്തെ അപ്പാടെ കസ്റ്റെഡിയിൽ എടുക്കുകയായിരുന്നു. 


















ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

'കാലം കാത്തിരുന്നു മറുപടി നൽകും'; ടിവികെ നേതാവിന്റെ പരാമർശത്തിന് മറുപടിയുമായി രജനീകാന്ത്

'കാലം കാത്തിരുന്നു മറുപടി നൽകും'; ടിവികെ നേതാവിന്റെ പരാമർശത്തിന് മറുപടിയുമായി രജനീകാന്ത്


 

ചെന്നൈ: നടൻ വിജയ് നയിക്കുന്ന ടിവികെയുടെ നേതാവ് തന്നെ കുറിച്ച് നടത്തിയ വിവാദ പരാമർശത്തിൽ പ്രതികരണവുമായി തമിഴ് സൂപ്പർസ്റ്റാർ രജനീകാന്ത്. 'സമയം സംസാരിക്കില്ല, പക്ഷേ കാത്തിരുന്നു മറുപടി നൽകും' എന്നാണ് രജനിയുടെ പ്രതികരണം. ഒപ്പം കക്ഷിരാഷ്ട്രീയ ഭേദമന്യേ തന്നെ പിന്തുണച്ച എല്ലാ രാഷ്ട്രീയക്കാർക്കും അദ്ദേഹം നന്ദി പറഞ്ഞു.

വൻ ആരാധകവൃന്ദമുള്ള രജനീകാന്ത് രാഷ്ട്രീയ വിവാദത്തിന് ഇരയായത് ടിവികെ ജനറൽ സെക്രട്ടറിയായ ആദവ് അർജുന നടത്തിയ പരാമർശത്തിന് പിന്നാലെയാണ്. രജനീകാന്ത് രാഷ്ട്രീയ പ്രവേശനം നടത്താതിരുന്നത് ഡിഎംകെ കുടുംബത്തിൽ നിന്നുള്ള ഭീഷണി മൂലമാണെന്നാണ് ആദവ് അർജുന ആരോപിച്ചത്. ടിവികെ നേതാവായ വിജയ്‌യുടെ മനോവീര്യത്തെ പുകഴ്ത്താൻ ആദവ് അർജുന നടത്തിയ പരാമർശമാണ് വിവാദത്തിന് തിരികൊളുത്തിയത്. ഇതോടെ ശക്തമായ പ്രതികരണമാണ് പലകോണുകളിൽ നിന്നും ഉണ്ടായത്.

'തികച്ചും അപലപനീയമാണ്' ആദവ് അർജുന നടത്തിയ പരാമർശമെന്നാണ് എഐഎഡിഎംകെ ജനറൽ സെക്രട്ടറിയും മുൻ മുഖ്യമന്ത്രിയുമായ എടപ്പാടി കെ പളനിസ്വാമി പ്രതികരിച്ചത്. രജനീകാന്ത് രാഷ്ട്രീയത്തിനും അതീതമാണ്, മാത്രമല്ല അദ്ദേഹത്തെ എല്ലാവരും ബഹുമാനിക്കുന്നു. ഇത്തരത്തിൽ അദ്ദേഹത്തിനെതിരെ നടത്തുന്ന പരമാർശങ്ങൾ താരത്തിന്റെ അന്തസിനെ കളങ്കപ്പെടുത്തുന്നതാണെന്നും അത് അംഗീകരിക്കാൻ കഴിയില്ലെന്നും എടപ്പാടി പറഞ്ഞു. കൂടാതെ രാഷ്ട്രീയത്തിൽ പ്രവേശിക്കാനും മാറിനിൽക്കാനും എല്ലാവർക്കും അവകാശമുണ്ട്, അദ്ദേഹത്തിന് മാറിനിൽക്കാൻ അദ്ദേഹത്തിന്റേതായ കാരണമുണ്ടാകും. അത് മാനിക്കണമെന്നും എടപ്പാടി കൂട്ടിച്ചേർത്തു.
















ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

യുവാക്കൾക്കിടയിൽ തൊഴിലില്ലായ്മ രൂക്ഷം: 1.1 കോടി ബിരുദധാരികൾ പെരുവഴിയിലെന്ന് റിപ്പോർട്ട്

യുവാക്കൾക്കിടയിൽ തൊഴിലില്ലായ്മ രൂക്ഷം: 1.1 കോടി ബിരുദധാരികൾ പെരുവഴിയിലെന്ന് റിപ്പോർട്ട്


 
ഇന്ത്യയിലെ യുവ ബിരുദധാരികൾക്കിടയിൽ തൊഴിലില്ലായ്മ അതിരൂക്ഷമായി തുടരുന്നുവെന്ന് അസിം പ്രേംജി യൂണിവേഴ്സിറ്റിയുടെ പഠന റിപ്പോർട്ട്. 20നും 29നും ഇടയിൽ പ്രായമുള്ള 6.3 കോടി ബിരുദധാരികളിൽ 1.1 കോടി പേരും നിലവിൽ തൊഴിൽരഹിതരാണെന്നാണ് റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നത്. ബിരുദം പൂർത്തിയാക്കി ഒരു വർഷത്തിനുള്ളിൽ സ്ഥിരവരുമാനമുള്ള ജോലി ലഭിക്കുന്നത് വളരെ കുറച്ചുപേർക്ക് മാത്രമാണ്. ബിരുദധാരികളിൽ വെറും 7 ശതമാനം പേർക്ക് മാത്രമാണ് തങ്ങൾ തൊഴിലില്ലാത്തവരാണെന്ന് റിപ്പോർട്ട് ചെയ്തതിന് ശേഷം ഒരു വർഷത്തിനുള്ളിൽ സ്ഥിര ശമ്പളമുള്ള ജോലി കണ്ടെത്താൻ കഴിയുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.

15 മുതൽ 25 വയസ്സുവരെയുള്ള ബിരുദധാരികൾക്കിടയിൽ തൊഴിലില്ലായ്മ നിരക്ക് 40 ശതമാനത്തോളമാണ്. 25 മുതൽ 29 വയസ്സുവരെയുള്ളവരുടെ ഇടയിൽ ഇത് 20 ശതമാനവും. കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി രാജ്യത്തെ യുവാക്കളുടെ എണ്ണത്തിൽ വലിയ വർധനവുണ്ടായിട്ടുണ്ട്. അതോടൊപ്പം ഉന്നതവിദ്യാഭ്യാസ രംഗത്തേക്ക് പ്രവേശിക്കുന്നവരുടെ എണ്ണവും വർധിച്ചു. എന്നാൽ ഈ വർധനക്ക് ആനുപാതികമായ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുന്നില്ല എന്നതാണ് പ്രധാന പ്രതിസന്ധി.

2017-ൽ വിദ്യാഭ്യാസ രംഗത്തുണ്ടായിരുന്ന യുവാക്കളുടെ എണ്ണം 38 ശതമാനമായിരുന്നെങ്കിൽ 2024ൽ അത് 34 ശതമാനമായി കുറഞ്ഞു. കുടുംബം പുലർത്താനായി വരുമാനം കണ്ടെത്തേണ്ടി വരുന്നത് കൊണ്ടാണ് പലരും പഠനം പാതിവഴിയിൽ ഉപേക്ഷിക്കുന്നത്. 2017ൽ ഈ കാരണം പറഞ്ഞിരുന്നവർ 58 ശതമാനമായിരുന്നെങ്കിൽ 2023ഓടെ അത് 72 ശതമാനമായി ഉയർന്നു.

തൊഴിൽ വിപണിയിലെ വെല്ലുവിളികൾ

2004-05നും 2023നും ഇടയിലുള്ള കണക്കുകൾ പ്രകാരം പ്രതിവർഷം ഏകദേശം 50 ലക്ഷം ബിരുദധാരികളാണ് തൊഴിൽ വിപണിയിലേക്ക് എത്തുന്നത്. എന്നാൽ ഇതിൽ 28 ലക്ഷം പേർക്ക് മാത്രമാണ് എന്തെങ്കിലും തരത്തിലുള്ള ജോലി ലഭിക്കുന്നത്. ഇതിൽ തന്നെ സ്ഥിര ശമ്പളമുള്ള ജോലി ലഭിക്കുന്നവരുടെ എണ്ണം വളരെ കുറവാണ്.

ശമ്പളത്തിലെ വ്യത്യാസം

ബിരുദധാരികൾക്ക് ബിരുദമില്ലാത്തവരെ അപേക്ഷിച്ച് തുടക്കത്തിൽ ഇരട്ടി ശമ്പളം ലഭിക്കുന്നുണ്ടെങ്കിലും, യുവാക്കളായ ബിരുദധാരികളുടെ തുടക്ക ശമ്പളത്തിൽ വർധന കുറവാണെന്ന് റിപ്പോർട്ട് പറയുന്നു. അതേസമയം, സ്ത്രീകളുടെയും പുരുഷന്മാരുടെയും ശമ്പളത്തിലുള്ള വ്യത്യാസം കുറഞ്ഞുവരുന്നത് നല്ല സൂചനയായി റിപ്പോർട്ട് വിലയിരുത്തുന്നു.

സ്വാതന്ത്ര്യാനന്തരം വിദ്യാഭ്യാസ രംഗത്ത് ഇന്ത്യ വലിയ പുരോഗതി കൈവരിക്കുകയും ലിംഗ-ജാതി വിവേചനങ്ങൾ കുറയുകയും ചെയ്തിട്ടുണ്ടെങ്കിലും, ഈ വിദ്യാഭ്യാസ നേട്ടം തൊഴിലവസരങ്ങളായി മാറുന്നില്ല എന്നതാണ് റിപ്പോർട്ട് നൽകുന്ന മുന്നറിയിപ്പ്. കൃത്യമായ നയരൂപീകരണത്തിലൂടെ തൊഴിലവസരങ്ങൾ വർധിപ്പിച്ചില്ലെങ്കിൽ ഈ സാഹചര്യം രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതയെ ദോഷകരമായി ബാധിക്കും.

















ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഗംഗാനദിയിൽ ബോട്ടിൽ ഇഫ്താർ വിരുന്ന് നടത്തി ബിരിയാണി കഴിച്ചു, 14 പേർ അറസ്റ്റിൽ

ഗംഗാനദിയിൽ ബോട്ടിൽ ഇഫ്താർ വിരുന്ന് നടത്തി ബിരിയാണി കഴിച്ചു, 14 പേർ അറസ്റ്റിൽ


 
വാരണാസി: ഗംഗാനദിയിൽ ബോട്ടിൽ ഇഫ്താർ നടത്തി ബിരിയാണി കഴിച്ച 14പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മതവികാരം വ്രണപ്പെടുത്തി, ആരാധന നടത്തുന്ന ഇടത്തെ അശുദ്ധമാക്കി എന്നീ കുറ്റങ്ങൾ ചുമത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. സംഭവത്തിന്റെ ദൃശ്യങ്ങൾ വൈറലായതിന് പിന്നാലെയാണ് നടപടി. ബിജെപി യുവമോർച്ച നേതാവ് രജത്ത് ജയ്‌സ്വാളിന്റെ പരാതിയിലാണ് കേസെടുത്തത്.

സനാതനധർമം പിന്തുടരുന്നവർക്ക് ആഴത്തിലുള്ള വിശ്വാസമാണ് ഗംഗാനദിയിലുള്ളത്. ആയിരക്കണക്കിന് പേരാണ് കാശി സന്ദർശിച്ച് പൂജകൾ നടത്തുന്നതും പ്രാർത്ഥിക്കുന്നതും. ഇത്തരമൊരു സാഹചര്യത്തിൽ ഗംഗാനദിയുടെ നടുവിലിരുന്ന് ബിരിയാണി കഴിക്കുന്നതും അതിന്റെ എച്ചിൽ നദിയിലേക്ക് എറിയുന്നതും ശരിയായരീതിയല്ല. ഹിന്ദുകളുടെ മതവികാരത്തെ ഹനിക്കാൻ മനപ്പൂർവമുള്ള ശ്രമമാണിതെന്നാണ് ജയ്‌സ്വാളിന്റെ ആരോപണം.

















ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Tuesday, 17 March 2026

വിജയ്ക്ക് ഉപമുഖ്യമന്ത്രി പദവി, പാർട്ടിക്ക് 80 സീറ്റുകൾ; ടിവികെയ്ക്ക് വൻ ഓഫറുമായി തമിഴ്നാട് ബിജെപി

വിജയ്ക്ക് ഉപമുഖ്യമന്ത്രി പദവി, പാർട്ടിക്ക് 80 സീറ്റുകൾ; ടിവികെയ്ക്ക് വൻ ഓഫറുമായി തമിഴ്നാട് ബിജെപി


 
ചെന്നൈ: നടൻ വിജയ്‌യുടെ രാഷ്ട്രീയ പാർട്ടിയായ തമിഴക വെട്രി കഴകത്തിന് മുന്നിൽ ഓഫറുമായി തമിഴ്നാട് ബിജെപി. തങ്ങളുമായി സഖ്യത്തിലേർപ്പെടുകയാണെങ്കിൽ വിജയ്ക്ക് ഉപമുഖ്യമന്ത്രി പദവിയും മത്സരിക്കാൻ 80 സീറ്റുകളുമാണ് വാഗ്ദാനം. ഇരു പാർട്ടികളും തമ്മിലുള്ള സഖ്യചർച്ചകൾ അവസാനഘട്ടത്തിലെത്തി എന്നാണ് വിവരം.

വിജയ്ക്ക് മുഖ്യമന്ത്രി പദം വേണം എന്ന ആവശ്യമാണ് ടിവികെ മുന്നോട്ടുവെച്ചിട്ടുളളത്. വിജയ്‌യെ എതെങ്കിലും വിധേനെ സ്വാധീനിക്കാനുള്ള ശ്രമങ്ങളിലാണ് ബിജെപി. വിജയ്‌യുടെ ആരാധക വോട്ടുകളെയാണ് ബിജെപി ലക്ഷ്യമിടുന്നത്. വിജയ് പിടിക്കുന്ന ഓരോ വോട്ടും സഖ്യത്തിന്റെ ഭാവിയെ നിർണയിക്കുമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടൽ. രണ്ട് ശതമാനം വോട്ട് വർദ്ധനവ് പോലും വലിയ മാറ്റമുണ്ടാക്കുമെന്നാണ് ബിജെപി കരുതുന്നത്. അതിനാൽ ഏത് വിധേനയും സഖ്യം സാധ്യമാക്കാനുള്ള നീക്കത്തിലാണ് ബിജെപി

ബിജെപിയുമായി സഖ്യത്തിലേർപ്പെടുമെന്ന റിപ്പോർട്ടുകൾ കഴിഞ്ഞ ദിവസം തമിഴക വെട്രി കഴകം തള്ളിയിരുന്നു. ടിവികെ ജോയിന്റ് ജനറൽ സെക്രട്ടറി സി ടി ആർ നിർമൽ കുമാർ ആണ് എൻഡിഎ സഖ്യവാർത്തകൾ തള്ളിയത്. ബിജെപി തങ്ങളുടെ ആശയപരമായ എതിരാളികളാണെന്നും വരുന്ന വാർത്തകൾ എല്ലാം അഭ്യൂഹങ്ങൾ മാത്രമാണെന്നുമാണ് അദ്ദേഹം പറഞ്ഞത്. അങ്ങനെ സഖ്യമുണ്ടാക്കുകയാണെങ്കിൽ വിജയ്‌യെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ബിജെപി അംഗീകരിക്കുമോ എന്നും നിർമൽ കുമാർ ചോദിച്ചിരുന്നു.

നിയമസഭാ തെരഞ്ഞെടുപ്പിൽ ടിവികെ ബിജെപിയുമായി കൈകൊടുക്കുമെന്നായിരുന്നു പുറത്തുവന്ന റിപ്പോർട്ടുകൾ. പാർട്ടി ജില്ലാ സെക്രട്ടറിമാരുടെ യോഗത്തിൽ ഭൂരിപക്ഷം നേതാക്കളും ബിജെപി സഖ്യം ആവശ്യമെന്ന് അഭിപ്രായപ്പെട്ടുവെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.

















ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക