Showing posts with label Technology. Show all posts
Showing posts with label Technology. Show all posts

Wednesday, 14 January 2026

എയർപ്ലെയിൻ മോഡിൽ ഫോൺ പെട്ടെന്ന് ചാർജാകുമോ?

എയർപ്ലെയിൻ മോഡിൽ ഫോൺ പെട്ടെന്ന് ചാർജാകുമോ?


 

സ്മാർട്ട്‌ഫോൺ ഉപയോഗിക്കുന്നവരിൽ ഭൂരിഭാഗവും വിശ്വസിക്കുന്നത് എയർപ്ലെയിൻ മോഡിൽ ഫോൺ ചാർജ് ചെയ്താൽ ഫോൺ പെട്ടെന്ന് ചാർജാകുമെന്നാണ്. ടെക് എക്‌സ്‌പേർട്ടെന്ന് വിശേഷിപ്പിച്ച് രംഗത്തെത്തുന്ന പലരും പറയുന്ന ടിപ്പുകളിൽ ഒന്നാണ് ഇത്. ഇതിൽ എന്തെങ്കിലും വാസ്തവം ഉണ്ടോ? സ്മാർട്ട്‌ഫോൺ നിർമാതാക്കൾക്ക് ഇക്കാര്യത്തിൽ എന്താണ് പറയാൻ ഉള്ളതെന്ന് നോക്കാം.

എയർപ്ലെയിൻ മോഡ് എനേബിൾ ചെയ്താൽ, എല്ലാ വയർലെസ് കണക്ഷനിൽ നിന്നും ഫോൺ ഡിസ്‌കണ്ക്ട് ആകും. മൊബൈൽ ഡാറ്റ, കോളുകൾ, വൈ ഫൈ, ബ്ലൂടൂത്ത്, ബാക്ക്ഗ്രൗണ്ട് സിംഗിങ് എന്നിവയെല്ലാം ഇതിൽ ഉൾപ്പെടും. ഇതിന്റെ ഫലമായി ഫോൺ നെറ്റ്‌വർക്ക് സിഗ്നൽ സെർച്ച് ചെയ്യുന്നത് അവസാനിപ്പിക്കും മാത്രമല്ല ബാക്ക്ഗ്രൗണ്ട് ആക്ടിവിറ്റികളും നിശ്ചലമാകും. ഇവയെല്ലാം പവർ ഉപയോഗിക്കുന്ന പ്രവർത്തനങ്ങളാണ്. കുറച്ച് ഫംഗ്ഷനുകൾ മാത്രം റണ്ണിങ് ആയതിനാൽ ചാർജ് ചെയ്യുമ്പോൾ കുറച്ച് ഊർജം മാത്രമേ ഫോണിന് ഉപയോഗിക്കേണ്ടി വരുന്നുള്ളു.

അപ്പോൾ ചോദ്യമിതാണ്, ഫ്‌ളൈറ്റ്‌മോഡ് അല്ലെങ്കിൽ എയർപ്ലെയിൻ മോഡ് ചാർജിങ് വേഗത്തിലാക്കുന്നുണ്ടോ? ഉണ്ട് എന്ന് തന്നെയാണ് ഉത്തരം. എന്നാൽ അത് വളരെ വേഗത്തിൽ ഫോൺ ചാർജ് ആകുമെന്ന് പറയാൻ കഴിയില്ല. നെറ്റ്‌വർക്ക് കണക്ഷൻ മൂലം ബാറ്ററി ഡ്രെയിനാകുന്ന അവസ്ഥ സംഭവിക്കില്ല മാത്രമല്ല ബാക്ക്ഗ്രൗണ്ട് പ്രവർത്തനും നടക്കാത്തതിനാൽ ഫോണ്‍ ചാർജിങ്ങിനായി ഇടുമ്പോൾ ലഭിക്കുന്ന മുഴുവൻ ചാർജും ബാറ്ററി ചാർജിങിന് തന്നെയാണ് ഉപയോഗിക്കുന്നത്.

ഇതോടെ ചാർജിങിന്റെ വേഗത പെട്ടെന്ന് അങ്ങ് വർധിക്കുകയല്ല. പഠനങ്ങളും ബാറ്ററി എക്‌സ്‌പേർട്ടുകളും പറയുന്നത് ചില സമയങ്ങളില്‍ വളരെ കുറച്ച് നിമിഷങ്ങൾ മുതൽ 15 ശതമാനം വരെ മാത്രമേ ചാർജിങ് വേഗത കൂടുകയുള്ളു. ഇത് ഫോണിന്റെ മോഡൽ, ബാറ്ററി ഹെൽത്ത്, ഉപയോഗിക്കുന്ന ചാർജർ എന്നിവയെ ആശ്രയിച്ചിരിക്കും.







ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Tuesday, 13 January 2026

മൊബൈലുകളില്‍ സിനിമയും, വിഡിയോയും കാണാന്‍ ഇന്റര്‍നെറ്റും, വൈഫൈയും ആവശ്യമില്ല; ഡി2എം പരീക്ഷണവുമായി ഇന്ത്യ

മൊബൈലുകളില്‍ സിനിമയും, വിഡിയോയും കാണാന്‍ ഇന്റര്‍നെറ്റും, വൈഫൈയും ആവശ്യമില്ല; ഡി2എം പരീക്ഷണവുമായി ഇന്ത്യ


 
Direct-to-Mobile Service India: ഇന്ത്യന്‍ ടെക്‌നോളജി ചരിത്രത്തിലെ പുതിയ ഏട് ആരംഭിക്കുന്നു. അധികം വൈകാതെ ഇന്ത്യക്കാര്‍ക്ക് ഇന്റര്‍നെറ്റോ, വൈഫൈയോ കൂടാതെ സ്വന്തം മൊബൈലുകളില്‍ സിനിമകള്‍, ലൈവ് ടിവി, വിഡിയോ കണ്ടന്റുകള്‍ എന്നിവ ആസ്വദിക്കാന്‍ കഴിയും. പറഞ്ഞുവരുന്നത് ഇന്ത്യയുടെ D2M ബ്രോഡ്കാസ്റ്റ് ടെക്നോളജിയെ പറ്റി തന്നെ. കേന്ദ്ര സര്‍ക്കാരിന്റെ നീക്കം രാജ്യത്തെ ടെലികോം കമ്പനികള്‍ക്കും മറ്റും വലിയ തലവേദനയാണ്.

പരീക്ഷണം ആരംഭിച്ചു

സര്‍ക്കാര്‍ രാജ്യത്ത് ഡയറക്ട്- ടു- മൊബൈല്‍' (D2M) സാങ്കേതികവിദ്യയുടെ പരീക്ഷണം ആരംഭിച്ചു കഴിഞ്ഞെന്നാണ് റിപ്പോര്‍ട്ടുകള്‍ കൂട്ടിച്ചേര്‍ക്കുന്നത്. ഇത് ഇന്ത്യയെ സംബന്ധിച്ച് വിപ്ലവകരമായ ഒരു പ്രക്ഷേപണ നിലവാരമാണ്. സജീവ ഇന്റര്‍നെറ്റ് കണക്ഷന്‍ (ഡാറ്റ അല്ലെങ്കില്‍ വൈഫൈ) കൂടാതെ ഉപയോക്താക്കളെ തത്സമയ ടിവി, വീഡിയോകള്‍, മറ്റ് മള്‍ട്ടിമീഡിയ ഉള്ളടക്കം എന്നിവയിലേയ്ക്ക് ബന്ധിപ്പിക്കാന്‍ ഈ സാങ്കേതികവിദ്യയ്ക്ക് സാധിക്കും.

മഹത്തായ കൂട്ടുകെട്ട്

ഐഐടി കാണ്‍പൂര്‍, സാങ്ക്യ ലാബ്സ്, ഇന്ത്യയിലെ പൊതു പ്രക്ഷേപകനായ പ്രസാര്‍ ഭാരതി എന്നിവയുടെ സഹകരണത്തിലാന് ഡി2എം സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്തിരിക്കുന്നത്. എഫ്എം റേഡിയോയുടെ അതേ തത്വമാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. വായുവിലൂടെ പ്രക്ഷേപണം ചെയ്യുന്ന സിഗ്‌നലുകള്‍ സ്വീകരിക്കാന്‍ ഫോണില്‍ ഒരു സമര്‍പ്പിത ചിപ്പ് മാത്രമാണ് ഇതിനാവശ്യം.



ഇന്ത്യയ്ക്ക് വളരെ പ്രധാനം

ഇന്ത്യയെ സംബന്ധിച്ച് ഡി2എം ഒരു ഗെയിം ചേയ്ഞ്ചര്‍ ആയിരിക്കും. ടെലികോം കമ്പനികളുടെ പിഴിയലിന് തടയിടാന്‍ സാങ്കേതികവിദ്യ സഹായിക്കും. ഇന്റര്‍നെറ്റ് കണക്ഷനുകള്‍ ലഭ്യമല്ലാത്ത ഇന്ത്യയുടെ വിദേശ മേഖലകളില്‍ സാങ്കേതികവിദ്യയ്ക്ക് വലിയ കാര്യങ്ങള്‍ ചെയ്യാനാകും. ഇവിടെ വാര്‍ത്തകള്‍, വിനോദം, വിദ്യാഭ്യാസം എന്നിവ സൗജന്യമായി എത്തിക്കാന്‍ കഴിയും.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇന്ത്യയിലെ മൊബൈല്‍ ഡാറ്റ ട്രാഫിക്കിന്റെ 70% ത്തിലധികവും വീഡിയോയാണ്. വീഡിയോ ട്രാഫിക് ഒരു പ്രക്ഷേപണ നെറ്റ്വര്‍ക്കിലേക്ക് മാറ്റുന്നതിലൂടെ 5ജി നെറ്റ്‌വര്‍ക്കിനെ കൂടുതല്‍ കാര്യക്ഷമമാക്കാന്‍ സാധിക്കും. ഇത് നിലവിലെ കോള്‍ ഡ്രോപ്പിംഗ് പ്രശ്‌നങ്ങള്‍ക്ക് ഒരു ശാശ്വത പരിഹാരം നല്‍കുമെന്ന് സര്‍ക്കാര്‍ വിലയിരുത്തുന്നു. കൂടാതെ മൊബൈല്‍ ഡാറ്റ വേഗം വര്‍ധിപ്പിക്കാനും സഹായിക്കും.

ദേശീയ സുരക്ഷ, അടിയന്തര മുന്നറിയിപ്പ് സാഹചര്യങ്ങളെ ഫലപ്രദമായി കൈകാര്യം ചെയ്യാന്‍ സാധിക്കും. ഇവിടെ ഡി2എം സാങ്കേതികവിദ്യ സര്‍ക്കാരിന് വിശ്വസനീയ നിയന്ത്രിത പൈപ്പ്‌ലൈന്‍ ഉറപ്പു നല്‍കുന്നു.

സാധാരണക്കാരായ ഉപയോക്താക്കളെ സംബന്ധിച്ച് ലൈവ് ടിവി, സ്‌പോര്‍ട്‌സ് അപ്‌ഡേറ്റുകള്‍ എന്നിവ ഡാറ്റ നഷ്ടം കൂടാതെ കാണാന്‍ സാധിക്കും. ഇത് വിലയേറിയ ഡാറ്റ പായ്ക്കുകള്‍ക്ക് വിട പറയാനുള്ള അവസരമാണ്.

ഡി2എം സാങ്കേതികവിദ്യ ഹൈലൈറ്റുകള്‍

ടെറസ്ട്രിയല്‍ ബ്രോഡ്കാസ്റ്റ് സിഗ്‌നലുകള്‍ വഴിയാണ് ഇവിടെ ഉള്ളടക്കം വിതരണം ചെയ്യുന്നത്. അതിനാല്‍ തന്നെ് ഇവിടെ ഇന്റര്‍നെറ്റിന്റെയോ, വൈഫൈയുടെയോ ആവശ്യമില്ല. എന്തിന് ഒരു സിം കാര്‍ഡിന്റെ പോലും ആവശ്യമില്ല. ഇവിടെ ബഫറിംഗുകള്‍ ഉണ്ടാകില്ല. ഒരേസമയം എത്രപേര്‍ക്ക് വേണമെങ്കിലും കണ്ടന്റുകള്‍ ആസ്വദിക്കാം. റിപ്പോര്‍ട്ടുകള്‍ പ്രകാരം 470- 582 MHz ബാന്‍ഡിലാകും ഇതു പ്രവര്‍ത്തിക്കുക. മികച്ച ഇന്‍ഡോര്‍ കവറേജ് ഉറപ്പാക്കുന്നു. കണ്ടന്റുകളിലെ കുറഞ്ഞ ലേറ്റന്‍സി എടുത്തുപറയണം. ഡി2എം സാങ്കേതിക വിദ്യ ഉപയോഗിക്കുന്നതിന് ഡിവൈസുകളില്‍ പ്രത്യേക ഡി2എം ചിപ്പ് ആവശ്യമാണ്. അതേസമയം പഴയ ഡിവൈസുകള്‍ക്കായി പ്രത്യേകം ഡി2എം ഡോംഗിളുകള്‍ എത്തുമെന്നാണ് വിവരം. ഇത് വിലകുറഞ്ഞ ഓപഷന്‍ ആയിരിക്കും.








ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Wednesday, 7 January 2026

ടെക് ലോകത്തെ ഡീപ്‌സീക്ക് തരംഗത്തിന് ഒരു വര്‍ഷമാകുന്നു; അന്വേഷണം അവസാനിപ്പിച്ച് ഇറ്റലി

ടെക് ലോകത്തെ ഡീപ്‌സീക്ക് തരംഗത്തിന് ഒരു വര്‍ഷമാകുന്നു; അന്വേഷണം അവസാനിപ്പിച്ച് ഇറ്റലി


 
റോം: ചൈനീസ് എഐ സ്റ്റാര്‍ട്ടപ്പായ ഡീപ്‌സീക്കിനെതിരെ ഇറ്റലി 2025 ജൂണ്‍ മാസത്തിലാരംഭിച്ച അന്വേഷണം അവസാനിപ്പിച്ചു. എഐ മോഡല്‍ തെറ്റായ വിവരങ്ങൾ നൽകിയേക്കാമെന്ന് ഉപയോക്താക്കൾക്ക് മുന്നറിയിപ്പ് നൽകാമെന്ന് ഡീപ്‌സീക്ക് സമ്മതിച്ചതിനെ തുടര്‍ന്നാണ് ഇറ്റലിയുടെ ആന്‍റി‌ട്രസ്റ്റ് അതോറിറ്റി അന്വേഷണം അവസാനിപ്പിച്ചത് എന്നാണ് റിപ്പോര്‍ട്ട്. ഉപഭോക്താക്കളെ തെറ്റായ വിവരങ്ങള്‍ നല്‍കി തെറ്റിദ്ധരിപ്പിച്ചേക്കാം എന്ന പ്രശ്‌നം ചൂണ്ടിക്കാട്ടിയാണ്, ഉപഭോക്തൃ അവകാശങ്ങൾ സംരക്ഷിക്കാനുള്ള ഇറ്റാലിയൻ നിയന്ത്രണ ഏജന്‍സി കഴിഞ്ഞ ജൂണില്‍ ഡീപ്‌സീക്കിനെതിരെ അന്വേഷണം ആരംഭിച്ചത്.


വളരെ കുറഞ്ഞ ചെലവിൽ ചാറ്റ്‍ജിപിടിയുമായി മത്സരിക്കാൻ കഴിയുന്ന ഒരു എഐ മോഡൽ വികസിപ്പിച്ചതായി 2025 ജനുവരിയില്‍ ചൈനീസ് എഐ സ്റ്റാര്‍ട്ടപ്പായ ഡീപ‌്‌സീക്ക് അവകാശപ്പെടുകയായിരുന്നു. ഓപ്പണ്‍എഐയുടെ ചാറ്റ്‌ ജിപിടി ഓ1-നോട് കിടപിടിക്കുന്ന ചാറ്റ്‌ബോട്ടാണ് ഡീപ്‌സീക്ക് വികസിപ്പിച്ച 'ഡീപ്‌സീക്ക് ആ‌ർ 1' എന്ന ലാര്‍ജ് ലാംഗ്വേജ് മോഡല്‍ എന്നായിരുന്നു ആദ്യ വിലയിരുത്തലുകള്‍. ഇതിന് പിന്നാലെ യുഎസ് ഓഹരി വിപണിയില്‍ ചിപ്പ്, ഗ്രാഫിക്സ് നിര്‍മ്മാതാക്കളായ എന്‍വിഡിയയുടെ മൂല്യം ഇടിച്ചുതാഴ്‌ത്താന്‍ വരെ ഡീപ്‌സീക്കിനായി. ആപ്പിളിന്‍റെ ആപ്പ് സ്റ്റോറിലെ ഡൗണ്‍ലോഡുകളുടെ എണ്ണത്തില്‍ ചാറ്റ്‌ജിപിടിയെ ഡീപ്‌സീക്ക് ഒരുവേള മറികടക്കുകയും ചെയ്‌തു. എന്നാല്‍ ആ ചലനം തുടര്‍ന്നും നിലനിര്‍ത്താന്‍ ഡീപ്‌സീക്ക് എന്ന ചൈനീസ് എഐ കമ്പനിക്കായില്ല.

ചൈനീസ് എഐ സ്റ്റാർട്ടപ്പായ ഡീപ്‍സീക്ക് ലോകമെമ്പാടുമുള്ള സർക്കാരുകളിൽ നിന്നും റെഗുലേറ്റർമാരിൽ നിന്നും കടുത്ത പരിശോധന നേരിട്ടിരുന്നു. ഡീപ്‍സീക്കിന്‍റെ സുരക്ഷാ നയങ്ങളെയും സ്വകാര്യതയെയും കുറിച്ചായിരുന്നു അന്താരാഷ്ട്ര ആശങ്കകൾ. ഉപയോക്താക്കളുടെ സ്വകാര്യ ഡാറ്റ ചൈനയിലെ സെർവറുകളിലാണ് ഡീപ്‍സീക്ക് സംഭരിക്കുന്നത് എന്നതായിരുന്നു ഇതിന് കാരണം. അതിനാല്‍തന്നെ ദേശീയ സുരക്ഷയും പൗരന്മാരുടെ വിവരങ്ങളും സംരക്ഷിക്കുന്നതിന് പല രാജ്യങ്ങളും ഡീപ്‌സീക്കിനെതിരെ കർശന നടപടികൾ സ്വീകരിക്കുകയായിരുന്നു. ഡീപ്‌സീക്ക് ചാറ്റ്‌ബോട്ടുകളില്‍ നിന്നുള്ള വലിയ അളവ് സെന്‍സിറ്റീവ് വിവരങ്ങള്‍ ഓപ്പണ്‍ ഇന്‍റര്‍നെറ്റില്‍ പരസ്യപ്പെട്ടതായി ന്യൂയോര്‍ക്ക് ആസ്ഥാനമുള്ള സൈബര്‍ സുരക്ഷാ കമ്പനിയായ വിസ്സ് പിന്നാലെ വെളിപ്പെടുത്തിയതും വലിയ ചര്‍ച്ചയായി.








ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കുതിച്ചുയർന്ന് ആപ്പിൾ; ഇന്ത്യയിൽ നിന്നുള്ള സ്മാർട്ട്ഫോൺ കയറ്റുമതിയിൽ വൻ വർധനവ്

കുതിച്ചുയർന്ന് ആപ്പിൾ; ഇന്ത്യയിൽ നിന്നുള്ള സ്മാർട്ട്ഫോൺ കയറ്റുമതിയിൽ വൻ വർധനവ്


 

ഇന്ത്യയിൽ നിന്നുള്ള ഐഫോൺ കയറ്റുമതിയിൽ വൻ വർധനവ്. 5,000 കോടി ഡോളർ (4.51 ലക്ഷം കോടി രൂപ) ആണ് പിന്നിട്ടിരിക്കുന്നത്. സ്മാർട്ട്ഫോൺ മേഖലയ്ക്കായി കേന്ദ്രസർക്കാർ കൊണ്ടുവന്ന പിഎൽഐ സ്‌കീം (ഉത്പാദന അനുബന്ധ പദ്ധതി) ന്റെ ഭാഗമായാണ് ഈ നേട്ടം കൈവരിക്കാനായത് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ

അഞ്ചുവർഷത്തെ പിഎൽഐ സ്‌കീം അവസാനിക്കാൻ ഇനി മൂന്ന് മാസം ബാക്കിനിൽക്കേയാണ് ഈ നേട്ടം. 2021-22 മുതൽ ഇന്ത്യയിൽ ആരംഭിച്ച ഉത്പാദനത്തിന്റെ മൊത്തം കയറ്റുമതി മൂല്യമാണ് 5,000 കോടി ഡോളർ. ആപ്പിളിന്റെ ആഗോള എതിരാളികളായ സാംസങ് പിഎൽഐ പദ്ധതിക്ക് കീഴിലുള്ള കാലയളവിൽ 17 ബില്യൺ ഡോളറിന്റെ കയറ്റുമതി മാത്രമാണ് നടത്തിയത്.

നിലവിൽ ടാറ്റായുടെ കീഴിൽ പ്രവർത്തിക്കുന്ന മൂന്നും ഫോക്സ്കോണിന്റെ കീഴിൽ പ്രവർത്തിക്കുന്ന രണ്ടും ഐഫോൺ പ്ലാന്റുകളാണ് ഇന്ത്യയിൽ ഉള്ളത്. നടപ്പു സാമ്പത്തികവർഷത്തിലെ ആദ്യ ഒമ്പതുമാസക്കാലങ്ങളിൽ ആകെ 1,600 കോടി ഡോളറിന്റെ (1.44 ലക്ഷം കോടി രൂപ) ഐഫോൺ ആയിരുന്നു കയറ്റി അയച്ചിരുന്നത്. 2024-25 കാലത്തിൽ ഇത് 1,750 കോടി ഡോളർ വരെ എത്തിയിരുന്നു. ഇന്ത്യയിലെ സ്മാർട്ട് ഫോൺ കയറ്റുമതിയുടെ 75 ശതമാനവും ഇപ്പോൾ ആപ്പിൾ ആണ് നടത്തുന്നത്.








ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Monday, 5 January 2026

‘വോയിസ് ഓവർ വൈഫൈ’ സേവനത്തിന് തുടക്കം കുറിച്ച് BSNL

‘വോയിസ് ഓവർ വൈഫൈ’ സേവനത്തിന് തുടക്കം കുറിച്ച് BSNL



ബിഎസ്എൻഎൽ ഉപയോക്താക്കൾക്ക് വോയിസ് ഓവർ വൈ-ഫൈ (VoWiFi) സേവനം ഔദ്യോഗികമായി ലഭ്യമായിത്തുടങ്ങി. വോഡഫോൺ ഐഡിയ, ജിയോ, എയർടെൽ എന്നീ കമ്പനികൾ നേരത്തെ തന്നെ ഈ സേവനം നൽകുന്നുണ്ട്. ഇപ്പോൾ രാജ്യത്തുടനീളമുള്ള തങ്ങളുടെ ഉപഭോക്താക്കൾക്കായി പൊതുമേഖലാ സ്ഥാപനമായ ബിഎസ്എൻഎല്ലും ഈ സേവനം അവതരിപ്പിച്ചിരിക്കുകയാണ്. 









ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ന്യായ സേതു: സൗജന്യ നിയമ സഹായസേവനം ഇനി മുതല്‍ വാട്ട്‌സ്ആപ്പിലും

ന്യായ സേതു: സൗജന്യ നിയമ സഹായസേവനം ഇനി മുതല്‍ വാട്ട്‌സ്ആപ്പിലും


 
സൗജന്യ നിയമ സേവനമായ ന്യായ സേതു ഇനി മുതൽ വാട്ട്‌സ്ആപ്പിലും ലഭ്യമാകും. കേന്ദ്ര നിയമ-നീതിന്യായ മന്ത്രാലയം സാമൂഹിക മാധ്യമമായ എക്‌സിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. മെറ്റയുടെ ഉടമസ്ഥതയിലുള്ള വാട്ട്‌സ്ആപ്പിലെ ചാറ്റ്‌ബോട്ടിലൂടെ പൗരന്മാർക്ക് സൗജന്യ നിയമസഹായം പ്രയോജനപ്പെടുത്താമെന്ന് മന്ത്രാലയം പോസ്റ്റിൽ വ്യക്തമാക്കി. സിവിൽ നിയമം, ക്രിമിനൽ നിയമം, ഡിഫൻസ്, കോർപ്പറേറ്റ്, കുടുംബ തർക്കങ്ങൾ തുടങ്ങി വിവിധ മേഖലകളിലെ നിയമസഹായം ലഭിക്കാൻ പൗരന്മാർക്ക് ന്യായ സേതു ചാറ്റ് ബോട്ട് ഉപയോഗിക്കാവുന്നതാണ്.

''ഇനി നിയമസഹായത്തിന് ഒരു മെസേജിന്റെ അകലം മാത്രം. ന്യായ സേതു നിങ്ങളുടെ വാട്ട്‌സ്ആപ്പിലേക്ക് നേരിട്ട് എളുപ്പത്തിൽ നീതി കൊണ്ടുവരുന്നു. നിയമോപദേശത്തിനും വിവരങ്ങൾക്കുമായി ഒരു ഏകീകൃത ഇന്റർഫേസ് ലഭ്യമാക്കുന്നതിന് നിങ്ങളുടെ മൊബൈൽ നമ്പർ വേരിഫൈ ചെയ്യുക. പ്രൊഫഷണൽ നിയമസഹായം എല്ലായ്‌പ്പോഴും വേഗത്തിലും എല്ലാ പൗരന്മാർക്കും ലഭ്യമാക്കാൻ ഈ സ്മാർട്ട് നാവിഗേഷൻ ഉറപ്പാക്കുന്നു,'' നിയമ-നീതി മന്ത്രാലയം എക്‌സിൽ പങ്കുവെച്ച പോസ്റ്റിൽ വ്യക്തമാക്കി.

വാട്ട്‌സ്ആപ്പിൽ ന്യായസേതു എങ്ങനെ ഉപയോഗിക്കാം?

വാട്ട്സ്ആപ്പിൽ '7217711814' എന്ന നമ്പർ സേവ് ചെയ്ത് ആളുകൾക്ക് ഈ ചാറ്റ്ബോട്ട് ഉപയോഗിക്കാൻ തുടങ്ങാം. നമ്പർ സേവ് ചെയ്തതിനുശേഷം അത് ടെലി-ലോ ആയി ദൃശ്യമാകും. മൊബൈൽ നമ്പറിന്റെ വെരിഫിക്കേഷൻ കഴിഞ്ഞാൽ, ഏകീകൃത നിയമോപദേശവും വിവരങ്ങളും നൽകാൻ AI പ്രയോജനപ്പെടുത്തുന്ന ന്യായ സേതു ചാറ്റ്ബോട്ട് ആളുകൾക്ക് ഉപയോഗിക്കാം.

സേവനം ആരംഭിച്ചുവെങ്കിലും ഉപയോക്തൃ സംതൃപ്തി പരിമിതമാണെന്ന് ചില റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. സേവനം ആക്സസ് ചെയ്യുമ്പോൾ നിരവധി ആളുകൾ സാങ്കേതിക തകരാറുകൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. തദ്ദേശീയമായി വികസിപ്പിച്ച പ്ലാറ്റ്ഫോമായ അരട്ടൈയിക്ക് പകരം ന്യായ സേതു വാട്ട്സ്ആപ്പുമായി ലിങ്ക് ചെയ്തിരിക്കുന്നത് എന്തുകൊണ്ടാണെന്നും ചില ഉപയോക്താക്കൾ ചോദ്യം ചെയ്തിട്ടുണ്ട്.

കുടുംബ തർക്കങ്ങൾ, വൈവാഹിക പ്രശ്നങ്ങൾ, ഗാർഹിക പീഡന കേസുകൾ എന്നിവയിൽ ന്യായ സേതു പിന്തുണ നൽകുന്നുണ്ടെന്ന് നിയമ-നീതിന്യായ മന്ത്രാലയം വ്യക്തമാക്കി.








ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Friday, 2 January 2026

BSNLന്റെ 3 അടിപൊളി ന്യൂഇയര്‍ പ്ലാനുകള്‍; എക്‌സ്ട്രാ ഡാറ്റ വേണ്ടവര്‍ക്ക് ഏറ്റവും നല്ല ഓഫര്‍

BSNLന്റെ 3 അടിപൊളി ന്യൂഇയര്‍ പ്ലാനുകള്‍; എക്‌സ്ട്രാ ഡാറ്റ വേണ്ടവര്‍ക്ക് ഏറ്റവും നല്ല ഓഫര്‍


 
സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്ക് ഒരു ദിവസം 2 ജിബി ഡാറ്റ എങ്കിലും ആവശ്യമാണ്. അതുകൊണ്ടുതന്നെ കുറഞ്ഞനിരക്കില്‍ കൂടുതല്‍ ഡാറ്റ ലഭിക്കുന്ന പ്ലാനുകളാണ് പലരും ആഗ്രഹിക്കുന്നതും. പുതുവര്‍ഷത്തില്‍ അത്തരത്തില്‍ 3 പ്ലാനുകളാണ് BSNL അവതരിപ്പിക്കുന്നത്. മറ്റ് കമ്പനികള്‍ ഉയര്‍ന്ന നിരക്കില്‍ നല്‍കുന്ന പ്ലാനുകള്‍ക്കിടയില്‍ BSNL പ്ലാനുകള്‍ ആശ്വാസമാകുന്നത് ഇത്തരം ഓഫറുകളിലൂടെയാണ്. സാധാരണ ഉപഭോക്താക്കള്‍ ഡാറ്റ ലഭിക്കാനും കോളുകള്‍ക്കുമാണ് എപ്പോഴും മുന്‍ഗണന നല്‍കുന്നത്. അത്തരത്തില്‍ കൂടുതല്‍ ഡാറ്റ ലഭിക്കുന്ന 3 പ്ലാനുകളാണ് ഇവ. മുന്‍പ് 2 ജിബി ഡാറ്റ ലഭിച്ചിരുന്ന ഈ പ്ലാനുകള്‍കള്‍ക്കെല്ലാം ഇപ്പോള്‍ ഡാറ്റ കൂടുതല്‍ ലഭിക്കും. 347 രൂപ, 485 രൂപ,2399 രൂപ തുടങ്ങിയ പ്ലാനുകളാണ് പ്രതിദിന ഡാറ്റ കൂടുതല്‍ നല്‍കുന്നത്.

347 രൂപയുടെ പ്ലാന്‍ ഇങ്ങനെ
BSNL ന്റെ ഏറ്റവും ജനപ്രിയ പ്രീപെയ്ഡ് റീചാര്‍ജ് പ്ലാനുകളില്‍ ഒന്നാണിത്. അണ്‍ലിമിറ്റഡ് കോളിങ്, ദിവസം 2.5ജി ഡാറ്റ, ദിവസംതോറും 100 എസ്എംഎസ് എന്നീ ആനുകൂല്യങ്ങളാണ് 347 രൂപയുടെ പ്ലാനില്‍ ലഭ്യമാവുക. 50 ദിവസത്തെ വാലിഡിറ്റിയാണ് പ്ലാന്‍ നല്‍കുന്നത്. നിലവിലെ ഓഫര്‍ പ്രകാരം ആകെ 25ജിബി ഡാറ്റ ഈ പ്ലാന്‍ ഇപ്പോള്‍ ഉപയോക്താക്കള്‍ക്ക് സൗജന്യമായി നല്‍കുന്നുണ്ട്.

485രൂപയുടെ പ്ലാന്‍ ഇങ്ങനെ
അധിക ഡാറ്റ സൗജന്യമായി കിട്ടുന്ന
മറ്റൊരു ജനപ്രിയ പ്ലാനാണ് ഇത്. 72 ദിവസമാണ് 485 രൂപയുടെ ബിഎസ്എന്‍എല്‍ പ്രീപെയ്ഡ് പ്ലാനിന്റെ വാലിഡിറ്റി. ദിവസം 2.5ജിബി ഡാറ്റ, അണ്‍ലിമിറ്റഡ് കോളിങ്, പ്രതിദിനം 100 എസ്എംഎസ് എന്നിവയാണ് ഇതിലെ ആനുകൂല്യങ്ങള്‍. ഇപ്പോള്‍ ഈ പ്ലാനില്‍ 36ജിബി ഡാറ്റ അധികമായി ലഭിക്കും.

2399 രൂപയുടെ പ്ലാന്‍
വാര്‍ഷിക പ്രീപെയ്ഡ് പ്ലാനാണ് ഇത്. 365 ദിവസ വാലിഡിറ്റിയില്‍ പ്രതിദിനം 2.5ജിബി ഡാറ്റ, അണ്‍ലിമിറ്റഡ് കോളിങ്, ദിവസം 100 എസ്എംഎസ് എന്നീ ആനുകൂല്യങ്ങളാണ് ഈ പ്ലാന്‍ വാഗ്ദാനം ചെയ്യുന്നത്. ആകെ 182.5ജിബി ഡാറ്റ ഈ പ്ലാനില്‍ ഉപയോക്താക്കള്‍ക്ക് അധികമായി ലഭ്യമാകും. എക്‌സ്ട്രാ ഡാറ്റ കിട്ടുന്ന ഈ മൂന്ന് പ്ലാനുകളില്‍ ഏറ്റവും ലാഭകരം 2399 രൂപയുടെ പ്ലാന്‍ തിരഞ്ഞെടുക്കുന്നതാണ്. കാരണം വിലയില്‍ മാറ്റമില്ലാതെ തന്നെ വര്‍ഷം മുഴുവന്‍ കൂടുതല്‍ ഡാറ്റ ഉപയോഗിക്കാന്‍ ഇത് സഹായകമാകും. അതായത് അധികം പണം മുടക്കാതെതന്നെ 2 ജിബിക്ക് പകരം 2.5ജിബി പ്രതിദിന ഡാറ്റയുള്ള പ്ലാന്‍ ലഭിക്കുന്നു. 2026 ജനുവരി 31 വരെയാണ് ഈ ഓഫര്‍ ലഭ്യമാകുന്നത്.






ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഐഫോണ്‍ 11 പ്രോയെ വിന്‍റേജ് പട്ടികയില്‍ ഉള്‍പ്പെടുത്തി ആപ്പിള്‍

ഐഫോണ്‍ 11 പ്രോയെ വിന്‍റേജ് പട്ടികയില്‍ ഉള്‍പ്പെടുത്തി ആപ്പിള്‍


 
കാലിഫോര്‍ണിയ: ആപ്പിള്‍ കമ്പനി ഐഫോണ്‍ 11 പ്രോ സ്‌മാര്‍ട്ട്‌ഫോണ്‍ അടക്കമുള്ള ചില ഉപകരണങ്ങള്‍ കൂടി 'വിന്‍റേജ്' പട്ടികയില്‍ ഉള്‍പ്പെടുത്തി. അവസാനമായി ഒരു ഉൽപ്പന്നം കമ്പനിയില്‍ നിന്ന് റീടെയ്‌ലായി വിറ്റഴിഞ്ഞ് അഞ്ച് വര്‍ഷം പൂര്‍ത്തിയാകുമ്പോഴാണ് ആ ഗാഡ്‌ജറ്റ് മോഡലിനെ വിന്‍റേജ് ഗണത്തിലേക്ക് ആപ്പിള്‍ ചേര്‍ക്കുന്നത്. ഈ ഉപകരണങ്ങള്‍ അവസാന വില്‍പന കഴിഞ്ഞ് ഏഴ് വര്‍ഷം പിന്നിടുന്നതോടെ 'obsolete' എന്ന ഗണത്തിലേക്കും ആപ്പിള്‍ ചേര്‍ക്കും. ആപ്പിള്‍ വിന്‍റേജ് പട്ടികയില്‍ ഉള്‍പ്പെടുത്തിയ ഐഫോൺ 11 പ്രോ ഇപ്പോഴും ഏറ്റവും പുതിയ ഐഒഎസ് അപ്‌ഡേറ്റുകൾക്ക് യോഗ്യമായ ഫോണ്‍ മോഡലാണ് എന്ന പ്രത്യേകതയുണ്ട്. ഐഒഎസ് 26 പ്രവർത്തിപ്പിക്കാൻ കഴിയുന്ന ഏറ്റവും പഴയ ഐഫോണുകളിൽ ഒന്നായി ഐഫോൺ 11 പ്രോ തുടരുന്നു.

ആപ്പിള്‍ വിന്‍റേജ് പട്ടികയിലേക്ക് പുതുതായി ഉള്‍പ്പെടുത്തിയ ഉപകരണങ്ങള്‍

ഐഫോണ്‍ 11 പ്രോ

ആപ്പിള്‍ വാച്ച് സീരീസ് 5

13-ഇഞ്ച് മാക്‌ബുക്ക് എയര്‍ (2020, ഇന്‍റല്‍)

ഐപാഡ് എയര്‍ (മൂന്നാം തലമുറ, സെല്ലുലാര്‍ മോഡല്‍)

ഐഫോണ്‍ 8 പ്ലസ് (128 ജിബി വേരിയന്‍റ്)

എന്താണ് വിന്‍റേജ് ലേബല്‍ കൊണ്ട് അര്‍ഥമാക്കുന്നത്?

റീടെയ്‌ല്‍ വില്‍പന അവസാനിപ്പിച്ച് അഞ്ച് വർഷത്തിൽ കൂടുതലും ഏഴ് വർഷത്തിൽ താഴെയും ആയ ഉൽപ്പന്നത്തെയാണ് വിന്‍റേജ് ആയി ആപ്പിൾ കണക്കാക്കുന്നത്. വിന്‍റേജ് ലിസ്റ്റിൽ ചേർത്തു എന്നതുകൊണ്ട്, ഒരു ഉപകരണം ഉടനടി പ്രവർത്തിക്കുന്നത് നിർത്തുമെന്നോ അതിന് ആപ്പിള്‍ നല്‍കുന്ന സോഫ്റ്റ്‌വെയർ പിന്തുണ നഷ്‌ടപ്പെടുമെന്നോ അർഥമില്ല. എന്നാല്‍ ഈ ഉപകരണങ്ങള്‍ക്ക് ലഭിക്കുന്ന ഔദ്യോഗിക സര്‍വീസ് സേവനങ്ങള്‍ വൈകാതെ അവസാനിച്ചേക്കാം എന്ന സൂചനയാണിത്. ഇപ്പോള്‍ വിന്‍റേജ് പട്ടികയില്‍ ചേര്‍ത്ത ഐഫോണ്‍ 11 പ്രോ, ആപ്പിള്‍ വാച്ച് സീരീസ് 5 എന്നിവയ്‌ക്കുള്ള ആപ്പിളിന്‍റെ സര്‍വീസ് സേവനങ്ങള്‍ ഇനി അധിക കാലം ലഭിക്കില്ല.

വിന്‍റേജ് ഗണത്തില്‍പ്പെടുന്ന ഉപകരണങ്ങൾക്ക് ഭാഗങ്ങള്‍ ലഭ്യമെങ്കില്‍ ആപ്പിളിന്‍റെ റിപ്പയറുകള്‍ക്ക് യോഗ്യതയുണ്ടായിരിക്കാം. എന്നാല്‍ ഉപകരണ ഭാഗങ്ങളുടെ ലഭ്യതയ്‌ക്ക് പുറമെ, ഓരോ പ്രദേശവും അനുസരിച്ച് അറ്റകുറ്റപ്പണികള്‍ ആപ്പിള്‍ 100 ശതമാനം ഉറപ്പുനല്‍കുന്നില്ല. അതേസമയം അവസാന വില്‍പന കഴിഞ്ഞ് ഏഴ് വര്‍ഷം പിന്നിട്ടാല്‍ obsolete പട്ടികയില്‍ ഇടംപിടിക്കുന്ന ഉപകരണങ്ങളുടെ ഹാര്‍ഡ്‌വെയര്‍ അറ്റകുറ്റപ്പണികളും റീപ്ലെയ്‌സ്‌മെന്‍റും ആപ്പിള്‍ പൂര്‍ണമായും അവസാനിപ്പിക്കാറാണ് പതിവ്. എന്നാല്‍ മാക് ലാപ്‌ടോപ്പുകള്‍ക്ക് അവസാന വില്‍പനയും കഴിഞ്ഞ് 10 വര്‍ഷത്തോളം ബാറ്ററി റിപ്പയര്‍ ആപ്പിള്‍ നല്‍കുന്നുണ്ട്. എന്നാല്‍ ഇതിനും ബാറ്ററിയുടെ ലഭ്യത പ്രധാനമാണ്.






ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Thursday, 1 January 2026

ഗ്രോക്ക് എഐ ദുരുപയോഗം ചെയ്‌ത് സ്‌ത്രീകളുടെയും കുട്ടികളുടെയും ഫോട്ടോകള്‍ അശ്ലീല ചിത്രങ്ങളാക്കുന്നു, വ്യാപക പ്രതിഷേധം

ഗ്രോക്ക് എഐ ദുരുപയോഗം ചെയ്‌ത് സ്‌ത്രീകളുടെയും കുട്ടികളുടെയും ഫോട്ടോകള്‍ അശ്ലീല ചിത്രങ്ങളാക്കുന്നു, വ്യാപക പ്രതിഷേധം


 
കാലിഫോര്‍ണിയ: ഉപയോക്താക്കളെ ഗ്രോക്ക് എഐ സ്‌ത്രീകളുടെയും കുട്ടികളുടെയും ചിത്രങ്ങള്‍ ലൈംഗിക ഉള്ളടക്കങ്ങളാക്കി മാറ്റാന്‍ അനുവദിക്കുന്നതില്‍ എക്‌സ് പ്ലാറ്റ്‌ഫോമിനെതിരെ ആഗോള പ്രതിഷേധം ശക്തം. ഗ്രോക്ക് ദുരുപയോഗം ചെയ്‌ത് സ്ത്രീകളുടെയും കുട്ടികളുടെയും ഫോട്ടോകൾ അശ്ലീല ചിത്രങ്ങളാക്കി മാറ്റുന്ന പ്രവണത ഇക്കഴിഞ്ഞ ദിവസങ്ങളില്‍ എക്‌സില്‍ വ്യാപകമായതിന് പിന്നാലെയാണ് പ്രതിഷേധം ശക്തമായത്. ലൈംഗിക ഉള്ളടക്കങ്ങള്‍ സൃഷ്‌ടിക്കാനും വ്യക്തികളെ തേജോവധം ചെയ്യാനും എഐയെ ദുരുപയോഗം ചെയ്യുന്നതിനെ കുറിച്ചുള്ള ആഗോള ആശങ്ക വര്‍ധിപ്പിക്കുന്നതാണ് ഈ സംഭവം.

എഐ ഉപയോഗിച്ച് അശ്ലീല ചിത്രങ്ങള്‍ നിര്‍മ്മിക്കുന്നു

സാധാരണ ഫോട്ടോകളെ ഗ്രോക്ക് എഐ ഉപയോഗിച്ച് അശ്ലീലവും അധിക്ഷേപകരവുമായ ചിത്രങ്ങളാക്കി മാറ്റുന്ന പ്രവണത കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് എക്‌സില്‍ വ്യാപകമായി തുടങ്ങിയത്. പുതുവത്സരദിനത്തില്‍ ഈ അപകടകരമായ ട്രെന്‍ഡ് കൂടുതല്‍ വ്യാപകമായി. എക്‌സ് ഉപയോക്താക്കള്‍ സ്‌ത്രീകളുടെയും കുട്ടികളുടെയും സാധാരണ ചിത്രങ്ങള്‍ ഗ്രോക്കില്‍ അപ്‌ലോഡ് ചെയ്‌ത ശേഷം നേരിട്ട് പ്രോംപ്റ്റുകള്‍ നല്‍കിയാണ് ഇവ നിര്‍മ്മിച്ചത്. ഇത്തരം ചിത്രങ്ങള്‍ എക്‌സ് പ്ലാറ്റ്‌ഫോമില്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുകയും ചെയ്തു. സ്‌ത്രീകളുടെയും കുട്ടികളുടെയും സ്വകാര്യതയെയും അവകാശങ്ങളെയും കുറിച്ച് ആഗോളതലത്തില്‍ വലിയ ചോദ്യങ്ങളുയര്‍ത്തി ഈ ദാരുണ സംഭവം. ആളുകളെ അപമാനിക്കാനും തേജോവധം ചെയ്യാനും പലരും ഇത്തരം എഐ നിര്‍മ്മിത ചിത്രങ്ങള്‍ ഉപയോഗിച്ചത് പ്രശ്‌നത്തിന്‍റെ തീവ്രത ചൂണ്ടിക്കാട്ടുന്നു.

എക്‌സിനെതിരെ വ്യാപക പ്രതിഷേധം

ഗ്രോക്ക് എഐ ഇത്തരത്തില്‍ ദുരുപയോഗം ചെയ്യപ്പെടുന്നത് ഉടന്‍ നിയന്ത്രിക്കണം എന്നാവശ്യപ്പെട്ട് നിരവധി രാജ്യങ്ങളില്‍ നിന്നുള്ള വനിതാ അവകാശ പ്രവര്‍ത്തകര്‍ രംഗത്തെത്തി. പ്രശ്‌നത്തില്‍ എക്‌സ് ഉടമ ഇലോണ്‍ മസ്‌ക് അടിയന്തരമായി ഇടപെടണമെന്നായിരുന്നു അവരുടെ ആവശ്യം. ഇതേത്തുടര്‍ന്ന് ഗ്രോക്ക് മീഡിയ ഫീച്ചര്‍ എക്‌സ് മറച്ചെങ്കിലും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്യപ്പെടുന്നതും ഷെയര്‍ ചെയ്യപ്പെടുന്നതും തടസ്സമില്ലാതെ തുടര്‍ന്നതായി സിഎന്‍ബിസിടിവി18-ന്‍റെ റിപ്പോര്‍ട്ടില്‍ പറയുന്നു. സ്‌ത്രീകളുടെയും കുട്ടികളുടെയും അവകാശങ്ങള്‍ സംരക്ഷിക്കുന്നതിലും അവരുടെ ചിത്രങ്ങള്‍ ലൈംഗികമായി ദുരുപയോഗം ചെയ്യപ്പെടുന്നത് തടയുന്നതിലും പരാജയപ്പെടുന്ന എക്‌സ് വലിയ വിമര്‍ശനം ഏറ്റുവാങ്ങുകയാണ്.






ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

യൂട്യൂബിനേക്കാള്‍ പ്രതിഫലം നല്‍കുമെന്ന സൂചനയുമായി മസ്‌ക്

യൂട്യൂബിനേക്കാള്‍ പ്രതിഫലം നല്‍കുമെന്ന സൂചനയുമായി മസ്‌ക്

 


ടെക്‌സസ്: കണ്ടന്‍റ് ക്രിയേറ്റര്‍മാര്‍ക്ക് യൂട്യൂബിനേക്കാള്‍ പ്രതിഫലം എക്‌സില്‍ ഉടന്‍ നല്‍കുമെന്ന സൂചനയുമായി ഉടമ ഇലോണ്‍ മസ്‌ക്. എക്‌സ് പ്ലാറ്റ്‌ഫോമില്‍ ഒറിജിനല്‍ കണ്ടന്‍റുകള്‍ പ്രോത്‌സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് മസ്‌കിന്‍റെ പ്രതികരണം. ഉപയോക്താക്കള്‍ക്ക് മാന്യമായ പ്രതിഫലം നല്‍കാത്ത പ്ലാറ്റ്‌ഫോമുകള്‍ കാലഹരണപ്പെടുമെന്ന യൂസര്‍മാരുടെ അഭിപ്രായങ്ങള്‍ക്ക് പിന്നാലെയാണ് ഇലോണ്‍ മസ്‌ക് എക്‌സ് മോണിറ്റൈസേഷനെ കുറിച്ച് മനസ് തുറന്നത്. കണ്ടന്‍റ് ക്രിയേറ്റര്‍മാര്‍ക്ക് പ്രതിഫലം നല്‍കാന്‍ എക്‌സ് തീരുമാനിച്ചാല്‍ അത് വീഡിയോ സ്‌ട്രീമിംഗില്‍ യൂട്യൂബിന്‍റെ അപ്രമാദിത്യത്തിനുള്ള വെല്ലുവിളിയാവും.


എക്‌സില്‍ നിന്ന് കണ്ടന്‍റ് ക്രിയേറ്റര്‍മാര്‍ക്ക് പണം വാരാം

ഓണ്‍ലൈന്‍ ഉള്ളടക്കങ്ങള്‍ വലിയ ഭാഷാമോഡലുകള്‍ ധാരാളമായി സ്വന്തമാക്കുകയും പുനർനിർമ്മിക്കുകയും ചെയ്യുന്നതിനാല്‍ മോണിറ്റൈസേഷന്‍ നല്‍കുന്ന പ്ലാറ്റ്‌ഫോമുകള്‍ക്ക് ആധികാരിക ഉള്ളടക്കം' നിലനിർത്താൻ കഴിയുമെന്നാണ് ഇലോണ്‍ മസ്‌കിന്‍റെ പ്രതീക്ഷ. പ്ലാറ്റ്‌ഫോം ദുരുപയോഗം ചെയ്യുന്നവരെ പൂര്‍ണമായും ഒഴിവാക്കി വേണം മോണിറ്റൈസേഷന്‍ നടപ്പിലാക്കാന്‍ എന്നാണ് എക്‌സ് ജീവനക്കാര്‍ക്ക് ഇലോണ്‍ മസ്‌ക് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. അതിന്‍റെ ഭാഗമായി, ഉയര്‍ന്ന നിലവാരവും സത്യസന്ധവുമായ ഉള്ളടക്കവും പ്ലാറ്റ്‌ഫോമില്‍ ഉറപ്പാക്കാനുള്ള സംവിധാനം വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ് എക്‌സ് എന്ന് കമ്പനിയുടെ പ്രോഡക്‌ട് ഹെഡ് നികിത ബയര്‍ പറയുന്നു. കൂടുതല്‍ പണം നല്‍കുമെങ്കിലും പ്രതിഫലം നിശ്ചയിക്കുന്നതിലും കൈമാറുന്നതിലും ശക്തമായ നിയന്ത്രണം എക്‌സ് പ്ലാറ്റ്‌ഫോമിലുണ്ടാകുമെന്ന് ഉറപ്പാണ്. കൃത്രിമമായ എന്‍ഗേജ്‌മെന്‍റും, ബോട്ട്-അധിഷ്‌ഠിത ഇടപെടലുകളും തെറ്റിദ്ധാരണ പരത്തലും ഒഴിവാക്കാന്‍ എക്‌സ് പരിശ്രമിക്കും. 99 ശതമാനം തട്ടിപ്പുകാരെയും തുടച്ചുനീക്കുമെന്നാണ് നികിത ബയറിന്‍റെ പ്രഖ്യാപനം.

ഉപയോക്താക്കള്‍ക്ക് എക്‌സ് പ്ലാറ്റ്‌ഫോം കുറഞ്ഞ പ്രതിഫലമാണ് നല്‍കുന്നതെന്ന് മുമ്പ് തുറന്നുപറഞ്ഞിട്ടുള്ള ആളാണ് ഇലോണ്‍ മസ്‌ക്. പണം കൃത്യസമയത്ത് വിതരണം ചെയ്യാന്‍ കഴിയുന്നില്ലെന്നും മസ്‌ക് 2025 ഒക്‌ടോബറില്‍ സമ്മതിച്ചിരുന്നു. ഗൂഗിളിന്‍റെ ഉടമസ്ഥതയിലുള്ള യൂട്യൂബ് ഇക്കാര്യത്തില്‍ ഏറെ മുന്നിലാണ് എന്നും ഇലോണ്‍ മസ്‌ക് പറഞ്ഞിരുന്നു.






ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക