Showing posts with label National. Show all posts
Showing posts with label National. Show all posts

Thursday, 18 December 2025

തലസീമിയ രോഗികൾ, രക്തം സ്വീകരിച്ചത് സർക്കാർ ആശുപത്രിയിൽ നിന്ന്, മധ്യപ്രദേശിൽ 4 കുട്ടികൾക്ക് എച്ച്ഐവി

തലസീമിയ രോഗികൾ, രക്തം സ്വീകരിച്ചത് സർക്കാർ ആശുപത്രിയിൽ നിന്ന്, മധ്യപ്രദേശിൽ 4 കുട്ടികൾക്ക് എച്ച്ഐവി


 
ഭോപ്പാൽ: മധ്യപ്രദേശിലെ സർക്കാർ ആശുപത്രിയിൽ നിന്ന് രക്തം സ്വീകരിച്ച നാല് കുട്ടികൾക്ക് എച്ച്ഐവി ബാധ സ്ഥിരീകരിച്ചു. തലസീമിയ രോഗത്തിന് ചികിത്സ തേടിയ കുട്ടികൾക്കാണ് സർദാർ വല്ലഭായി പട്ടേൽ ജില്ലാ ആശുപത്രിയിൽ നിന്നും രോഗബാധ ഉണ്ടായത്. നാലു മാസങ്ങൾക്കു മുൻപ് നടന്ന സംഭവം പുറത്തറിയുന്നത് ആശുപത്രിക്കെതിരെ നടപടി ആവശ്യപ്പെട്ട് കുട്ടികളുടെ ബന്ധുക്കൾ പ്രതിഷേധിച്ചതോടെയാണ്. അന്വേഷണം നടക്കുകയാണെന്നും കുട്ടികൾക്ക് രക്തം നൽകുന്നതിനു മുൻപ് നടത്തിയ പരിശോധനയിൽ വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്നത് പരിശോധിക്കുമെന്നും ജില്ലാ ആരോഗ്യവകുപ്പ് അറിയിച്ചു. എവിടെനിന്ന് സ്വീകരിച്ച രക്തത്തിലാണ് രോഗബാധ ഉണ്ടായിരുന്നതെന്ന് കണ്ടെത്താൻ അധികൃതർക്ക് ഇതുവരെ സാധിച്ചിട്ടില്ലെന്നാണ് വിശദീകരണം. പ്രതിഷേധം ശക്തമായതോടെ ആശുപത്രി അധികൃതർക്കെതിരെ നടപടിയെടുക്കുമെന്ന് ജില്ലാ ആരോഗ്യവകുപ്പ് അറിയിച്ചിട്ടുണ്ട്. 


എച്ച്ഐവി ബാധിച്ചത് 4 കുട്ടികൾക്ക്

8 വയസിനും 14 വയസിനും ഇടയിൽ പ്രായമുള്ള കുട്ടികളാണ് എച്ച്ഐവി ബാധിതരായത്. നാല് മാസങ്ങൾക്ക് മുൻപുണ്ടായ സംഭവം ചൊവ്വാഴ്ചയാണ് പുറത്ത് വന്നത്. കുട്ടികളുടെ രക്ഷിതാക്കൾ ആശുപത്രിക്കെതിരെ പ്രതിഷേധവുമായി എത്തിയതോടെയാണ് ഗുരുതര പ്രശ്നം പുറത്തറിയുന്നത്. നാല് മാസങ്ങൾക്ക് മുൻപാണ് ഐസിടിസി കുട്ടികളിൽ എച്ച്ഐവി ബാധ സ്ഥിരീകരിച്ചത്. ആദ്യ പരിശോധനകളിൽ നെഗറ്റീവ് ഫലം വന്ന കുട്ടികൾ പിന്നീട് നടന്ന തുടർ പരിശോധനയിലാണ് എച്ച്ഐവി ബാധിതരാണെന്ന് സ്ഥിരീകരിക്കപ്പെട്ടത്. ജില്ലാ ആശുപത്രിയിൽ വിവരം അറിയിച്ചതോടെ രക്ത ദാനം നടത്തിയവരെ കണ്ടെത്താൻ ശ്രമങ്ങൾ ആരംഭിച്ചിരുന്നു. സംഭവത്തിൽ ഉപമുഖ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ജില്ലാ ആശുപത്രിയിലുണ്ടായത് ഗുരുതര സംഭവമെന്നാണ് ഉപമുഖ്യമന്ത്രി രാജേന്ദ്ര ശുക്ള പ്രതികരിച്ചത്. 

എച്ച്ഐവി ടെസ്റ്റ് ചെയ്യാൻ ഉപയോഗിക്കുന്ന കിറ്റിനേക്കുറിച്ചുള്ള ആശങ്കയാണ് സത്ന ജില്ലാ ആശുപത്രി ബ്ലഡ് ബാങ്ക് ചുമതലയുള്ള ദേവേന്ദ്ര പട്ടേൽ വിശദമാക്കുന്നത്. ഈ കുട്ടികൾക്ക് 70 മുതൽ 100 വരെ തവണ രക്തം നൽകിയിട്ടുണ്ട്. ഇത്തരം കേസുകളിൽ എച്ച്ഐവി ഉണ്ടാവാനുള്ള സാധ്യത ഏറെയാണെന്നും ദേവേന്ദ്ര പട്ടേൽ മാധ്യമങ്ങളോട് പ്രതികരിച്ചു. നാല് മാസത്തിനുള്ളിൽ 50 ശതമാനം രക്ത ദാതാക്കളെ മാത്രമാണ് കണ്ടെത്താനായിട്ടുള്ളത്. രക്തദാതാക്കളിൽ ഏറിയ പങ്കും തെറ്റായ വിവരവും വിലാസവുമാണ് നൽകിയിട്ടുള്ളത്.



ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഡിജിറ്റൽ-സാങ്കേതിക സർവകലാശാലകളിലെ വി സി നിയമനം; സമവായത്തിൽ സന്തോഷമെന്ന് സുപ്രീംകോടതി, വിസി നിയമനം അംഗീകരിച്ചു

ഡിജിറ്റൽ-സാങ്കേതിക സർവകലാശാലകളിലെ വി സി നിയമനം; സമവായത്തിൽ സന്തോഷമെന്ന് സുപ്രീംകോടതി, വിസി നിയമനം അംഗീകരിച്ചു

 

ദില്ലി: ഡിജിറ്റൽ-സാങ്കേതിക സർവകലാശാലകളിലെ വി സി നിയമനം അംഗീകരിച്ച് സുപ്രീംകോടതി. സർക്കാരും ഗവർണ്ണറും സമവായത്തിൽ എത്തിയതിൽ കോടതിക്ക് സന്തോഷമെന്ന് ജസ്റ്റിസ് ജെ ബി പർദ്ദിവാല അധ്യക്ഷനായ ബെഞ്ച് പറഞ്ഞു. ഭാവിയിലും ചർച്ചയിലൂടെ ഇത്തരം പ്രശ്നങ്ങൾക്ക് പരിഹാരമാകുമെന്ന് പ്രതീക്ഷിക്കുന്നതായും കോടതി നീരീക്ഷിച്ചു. 
വിസി നിയമനത്തിൽ കടുംപിടിത്തം തുടർന്ന സർക്കാരും ഗവർണറും ഒടുവിൽ ഒരേസ്വരത്തിൽ സമവായത്തിൻ്റെ വിവരം കോടതിയെ അറിയിച്ചു. സുപ്രീംകോടതി വിസിമാരെ നിയമിക്കും എന്നറിയിച്ചതോടെയാണ് സർക്കാരും ഗവർണറും ഒത്തുതീർപ്പിലെത്തിയത്. ഇന്ന് കേസ് പരിഗണിച്ചപ്പോൾ നിയമനം നടത്തിയ കാര്യം ഗവർണർ സുപ്രീംകോടതിയെ അറിയിച്ചു. യോഗ്യതയുള്ളവരെ അല്ലേ ഇരുസർവകലാശാലകളിലും നിയമിച്ചത് എന്ന കോടതിയുുടെ ചോദ്യത്തോട് അതെ എന്നാണ് ഗവർണ്ണറുടെയും സർക്കാരിന്റെയും അഭിഭാഷകർ മറുപടി നൽകിയത്. മുഖ്യമന്ത്രിയും ഗവർണറും തമ്മിലുള്ള കൂടിക്കാഴ്ചയിലാണ് സമവായം ഉണ്ടായതെന്ന് അറ്റോർണി ജനറൽ ആർ വെങ്കിട്ടരമണി കോടതിയിൽ വ്യക്തമാക്കി. ഗവർണ്ണറാണ് മുഖ്യമന്ത്രിയെ ചർച്ചയ്ക്കായി വിളിച്ചതെന്നും അറ്റോണി ജനറൽ വിശദീകരിച്ചു. തർക്കം പരിഹരിച്ചതിൽ സന്തോഷം ഉണ്ടെന്ന് ജസ്റ്റിസ് ജെ ബി പർദ്ദിവാല പറഞ്ഞു.

ശുഭകാര്യങ്ങൾ ഉണ്ടായി എന്ന് നിരീക്ഷിച്ച കോടതി വിദ്യാർത്ഥികളുടെ ഭാവിയിൽ ആയിരുന്നു ആശങ്കയെന്ന് വ്യക്തമാക്കി. വിഷയത്തിൽ കൃത്യമായി ഇടപെട്ട  ജസ്റ്റിസ് സുധാൻഷു ധൂലിയ സമിതിക്കും കോടതി നന്ദി അറിയിച്ചു. സ്ഥിരം വിസി ഇല്ലാതെ സർവകലാശാലകൾക്ക് പ്രവർത്തിക്കാൻ ആകില്ലെന്ന നിരീക്ഷിച്ച കോടതി ഇത്തരം ചർച്ചകൾ ഭാവിയിലും തുടരണമെന്നും നിർദ്ദേശിച്ചു. എന്നാൽ ഗവർണ്ണർ നൽകിയ സത്യവാങ്മൂലത്തിൽ ചില എതിരാഭിപ്രായങ്ങൾ ഉണ്ടെന്ന് സർക്കാർ കോടതിയെ അറിയിച്ചു. പ്രശ്നങ്ങൾ പരിഹരിക്കപ്പെട്ട സാഹചര്യത്തിൽ ഈ സത്യവാങ്മൂലം ഇനി പരിഗണിക്കുന്നില്ലെന്ന് കോടതി അറിയിച്ചു. കേസിൽ ഉയർന്നുവന്ന നിയമ വിഷയങ്ങൾ കോടതി തുടർന്നും പരിഗണിക്കുമെന്നും ജസ്റ്റിസ് പർദ്ദിവാല പറഞ്ഞിട്ടുണ്ട്. സുപ്രീംകോടതിയുടെ തീരുമാനം എന്താകും എന്ത ആശങ്ക ഉയർന്നതോടെയാണ് ഗവർണ്ണറും മുഖ്യമന്ത്രിയും ചർച് നടത്തി താല്പര്യമുള്ള ഓരോരുത്തരെ നിയമിക്കാൻ ധാരണയിലെത്തിയത്. 




ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

നെഹ്റുവിൻ്റെ കത്തുകളും കുറിപ്പുകളും സ്വകാര്യ രേഖകളല്ല: 2008ൽ കൊണ്ടുപോയവ തിരികെ നൽകാൻ സോണിയ ഗാന്ധിയോട് സർക്കാർ

നെഹ്റുവിൻ്റെ കത്തുകളും കുറിപ്പുകളും സ്വകാര്യ രേഖകളല്ല: 2008ൽ കൊണ്ടുപോയവ തിരികെ നൽകാൻ സോണിയ ഗാന്ധിയോട് സർക്കാർ


 
ന്യൂഡൽഹി: ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവുമായി ബന്ധപ്പെട്ട രേഖകൾ പ്രധാനമന്ത്രിയുടെ മ്യൂസിയം ആൻഡ് ലൈബ്രറിയിൽ (പിഎംഎംഎൽ) നിന്ന് നഷ്ടപ്പെട്ടിട്ടില്ലെന്ന് വ്യക്തമാക്കി കേന്ദ്രം. ഈ വിഷയത്തിൽ മാപ്പ് പറയണമെന്ന കോൺഗ്രസിന്റെ ആവശ്യത്തിന് മറുപടിയായിട്ടായിരുന്നു പിഎംഎംഎല്ലിൻ്റെ പ്രതികരണം. എക്സ് പോസ്റ്റിലൂടെയായിരുന്നു സാംസ്കാരിക മന്ത്രാലയം പ്രതിപക്ഷത്തിന്റെ അവകാശവാദങ്ങൾ നിരാകരിക്കുകയും വിവാദം സ്വകാര്യ കുടുംബ കത്തിടപാടുകളുമായി ബന്ധപ്പെട്ടതാണെന്ന് വിശദീകരിക്കുകയും ചെയ്തത്.

സോണിയ ഗാന്ധിയുടെ അഭ്യർത്ഥന പ്രകാരം നെഹ്റുവിൻ്റെ കത്തുകൾ കൈമാറിയിരുന്നുവെന്നും എക്സ് പോസ്റ്റിൽ വ്യക്തമാക്കുന്നുണ്ട്. 'ജവഹർലാൽ നെഹ്‌റുവിന്റെ എല്ലാ സ്വകാര്യ കുടുംബ കത്തുകളും കുറിപ്പുകളും തിരികെ എടുക്കാൻ അനുവദിക്കണമെന്ന് സോണിയ ഗാന്ധിയുടെ പ്രതിനിധിയായ എം വി രാജൻ 2008 ഏപ്രിൽ 29-ന് അയച്ച ഒരു കത്തിൽ അഭ്യർത്ഥിച്ചിരുന്നു. ഈ അഭ്യർത്ഥനയെത്തുടർന്ന്, 'നെഹ്‌റുവിന്റെ സ്വകാര്യ പേപ്പറുകളുടെ 51 കാർട്ടണുകൾ 2008-ൽ സോണിയ ഗാന്ധിക്ക് കൈമാറി' എന്നാണ് സർക്കാർ വ്യക്തമാക്കുന്നത്.

ഇവ കൈമാറുന്നതിനായി 2025 ജനുവരി 28 നും 2025 ജൂലൈ 3 നും അയച്ച കത്തുകൾ ഉൾപ്പെടെ ഈ രേഖകൾ തിരികെ നൽകുന്നതിനായി പിഎംഎംഎൽ സോണിയ ഗാന്ധിയുടെ ഓഫീസുമായി തുടർച്ചയായ കത്തിടപാടുകൾ നടത്തിയിട്ടുണ്ടെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.



ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഭാഷ മതത്തിന്റെ ഭാ​ഗമല്ല'; പാക് സർവകലാശാലയിൽ സംസ്കൃതം ഉൾപ്പെടുത്തി, ഭ​ഗവത് ​ഗീതയും മഹാഭാരതവും പഠിപ്പിക്കും

ഭാഷ മതത്തിന്റെ ഭാ​ഗമല്ല'; പാക് സർവകലാശാലയിൽ സംസ്കൃതം ഉൾപ്പെടുത്തി, ഭ​ഗവത് ​ഗീതയും മഹാഭാരതവും പഠിപ്പിക്കും

 

ലാഹോര്‍: വിഭജനത്തിനുശേഷം ആദ്യമായി പാകിസ്ഥാനിലെ സർവകലാശാലയിൽ പുരാതന ഭാഷയായ സംസ്‌കൃതം പഠിപ്പിക്കുന്നു. ദി ട്രിബ്യൂൺ റിപ്പോർട്ട് പ്രകാരം, ലാഹോർ യൂണിവേഴ്‌സിറ്റി ഓഫ് മാനേജ്‌മെന്റ് സയൻസസ് (LUMS) സർവകലാശാലയിലാണ് സംസ്കൃത ഭാഷയും മഹാഭാരതവും ഗീതയും തുടങ്ങിയ ഹിന്ദു പുരാണങ്ങളെയും ഉൾപ്പെടുത്തി കോഴ്‌സ് ആരംഭിച്ചത്.
എന്തിനാണ് സംസ്കൃതം പഠിക്കുന്നതെന്ന് ആളുകൾ എന്നോട് ചോദിക്കുന്നു. നമുക്ക് എന്തുകൊണ്ട് അത് പഠിക്കാൻ പാടില്ല? മുഴുവൻ പ്രദേശത്തിന്റെയും ബന്ധിത ഭാഷയാണിതെന്ന് അസോസിയേറ്റ് പ്രൊഫസർ ഷാഹിദ് റഷീദിനെ ഉദ്ധരിച്ച് ദി ട്രിബ്യൂൺ പറഞ്ഞു. സംസ്കൃത വ്യാകരണജ്ഞൻ പാണിനിയുടെ ഗ്രാമം ഈ പ്രദേശത്തായിരുന്നു. സിന്ധുനദീതട നാഗരികതയുടെ കാലത്ത് ഇവിടെ ധാരാളം എഴുത്തുകൾ നടന്നിരുന്നു. സംസ്കൃതം ഒരു പർവ്വതം പോലെയാണ്, ഒരു സാംസ്കാരിക സ്മാരകം. നമുക്ക് അത് സ്വന്തമാക്കേണ്ടതുണ്ട്. അത് നമ്മുടേതുമാണ്. അത് ഒരു പ്രത്യേക മതവുമായി ബന്ധപ്പെട്ടതല്ലെന്നും അദ്ദേഹം പറഞ്ഞു.

1930 കളിൽ പണ്ഡിതനായ ജെ.സി.ആർ. വൂൾനർ സംസ്കൃത താളിയോല കൈയെഴുത്തുപ്രതികളുടെ ഒരു പ്രധാന ശേഖരം പട്ടികപ്പെടുത്തിയിരുന്നു. എന്നാൽ 1947 മുതൽ ഒരു പാകിസ്ഥാൻ അക്കാദമിക് വിദഗ്ദ്ധനും ഈ ശേഖരത്തിൽ പഠനം നടത്തിയിട്ടില്ല. വിദേശ ഗവേഷകർ മാത്രമാണ് ഇത് ഉപയോഗിക്കുന്നത്.
10-15 വർഷത്തിനുള്ളിൽ, ഗീതയിലും മഹാഭാരതത്തിലും പാകിസ്ഥാൻ ആസ്ഥാനമായുള്ള പണ്ഡിതന്മാരെ നമുക്ക് കാണാൻ കഴിയുമെന്നും ഖാസ്മി കൂട്ടിച്ചേർത്തു. മൂന്ന് മാസത്തെ വാരാന്ത്യ വർക്ക്‌ഷോപ്പായി ആരംഭിച്ച സംസ്‌കൃത കോഴ്‌സ്, മികച്ച പ്രതികരണം ലഭിച്ചതിനെത്തുടർന്ന് ഒടുവിൽ നാല് ക്രെഡിറ്റ് യൂണിവേഴ്‌സിറ്റി കോഴ്‌സായി മാറ്റി. വിദ്യാർത്ഥികളുടെ എണ്ണം നിലവിൽ കുറവാണെങ്കിലും, അടുത്ത കുറച്ച് വർഷങ്ങളിൽ ഇത് വളരുമെന്ന് പ്രതീക്ഷിക്കുന്നു. 2027ഓടെ ഒരു വർഷം നീണ്ടുനിൽക്കുന്ന കോഴ്‌സായി ഭാഷ പഠിപ്പിക്കാൻ കഴിയുമെന്നും ഡയറക്ടർ പറഞ്ഞു.



ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഗോവയും ഗുജറാത്തുമല്ല! 2025ൽ ഏറ്റവും കൂടുതൽ ആളുകൾ സന്ദര്‍ശിച്ച സംസ്ഥാനം മറ്റൊന്ന്

ഗോവയും ഗുജറാത്തുമല്ല! 2025ൽ ഏറ്റവും കൂടുതൽ ആളുകൾ സന്ദര്‍ശിച്ച സംസ്ഥാനം മറ്റൊന്ന്

 

ഇന്ത്യക്കാരെ സംബന്ധിച്ച് 2025 യാത്രകളുടെ വർഷമാണ്. പ്രകൃതിയെയും ആത്മീയ യാത്രകളെയും ഇന്ത്യക്കാർ ഇഷ്ടപ്പെടുന്നു എന്ന് വ്യക്തമാക്കിയ ഒരു വർഷമാണ് കടന്നുപോകുന്നത്. ആത്മീയത, പ്രകൃതി എന്നിവയെ ആശ്രയിച്ചുള്ള യാത്രകൾ വർദ്ധിച്ചതോടെ വാരണാസിയിലേക്കും ആൻഡമാൻ ദ്വീപുകളിലേക്കും പോകുന്നവരുടെ എണ്ണത്തിൽ ശരാശരി 20 ശതമാനം വർധനവുണ്ടായതായി റിപ്പോർട്ട് പറയുന്നു. ഉത്തർപ്രദേശ് സന്ദർശിക്കാനുള്ള സഞ്ചാരികളുടെ താൽപര്യം വലിയ രീതിയിൽ വർദ്ധിച്ചുവെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.

പ്രയാഗ്‌രാജ്, ബറേലി എന്നിവിടങ്ങളിലെ ഹോട്ടലുകളെ കുറിച്ചുള്ള ആളുകളുടെ തിരയലുകളിൽ വലിയ വർദ്ധനവുണ്ടായി. പ്രയാഗ്‌രാജിലെ ഹോട്ടലുകളെ കുറിച്ചുള്ള തിരയലുകളിൽ 3 മടങ്ങ് വർദ്ധനവ് ഉണ്ടായപ്പോൾ ബറേലിയിലെ ഹോട്ടലുകളെ കുറിച്ചുള്ള തിരയലുകളിൽ 4 മടങ്ങ് വർധനവാണ് ഉണ്ടായത്. കൂടാതെ, സോളോ യാത്രയ്ക്ക് വലിയ പ്രചാരം ലഭിച്ചതായും റിപ്പോർട്ട് പറയുന്നു. ദില്ലിയും ബെംഗളൂരുവുമാണ് ഇക്കാര്യത്തിൽ മുന്നിലെത്തിയത്. ഹിമാചൽ പ്രദേശ്, ജയ്പൂർ, ആഗ്ര, കൂർഗ്, ഊട്ടി, കൊടൈക്കനാൽ എന്നിവിടങ്ങളാണ് സോളോ യാത്രക്കാർ കൂടുതലായി തിരഞ്ഞെടുത്തത്.
പ്രയാഗ്‌രാജിലും ബറേലിയിലും സന്ദർശിക്കേണ്ട സ്ഥലങ്ങൾ
മുമ്പ് അലഹബാദ് എന്നറിയപ്പെട്ടിരുന്ന പ്രയാഗ്‌രാജ്, ഉത്തർപ്രദേശിലെ ഏറ്റവും ജനസാന്ദ്രതയുള്ള ജില്ലകളിൽ ഒന്നാണ്. അതിശയിപ്പിക്കുന്ന സ്മാരകങ്ങൾ, വർണ്ണാഭമായ മാർക്കറ്റുകൾ, പ്രശസ്തമായ മ്യൂസിയങ്ങൾ, നഗരത്തിലുടനീളം വ്യാപിച്ചുകിടക്കുന്ന ക്ഷേത്രങ്ങൾ എന്നിവയുൾപ്പെടെ കാണേണ്ട നിരവധി കാഴ്ചകൾ ഇവിടെയുണ്ട്. അലഹബാദ് ഫോർട്ട്, ഖുസ്രോ ബാഗ്, ചന്ദ്രശേഖർ ആസാദ് പാർക്ക്, അലഹബാദ് മ്യൂസിയം, ത്രിവേണി സംഗമം, ഓൾ സെയിൻ്റ്സ് കത്തീഡ്രൽ, സ്വരാജ് ഭവൻ, ജവഹർ പ്ലാനറ്റോറിയം, അക്ഷയാവത്, ആനന്ദഭവൻ, സരസ്വതി ഘട്ട്, സുമിത്രാനന്ദൻ പന്ത് പാർക്ക് എന്നിവ പ്രയാ​ഗ്‌രാജിൽ ഉറപ്പായും സന്ദർശിക്കേണ്ട സ്ഥലങ്ങളാണ്.

സാംസ്കാരികമായി സമ്പന്നമായ ഒരു നഗരമാണ് ബറേലി. പടിഞ്ഞാറൻ ഉത്തർപ്രദേശിലെ ഏറ്റവും വലിയ നഗരങ്ങളിലൊന്നാണിത്. 1657ൽ മുക്രന്ദ് റായ് ആണ് ഈ നഗരം സ്ഥാപിച്ചത്. ചരിത്രപരമായി പ്രാധാന്യമുള്ള ഒരു സ്ഥലമെന്നതിലുപരി, ബറേലി, സുർമ, നാഥ് നാഗ്രി, അല ഹസ്രത്ത് തുടങ്ങിയ മതപരമായ സ്ഥലങ്ങൾക്കും പ്രശസ്തമാണ്.



ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ദില്ലിയിലെ വിഷ വായു, 20 ദിവസം കൊണ്ട് രക്തം ഛർദ്ദിച്ചു, ബെംഗളൂരുവിലേക്ക് തിരികെ പോകണം; യുവാവിന്‍റെ കുറിപ്പ്

ദില്ലിയിലെ വിഷ വായു, 20 ദിവസം കൊണ്ട് രക്തം ഛർദ്ദിച്ചു, ബെംഗളൂരുവിലേക്ക് തിരികെ പോകണം; യുവാവിന്‍റെ കുറിപ്പ്


 ദില്ലിയിലെ വായുവിന്‍റെ ഗുണനിലവാരം ഏറ്റവും മോശം അവസ്ഥയിലാണ്. ആളുകൾ ശുദ്ധവായു തേടി ദില്ലിയിൽ നിന്നും പുറത്ത് കടക്കാനുള്ള ശ്രമത്തിലാണ്. ശുദ്ധ വായു തേടി ദില്ലിയില്‍ നിന്നുമെത്തുന്ന സഞ്ചാരികളുടെ വാഹനങ്ങൾ മൂലം ഉത്തരാഖണ്ഡിൽ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നെന്ന് റിപ്പോര്‍ട്ടുകൾ പുറത്ത് വന്നിരുന്നു. ഇതിനിടെയാണ് ഒരു വിവാഹത്തിന് പങ്കെടുക്കാനെത്തി, ആഴ്ചകളോളം ദില്ലി എന്‍സിആറിൽ താമസിക്കേണ്ടിവന്നതിന് പിന്നാലെ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ തുടങ്ങിയെന്ന് ഒരു ബെംഗളൂരു സ്വദേശി കുറിച്ചത്.

ബെംഗളൂരുവിലേക്ക് മടങ്ങണം
ബെംഗളൂരുവിനെയും അവിടുത്തെ ഗുണനിലവാരമുള്ള വായുവിനെയും മിസ് ചെയ്യുന്നെന്ന തലക്കെട്ടോടെയാണ് യാവാവ് റെഡ്ഡിറ്റിൽ കുറിപ്പെഴുതിയത്. ഒരു വിവാഹത്തിൽ പങ്കെടുക്കാനായെത്തി ഏകദേശം 20 ദിവസമായി ദില്ലി എൻസിആറിൽ തമാസിക്കുകയാണെന്നും എത്തിയ ഉടൻ തന്നെ ആരോഗ്യ പ്രശ്നങ്ങൾ തുടങ്ങിയെന്നും യുവാവ് എഴുതി. 20 ദിവസത്തെ താമസത്തിനിടെ വായിൽ നിന്നും മൂക്കിൽ നിന്നും രക്തം വന്നെന്നും അന്ന് മുതൽ തനിക്ക് ജലദോഷം പിടിപെട്ടെന്നും യുവാവ് എഴുതുന്നു.




ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

മോഷണം, ലൈംഗികാതിക്രമം, ലഹരി; കുറ്റകൃത്യങ്ങൾക്ക് സ്വന്തം നിയമങ്ങളുള്ള അപ്പാർട്ട്മെന്‍റ്, കേസെടുത്ത് പൊലീസ്

മോഷണം, ലൈംഗികാതിക്രമം, ലഹരി; കുറ്റകൃത്യങ്ങൾക്ക് സ്വന്തം നിയമങ്ങളുള്ള അപ്പാർട്ട്മെന്‍റ്, കേസെടുത്ത് പൊലീസ്

 


ബംഗളൂരു: കുറ്റം ചെയ്യുന്നത് കണ്ടാല്‍ എങ്ങനെ പ്രതികരിക്കും? നിയമപാലകരെ അറിയിക്കുമെന്നത് സാധാരണ ഉത്തരം. എന്നാല്‍ ബെംഗളൂരുവിലെ ഒരു അപ്പാര്‍ട്ട്‌മെന്റില്‍ കുറ്റം ചെയ്യുന്ന താമസക്കാരില്‍ നിന്നും ഉടമകള്‍ പിഴ ഈടാക്കുക മാത്രമാണ് ചെയ്യുന്നത്. കുറ്റകൃത്യങ്ങള്‍ ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടാലും നിയമപാലകരെ അറിയിക്കാതെ സ്വയം കൈകാര്യം ചെയ്യുന്നുവെന്ന് ചൂണ്ടിക്കാണിച്ച് റെസിഡന്‍ഷ്യല്‍ അപ്പാര്‍ട്ട്‌മെന്റ് അസോസിയേഷനും അവരുടെ കരാറുകാരനുമെതിരെ പൊലീസ് കേസെടുത്തു.

അനധികൃതമായി നിയമങ്ങളുണ്ടാക്കുക, കുറ്റകൃത്യങ്ങള്‍ കണ്ടെത്തിയാലും നിയമപാലകരെ അറിയിക്കാതിരിക്കുക തുടങ്ങിയ കാര്യങ്ങളാണ് ഇവര്‍ ചെയ്യുന്നത്. സംഭവത്തില്‍ പ്രൊവിഡന്റ് സണ്‍വര്‍ത്ത് അപ്പാര്‍ട്ട്‌മെന്റ് അസോസിയേഷന്‍, ടൈക്കോ സെക്യൂരിറ്റി എന്നിവര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ബെംഗളൂരുവിലെ ദൊഡബെലെയിലുള്ള അപ്പാര്‍ട്ട്‌മെന്റില്‍ വിദ്യാര്‍ത്ഥികളടക്കം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ആളുകള്‍ താമസിക്കുന്നുണ്ട്. ലൈംഗികാതിക്രമം, മോഷണം, ലഹരി ഉപയോഗിക്കുന്നവരും വില്‍ക്കുന്നവരും എന്ന് തുടങ്ങി നിരവധി കുറ്റവാളികള്‍ ഈ അപ്പാര്‍ട്ട്‌മെന്റില്‍ താമസിക്കുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു.

കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവരെ അപ്പാര്‍ട്ട്‌മെന്റിന്റെ ഉടമകള്‍ കണ്ടെത്തും. എന്നാല്‍ അവരെ പൊലീസില്‍ ഏല്‍പ്പിക്കാന്‍ തയ്യാറാവില്ല. സ്വയം നിയമങ്ങളുണ്ടാക്കി കുറ്റം ചെയ്തവരെ അപ്പാര്‍ട്ട്‌മെന്റ് ഉടമകള്‍ തന്നെ ശിക്ഷിക്കും. ആദ്യം ചോദ്യം ചെയ്യും പിന്നീട് അവര്‍ തന്നെ നിശ്ചയിക്കുന്ന പിഴ ചുമത്തും. പിഴ അടച്ചാല്‍ പിന്നെ പ്രശ്‌നങ്ങളൊന്നുമില്ല. ഈ രീതിയിലാണ് അപ്പാര്‍ട്ട്‌മെന്റിലെ കാര്യങ്ങള്‍ നടക്കുന്നതെന്ന് പൊലീസ് വ്യക്തമാക്കി. സംഭവത്തില്‍ വിവിധ വകുപ്പുകളിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.


ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

`പോറ്റിയേ കേറ്റിയേ' ​ഗാനം കേരളത്തിലെ മുഴുവൻ എംപിമാരും പാടി, അറസ്റ്റ് ചെയ്ത് അകത്താക്കാനാണ് ഭാവമെങ്കിൽ കേരളത്തിലെ ജയിലുകൾ പോരാതെ വരുമെന്ന് രാജ്മോഹൻ ഉണ്ണിത്താൻ

`പോറ്റിയേ കേറ്റിയേ' ​ഗാനം കേരളത്തിലെ മുഴുവൻ എംപിമാരും പാടി, അറസ്റ്റ് ചെയ്ത് അകത്താക്കാനാണ് ഭാവമെങ്കിൽ കേരളത്തിലെ ജയിലുകൾ പോരാതെ വരുമെന്ന് രാജ്മോഹൻ ഉണ്ണിത്താൻ

 

ദില്ലി: `പോറ്റിയേ കേറ്റിയേ' പാരഡി ​ഗാനത്തിനെതിരെ കേസെടുത്തതിൽ പ്രതികരണവുമായി കോൺ​ഗ്രസ് നേതാവ് രാജ്മോഹൻ ഉണ്ണിത്താൻ. 21ാം നൂറ്റാണ്ടിലെ ഏറ്റവും വലിയ തമാശയാണ് പാരഡി ​ഗാനത്തിനെതിരെ കേസെടുത്തതെന്ന് അദ്ദേഹം പറ‍ഞ്ഞു. ഒരു പാരഡി ​ഗാനം വിവാദമായി മാറിയിരിക്കുകയാണ്. പാരഡി ഗാനം മാർക്സിസ്റ്റ് പാർട്ടിക്ക് തലവേദനയായി മാറി. കേരളത്തിലെ മുഴുവൻ എംപിമാരും ഈ ഗാനം ആലപിച്ചിട്ടുണ്ട്. എല്ലാവരെയും കേസെടുത്ത് അറസ്റ്റ് ചെയ്യും എന്നാണ്. അറസ്റ്റ് ചെയ്ത് അകത്താക്കാനാണ് ഭാവമെങ്കിൽ കേരളത്തിലെ ജയിലുകൾ പോരാതെ വരുമെന്നും രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു.
പോറ്റിയെ കേറ്റിയെ' എന്ന പാരഡി പാട്ടിൽ പൊലീസ് കേസെടുത്തെങ്കിലും കടുത്ത നടപടികൾ ഉടനുണ്ടാകില്ല എന്നാണ് വിവരങ്ങൾ. പ്രതി ചേർത്തവരെ നോട്ടീസ് നൽകി വിളിച്ചുവരുത്തും. കൂടാതെ പ്രചാരണം നൽകുന്ന സൈറ്റുകളിൽ നിന്നും പാട്ട് നീക്കം ചെയ്യും. രണമന്ത്രത്തെ അപമാനിക്കും വിധം മതവിദ്വേഷമുണ്ടാക്കുന്ന രീതിയിൽ പാട്ടുണ്ടാക്കിയതിനാണ് തിരുവനന്തപുരം സൈബർ പൊലീസ് ഇന്നലെ കേസെടുത്തത്.




ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പ്രാവുകൾക്ക് പൊതുസ്ഥലങ്ങളിൽ തീറ്റ കൊടുക്കുന്നത് നിരോധിക്കാനൊരുങ്ങി കർണാടക

പ്രാവുകൾക്ക് പൊതുസ്ഥലങ്ങളിൽ തീറ്റ കൊടുക്കുന്നത് നിരോധിക്കാനൊരുങ്ങി കർണാടക

 


ബെംഗളൂരു: പ്രാവുകള്‍ക്ക് പൊതുസ്ഥലങ്ങളില്‍ വെച്ച് തീറ്റ കൊടുക്കുന്നത് നിരോധിക്കാനൊരുങ്ങി കര്‍ണാടക. ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് തീരുമാനം. പക്ഷികളുടെ കാഷ്ഠവും തൂവലുകളും മൂലമുണ്ടാകുന്ന ശ്വാസകോശ സംബന്ധമായ ബുദ്ധിമുട്ടുകള്‍ ഉള്‍പ്പെടെയുളള ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പൊതുസ്ഥലത്ത് പ്രാവുകള്‍ക്ക് തീറ്റ കൊടുക്കുന്നത് നിരോധിക്കാനൊരുങ്ങുന്നത്. അനിയന്ത്രിതമായി തീറ്റ കൊടുക്കുന്നത് പ്രാവുകള്‍ ഉള്‍പ്പെടെയുളള പക്ഷികളുടെ എണ്ണം ക്രമാതീതമായി കൂടുന്നതിനും അത് മനുഷ്യര്‍ക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ വര്‍ധിക്കുന്നതിനും കാരണമായിട്ടുണ്ടെന്നും ആരോഗ്യ കുടുംബക്ഷേമ വകുപ്പ് പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു.

പക്ഷികള്‍ക്ക് തീറ്റ കൊടുക്കുന്നത് സംബന്ധിച്ച് മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കാന്‍ നഗരവികസന വകുപ്പിന് ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പൊതുജനങ്ങള്‍ക്ക് ആരോഗ്യപ്രശ്‌നങ്ങളോ ശല്യമോ ഉണ്ടാക്കുന്ന തരത്തില്‍ പ്രാവുകള്‍ക്ക് തീറ്റ കൊടുക്കുന്നത് നിരോധിക്കണം, അംഗീകൃത എന്‍ജിഒകളുടെയോ ചാരിറ്റബിള്‍ സംഘടനകളുടെയോ കീഴില്‍ ഫീഡിംഗ് സോണുകളില്‍ മാത്രം തീറ്റ കൊടുക്കുക, പക്ഷികള്‍ കൂട്ടത്തോടെ എത്തുന്നത് തടയാനായി തീറ്റ കൊടുക്കുന്ന സമയം നിയന്ത്രിക്കുക. നിയന്ത്രണങ്ങള്‍ ലംഘിച്ച് പ്രാവുകള്‍ക്ക് തീറ്റ കൊടുക്കുന്നവര്‍ക്ക് സ്ഥലത്ത് വെച്ച് തന്നെ പിഴ ഈടാക്കുക, മുന്നറിയിപ്പ് നല്‍കുക, ഭാരതീയ ന്യായ സംഹിത പ്രകാരം കേസെടുക്കുക എന്നിവയാണ് ആരോഗ്യവകുപ്പിന്റെ നിർദേശം. ജനങ്ങളുടെ സുരക്ഷയ്ക്കായാണ് തീരുമാനമെന്നാണ് സര്‍ക്കാറിന്റെ വാദം. എന്നാൽ സർക്കാരിന്റെ തീരുമാനം മൃഗ- പക്ഷി സ്‌നേഹികള്‍ക്കിടയില്‍ വിമര്‍ശനത്തിനിടയായിട്ടുണ്ട്.


ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

വെള്ളം കോരുന്നതിനിടെ അമ്മയുടെ കയ്യിൽനിന്ന് കിണറ്റിലേക്ക് വീണ് ഒന്നര വയസുകാരിക്ക് ദാരുണാന്ത്യം

വെള്ളം കോരുന്നതിനിടെ അമ്മയുടെ കയ്യിൽനിന്ന് കിണറ്റിലേക്ക് വീണ് ഒന്നര വയസുകാരിക്ക് ദാരുണാന്ത്യം

 

ഉഡുപ്പി: കർണ്ണാടകയിലെ ഉഡുപ്പിയിൽ വെള്ളം കോരുന്നതിനിടെ അമ്മയുടെ കയ്യിൽനിന്നു കിണറ്റിലേക്കു വീണ പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം. ഉഡുപ്പി കിന്നിമുൽക്കിയിലെ കീർത്തന എന്ന ഒന്നര വയസ്സുകാരിയാണ് മരിച്ചത്. ഉറങ്ങുകയായിരുന്ന കുട്ടിയെ തോളിലെടുത്ത് അമ്മ വീടിനടുത്തുള്ള കിണറ്റിൽ നിന്നും വെള്ളം കോരുമ്പോൾ കുട്ടി കിണറ്റിലേക്കു വീണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഉടൻ അമ്മ കയറുപയോഗിച്ച് കിണറ്റിലിറങ്ങി കുട്ടിയെ പുറത്തെടുത്തെങ്കിലും രക്ഷിക്കാനായില്ല.
പ്രദേശവാസികളുടെ സഹായത്തോടെ ഉടനെ തന്നെ കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ഡോക്ടർമാർ  മരണം സ്ഥിരീകരിക്കുകയായിരുന്നു. ഉഡുപ്പി ടൗൺ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തിൽ ഉഡുപ്പി ടൗൺ പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.




ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക