പത്തനംതിട്ട: നെടുമൺകാവ് കൈലാസക്കുന്ന് ശാലേംപുരത്ത് സഞ്ചിയിൽ കുഞ്ഞുമായി എത്തിയ അജ്ഞാത സ്ത്രീയെ കണ്ടെന്ന വീട്ടമ്മയുടെ വെളിപ്പെടുത്തൽ നാടിനെ പരിഭ്രാന്തിയിലാഴ്ത്തി. ഇന്നലെ രാവിലെ 9.30-ഓടെയാണ് സംഭവം. ഭർത്താവ് ജോലിക്ക് പോയതിനാൽ വീട്ടിൽ ഒറ്റയ്ക്കായിരുന്നു വീട്ടമ്മ. മുറ്റം തൂക്കുന്നതിനിടെയാണ് ഒരു സ്ത്രീ കയ്യിൽ വലിയ സഞ്ചിയുമായി എത്തിയത്.
കുടിവെള്ളം ആവശ്യപ്പെട്ടാണ് അജ്ഞാതയായ സ്ത്രീ വീട്ടുപടിക്കൽ എത്തിയത്. വെള്ളമെടുക്കാൻ അകത്തേക്ക് പോകാൻ തുടങ്ങിയപ്പോൾ, "വെള്ളം വേണ്ടെന്നും ഈ സഞ്ചി ഇവിടെ വെക്കട്ടെയെന്നും" സ്ത്രീ പറഞ്ഞു. സംശയം തോന്നി സഞ്ചിയിലേക്ക് നോക്കിയപ്പോൾ ഉള്ളിൽ അനക്കം കാണുകയും വെള്ളത്തുണിയിൽ പൊതിഞ്ഞ നിലയിൽ ഒരു പിഞ്ചുകുഞ്ഞിനെ കണ്ടെത്തുകയും ചെയ്തതായി വീട്ടമ്മ പറയുന്നു. ഭയന്നുപോയ വീട്ടമ്മ ഉടൻ തന്നെ വീടിനുള്ളിൽ കയറി കതകടച്ചു.
തുടർന്ന് ഭർത്താവിനെ വിവരമറിയിക്കുകയും അയൽവാസികളും പഞ്ചായത്തംഗം ലൈലയും സ്ഥലത്തെത്തുകയും ചെയ്തു. നാട്ടുകാർ ചേർന്ന് വീട്ടുപരിസരങ്ങളിലും ഇടവഴികളിലും വ്യാപകമായ തിരച്ചിൽ നടത്തിയെങ്കിലും ആരെയും കണ്ടെത്താനായില്ല. ഉടൻ തന്നെ പോലീസിൽ വിവരമറിയിച്ചു.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക








0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.