Showing posts with label National. Show all posts
Showing posts with label National. Show all posts

Saturday, 31 January 2026

റോയിയുടെ മരണകാരണം വെടിയുണ്ട ഹൃദയവും ശ്വാസകോശവും തുളഞ്ഞു കയറിയുണ്ടായ പരിക്ക്; പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്

റോയിയുടെ മരണകാരണം വെടിയുണ്ട ഹൃദയവും ശ്വാസകോശവും തുളഞ്ഞു കയറിയുണ്ടായ പരിക്ക്; പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്


 

ബെംഗളൂരു: ജീവനൊടുക്കിയ കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഉടമ സി ജെ റോയിയുടെ പോസ്റ്റ് മോര്‍ട്ടം പ്രാഥമിക റിപ്പോര്‍ട്ട് പുറത്ത്. മരണ കാരണം വെടിയുണ്ട ഹൃദയവും ശ്വാസകോശം തുളഞ്ഞു കയറിയുണ്ടായ പരിക്കാണ്. ഇരു അവയവങ്ങളും തകര്‍ത്ത് വെടിയുണ്ട പുറത്തു പോയി. 6.35എംഎം വലിപ്പമുള്ള വെടിയുണ്ട ശരീരത്തില്‍ നിന്ന് കണ്ടെത്തി. വെടിമരുന്നിന്റെയും ശരീര ഭാഗങ്ങളുടെയും സാമ്പില്‍ ഫോറന്‍സിക് ലാബിലേക്ക് അയച്ചെന്നും ബൌറിങ് ആശുപത്രി മെഡിക്കല്‍ സൂപ്രണ്ട് എം എന്‍ അരുണ്‍ പറഞ്ഞു.

സി ജെ റോയിയുടെ സംസ്‌കാരം നാളത്തേക്ക് മാറ്റി. ബന്ധുക്കള്‍ വിദേശത്ത് നിന്ന് എത്താന്‍ വൈകുന്നതിനാലാണ് സംസ്‌കാരം മാറ്റിയത്. ഇന്ന് സംസ്‌കാരം നടത്താനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. സഹോദരന്റെ വീട് സ്ഥിതി ചെയ്യുന്ന കോറമംഗലയിലെ ദേവാലയത്തില്‍ ആണ് സംസ്‌കരിക്കുക. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം രാവിലെ 9 മണിയോടെ ബെംഗളൂരു ബോറിംഗ് ആശുപത്രിയില്‍ നിന്നും മൃതദേഹം കോറമംഗലയിലെത്തിക്കാനായിരുന്നു തീരുമാനം. എന്നാല്‍ സംസ്‌കാരം മാറ്റിയ സാഹചര്യത്തില്‍ മൃതദേഹം നാളെ രാവിലെ വരെ ബോറിംഗ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിക്കും

റോയിയുടെ മരണത്തില്‍ ആദായനികുതി വകുപ്പിനെതിരായ ആരോപണങ്ങളില്‍ ഉറച്ചുനില്‍ക്കുകയാണ് കുടുംബം. അന്വേഷണ ഏജന്‍സിയില്‍ നിന്ന് സമ്മര്‍ദ്ദമുണ്ടായിരുന്നുവെന്ന് ഇന്ന് സി ജെ ബാബു ആരോപിച്ചു. 'റോയ്ക്ക് കടമോ ബാധ്യതയോ ഭീഷണിയോ ഒന്നുമില്ല. ആദായനികുതി ഉദ്യോഗസ്ഥരുടെ സമ്മര്‍ദം കുടുംബത്തിന് അറിയാമായിരുന്നു. മറ്റെവിടെ നിന്നും റോയ്ക്ക് ഭീഷണിയുണ്ടായിരുന്നില്ല. ഇന്ന് രാവിലെ കാണണമെന്ന് എന്നോട് റോയ് പറഞ്ഞിരുന്നു. മൂന്നുദിവസമായി ആദായനികുതി ഉദ്യോഗസ്ഥര്‍ ഓഫീസിലുണ്ടായിരുന്നു' എന്നാണ് സി ജെ ബാബു ഇന്ന് രാവിലെ മാധ്യമങ്ങളോട് പറഞ്ഞത്.







ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഫ്ലൈഓവറിന് സമീപം റീൽ ചിത്രീകരിക്കുന്നതിനിടെ സ്ലാബ് തകർന്ന് 22 കാരന് ദാരുണാന്ത്യം

ഫ്ലൈഓവറിന് സമീപം റീൽ ചിത്രീകരിക്കുന്നതിനിടെ സ്ലാബ് തകർന്ന് 22 കാരന് ദാരുണാന്ത്യം


 
സമൂഹ മാധ്യമ ഉള്ളടക്കത്തിന് വേണ്ടി അപകടകരമായതെന്തും ചെയ്യാൻ പുതിയ തലമുറയ്ക്ക് മടിയില്ല. അതേസമയം ഇത്തരം കാര്യങ്ങൾ പലപ്പോഴും ദുരന്തങ്ങളിൽ കലാശിക്കുന്നു. സമാനമായൊരു സംഭവം കഴിഞ്ഞ ദിവസം ഉത്തർപ്രദേശിലെ ബറേലിയിൽ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. നിർമ്മാണത്തിലിരിക്കുന്ന ഒരു ഫ്ലൈഓവറിനടുത്ത് റീൽ ചിത്രീകരിക്കുന്നതിനിടെയിൽ സ്ലാബ് തകർന്ന് വീണ് മുഹമ്മദ് ഫൈസാൻ എന്ന 22 -കാരന് ദാരുണാന്ത്യമെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു.

സ്ലാബ് തെന്നി താഴേയ്ക്ക്

നവാബ്ഗഞ്ച് പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ബിസോറിയ റെയിൽവേ സ്റ്റേഷന് സമീപത്തെ നിർമ്മാണത്തിലിരിക്കുന്ന ഒരു ഫ്ലൈഓവറിന് മുകളിൽ നിന്നായിരുന്നു ഫൈസാൻ തന്‍റെ റീൽ ചിത്രീകരിച്ചിരുന്നത്. നൃത്തം ചെയ്ത് മുന്നോട്ട് നീങ്ങുന്നതിനിടെ കോൺക്രീറ്റ് സ്ലാബുകളിലൊന്ന് തെന്നിനീങ്ങി. ഇതോടെ ഫ്ലൈഓവറിന് മുകളിൽ നിന്നും മുഹമ്മദ് ഫൈസാൻ താഴേക്ക് വഴുതി വീഴുകയായിരുന്നു. പിന്നാലെ സ്ലാബുകളിലൊന്ന് മുഹമ്മദ് ഫൈസാൻറെ തലയിലേക്ക് വീണു. ഇയാൾ തത്ക്ഷണം മരിച്ചെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. സംഭവത്തിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി.








ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

'ക്യാബിനിലുളള ഡോക്യുമെന്റ് എടുത്ത് വരാമെന്ന് പറഞ്ഞ് അകത്തുകയറി, പിന്നീട് കേട്ടത് വെടിയൊച്ച'

'ക്യാബിനിലുളള ഡോക്യുമെന്റ് എടുത്ത് വരാമെന്ന് പറഞ്ഞ് അകത്തുകയറി, പിന്നീട് കേട്ടത് വെടിയൊച്ച'


 
കോണ്‍ഫിഡന്റ് ഗ്രൂപ്പ് ചെയര്‍മാന്‍ സി ജെ റോയ് ഇന്നലെ വൈകുന്നേരമാണ് ലാങ്‌ഫോര്‍ഡ് ടൗണിലെ സ്വന്തം സ്ഥാപനത്തിൽവെച്ച് ജീവനൊടുക്കിയത്. അമ്പത്തിയേഴുകാരനായ റോയ് വൈകീട്ട് മൂന്നുമണിയോടെ ഓഫീസ് മുറിക്കുളളില്‍ കയറി സ്വന്തം നെഞ്ചിലേക്ക് നിറയൊഴിക്കുകയായിരുന്നു. വെളളിയാഴ്ച്ച ആദായനികുതി ഉദ്യോഗസ്ഥര്‍ റോയ്‌യുടെ ഓഫീസിലെത്തിയത് ഉച്ചയ്ക്ക് ഏകദേശം പന്ത്രണ്ട് മണിയോടെയാണ്. റോയ് രണ്ടുമണിയോടെ ഓഫീസിലെത്തി. ആദ്യം നില്‍ക്കണമെന്ന് നിര്‍ബന്ധമില്ലെന്നായിരുന്നു ഉദ്യോഗസ്ഥര്‍ പറഞ്ഞത്. എന്നാല്‍ പിന്നീട് ചില രേഖകള്‍ പരിശോധിക്കാനുണ്ടെന്ന് പറഞ്ഞ് ഓഫീസില്‍ തുടരാന്‍ നിര്‍ദേശിക്കുകയായിരുന്നു. മൂന്നുമണിയോടെ തന്റെ കാബിനില്‍ ചില ഡോക്യുമെന്റുകള്‍ ഉണ്ടെന്നും അതെടുത്ത് വരാമെന്നും ആദായനികുതി ഉദ്യോഗസ്ഥരോട് പറഞ്ഞ് റോയ് അകത്തേക്ക് പോയി. മിനിറ്റുകള്‍ക്കുളളില്‍ ഉദ്യോഗസ്ഥര്‍ കേട്ടത് വെടിയൊച്ചയാണ്. കാബിനില്‍ സിസിടിവി ഉണ്ടോ എന്നത് സംബന്ധിച്ച് പൊലീസ് സ്ഥിരീകരണം നടത്തിയിട്ടില്ല.

പിസ്റ്റള്‍ ഉളളതിനാല്‍ റോയ് എപ്പോഴും ബ്രീഫ്‌കെയ്‌സ് തന്റെ അരികില്‍ തന്നെയാണ് വച്ചിരുന്നതെന്നാണ് അദ്ദേഹത്തിന്റെ ജീവനക്കാർ പറയുന്നത്. ഏതെങ്കിലും സാഹചര്യത്തിൽ ബാഗ് തന്റെ കയ്യില്‍ നിന്നും മാറ്റേണ്ടിവരുന്ന സമയത്ത് അത് ബോഡി ഗാര്‍ഡുമാര്‍ക്ക് മാത്രമേ അദ്ദേഹം കൈമാറുമായിരുന്നുളളു എന്നും ജീവനക്കാർ പറയുന്നു. വെടിയൊച്ച കേട്ട ഉടന്‍ തന്നെ ജീവനക്കാരും ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരും ക്യാബിനകത്തേക്ക് പോയെന്നും തുടർന്ന് നാരായണ ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴിയാണ് മരണം സംഭവിച്ചതെന്നാണ് ഡോക്ടർമാർ പറഞ്ഞതെന്നും പൊലീസ് അറിയിച്ചു.

റോയ്ക്ക് പതിവുജോലികള്‍ ചെയ്യുന്നതിന് വിലക്കുണ്ടായിരുന്നില്ല എന്നാണ് ആദായനികുതി ഉദ്യോഗസ്ഥർ പറയുന്നത്. സ്ഥാപനത്തിനെതിരായ നിരോധന ഉത്തരവുകള്‍ നീക്കുന്നതിനായി സൂഷ്മപരിശോധന നടത്തുക മാത്രമാണ് ചെയ്തത് എന്നാണ് ആദായനികുതി ഉദ്യോഗസ്ഥര്‍ പൊലീസിനോട് പറഞ്ഞത്. റോയ്‌യുടെ ഭാര്യയും മക്കളും ദുബായിലാണ് താമസം. ഇവര്‍ ഇന്ന് ബെംഗളൂരുവില്‍ എത്തും. റോയ്‌യുടെ അമ്മ കൊരമംഗലയില്‍ നെക്‌സസ് മാളിന് സമീപമാണ് താമസം. ബെംഗളൂരുവിലെത്തുമ്പോള്‍ റോയ് ഫൈവ് സ്റ്റാര്‍ ഹോട്ടലുകളിലായിരുന്നു താമസം. റോയ് യുടെ ശരീരത്തില്‍ ബുളളറ്റ് ഏറ്റ ഒരു മുറിവ് മാത്രമേയുളളുവെന്നും എത്ര തവണ വെടിയുതിര്‍ത്തു എന്നത് സംബന്ധിച്ച് കൂടുതല്‍ അന്വേഷണം വേണ്ടതുണ്ടെന്നും പൊലീസ് പറഞ്ഞു.








ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയായി സുനേത്ര പവാര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും; മഹാരാഷ്ട്രയുടെ ആദ്യ വനിതാ ഉപ മുഖ്യമന്ത്രി

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയായി സുനേത്ര പവാര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും; മഹാരാഷ്ട്രയുടെ ആദ്യ വനിതാ ഉപ മുഖ്യമന്ത്രി


 
മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയായി അജിത്ത് പവാറിന്റെ ഭാര്യ സുനേത്ര പവാര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. ഉച്ചക്ക് ചേരുന്ന എന്‍സിപി നിയമസഭാ കക്ഷി യോഗം സുനേത്രയെ നേതാവായി തിരഞ്ഞെടുക്കും. അജിത് പവാര്‍ വഹിച്ച എക്‌സൈസ്, കായിക വകുപ്പുകള്‍ സുനേത്രയ്‌ക്കെന്ന വിവരവും പുറത്ത് വരുന്നുണ്ട്. എന്‍സിപി ദേശീയ അധ്യക്ഷ സ്ഥാനവും സുനേത്ര ഏറ്റെടുക്കാനും സാധ്യതയുണ്ട്. 

സംസ്ഥാനത്തെ ആദ്യ വനിതാ ഉപ മുഖ്യമന്ത്രിയാക്കും സുനേത്ര. ഇന്നലെ എന്‍സിപി നേതാക്കള്‍ മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് അന്തിമധാരണയായത്. ആറുമാസത്തിനുള്ളില്‍ ബാരാമതിയില്‍ നിന്ന് ഉപതെരഞ്ഞെടുപ്പില്‍ ജയിപ്പിച്ചു നിയമസഭയിലേക്ക് എത്തിക്കാനാണ് തീരുമാനം. സുനേത്ര രാജിവെക്കുന്ന രാജ്യസഭാ അംഗത്വം മകന്‍ പാര്‍ഥ് പവാറിന് ലഭിക്കും. ഉപ മുഖ്യമന്ത്രി പദത്തിനൊപ്പം പാര്‍ട്ടി ദേശീയ അധ്യക്ഷ സ്ഥാനവും സുനേത്ര ഏറ്റെടുക്കാനാണ് സാധ്യത.

അതേസമയം, ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് സുനേത്രയുടെ പേര് നിര്‍ദേശിച്ചതിനെ കുറിച്ച് തനിക്ക് അറിവില്ലെന്ന് ശരദ് പവാര്‍ പറഞ്ഞു. എനിക്ക് അതിനെ കുറിച്ച് യാതൊരു അറിവുമില്ല. അവരുടെ പാര്‍ട്ടിയാണ് അതേക്കുറിച്ച് തീരുമാനിക്കേണ്ടത്. ഇന്നത്തെ പത്രത്തില്‍ ഞാന്‍ കണ്ടത്, എന്‍സിപി വര്‍ക്കിംഗ് പ്രസിഡന്റ് പ്രഫുല്‍ പട്ടേലും എംപി സുനില്‍ താക്കറെയുമാണ് അജിത് പവാറിന്റെ വിയോഗത്തെ തുടര്‍ന്ന് ഒഴിവ് വന്ന സ്ഥാനങ്ങത്തേക്കുള്ള തിരഞ്ഞെടുപ്പുകളെ കുറിച്ച് തീരുമാനമെടുക്കാന്‍ മുന്‍കൈയെടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.








ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

നാല് ലക്ഷം രൂപ കൈക്കൂലി വാങ്ങുമ്പോൾ പിടിയിലാകവേ കൊച്ചുകുട്ടിയേപ്പോലെ പൊട്ടിക്കരഞ്ഞ് പൊലീസ് ഇൻസ്‌പെക്ടർ

നാല് ലക്ഷം രൂപ കൈക്കൂലി വാങ്ങുമ്പോൾ പിടിയിലാകവേ കൊച്ചുകുട്ടിയേപ്പോലെ പൊട്ടിക്കരഞ്ഞ് പൊലീസ് ഇൻസ്‌പെക്ടർ

 


ബെംഗളൂരുവിൽ നാല് ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ പൊലീസ് ഇൻസ്‌പെക്ടർ പിടിയിൽ.കെ.പി. അഗ്രഹാര പോലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടറായ ഗോവിന്ദരാജുവിനെയാണ് ലോകായുക്ത പോലീസ് അറസ്റ്റ് ചെയ്തത്.ബെംഗളൂരുവിലെ ബിൽഡറിൽ നിന്ന് 4 ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഇൻസ്പെക്ടർ പിടിയിലായത്. പിടിയിലാകുന്നതിനിടെ ഇൻസ്പെക്ടർ പൊട്ടിക്കരഞ്ഞു. പിടിയിലാകുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്.

ചാമരാജ്‌പേട്ടിലെ സിറ്റി ആംഡ് റിസർവ് (CAR) ഗ്രൗണ്ടിൽ വെച്ച് ബിൽഡറായ മുഹമ്മദ് അക്ബറിൽ നിന്ന് പണം വാങ്ങുമ്പോഴാണ് ഇൻസ്പെക്ടറി കൈയ്യോടെ പിടികൂടിയത്. തനിക്കെതിരെയുള്ള വഞ്ചനാക്കേസിൽ നിന്നും ഒഴിവാക്കി നൽകാമെന്ന് വാഗ്ദാനം നൽകി ഗോവിന്ദരാജു 5 ലക്ഷം രൂപയാണ് അക്ബറിൽ നിന്ന് ആവശ്യപ്പെട്ടത്. ഈ കേസിൽ അക്ബറും മറ്റ് രണ്ട് പേരുമാണ് പ്രതികളായിരുന്നത്.

കൈക്കൂലി തുകയുടെ ആദ്യ ഗഡുവായി ജനുവരി 24-ന് ഒരു ലക്ഷം രൂപ അക്ബർ നൽകിയിരുന്നു. ബാക്കി തുക വ്യാഴാഴ്ച നൽകാമെന്ന് ഉറപ്പ് നൽകുകയും ഇതിനിടെ ലോകായുക്ത പോലീസിനെ വിവരമറിയിക്കുകയുമായിരുന്നു. ലോകായുക്തയുടെ നിർദ്ദേശപ്രകാരം ബാക്കി തുക വാങ്ങാനായി സി.എ.ആർ ഗ്രൗണ്ടിലെത്താൻ അക്ബർ ഇൻസ്പെക്ടറോട് ആവശ്യപ്പെട്ടു. വൈകുന്നേരം 4:30-ഓടെ പോലീസ് യൂണിഫോമിൽ ഔദ്യോഗിക വാഹനത്തിലെത്തിയ ഗോവിന്ദരാജു, ഫിനോൾഫ്തലിൻ പൗഡർ പുരട്ടിയ നോട്ടുകൾ വാങ്ങിയ ഉടൻ തന്നെ ലോകായുക്ത ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുക്കുകയായിരുന്നു. അഴിമതി നിരോധന നിയമപ്രകാരം ഇൻസ്പെകടറെ അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവത്തിൽ മറ്റ് ഉദ്യോഗസ്ഥർക്ക് പങ്കുണ്ടോ എന്ന കാര്യത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.







ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

സി.ജെ. റോയിയുടെ മരണത്തിൽ ഉന്നതതല അന്വേഷണം നടത്തുമെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ

സി.ജെ. റോയിയുടെ മരണത്തിൽ ഉന്നതതല അന്വേഷണം നടത്തുമെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ


 
കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ സി.ജെ. റോയ് സ്വയം വെടിവെച്ച് മരിച്ച സംഭവത്തിൽ ഉന്നതല അന്വേഷണം നടത്തുമെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാർ അറിയിച്ചു. ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ ചോദ്യം ചെയ്യുന്നതിനിടെ റോയി ചെറിയൊരു ഇടവേള ചോദിച്ചതായും ഇതിന് പിന്നാലെയാണ് അദ്ദേഹം സ്വയം വെടിയുതിർത്ത് മരിച്ചതെന്നും ശിവകുമാറിന്റെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.

''സത്യം കണ്ടെത്തുന്നതിന് ഞങ്ങൾ ഒരു ഉന്നതതല അന്വേഷണം നടത്തും. കേരളത്തിൽ നിന്നുള്ള ആദായ നികുതി ഉദ്യോഗസ്ഥരാണ് ഇവിടെ വന്നതെന്നാണ് അറിയാൻ കഴിഞ്ഞത്. അന്വേഷണത്തിലൂടെ കൂടുതൽ വിവരങ്ങൾ കണ്ടെത്താൻ കഴിയുമെന്ന് കരുതുന്നു. ഇത് സംഭവിക്കാൻ പാടില്ലാത്തതാണ്. അദ്ദേഹം നല്ലൊരു വ്യവസായിയാണ്. ഡൽഹിയിൽ നിന്നും ഞങ്ങൾ റിപ്പോർട്ട് ചോദിച്ചിട്ടുണ്ട്. വിശദമായ അന്വേഷണത്തിന് ശേഷം സർക്കാർ സത്യം പുറത്തുവിടും,'' പ്രസ്താവന കൂട്ടിച്ചേർത്തു.

കേസിലെ പ്രാഥമിക വിവരങ്ങൾ ഡെപ്യൂട്ടി കമ്മിഷണർ ഓഫ് പോലീസ് (സെൻട്രൽ ഡിവിഷൻ) അക്ഷയ് മചിന്ദ്ര ഹാക്കെയ് വിശദീകരിച്ചു. ''വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിനും മൂന്നരയ്ക്കും ഇടയിലായിരുന്നു സംഭവം. വെടിവെച്ച് മരിച്ചതായാണ് പ്രഥമദൃഷ്ട്യാ ലഭ്യമായ വിവരം. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്,'' അദ്ദേഹം പറഞ്ഞു.








ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

എയിംസ്, വിഴിഞ്ഞം; കേന്ദ്ര ബജറ്റിൽ കേരളത്തിന് വലിയ പ്രതീക്ഷകൾ

എയിംസ്, വിഴിഞ്ഞം; കേന്ദ്ര ബജറ്റിൽ കേരളത്തിന് വലിയ പ്രതീക്ഷകൾ


 

കേന്ദ്രബജറ്റിൽ വലിയ പ്രതീക്ഷകളുണ്ട് സംസ്ഥാനത്തിന്. എയിംസ്, വിഴിഞ്ഞം തുറമുഖത്തിന് പ്രത്യേക വിഹിതം, 21,000 കോടി രൂപയുടെ പ്രത്യേക സാമ്പത്തിക പാക്കേജ് ഇങ്ങനെ പ്രതീക്ഷകൾ ഏറെയാണ്. ജിഎസ്ടി നഷ്ടപരിഹാരം പുനഃസ്ഥാപിക്കണമെന്നും, വായ്പ പരിധി ഉയർത്തണമെന്നും കേരളം ആവശ്യപ്പെട്ടിട്ടുണ്ട്. ധനകാര്യ കമ്മീഷൻ റിപ്പോർട്ടിലും കേരളത്തിന് വലിയ പ്രതീക്ഷകളുണ്ട്

നിരന്തരം കേന്ദ്ര അവഗണനകളുടെ കണക്കുകൾ നിരത്തുമ്പോഴും കേന്ദ്രബജറ്റിൽ പ്രതീക്ഷയിൽ തന്നെയാണ് കേരളം. ധന വിഭവ സ്രോതസുകൾ കുറഞ്ഞതിനാൽ 21,000 കോടി രൂപയുടെ ഒരു പ്രത്യേക സാമ്പത്തിക പാക്കേജ് കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. വിഴിഞ്ഞത്തിനും വൻ പ്രഖ്യാപനങ്ങൾ പ്രതീക്ഷിക്കുന്നു. റെയിൽ ക കണക്റ്റുവിറ്റി, തുറമുഖവുമായി ചേർന്ന് വ്യവസായ ഇടനാഴി, മാരിടൈം ക്ലസ്റ്റർ, ഗ്രീൻ ഹൈഡ്രജൻ ഹബ് തുടങ്ങി വിവിധ മേഖലകളിലായി വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ അനുബന്ധ വികസനങ്ങൾ ബജറ്റിൽ ഉൾപ്പെടുത്തണമെന്നാണ് കേരളത്തിൻ്റെ ആവശ്യം.

കേരളത്തിന്റെ വായ്പാ പരിധി അര ശതമാനം കൂടി ഉയർത്തണം.ജി എസ് ടി നഷ്ടപരിഹാരം പുനസ്ഥാപിക്കണം. ഇ – കൊമേഴ്സ് ഇടപാടുകൾക്ക് ഒരു തുറന്ന പെരുമാറ്റച്ചട്ടം കൊണ്ടുവരണം തുടങ്ങിയ ആവശ്യങ്ങളും കേരളം മുന്നോട്ടുവച്ചിട്ടുണ്ട്. എയിംസ്, ശബരി റെയിൽ എന്നിവ ഇത്തവണയും പ്രതീക്ഷ പട്ടികയിൽ ഉണ്ട്. കശുവണ്ടി – കയർ -കൈത്തറി തുടങ്ങിയ പരമ്പരാഗത വ്യവസായങ്ങൾക്ക് പ്രത്യേക സംരക്ഷണ പാക്കേജ്, മനുഷ്യ-മൃഗ സംഘർഷം കുറയ്ക്കാനും ക്യഷി നാശം തടയാനുമുള്ള പദ്ധതി എന്നിവയിലും പ്രഖ്യാപനങ്ങൾ പ്രതീക്ഷിക്കുന്നു.

കേന്ദ്ര ആവിഷ്കൃത പദ്ധതികളുടെയും, ക്ഷേമ പെൻഷൻ, പാർപ്പിട പദ്ധതി ഉൾപ്പെടെയുള്ളവയിൽ കേന്ദ്ര വിഹിതം വർധിപ്പിക്കണമെന്നും കേരളം ബജറ്റിനു മുന്നോടിയായി ആവശ്യപ്പെട്ടിട്ടുണ്ട്. കേന്ദ്ര ബജറ്റിന് പുറമേ 16 ആം ധനകാര്യ കമ്മീഷൻ റിപ്പോർട്ട് അനുകൂലമാക്കുമെന്ന പ്രതീക്ഷയിൽ കൂടിയാണ് ധനമന്ത്രി കെ എൻ ബാലഗോപാൽ ഇത്തവണ സംസ്ഥാന ബജറ്റ് അവതരിപ്പിച്ചത്.








ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

27 വര്‍ഷത്തിന് ശേഷം തന്റെ ആദ്യ കാര്‍ കണ്ടെത്തി സ്വന്തമാക്കിയ സി ജെ റോയ്; മാരുതി 800 വാങ്ങാൻ നല്‍കിയത് 10 ലക്ഷം

27 വര്‍ഷത്തിന് ശേഷം തന്റെ ആദ്യ കാര്‍ കണ്ടെത്തി സ്വന്തമാക്കിയ സി ജെ റോയ്; മാരുതി 800 വാങ്ങാൻ നല്‍കിയത് 10 ലക്ഷം


 
ആദായ നികുതി വകുപ്പിൻ്റെ റെയ്ഡിനിടെ ബെംഗളൂരുവിലെ ഓഫീസിൽ ജീവനൊടുക്കിയ കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ സി ജെ റോയ്ക്ക് കാറുകളുടെ വമ്പൻ ശേഖരം തന്നെ ഉണ്ടായിരുന്നു. രാജ്യത്തെ അതിസമ്പന്നനായ ബിസിനസുകാരിലൊരാളായ അദ്ദേഹം കഴിഞ്ഞ വർഷമാണ് തന്റെ ആദ്യത്തെ കാർ കണ്ടെത്തി സ്വന്തമാക്കിയത്. മാരുതി 800ന്റെ ചുവന്ന കാർ റോയ് വീണ്ടും സ്വന്തമാക്കിയത് പത്തു ലക്ഷം രൂപയ്ക്കായിരുന്നു. ഇന്ത്യയിലെ കാർ സംസ്‌കാരത്തെ തന്നെ മാറ്റിമറിച്ച കാറായിരുന്നു മാരുതി 800. 1980 - 2000 വർഷങ്ങൾക്കിടയിൽ ഇന്ത്യയിലെ മിഡിൽ ക്ലാസ് ഫാമിലികളുടെ ആദ്യ ചോയ്‌സ് ഈ മോഡലായിരുന്നു.

സ്‌പോട്‌സ് കാറുകളുടെയും മറ്റ് ആഡംബര കാറുകളുടെയും വലിയ ഗ്യാരേജ് സി ജെ റോയ്ക്ക് ഉണ്ടായിരുന്നു. അതിന്‍റെ തുടക്കം തന്നെ ഈ കാറിൽ നിന്നായിരുന്നു. ഇരുപത്തിയേഴ് വർഷങ്ങൾക്ക് ശേഷം വീണ്ടും കൺമുന്നിൽ തന്റെ പഴയ കാറെത്തിയപ്പോൾ രണ്ടാമതൊന്ന് ആലോചിക്കാതെ അത് വാങ്ങാൻ അദ്ദേഹം തീരുമാനിച്ചു. ഇക്കഴിഞ്ഞ നവംബറിൽ ഈ കാറിന്റെ വീഡിയോ സഹിതം അദ്ദേഹം തന്റെ സോഷ്യൽ മീഡിയ പേജിൽ പങ്കുവെച്ചിരുന്നു.

1994ൽ 25 വയസ് മാത്രം പ്രായമുള്ളപ്പോഴാണ് അദ്ദേഹം മാരുതി 800 വാങ്ങിയത്. അത് അദ്ദേഹത്തിന് ഒരു കാർ മാത്രമായിരുന്നില്ല, അദ്ദേഹത്തിന്റെ ജീവിതത്തിലെ ഏറ്റവും വലിയ നാഴികക്കല്ലായിരുന്നു. ഈ കാറുമായുള്ള ആഴത്തിലുള്ള ബന്ധത്തിന്റെ ഓർമയ്ക്കായി കാറിനൊപ്പമുള്ള ഒരു ചിത്രം അദ്ദേഹത്തിന്റെ ഓഫീസ് മുറിയിലും വെച്ചിരുന്നു.

ബിസിനസ് വളർന്നതിന് പിന്നാലെ അദ്ദേഹം കാർ വിൽക്കുകയാണ് ഉണ്ടായത്. പൂർണ മനസോടെയല്ലായിരുന്നു ആ തീരുമാനം. വർഷങ്ങൾ കടന്നുപോയതിനൊപ്പം പല കാറുകളും അദ്ദേഹം മാറ്റി. പക്ഷേ ആ കാറുകൾക്കൊന്നും ഈ മാരുതി 800ന്റൈ സ്ഥാനം നൽകാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല. ഇതോടെ കാർ നമ്പറും പഴയ രേഖകളും ഉപയോഗിച്ച് ഇതിനായുള്ള തെരച്ചിൽ നടത്തി. അങ്ങനെ നീണ്ടനാളത്തെ തെരച്ചിലിനൊടുവിലാണ് കാർ കണ്ടെത്തിയത്.

വർഷങ്ങൾക്ക് മുമ്പ് 1.10 ലക്ഷം രൂപയ്ക്കാണ് അദ്ദേഹം ഈ കാർ വാങ്ങിയത്. അതിന്റെ പത്തിരട്ടി കൊടുത്താണ് മൂന്ന് പതിറ്റാണ്ടിന് ശേഷം, കഴിഞ്ഞ വർഷം അദ്ദേഹം കാർ വീണ്ടും സ്വന്തമാക്കിയത്. പണ്ട് ഉപയോഗിച്ചിരുന്ന കാറുകൾ പലരും സ്വന്തമാക്കിയെന്ന വാർത്തകൾ കേട്ടിട്ടുണ്ടെങ്കിലും പ്രീമിയം വിലയിൽ അത് സ്വന്തമാക്കിയെന്ന ക്രെഡിറ്റ് സി ജെ റോയിക്കായിരിക്കും. ഇന്ത്യൻ ബിസിനസുകാരനാണെങ്കിലും അദ്ദേഹം കുടുംബത്തോടൊപ്പം ദുബായിൽ സെറ്റിൽഡായിരുന്നു. റോൾസ് റോയിസ്, ലംബോർഗിനി, ബുഗാട്ടി വെയ്‌റോൺ എന്നിങ്ങനെ ആഡംബരക്കാറുകളുടെ കൂട്ടത്തിലേക്കാണ് ഈ കാറും കൂടി എത്തിയത്. അദ്ദേഹത്തിന്റെ ഗ്യാരേജിലെ കാറുകളുടെ മാത്രം വില പത്ത് മില്യണോളമാണ്. അദ്ദേഹത്തിന് സ്വത്തുകളും കാറുകളുമടക്കം ഇന്ത്യയിലുമുണ്ട്. കഴിഞ്ഞ വർഷം തന്നെയാണ് റോൾസ് റോയിസിന്റെ 12ാമത്തെ കാർ, റോൾസ് റോയി ഫാന്റം V111 അദ്ദേഹം സ്വന്തമാക്കിയത്.








ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കുരങ്ങനെ പോലെയെന്ന് പറഞ്ഞ് ഭ‍‍‍‍‍ർത്താവ് കളിയാക്കി; മനംനൊന്ത് ഭാര്യ ജീവനൊടുക്കി

കുരങ്ങനെ പോലെയെന്ന് പറഞ്ഞ് ഭ‍‍‍‍‍ർത്താവ് കളിയാക്കി; മനംനൊന്ത് ഭാര്യ ജീവനൊടുക്കി


 
ലക്നൗ: ഭ‍‍‍‍‍ർത്താവ് കളിയാക്കിയതിൽ മനംനൊന്ത് ഭാര്യ ജീവനൊടുക്കി. ഉത്തർപ്രദേശിലെ ഇന്ദിരാന​ഗ‍ർ സ്വദേശിയായ തനു സിങ്ങാണ് ജീവനൊടുക്കിയത്. കാണാൻ കുരങ്ങനെ പോലെയുണ്ടെന്ന് പറഞ്ഞാണ് ഭർത്താവ് യുവതിയെ കളിയാക്കിയത്.

ലക്നൗവിലെ തക്രോഹി സ്വദേശിയായ രാഹുൽ ശ്രീവാസ്തവയും തനു സിങ്ങും 4 വർഷം മുൻപാണ് വിവാഹിതരായത്. ഇവരുടേത് പ്രണയവിവാഹമായിരുന്നു. ഓട്ടോറിക്ഷ ഡ്രൈവറാണ് രാഹുൽ.

രാഹുൽ, ഭാര്യ തനു, തനുവിന്റെ സഹോദരി അഞ്ജലി മകൻ അഭയ് എന്നിവർ ഒരുമിച്ചിരുന്ന് സംസാരിക്കുകയായിരുന്നു. ഇതിനിടയിലാണ് തനുവിനെ ഭർത്താവ് കളിയാക്കിയത്. തനുവിനെ കാണാൻ കുരങ്ങിനെപോലെയുണ്ടെന്നാണ് രാഹുൽ പറഞ്ഞത്.

സംസാരത്തിന് ശേഷം ഭക്ഷണം വാങ്ങാനായി രാഹുൽ വീടിന് പുറത്തേയ്ക്ക് പോയ സമയത്താണ് തനു ജീവനൊടുക്കിയത്. വാതിൽ അകത്തു നിന്ന് പൂട്ടി മുറിയിൽ തൂങ്ങിയ നിലയിലാണ് തനുവിനെ കണ്ടെത്തിയത്. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷികാനായില്ല.








ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ബിസിനസ് ടൈക്കൂണുകളുടെ ആത്മഹത്യകൾ

ബിസിനസ് ടൈക്കൂണുകളുടെ ആത്മഹത്യകൾ


 
🌹​കഫേ കോഫി ഡേ (CCD) സ്ഥാപകനായ .ജി. സിദ്ധാർത്ഥയുടെ മരണം ഇന്ത്യൻ ബിസിനസ്സ് ലോകത്തെ ഞെട്ടിച്ച ഒന്നായിരുന്നു.​ 2019 ജൂലൈ 29-ന് മംഗളൂരുവിലെ നേത്രാവതി നദിക്ക് കുറുകെയുള്ള പാലത്തിൽ നിന്ന് ചാടി അദ്ദേഹം ജീവനൊടുക്കി.മരണത്തിന് മുമ്പ് അദ്ദേഹം ബോർഡ് അംഗങ്ങൾക്കായി എഴുതിയ കത്തിൽ, ബിസിനസ്സിലുണ്ടായ വലിയ സാമ്പത്തിക നഷ്ടത്തെക്കുറിച്ചും ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരിൽ നിന്നുള്ള പീഡനത്തെക്കുറിച്ചും പരാമർശിച്ചിരുന്നു. "ഒരു സംരംഭകൻ എന്ന നിലയിൽ ഞാൻ പരാജയപ്പെട്ടു" എന്നാണ് അദ്ദേഹം കത്തിൽ കുറിച്ചത്.
വി. ജി. സിദ്ധാർത്ഥയുടെ മരണശേഷം തകർച്ചയുടെ വക്കിലായിരുന്ന കഫേ കോഫി ഡേ (CCD), അദ്ദേഹത്തിന്റെ ഭാര്യ മാളവിക ഹെഗ്‌ഡെയുടെ നേതൃത്വത്തിൽ ശക്തമായ തിരിച്ചുവരവിന്റെ പാതയിലാണ്. സിദ്ധാർത്ഥ മരിക്കുമ്പോൾ കമ്പനിക്ക് ഏകദേശം 7,000 കോടി രൂപയിലധികം കടബാധ്യത ഉണ്ടായിരുന്നു. എന്നാൽ മാളവിക ഹെഗ്‌ഡെ സി.ഇ.ഒ പദവി ഏറ്റെടുത്ത ശേഷം അനാവശ്യ സ്വത്തുക്കൾ വിറ്റഴിച്ചും (ഉദാഹരണത്തിന് ഗ്ലോബൽ വില്ലേജ് ടെക് പാർക്ക്) ബിസിനസ്സ് പുനർനിർമ്മിച്ചും കടം ഗണ്യമായി കുറച്ചു. 2025 അവസാനത്തോടെ ഇത് ഏകദേശം 425 കോടി രൂപയായി ചുരുങ്ങിയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്

🌹പ്രമുഖ പ്രവാസി വ്യവസായിയും ഇന്നോവ ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ (Innova Group of Companies) മാനേജിങ് ഡയറക്ടറുമായിരുന്നു ജോയ് അറയ്ക്കൽ. 
വയനാട് ജില്ലയിലെ മാനന്തവാടി സ്വദേശിയാണ്. സ്വന്തമായി കപ്പൽ ഉണ്ടായിരുന്നതിനാലും കപ്പൽ വഴിയുള്ള വ്യാപാരത്തിൽ സജീവമായിരുന്നതിനാലും 'കപ്പൽ ജോയ്' എന്നും അദ്ദേഹം അറിയപ്പെട്ടിരുന്നു. ഭാര്യ സെലിൻ, മക്കളായ അരുൺ, ആഷ്‌ലി എന്നിവരോടൊപ്പം ദുബായിലെ ജുമൈറയിലായിരുന്നു താമസം.​യുഎഇ ആസ്ഥാനമായുള്ള ഇന്നോവ ഗ്രൂപ്പിന്റെ തലവനായിരുന്നു അദ്ദേഹം. എണ്ണ ശുദ്ധീകരണം (Oil Refinery), പെട്രോകെമിക്കൽ വ്യാപാരം, ഷിപ്പിംഗ് തുടങ്ങിയ മേഖലകളിലായിരുന്നു പ്രധാന ബിസിനസ്സുകൾ.  
​യുഎഇ സർക്കാർ നിക്ഷേപകർക്ക് നൽകുന്ന ഗോൾഡ് കാർഡ് വിസ ലഭിച്ച വ്യക്തികളിൽ ഒരാളായിരുന്നു അദ്ദേഹം.  
​വയനാട് മാനന്തവാടിയിൽ അദ്ദേഹം നിർമ്മിച്ച 'അറയ്ക്കൽ പാലസ്' എന്ന വീട് കേരളത്തിലെ തന്നെ ഏറ്റവും വലിയ വീടുകളിൽ ഒന്നായി (ഏകദേശം 45,000 ചതുരശ്ര അടി) അറിയപ്പെടുന്നു.  
​2020 ഏപ്രിൽ 23-ന് ദുബായിൽ വെച്ചായിരുന്നു മരണം.ദുബായ് ബിസിനസ് ബേയിലെ ഒരു കെട്ടിടത്തിന്റെ 14-ാം നിലയിൽ നിന്ന് ചാടി അദ്ദേഹം ആത്മഹത്യ ചെയ്തതാണെന്ന് ദുബായ് പോലീസ് സ്ഥിരീകരിച്ചു. ബിസിനസ്സ് രംഗത്തുണ്ടായ ചില സാമ്പത്തിക പ്രതിസന്ധികളാണ് ഇത്തരമൊരു നടപടിയിലേക്ക് അദ്ദേഹത്തെ നയിച്ചതെന്ന് പോലീസ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

​മാനന്തവാടിയിലെ കണിയാരം കത്തീഡ്രൽ പള്ളിയിലാണ് അദ്ദേഹത്തിന്റെ സംസ്കാരം നടന്നത്. ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായിരുന്ന അദ്ദേഹം വയനാട്ടിലെ നിരവധി പേർക്ക് സഹായമെത്തിച്ചിരുന്നു
🌹​കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ ഡോ. സി.ജെ. റോയിയുടെ മരണം ഇന്നായിരുന്നല്ലോ. ബംഗളൂരുവിലെ തന്റെ ഓഫീസിൽ വെച്ച് അദ്ദേഹം സ്വയം വെടിയുതിർത്ത് മരിക്കുകയായിരുന്നു.

​അദ്ദേഹത്തിന്റെ സ്ഥാപനങ്ങളിൽ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തുന്നതിനിടെയാണ് ഈ സംഭവം നടന്നതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ദക്ഷിണേന്ത്യയിലെ റിയൽ എസ്റ്റേറ്റ് മേഖലയിലെ പ്രമുഖ വ്യക്തിയായിരുന്നു അദ്ദേഹം..

🌹ഇതിൽനിന്നെല്ലാം വിഭിന്നമായിരുന്നെങ്കിലും ഒരു കെട്ടിടത്തിന് മുകളിൽ നിന്ന് വീണായിരുന്നു ശ്രീ ജോർജ് മുത്തൂറ്റിന്റെ മരണവും. മുത്തൂറ്റ് ഗ്രൂപ്പിന്റെ മൂന്നാം തലമുറ ചെയർമാനായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് മുത്തൂറ്റ് ഫിനാൻസ് ഇന്ത്യയിലെ ഏറ്റവും വലിയ ഗോൾഡ് ലോൺ കമ്പനിയായി വളർന്നത്. 2020-ൽ ഫോബ്‌സ് മാഗസിൻ ഇന്ത്യയിലെ ഏറ്റവും സമ്പന്നനായ മലയാളിയായി അദ്ദേഹത്തെ തിരഞ്ഞെടുത്തിരുന്നു. ഫിക്കി (FICCI) കേരള സ്റ്റേറ്റ് കൗൺസിൽ ചെയർമാനായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.  2021 മാർച്ച് 5.  
​ന്യൂഡൽഹിയിലെ ഈസ്റ്റ് ഓഫ് കൈലാസിലുള്ള അദ്ദേഹത്തിന്റെ വസതിയുടെ നാലാം നിലയിൽ നിന്ന് വീണാണ് മരണം സംഭവിച്ചത്. രാത്രി പടിക്കെട്ടിറങ്ങുന്നതിനിടെ അബദ്ധത്തിൽ കാൽ വഴുതി വീഴുകയായിരുന്നുവെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അദ്ദേഹത്തിന്റെ മരണത്തിൽ ദുരൂഹതകളില്ലെന്ന് ഡൽഹി പോലീസ് പിന്നീട് സ്ഥിരീകരിച്ചിരുന്നു.

ഇളയ മകൻ പോൾ മുത്തൂറ്റ് ജോർജ് 2009-ൽ ആലപ്പുഴയിൽ വെച്ച് കൊല്ലപ്പെട്ടിരുന്നു. മൂത്ത മകൻ ജോർജ് എം. ജോർജ് ഗ്രൂപ്പിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറായി പ്രവർത്തിക്കുന്നു.  

🌹ലളിത് സേത്ത് (Lalit Sheth - Raj Travel World) -  ഇന്ത്യയിലെ പ്രമുഖ ട്രാവൽ കമ്പനിയായിരുന്ന 'രാജ് ട്രാവൽ വേൾഡിന്റെ' ഉടമ. 2012 ഓഗസ്റ്റിൽ മുംബൈയിലെ ബാന്ദ്ര-വർളി സീ ലിങ്കിൽ നിന്ന് ചാടി അദ്ദേഹം ജീവനൊടുക്കി.  

​കാരണം: കമ്പനിക്കുണ്ടായ കനത്ത സാമ്പത്തിക ബാധ്യതകളും കടങ്ങളുമായിരുന്നു ആത്മഹത്യയിലേക്ക് നയിച്ചത്.
🌹അങ്കാദ് പോൾ (Angad Paul) - ആത്മഹത്യ
​ആരാണ്: പ്രമുഖ വ്യവസായി സ്വരാജ് പോളിന്റെ മകനും കപാരോ ഗ്രൂപ്പ് (Caparo Group) തലവനുമായിരുന്നു.2015-ൽ ലണ്ടനിലെ തന്റെ ഫ്ലാറ്റിൽ നിന്ന് ചാടി അദ്ദേഹം മരിച്ചു. കുടുംബ ബിസിനസ്സിലുണ്ടായ തകർച്ചയും പ്രതിസന്ധികളുമായിരുന്നു കാരണം.

🌹നിതിൻ ദേശായി (Nitin Desai) - ബോളിവുഡിലെ പ്രശസ്തനായ ആർട്ട് ഡയറക്ടറും എൻ.ഡി സ്റ്റുഡിയോസിന്റെ (ND Studios) ഉടമയുമായിരുന്നു. 'ലഗാൻ', 'ദേവദാസ്' തുടങ്ങിയ ചിത്രങ്ങളുടെ സെറ്റുകൾ ഒരുക്കിയത് ഇദ്ദേഹമാണ്.
​2023 ഓഗസ്റ്റിൽ തന്റെ സ്റ്റുഡിയോയിൽ അദ്ദേഹത്തെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.ഏകദേശം 250 കോടി രൂപയുടെ കടബാധ്യതയും വായ്പ തിരിച്ചടയ്ക്കാൻ ധനകാര്യ സ്ഥാപനങ്ങളിൽ നിന്നുള്ള സമ്മർദ്ദവുമാണ് അദ്ദേഹത്തെ ആത്മഹത്യയിലേക്ക് നയിച്ചത്.
സാമ്പത്തിക പിരിമുറുക്കം, റെയ്ഡുകൾ, ബിസിനസ്സിലെ പെട്ടെന്നുള്ള തകർച്ച എന്നിവയാണ് മിക്കവാറും ഇത്തരം വലിയ വ്യവസായികളെ കടുത്ത തീരുമാനങ്ങളിലേക്ക് നയിക്കുന്നത്.








ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക